- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: മദ്യത്തിൽ നിന്ന് സർക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തിൽ വലിയ വർദ്ധനവ്. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്‍റെ കണക്കുകൾ പ്രകാരം 2021-22 സാമ്പത്തിക വർഷത്തിൽ മുൻ സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 2307 കോടി രൂപയുടെ വർദ്ധനവുണ്ടായി. 2020-21 സാമ്പത്തിക വർഷത്തിൽ 10,392 കോടി രൂപയാണ് മദ്യനികുതിയായി പിരിച്ചെടുത്തത്. 2021-22 സാമ്പത്തിക വർഷത്തിൽ ഇത് 12,699 കോടി രൂപയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 54,673 കോടി രൂപയുടെ നികുതി വരുമാനമാണ് സർക്കാരിന് ലഭിച്ചത്. കേരള ചരക്കു സേവന നികുതി നിയമത്തിലെ ഷെഡ്യൂൾ പ്രകാരമുള്ള വിൽപ്പന നികുതിയും വിറ്റുവരവ് നികുതിയും മദ്യ വിൽപ്പനയ്ക്ക് ബാധകമാണ്. വിദേശമദ്യത്തിന്‍റെ വിൽപ്പന നികുതി അടുത്തിടെ 4% വർദ്ധിപ്പിച്ചിരുന്നു. 247 ശതമാനം നികുതി 251 ശതമാനമായി ഉയർന്നു. ഇതോടെ വിൽപ്പന വിലയിൽ 2% വർദ്ധനവുണ്ടായി. വിവിധ ബ്രാൻഡുകൾക്ക് കുപ്പി ഒന്നിന് 10 രൂപ മുതൽ 20 രൂപ വരെയാണ് വില വർദ്ധിപ്പിച്ചത്. രാജ്യത്ത് മദ്യത്തിന് ഏറ്റവും കൂടുതൽ നികുതി…
ദോഹ: ഒരു മാസം കൊണ്ട് ഫിഫ ലോകകപ്പിന്‍റെ ഭാഗമായി ഖത്തർ എയർവേയ്സ് 14,000 സർവീസുകൾ നടത്തി. ലോകകപ്പ് ജേതാക്കളായ അർജന്‍റീനയ്ക്ക് പ്രത്യേക മെഡലുകളും വ്യക്തിഗത അവാർഡുകളും സമ്മാനിച്ചാണ് ഖത്തർ എയർവേയ്സ് ഫിഫ ലോകകപ്പ് കാമ്പയിൻ വിജയകരമായി പൂർത്തിയാക്കിയത്. ഫിഫയുടെയും ലോകകപ്പ് യാത്രകളുടെയും ഔദ്യോഗിക എയർലൈൻ പങ്കാളി എന്ന നിലയിൽ, നിരവധി പ്രാദേശിക, അന്തർദ്ദേശീയ പരിപാടികളും ഓൺബോർഡ് ഫുട്ബോൾ തീം ആക്ടിവേഷനും ഖത്തർ എയർവേയ്‌സ് ഒരുക്കി. യാത്രക്കാരെ ഫുട്ബോളിന്‍റെ ആവേശം ആസ്വദിക്കാൻ സഹായിച്ച പരിപാടികൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. അൽബിദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവലിൽ സ്ഥാപിച്ച ഖത്തർ എയർവേയ്സ് സ്കൈഹൗസ് 18 ലക്ഷത്തിലധികം ഫുട്ബോൾ ആരാധകർ സന്ദർശിച്ചു. നെയ്മർ ചലഞ്ച്, ക്യുവേഴ്‌സ് എക്സ്പീരിയൻസ്, സ്വിംഗ് ദി വേൾഡ്, ഫൂസ്ബോൾ, ഫെയ്സ് പെയിന്‍റിംഗ് എന്നിവയുൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
ഡൽഹി: ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ടും ഫോൺപേയും പിരിയുന്നു. വേർപിരിയൽ രണ്ട് ബിസിനസുകൾക്കും അവരുടെ സ്വന്തം പാതകൾ സൃഷ്ടിക്കാൻ ആണ്. 2016-ലാണ് ഫോൺപേ ഗ്രൂപ്പിനെ ഫ്ലിപ്കാർട്ട് ഗ്രൂപ്പ് ഏറ്റെടുത്തത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്മെന്‍റ് പ്ലാറ്റ്‌ഫോമാണ് നിലവിൽ ഫോൺപേ. ഇന്ത്യൻ വിപണിക്ക് അനുസൃതമായി കമ്പനി ഉൽപ്പന്നങ്ങളും ഓഫറുകളും നിർമ്മിക്കുന്നു. 400 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട്. നാലിൽ ഒരു ഇന്ത്യക്കാരൻ ഇപ്പോൾ ഫോൺപേ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തും വിദേശത്തുമായി ടയർ 2, 3, 4 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 35 ദശലക്ഷത്തിലധികം ഓഫ്‌ലൈൻ വ്യാപാരികളെ ഫോൺപേ വിജയകരമായി ഡിജിറ്റലൈസ് ചെയ്തു. 400 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഇന്ത്യൻ ബ്രാൻഡുകളാണ് ഫ്ലിപ്കാർട്ടും ഫോൺപേയും. ഇൻഷുറൻസ്, വെൽത്ത് മാനേജ്മെന്‍റ്, വായ്പ തുടങ്ങിയ പുതിയ ബിസിനസുകളിൽ നിക്ഷേപം നടത്തുമ്പോൾ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഫോൺപേയുടെ സ്ഥാപകനും സിഇഒയുമായ സമീർ നിഗം പറഞ്ഞു.
ഗ്യാങ്ടോക്: സിക്കിമിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് സേനാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 സൈനികർ മരണമടഞ്ഞു. പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. വടക്കൻ സിക്കിമിലെ സേമയിൽ സൈനികരുമായി പോയ വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ ചട്ടെനിൽ നിന്ന് താങ്ങുവിലേക്കു പോവുകയായിരുന്ന മൂന്ന് സൈനിക വാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി.
കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൻ. ഐപിഎൽ-2023ന് മുന്നോടിയായുള്ള ലേലത്തിൽ സാം കറനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കി. സാം കറനെ 18.50 കോടി രൂപയ്ക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. ഇതോടെ 2021ൽ ക്രിസ് മോറിസിന്‍റെ റെക്കോർഡ് പഴങ്കഥയായി മാറി. 16.25 കോടി രൂപയ്ക്കാണ് അന്ന് മോറിസിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. അടുത്തിടെ സമാപിച്ച ടി20 ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു സാം കറൻ. കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിച്ചിരുന്നു.
ക്രിസ്മസിന് മുന്‍പ് ട്വിറ്ററില്‍ നിന്ന് കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോർട്ട്
ഇലോണ്‍ മസ്‌ക് മേധാവിയായ ട്വിറ്ററിൽ നിന്ന് വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോർട്ട്. ഇത്തവണ പോളിസി ടീമിലെ ജീവനക്കാരെ പിരിച്ചുവിട്ടു. ഇലോൺ മസ്ക് ചുമതലയേറ്റതിന് ശേഷം പകുതിയോളം ജീവനക്കാരെ ട്വിറ്ററിൽ നിന്ന് പുറത്താക്കിയിരുന്നു. പോളിസി ടീമിലെ ജീവനക്കാരും തുടക്കത്തിൽ പിരിച്ചുവിട്ട ഗ്രൂപ്പിന്‍റെ ഭാഗമായിരുന്നു. ട്വിറ്ററിന്‍റെ പോളിസി നയങ്ങൾ പരിഷ്കരിക്കുകയാണ് ലക്ഷ്യം. അഭിപ്രായ സ്വാതന്ത്ര്യം, സ്വകാര്യത, ഓൺലൈൻ സുരക്ഷ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ നിയമവിദഗ്ധരുമായും ജനങ്ങളുമായും ആശയവിനിമയം നടത്താനുള്ള ഉത്തരവാദിത്തം പോളിസി ടീമിനുണ്ട്. അതേസമയം, ട്വിറ്ററിന്‍റെ പബ്ലിക് പോളിസി ചീഫ് ഷിനേഡ് മക്‌സ്വീനി സ്ഥാനമൊഴിഞ്ഞു. ഇലോൺ മസ്ക് ട്വിറ്ററിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. പല തീരുമാനങ്ങളും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സിഇഒ സ്ഥാനം ഒഴിയണമോ എന്ന് ചോദിച്ച അഭിപ്രായ വോട്ടെടുപ്പിലും മസ്കിന് വലിയ തിരിച്ചടി നേരിട്ടു. മസ്ക് സ്ഥാനമൊഴിയണമെന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടിരുന്നു.
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ ഭാഗമായ എല്ലാവരും മാസ്ക് ധരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. തുടർനടപടികൾ ചർച്ച ചെയ്യാൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ എഐസിസി ആസ്ഥാനത്ത് നേതൃയോഗം ചേരും. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രിയുടെ കത്തിനെച്ചൊല്ലി ബിജെപിയും കോൺഗ്രസും തമ്മിൽ വാക്പോർ തുടരുകയാണ്. ഭാരത് ജോഡോ യാത്ര ഡൽഹി അതിർത്തിയിലേക്ക് പ്രവേശിക്കാനിരിക്കെയാണ് കൊവിഡ് മാനദണ്ഡങ്ങൾ വെല്ലുവിളിയായി മാറിയത്. യാത്രയ്ക്കിടെ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അല്ലെങ്കിൽ യാത്ര നിർത്തിവയ്ക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദേശം നൽകി. ഭാരത് ജോഡോയ്ക്ക് മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യാത്ര തടയാനുള്ള ബിജെപിയുടെ ശ്രമം ഫലം കാണില്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു. യാത്രയിൽ പങ്കെടുക്കുന്ന എല്ലാവരും മാസ്ക് ധരിക്കുമെന്നും കേന്ദ്രസർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചാൽ അത് പാലിച്ച് മുന്നോട്ട് പോകുമെന്നും കോൺഗ്രസ് അറിയിച്ചു. യാത്രയിൽ പങ്കെടുത്ത ഹിമാചൽ മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രാഹുൽ ഗാന്ധി യാത്ര അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
കൊച്ചി: ഈരാറ്റുപേട്ട-വാഗമൺ റോഡിന്‍റെ നിർമാണം സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. റോഡിന്‍റെ നിലവിലെ അവസ്ഥയിൽ ഹൈക്കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമായ അഡ്വ. ഷോൺ ജോർജ്ജ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കിഫ്ബി പദ്ധതി പ്രകാരം 63.99 കോടി രൂപ അനുവദിച്ച് റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ 2016 ൽ അനുമതി നൽകിയെങ്കിലും സ്ഥലമെടുപ്പ് നടപടികൾ വൈകുന്നത് കാരണം പദ്ധതി നടപ്പാക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് റോഡിന്‍റെ ടാറിംഗ് ജോലികൾക്കായി 19.90 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിച്ചത്. ക്രിസ്മസ് അവധിക്ക് ശേഷം വാദം കേൾക്കാനായി ഹർജി ഹൈക്കോടതി മാറ്റിവെച്ചു.
അവതാർ: ദി വേ ഓഫ് വാട്ടർ ആഗോള ബോക്സ് ഓഫീസിൽ തരംഗങ്ങൾ സൃഷ്ടിക്കുന്നു. 441.6 മില്ല്യണ്‍ ഡോളർ എന്ന മികച്ച ഓപ്പണിംഗ് വാരാന്ത്യത്തിന് ശേഷം, ചിത്രം ലോകമെമ്പാടും 500 മില്ല്യണ്‍ ഡോളർ എന്ന നാഴികക്കല്ലും മറികടന്നു. ഇപ്പോൾ ചിത്രം ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ മൊത്തം 609.7 മില്ല്യണ്‍ ഡോളർ(ഏകദേശം 5000 കോടി രൂപ) നേടി. കളക്ഷന്‍ കണക്ക് അനുസരിച്ച് അവതാർ: ദി വേ ഓഫ് വാട്ടർ ഈ വർഷം അതിന്‍റെ എക്കാലത്തെയും ഉയർന്ന റെക്കോർഡ് നേടാൻ സാധ്യതയുണ്ട്. അവതാർ 2 ബുധനാഴ്ച ആഗോള ബോക്സ് ഓഫീസിൽ 14.3 മില്ല്യണ്‍ ഡോളർ നേടി. അവധിക്കാലം സജീവമായതിനാൽ വരുന്ന വാരാന്ത്യത്തിൽ ലോകമെമ്പാടുമുള്ള കണക്കുകൾ ഉയരുമെന്ന് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നു. നിലവിലെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കളക്ഷനിൽ ഇടിവുണ്ടാകാനും സാധ്യതയുണ്ട്. ഫ്രാൻസിൽ 37 മില്ല്യണ്‍ ഡോളറും കൊറിയയിൽ 32.1 മില്ല്യണ്‍ ഡോളറും ഇന്ത്യയിൽ 26.5 മില്ല്യണ്‍ ഡോളറുമാണ് അവതാർ 2 നേടിയത്.
കൊച്ചി: കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ നശിപ്പിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ വൈകിയതിൽ സർക്കാർ നിരുപാധികം മാപ്പ് പറഞ്ഞു. ആഭ്യന്തര സെക്രട്ടറി കോടതിയിൽ ഹാജരായി ക്ഷമാപണം നടത്തി. റവന്യൂ റിക്കവറി നടപടികൾ ജനുവരി 15 നകം പൂർത്തിയാക്കുമെന്ന് കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം കോടതി ഫയലിൽ സ്വീകരിച്ചു. പൊതുമുതൽ നശിപ്പിച്ച കേസിലെ പ്രതിയായ അബ്ദുൾ സത്താറിനെ വീഡിയോ കോൺഫറൻസിംഗ് വഴി കോടതിയിൽ ഹാജരാക്കും. ഹർജി ജനുവരി 17ന് പരിഗണിക്കാനായി മാറ്റി. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലും ഓഫീസുകളിലും എൻഐഎയും ഇഡിയും രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ചായിരുന്നു പോപ്പുലർ ഫ്രണ്ടിന്‍റെ ഹർത്താൽ. സംഭവത്തിൽ 5.20 കോടി രൂപയുടെ നഷ്ടമുണ്ടായതായി സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് റവന്യൂ റിക്കവറിയിലൂടെ ഈ നഷ്ടം തിരിച്ചുപിടിക്കാൻ കോടതി ഉത്തരവിട്ടത്. എന്നാൽ ഇക്കാര്യത്തിൽ സർക്കാരിന്റെ അലംഭാവത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. തുക വീണ്ടെടുക്കുന്നതിനുള്ള…
