- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ബജറ്റിലും സാമ്പത്തിക നടപടികളിലും മധ്യവർഗ്ഗത്തെ സംതൃപ്തരാക്കണം; ആശങ്ക അറിയിച്ച് ആര്എസ്എസ്
ന്യൂഡൽഹി: രാജ്യത്തെ മധ്യവർഗത്തിന്‍റെ അസംതൃപ്തിയിൽ കേന്ദ്രസർക്കാരിനോട് ആർ.എസ്.എസ് ആശങ്ക പ്രകടിപ്പിച്ചു. ബജറ്റും സാമ്പത്തിക നയ തീരുമാനങ്ങളും മധ്യവർഗത്തെ ലക്ഷ്യം വച്ചുള്ളതായിരിക്കണമെന്നും ആർഎസ്എസ് നിർദ്ദേശിച്ചു. രാജ്യത്ത് വരാനിരിക്കുന്ന നിർണായക തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് ഇടപെടൽ. ഈ വർഷം ഒമ്പത് നിയമസഭാ തിരഞ്ഞെടുപ്പുകളും 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ ബിജെപിക്കും കേന്ദ്ര സർക്കാരിനും മുന്നിൽ നിർണായക ദിനങ്ങളാണ് മുന്നിലുള്ളത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റും സാമ്പത്തിക നയ തീരുമാനങ്ങളും ഇടത്തരക്കാരെ തൃപ്തിപ്പെടുത്തുന്നതായിരിക്കണമെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് മുതിർന്ന ആർഎസ്എസ് നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ കോണുകളിൽ നിന്ന് ലഭിച്ച ഫീഡ്ബാക്കിന്‍റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ നോട്ടുനിരോധനം ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങൾ എടുത്തപ്പോഴും ജനങ്ങൾ സർക്കാരിനൊപ്പം ഉറച്ചുനിന്നു. തൊഴിലില്ലായ്മയും പണപ്പെരുപ്പ കണക്കുകളും ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. ജനങ്ങൾക്ക് സർക്കാരിൽ വലിയ പ്രതീക്ഷയുണ്ടെന്നും അത് സംരക്ഷിക്കപ്പെടണമെന്നും ആർഎസ്എസ് പറയുന്നു.
ആലപ്പുഴ: നഗ്നദൃശ്യ വിവാദത്തിൽ ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ.പി സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. രണ്ടംഗ അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു. രണ്ട് മാസം മുമ്പാണ് സംഭവം നടന്നത്. പാർട്ടിയിലെ സഹപ്രവർത്തകരുടെ ഉൾപ്പെടെ നഗ്നചിത്രങ്ങൾ പകർത്തി മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നു. ഇത് കണ്ടെത്തിയതിനെ തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. എന്നാൽ രണ്ട് മാസം കഴിഞ്ഞിട്ടും നടപടി വൈകിയതോടെ വിഷയം പാർട്ടിക്കുള്ളിൽ തന്നെ ചർച്ചയായി. ഇതിനിടയിലാണ് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. മറ്റൊരു സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് പാർട്ടി അംഗങ്ങളുടെ ഭാര്യമാർ ഉൾപ്പെടെയുള്ളവരുടെ ദൃശ്യങ്ങൾ കണ്ടെത്തിയത്. എന്നാൽ ആരും പൊലീസിൽ പരാതി നൽകിയില്ല, അവർ പാർട്ടിക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടിയിൽ ഉടൻ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടപടി വൈകുന്നത് വൻ വിവാദത്തിന് വഴിവച്ചിരുന്നു. ഇതേതുടർന്നാണ്…
കോട്ടയം: ബ്രിട്ടനിൽ കൊല്ലപ്പെട്ട വൈക്കം സ്വദേശി അഞ്ജുവിന്‍റെയും മക്കളുടെയും മൃതദേഹം സംസ്കരിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ ബന്ധുക്കളും ജനപ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി. അവിടെ നിന്ന് മൂന്ന് ആംബുലൻസുകളിലായി വൈക്കം ഇത്തിപ്പുഴയിലെ വീട്ടിലെത്തിച്ചു. ഇവിടെ പൊതുദർശനത്തിന് വച്ച ശേഷം ഉച്ചയോടെ സംസ്കരിച്ചു. അതേസമയം, കൊലപാതക തുടരന്വേഷണവുമായി ബന്ധപ്പെട്ട് രണ്ടംഗ ബ്രിട്ടീഷ് പൊലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളും നോർത്താംപ്റ്റൺഷെയർ പൊലീസിലെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസറുമാണ് കേരളത്തിലെത്തുന്നത്. അഞ്ജുവിന്‍റെയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതിനൊപ്പം എത്താനിരുന്ന ഇരുവരും അവസാനനിമിഷം ഹോം ഓഫീസിൽ നിന്ന് ക്ലിയറൻസ് ലഭിക്കാത്തതിനാൽ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
മുംബൈ: ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അവതാരക സ്ഥാനത്ത് നിന്ന് സൽമാൻ ഖാൻ തൽക്കാലം മാറുമെന്ന് റിപ്പോർട്ടുകൾ. അവസാന എപ്പിസോഡിൽ മാത്രമാണ് സൽമാൻ ഷോയുടെ അവതാരകനായി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വരും ആഴ്ചകളിൽ സൽമാൻ ഖാന് പകരം കരൺ ജോഹർ ആയിരിക്കും ബിഗ് ബോസിന്‍റെ അവതാരകൻ. അനാരോഗ്യത്തെ തുടർന്ന് സൽമാൻ ഖാൻ വിട്ടുനിന്ന ആഴ്ചകളിലും കരണ്‍ ജോഹര്‍ ഈ റോളിലേക്ക് വന്നിരുന്നു. ഇത്തവണ ആരോഗ്യപ്രശ്നമല്ലെന്നും അദ്ദേഹത്തിന്‍റെ തിരക്കുകളാണ് ബിഗ് ബോസ് ഷോയിൽ നിന്ന് താൽക്കാലികമായി പിൻമാറാൻ കാരണമെന്നും റിപ്പോർട്ടുകൾ പറയുന്നു. ‘കിസി കാ ഭായ് കിസി കി ജാൻ’ എന്ന ചിത്രമാണ് അടുത്തതായി സല്‍മാന്‍റെതായി ഇറങ്ങാനിരിക്കുന്നത്. ബോളിവുഡ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, അതിൽ ഇനിയും കുറച്ച് ജോലികൾ ബാക്കിയുണ്ട്. ടൈഗർ 3 യുടെ ചിത്രീകരണവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൻ്റെ തിരക്കുകളാണ് ബിഗ് ബോസിന്‍റെ അവതാരക സ്ഥാനത്ത് നിന്ന് ഒഴിയാൻ കാരണമെന്ന് പറയപ്പെടുന്നു. എന്നാൽ കളേഴ്സ് ചാനലോ ഷോയുടെ നിർമ്മാതാക്കളോ ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
കണ്ണൂർ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നവർക്ക് പ്രത്യേക കുപ്പായം ഉണ്ടോയെന്ന് രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരൻ. ബ്രിട്ടീഷുകാരുടെ കാലത്ത് സത്യപ്രതിജ്ഞാ ചടങ്ങ് സ്യൂട്ട് ധരിച്ചാണ് നടത്തിയതെന്ന് കേട്ടിട്ടുണ്ട്. അതെല്ലാം പോയി, ഇപ്പോൾ ജനാധിപത്യമല്ലേയെന്നും കെ മുരളീധരൻ ചോദിച്ചു. ശശി തരൂർ കേരളത്തിൽ സജീവമാകുന്നതിൽ ആർക്കും എതിർപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 4 വർഷത്തിന് ശേഷം എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പരാമർശം. എന്നാൽ മുഖ്യമന്ത്രി കുപ്പായം തയ്യാറാക്കി വച്ചിട്ടില്ലെന്ന് തരൂർ തിരിച്ചടിച്ചു. സംസ്ഥാന നേതാക്കളുടെ വിമർശനങ്ങളോട് പ്രതികരിച്ച തരൂർ കേരളത്തിലെ പരിപാടികളിൽ തുടർന്നും പങ്കെടുക്കുമെന്നും വ്യക്തമാക്കി. സംസ്ഥാന നേതാക്കളുടെ പരാതി ശക്തമായതോടെ തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തണമോയെന്ന കാര്യത്തിൽ എ.ഐ.സി.സി നേതൃത്വത്തിൽ ഭിന്നതയുണ്ടായി.
ദില്ലി: അമേരിക്കൻ ആഡംബര ഫാഷൻ ബ്രാൻഡായ തോം ബ്രൗൺ ഇൻകോർപ്പറേഷനെതിരായ ട്രേഡ്മാർക്ക് ലംഘന കേസിൽ സ്പോർട്സ് വെയർ ബ്രാൻഡായ അഡിഡാസ് പരാജയപ്പെട്ടു. സമാനമായ ലോഗോയാണ് തോം ബ്രൗൺ ഉപയോഗിക്കുന്നതെന്നായിരുന്നു അഡിഡാസിന്റെ ആരോപണം. നാല് വരകളാണ് തോം ബ്രൗൺ ഉപയോഗിക്കുന്നത്. അഡിഡാസ് ലോഗോയ്ക്ക് മൂന്ന് വരകളുണ്ട്. തോം ബ്രൗണിൽ നിന്ന് 7.8 ദശലക്ഷം ഡോളറിലധികം നഷ്ടപരിഹാരം ഈടാക്കാനായിരുന്നു അഡിഡാസ് ലക്ഷ്യമിട്ടിരുന്നത്. ഏകദേശം 63 കോടി രൂപ. എന്നാൽ കോടതി വിധി അഡിഡാസിന് എതിരായിരുന്നു. രണ്ട് കമ്പനികളുടെയും ലോഗോകൾ തമ്മിൽ സാമ്യമില്ലെന്ന് വാദിച്ച തോം ബ്രൗണിന്‍റെ നിയമ സംഘം രണ്ട് ബ്രാൻഡുകളും വ്യത്യസ്ത ഉപഭോക്താക്കൾക്ക് സേവനം നൽകുന്നുവെന്നും ചൂണ്ടിക്കാട്ടി.
നാഗ്പുർ: കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി. ഇന്ന് രാവിലെ 11.30 നും 12.30 നും ഇടയിൽ നിതിൻ ഗഡ്കരിയുടെ നാഗ്പൂർ ഓഫീസിൽ മൂന്ന് അജ്ഞാത ഫോൺ സന്ദേശങ്ങൾ ലഭിച്ചു. ഓഫീസ് തകർക്കുമെന്നും നിതിൻ ഗഡ്കരിയെ കൊല്ലുമെന്നുമായിരുന്നു ഭീഷണി. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ സംഘത്തിൽ ഉള്ളയാളാണെന്ന് പറഞ്ഞായിരുന്നു സന്ദേശം. ഉടൻ തന്നെ ഓഫീസിലെ ജീവനക്കാരൻ പോലീസിൽ വിവരമറിയിച്ചു. ഇതേതുടർന്ന് നിതിൻ ഗഡ്കരിയുടെ നാഗ്പൂരിലെ വസതിക്കും ഓഫീസിനും മഹാരാഷ്ട്ര പോലീസ് സുരക്ഷ വർദ്ധിപ്പിച്ചു. മകരസംക്രാന്തി ആഘോഷത്തിനായി നിതിൻ ഗഡ്കരി ഇപ്പോൾ നാഗ്പൂരിലെ വസതിയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ദില്ലി: ഡോ. അരുൺ കുമാറിനെതിരായ പരാതിയിൽ കേരള സർവകലാശാലയോട് വിശദാശംങ്ങൾ തേടി യുജിസി കത്ത് അയച്ചു. യുജിസി ജോയിന്‍റ് സെക്രട്ടറിയാണ് കത്ത് നൽകിയത്. പഴയിടം മോഹനൻ നമ്പൂതിരിയെക്കുറിച്ചുള്ള പോസ്റ്റുമായി ബന്ധപ്പെട്ടാണ് അരുൺ കുമാറിനെതിരെ യുജിസിക്ക് പരാതി ലഭിച്ചത്. ജാതി പറഞ്ഞ് സമൂഹത്തെ വേർതിരിക്കാൻ ശ്രമം നടത്തിയെന്ന് ആരോപിച്ചാണ് കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ അധ്യാപകൻ അരുൺ കുമാറിനെതിരെ യുജിസിക്ക് പരാതി ലഭിച്ചത്. കലോത്സവത്തിലെ ഭക്ഷണ വിവാദവുമായി ബന്ധപ്പെട്ട് പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടെന്നാരോപിച്ച് യുജിസി ചെയർമാൻ എം ജഗദീഷ് കുമാറിന് കേരളത്തിൽ നിന്നടക്കം പരാതി ലഭിച്ചിട്ടുണ്ട്. പരാതിയിൽ അന്വേഷണം നടത്തി അറിയിക്കാൻ യു.ജി.സി ജോയിന്‍റ് സെക്രട്ടറി ഡോ മഞ്ജു സിംഗ് ജെ എസിനാണ് നിർദേശം നൽകിയത്. അതേസമയം കലോത്സവ ഭക്ഷ്യ വിവാദത്തിൽ പഴയിടം മോഹനൻ നമ്പൂതിരിയെ അനുനയിപ്പിക്കാൻ സി.പി.എം ശ്രമിച്ചിരുന്നു. കലോത്സവ വേദിയിൽ ഭക്ഷണം പാകം ചെയ്യില്ലെന്ന തീരുമാനത്തിൽ നിന്ന് പഴയിടം പിൻമാറുമെന്നാണ് പ്രതീക്ഷയെന്ന് കുറിചിത്താനത്തെ വീട്ടിൽ അദ്ദേഹത്തെ…
മുംബൈ: ക്യാപ്റ്റൻ രോഹിത് ശർമ്മ, മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, കെ എൽ രാഹുൽ എന്നിവർ രാജ്യാന്തര ട്വന്റി20യിൽ തുടർച്ചയായ രണ്ടാം പരമ്പരയിലും ഉൾപ്പെടാതെ പോയതോടെ അവരെ ഫോർമാറ്റിൽ നിന്ന് മാറ്റാൻ തീരുമാനിച്ചതായി അഭ്യൂഹം. ടി 20 ലോകകപ്പിലെ മോശം പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ടീമിനെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി യുവതാരങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള ടീം പ്രഖ്യാപിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ടി 20 ഫോർമാറ്റിൽ നിന്ന് അവരെ സ്ഥിരമായി ഒഴിവാക്കാനുള്ള തീരുമാനത്തിന്‍റെ തുടർച്ചയാണ് ടീം പ്രഖ്യാപനത്തിലുള്ളതെന്ന് ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി ‘ഇൻസൈഡ് സ്പോർട്ട്’ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ടി 20 ടീമിൽ നിന്ന് രോഹിത് ശർമ്മയെയും വിരാട് കോഹ്ലിയെയും മാറ്റിനിർത്തിയത് സ്ഥിരമായിട്ടാണ്. ഭാവിയിൽ എന്തും സംഭവിക്കാം. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ നമുക്ക് മുന്നോട്ട് പോകണം. 2024ലെ ടി20 ലോകകപ്പിന് ഏറ്റവും മികച്ച ടീം വേണം. നിർഭാഗ്യവശാൽ, അവർ ആ ടീമിന് അനുയോജ്യരല്ലെന്ന് ബിസിസിഐയിലെ ഒരു ഉന്നത…
കൊച്ചി: ഡ്യൂട്ടിയുടെ പേരിലുള്ള മാനസിക പീഡനം ചോദ്യം ചെയ്ത വനിതാ പൊലീസുകാരിയെ എസ്.ഐ അപമാനിച്ച് ഇറക്കിവിട്ടെന്ന് പരാതി. സംഭവത്തെ തുടർന്ന് വിശ്രമമുറിയിൽ പ്രവേശിച്ച ഉദ്യോഗസ്ഥയെ സഹപ്രവർത്തകർ വാതിൽ ചവിട്ടി പൊളിച്ച് പുറത്തിറക്കി. എറണാകുളം പനങ്ങാട് സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് നാടകീയ സംഭവം നടന്നത്. എസ്.ഐ ജിൻസൺ ഡൊമിനിക്കിന്‍റെ നടപടിയിലാണ് വനിതാ സി.പി.ഒ പ്രതിഷേധിച്ചത്. രാവിലെ സ്റ്റേഷൻ ഡ്യൂട്ടിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടതായാണ് ആരോപണം. സംഭവത്തിൽ ഡിസിപി അന്വേഷണത്തിന് നിർദ്ദേശം നൽകി. ഡ്യൂട്ടിയെച്ചൊല്ലി സ്റ്റേഷനിലെ എസ്.ഐയും ഉദ്യോഗസ്ഥരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
