- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊച്ചി: ഏറ്റവും കൂടുതല്‍ ടെലിവിഷൻ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട താരമായി മാറിയിരിക്കുകയാണ് ബോളിവുഡ് നടൻ അക്ഷയ് കുമാർ. 2022 ജൂലൈ-സെപ്റ്റംബർ പാദത്തിലാണ് ഇത്. അമിതാഭ് ബച്ചനും വിദ്യാ ബാലനുമാണ് തൊട്ടുപിന്നില്‍. ടാം മീഡിയ റിസർച്ചിന്‍റെ വിഭാഗമായ ടിഎം അഡെക്സാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. പരസ്യങ്ങളുടെ എണ്ണത്തിൽ അക്ഷയ് കുമാറിന് 7 ശതമാനം വിഹിതവും വിദ്യാ ബാലനും അമിതാഭ് ബച്ചനും 6 ശതമാനം വീതം വിഹിതവും ലഭിച്ചു. രൺവീർ സിംഗ്, ആലിയ ഭട്ട്, അനുഷ്ക ശർമ്മ, ഷാരൂഖ് ഖാൻ, സാറാ അലി ഖാൻ, കത്രീന കൈഫ്, കൃതി സനോൺ എന്നിവരാണ് ടെലിവിഷൻ പരസ്യങ്ങളിൽ കൂടുതലായി പ്രത്യക്ഷപ്പെട്ട മറ്റ് താരങ്ങൾ. സെപ്റ്റംബർ പാദത്തിൽ ടെലിവിഷനിൽ സംപ്രേഷണം ചെയ്ത പരസ്യങ്ങളിൽ 29 ശതമാനത്തിലും സെലിബ്രിറ്റികളായിരുന്നു. ഇവരിൽ ഭൂരിഭാഗവും സിനിമാ താരങ്ങളാണ്. സെലിബ്രിറ്റി പരസ്യങ്ങളിൽ 80 ശതമാനത്തിലേറെയും സിനിമാ താരങ്ങളുടേതാണ്. 10 ശതമാനം അത്ലറ്റുകളും 4 ശതമാനം പേർ ടെലിവിഷൻ താരങ്ങളുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ പ്രസവാവധി വിദ്യാർത്ഥിനികൾക്ക് പരീക്ഷ എഴുതാൻ തടസ്സമാകില്ല. പ്രസവാവധി രണ്ട് മാസം വരെ അനുവദിച്ചു. വെള്ളിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല വിദ്യാർത്ഥിനികൾക്ക് പരീക്ഷ എഴുതാൻ തടസമുണ്ടാവാത്ത തരത്തിൽ പ്രസവാവധി അനുവദിക്കുന്നതെന്ന് പ്രോ വൈസ് ചാൻസലർ ഡോ.സി.ടി.അരവിന്ദ് കുമാർ പറഞ്ഞു. സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലും അഫിലിയേറ്റഡ് കോളേജുകളിലും ഉള്ള ഡിഗ്രി, പിജി, ഇന്‍റഗ്രേറ്റഡ് ആൻഡ് പ്രൊഫഷണൽ കോഴ്സുകളിൽ (നോൺ-ടെക്നിക്കൽ) 18 വയസിന് മുകളിലുള്ള വിദ്യാർത്ഥിനികൾക്ക് 60 ദിവസത്തെ പ്രസവാവധി നൽകും. പ്രസവത്തിന് മുമ്പോ ശേഷമോ ഈ അവധി എടുക്കാം. പൊതു അവധി ദിനങ്ങളും പതിവ് അവധി ദിവസങ്ങളും ഉൾപ്പെടെ അവധി ദിനങ്ങളുടെ ദൈർഘ്യം കണക്കാക്കും. ഗർഭഛിദ്രം, ഗര്‍ഭാലസ്യം, ട്യൂബക്ടമി എന്നിവയ്ക്ക് 14 ദിവസത്തെ അവധി അനുവദിക്കും. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.ആർ.അനിത, ഡോ.എസ്.ഷാജില ബീവി, ഡോ.ബിജു പുഷ്പൻ, ഡോ. ജോസ് തുടങ്ങിയവർ ഉൾപ്പെട്ട കമ്മിഷനാണ് പ്രസവാവധി സംബന്ധിച്ച ശുപാർശ സമർപ്പിച്ചത്.
ദോഹ: 2022 ഫിഫ ലോകകപ്പിലെ മികച്ച ഗോളിനുള്ള പുരസ്കാരം ഫിഫ പ്രഖ്യാപിച്ചു. ബ്രസീലിന്‍റെ റിച്ചാർലിസന്‍റെ ഗോളാണ് ടൂർണമെന്‍റിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്. സെർബിയയ്ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലായിരുന്നു റിച്ചാർലിസന്റെ തകർപ്പൻ ഗോൾ. വോട്ടിംഗിലൂടെയാണ് റിച്ചാർലിസൺ പുരസ്കാരം നേടിയത്. സെർബിയയ്ക്കെതിരായ മത്സരത്തിന്‍റെ 73-ാം മിനിറ്റിലായിരുന്നു ഗോൾ. വിനീഷ്യസ് ജൂനിയറിൽ നിന്ന് റിച്ചാർലിസൺ പാസ് സ്വീകരിച്ച് മികച്ച ബൈസിക്കിൾ കിക്കിലൂടെ പന്ത് വലയിൽ എത്തിച്ചു. മത്സരത്തിൽ ബ്രസീൽ 2-0ന് വിജയിച്ചിരുന്നു. 25 കാരനായ റിച്ചാർലിസൺ ലോകകപ്പിൽ ബ്രസീലിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്സ്പറിന്‍റെ ഭാഗമാണ് റിച്ചാർലിസൺ. ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ പുറത്തായിരുന്നു. ഷൂട്ടൗട്ടിൽ ക്രൊയേഷ്യ ബ്രസീലിനെ പരാജയപ്പെടുത്തുകയായിരുന്നു.
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പള്ളിച്ചൽ നവജീവൻ ബഡ്സ് സ്കൂൾ, നെയ്യാറ്റിൻകര നിംസ് ആനി സള്ളിവൻ പുനരധിവാസ കേന്ദ്രം എന്നിവിടങ്ങളിലെ 71 കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ആഘോഷങ്ങളിൽ പങ്കെടുത്തു. വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനൽ സന്ദർശിച്ച കുട്ടികൾക്കായി കരോൾ, നൃത്ത പ്രകടനങ്ങൾ, കേക്ക് മുറിക്കൽ എന്നിവ ക്രമീകരിച്ചു. ടിയാൽ, എയർ ഇന്ത്യ എന്നിവ കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. തുടർന്ന് കുട്ടികൾ എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡിന്‍റെ എംആർഒ (മെയിന്‍റനൻസ് റിപ്പയർ ആൻഡ് ഓവർഹോൾ) യൂണിറ്റ് സന്ദർശിക്കുകയും വിമാനത്തിന്‍റെ അറ്റകുറ്റപ്പണിയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് അധികൃതർ വിശദീകരിക്കുകയും ചെയ്തു. മറക്കാനാകാത്ത അനുഭവങ്ങളുമായാണ് കുട്ടികൾ വിമാനത്താവളത്തിൽ നിന്ന് മടങ്ങിയത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങൾക്കായി ക്രിസ്മസ് ട്രീ, കരോൾ മത്സരങ്ങളും സംഘടിപ്പിച്ചു.
ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണർമാർക്ക് മാറ്റം
തിരുവനന്തപുരം: സംസ്ഥാന പൊലീസ് നേതൃത്വത്തിൽ വലിയ അഴിച്ചുപണി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണർമാരെ മാറ്റും. സി എച്ച് നാഗരാജു തിരുവനന്തപുരം കമ്മീഷണറാകും. കെ സേതുരാമൻ കൊച്ചിയിൽ കമ്മീഷണറായും രാജ്പാൽ മീണ കോഴിക്കോട് കമ്മീഷണറായും ചുമതലയേൽക്കും. സൈബർ പ്രവർത്തനങ്ങൾക്കായി പുതിയ എ.ഡി.ജി.പി തസ്തിക സൃഷ്ടിച്ചാണ് ടി വിക്രമിനെ നിയമിച്ചിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി തസ്തികയ്ക്ക് തുല്യമായിരിക്കും ഈ തസ്തിക. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ അധിക ചുമതലയും വിക്രം വഹിക്കും. വിക്രമിനെ കൂടാതെ ദിനേന്ദ്ര കശ്യപ്, ഗോപേഷ് അഗർവാൾ, എച്ച് വെങ്കിടേഷ്, അശോക് യാദവ് എന്നിവരെയും എ.ഡി.ജി.പിമാരായി ഉയർത്തി. കേരള പൊലീസ് അക്കാദമി ഡയറക്ടറായി ഗോപേഷ് അഗർവാളിനെയും ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പിയായി എച്ച് വെങ്കിടേഷിനെയും നിയമിച്ചു. വെങ്കിടേഷ് ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്‍റെ അധിക ചുമതലയും വഹിക്കും. നീരജ് കുമാർ ഗുപ്ത, എ അക്ബർ എന്നിവരെ ഐ.ജിമാരായി നിയമിച്ചു. ഗുപ്തയെ നോർത്ത് സോൺ ഐ.ജിയായും അക്ബറിനെ ട്രാഫിക് ഐ.ജിയായും നിയമിച്ചു. ജി…
കൊച്ചി: നാഗ്പൂരിൽ മരിച്ച നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് മേഴ്സി കുട്ടൻ, അമ്പലപ്പുഴ എം.എൽ.എ എച്ച്.സലാം, മറ്റ് ബന്ധുക്കൾ എന്നിവർ ചേർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങി. നിദയുടെ പിതാവ് ശിഹാബുദ്ദീനും വിമാനത്തിലുണ്ടായിരുന്നു. മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോയി. വണ്ടാനത്തെ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന മതപരമായ ചടങ്ങുകൾക്ക് ശേഷം രാവിലെ 11ന് നിദ പഠിച്ച നീർക്കുന്നം സർക്കാർ സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. രാവിലെ 11 മണിയോടെ അമ്പലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ഉച്ചയ്ക്ക് 12.30ന് കക്കാഴം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. കേരള സൈക്കിൾ പോളോ അസോസിയേഷനും സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയും തമ്മിലുള്ള മത്സരമാണ് നാഗ്പൂരിൽ മലയാളി സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ ജീവനെടുത്തത്. ദേശീയ ഫെഡറേഷന്‍റെ അംഗീകാരമില്ലാത്തതിനാൽ നാഗ്പൂരിലെ കളിക്കാർക്ക് ദേശീയ ഫെഡറേഷൻ താമസസൗകര്യവും ഭക്ഷണവും നൽകിയില്ല. നിദ ഫാത്തിമ ഉൾപ്പെടെ കേരള സൈക്കിൾ പോളോ അസോസിയേഷനിലെ 24 കളിക്കാരാണ് കേരള സ്പോർട്സ്…
ന്യൂഡൽഹി: 1,337.76 കോടി രൂപ പിഴ ചുമത്തിയ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) ഉത്തരവിനെതിരെ ആഗോള ടെക് ഭീമനായ ഗൂഗിൾ അപ്പീൽ നൽകി. വാണിജ്യ താൽപ്പര്യങ്ങൾക്കനുസൃതമായി ആൻഡ്രോയിഡ് മൊബൈലുകൾ ദുരുപയോഗം ചെയ്തതിനാണ് പിഴ ചുമത്തിയത്. വിപണികളിലെ ആധിപത്യം ദുരുപയോഗം ചെയ്തതിന് ഒക്ടോബറിൽ ആണ് സി.സി.ഐ 1337.76 കോടി രൂപ പിഴ ചുമത്തിയത്. ആൻഡ്രോയ്ഡ് മൊബൈലുകളെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും സി.സി.ഐ ഉത്തരവിട്ടിരുന്നു. “ഇത് ഇന്ത്യൻ ഉപയോക്താക്കൾക്കും വ്യാപാരികൾക്കും തിരിച്ചടിയാകും, മൊബൈൽ ഉപകരണങ്ങളുടെ വില വർദ്ധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ അപ്പീൽ നൽകാൻ ഞങ്ങൾ തീരുമാനിച്ചു,” ഗൂഗിൾ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. സി.സി.ഐ തീരുമാനം ഇന്ത്യൻ ഉപയോക്താക്കളെ സുരക്ഷാ ഭീഷണിയിലേക്ക് തള്ളിവിടുമെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു.
ന്യൂഡൽഹി: വിമുക്ത ഭടൻമാർക്കുള്ള ‘വൺ റാങ്ക്, വൺ പെൻഷൻ’ പദ്ധതി പുതുക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. യുദ്ധത്തിൽ മരിച്ച സൈനികരുടെ വിധവകളെയും ഭിന്നശേഷിയുള്ളവരെയും പദ്ധതിയിൽ ഉൾപ്പെടുത്തി. 4.5 ലക്ഷത്തിലധികം പുതിയ ഗുണഭോക്താക്കൾ പദ്ധതിയിൽ ഉൾപ്പെട്ടു. മൊത്തം ഗുണഭോക്താക്കളുടെ എണ്ണം 25.13 ലക്ഷമാണ്. ഒരേ റാങ്കിൽ ഒരേ സേവന ദൈർഘ്യത്തിൽ വിരമിക്കുന്ന സായുധ സേനാംഗങ്ങൾക്ക് ഏകീകൃത പെൻഷൻ നൽകുന്നതാണ് പദ്ധതി. 2019 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെ പരിഷ്കരണം നടപ്പാക്കും. 2019 ജൂൺ 30 മുതൽ വിരമിച്ച സേനാംഗങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 2019 ജൂലൈ മുതൽ 2022 ജൂൺ വരെ 23,600 കോടിയിലധികം രൂപ കുടിശ്ശികയായി നൽകും. 31 ശതമാനം ക്ഷാമബത്ത ഉൾപ്പെടെ പുതുക്കിയ പദ്ധതി പ്രകാരം പ്രതിവർഷം 8,450 കോടി രൂപയുടെ അധിക ചെലവ് കേന്ദ്ര സർക്കാരിന് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ഇടുക്കി: കുമളിക്ക് സമീപം ശബരിമലയിൽ നിന്ന് മടങ്ങുകയായിരുന്ന തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേർ മരിച്ചു. തമിഴ്നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്. കേരള-തമിഴ്നാട് അതിർത്തിയായ കുമളിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ രാത്രി 9.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയപാതയിലെ പാലത്തിൽ നിന്ന് വാഹനം താഴേയ്ക്ക് മറിയുകയായിരുന്നു. മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളമെത്തിക്കുന്ന പെൻ സ്റ്റോക്കുകളിലൊന്നിന് മുകളിലാണ് കാർ വീണത്. ഒരു കുട്ടിയടക്കം 10 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പാലത്തിൽ ഇടിച്ചപ്പോൾ വാനിൽ ഉണ്ടായിരുന്ന ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരൻ എന്ന 7 വയസുകാരൻ തെറിച്ച് വീണതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഈ സമയം അതുവഴി കടന്നുപോയ വാഹനം നിർത്തി കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കാര്യം കുമളി പൊലീസിനെ അറിയിക്കുകയും ചെയ്തു. ഉടൻ കുമളി സി.ഐ ജോബിൻ ആന്‍റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നാട്ടുകാരും തമിഴ്നാട് പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.…
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കാലത്ത് രാജ്യത്ത് ആരംഭിച്ച സൗജന്യ റേഷൻ വിതരണ പദ്ധതി കേന്ദ്ര സർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടി. 2022 ഡിസംബറിൽ അവസാനിക്കേണ്ടിയിരുന്ന പദ്ധതി 2023 ഡിസംബർ വരെ നീട്ടാൻ സർക്കാർ തീരുമാനിച്ചതായി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പദ്ധതി തുടരാൻ തീരുമാനിച്ചതെന്ന് ഗോയൽ പറഞ്ഞു. ഒരു വർഷത്തേക്ക് രണ്ട് ലക്ഷം കോടി രൂപ പദ്ധതിക്കായി ചെലവഴിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2020 ൽ ആരംഭിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന 80 കോടിയിലധികം ഗുണഭോക്താക്കളുള്ള പദ്ധതിയാണ്. ദേശീയ ഭക്ഷ്യസുരക്ഷാ ഭേദഗതി നിയമം അനുസരിച്ച് ഒരു കിലോ അരിക്ക് മൂന്ന് രൂപയും ഗോതമ്പിന് 2 രൂപയുമാണ് വില.
