- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
Author: News Desk
ഭാര്യയുമായി വേർപിരിയുന്ന വിവരം പങ്കുവെച്ച് നടൻ വിനായകൻ. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഭാര്യയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുകയാണെന്നും വിനായകൻ പറഞ്ഞു. ഞാൻ മലയാളം സിനിമ ആക്ടർ വിനായകൻ. ഞാനും എന്‍റെ ഭാര്യയും തമ്മിലുള്ള ഭാര്യാ-ഭർത്തൃ ബന്ധവും നിയമപരമായ ബന്ധങ്ങളും ഈ ഒരു നിമിഷത്തിൽ ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദിയെന്നും വിനായകൻ വീഡിയോയിൽ പറഞ്ഞു.
തിരുവനന്തപുരം/ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. വെള്ളയമ്പലം ജംഗ്ഷനിൽ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്ക് തലയിൽ ഉൾപ്പെടെ പരിക്കേറ്റു. വിഷയത്തിൽ കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഡൽഹിയിലെ വിജയ് ചൗക്കിൽ തൃണമൂൽ കോൺഗ്രസ് ഒഴികെയുള്ള എല്ലാ പ്രതിപക്ഷ പാർട്ടികളെയും അണിനിരത്തി കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. എ.ഐ.സി.സി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനാധിപത്യം അപകടത്തിലാണെന്ന പോസ്റ്ററുകളുമായാണ് എഴുപതോളം എംപിമാർ വിജയ് ചൗക്കിൽ പ്രതിഷേധിച്ചത്. അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് മറ്റ് പ്രതിപക്ഷ പാർട്ടി അംഗങ്ങൾ പോസ്റ്ററുകളും മുദ്രാവാക്യങ്ങളും ഉയർത്തി. മൂന്നര മണിക്കൂറോളം പ്രതിഷേധിച്ച അംഗങ്ങളെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായവരെ കിങ്സ് വേ പോലീസ് ക്യാമ്പിലേക്ക് മാറ്റി. അവിടെയും നേതാക്കൾ പ്രതിഷേധിച്ചു. കോടതി വിധിയിലും അയോഗ്യനാക്കുന്നതിലുമെടുത്ത തിടുക്കത്തിലും സംശയം പ്രകടിപ്പിച്ച കോൺഗ്രസ് ഉടൻ തന്നെ സെഷൻസ്…
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ തിരുവനന്തപുരത്ത് പ്രകടനം നടത്തി. രാജ്യത്തെ പ്രതിപക്ഷ നേതൃത്വത്തിലെ പ്രമുഖരെ വേട്ടയാടുന്ന മോദി സർക്കാരിൻ്റെ നടപടിയിലും ഡൽഹിയിൽ പ്രതിപക്ഷ എംപിമാരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചായിരുന്നു തിരുവനന്തപുരത്തെ ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മോദി സർക്കാരിൻ്റെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ റഹീം എം.പി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയത് പ്രതിപക്ഷ നേതൃത്വത്തോടുള്ള വേട്ടയാടലിന്‍റെ ഭാഗമാണെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് മുൻകൈയുള്ള സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണി തുടരുകയാണ്. പ്രതിപക്ഷത്തെ പ്രധാന നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ കേസെടുക്കുന്നത് ഇതിന്‍റെ ഭാഗമാണ്. ഇത്തരം ഏകാധിപത്യ നിലപാടുകൾക്കെതിരെ പ്രതികരിച്ച പ്രതിപക്ഷ എംപിമാരെ ഡൽഹിയിൽ അറസ്റ്റ് ചെയ്തത് അംഗീകരിക്കാനാവില്ലെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് ജില്ലാ സെക്രട്ടറി ഡോ.ഷിജു ഖാൻ…
ന്യൂ ഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ ചോദ്യം ചെയ്ത് വയനാട്ടിലെ കോൺഗ്രസ് നേതൃത്വം. കൽപ്പറ്റയിലെ ബിഎസ്എൻഎൽ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. കോൺഗ്രസ് പ്രവർത്തകർ ഓഫീസിലേക്ക് ഇരച്ചുകയറി. റോഡ് ഉപരോധവും നടത്തുന്നുണ്ട്. ജില്ലയിലുടനീളം കോൺഗ്രസ് പ്രതിഷേധിക്കുകയാണ്. ബത്തേരിയിലും മാനന്തവാടിയിലും പ്രതിഷേധം നടന്നു. ടി സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. രാഹുൽ ഗാന്ധിയെ ബിജെപി വേട്ടയാടുകയാണെന്നും സിദ്ദിഖ് പറഞ്ഞു. അദാനിക്കെതിരെ സംസാരിച്ചതിന്‍റെ പ്രതികാരമാണിത്. എന്ത് സാഹചര്യമുണ്ടായാലും രാഹുൽ ഗാന്ധി തന്നെയാണ് വയനാട്ടിൽ നിന്നുള്ള എംപിയെന്നും സിദ്ദിഖ് പറഞ്ഞു. അതേസമയം, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി അംഗീകരിക്കില്ലെന്ന് വയനാട് ഡിസിസി പ്രസിഡന്‍റ് എൻ ഡി അപ്പച്ചൻ പറഞ്ഞു. വയനാട്ടിൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് ഡി.സി.സി അറിയിച്ചു.
കൊച്ചി: ഫഹദിന്‍റെ ഒരു സിനിമ റിലീസ് ചെയ്യുമ്പോൾ ആ സിനിമയുടെ സ്വഭാവം എന്തായിരിക്കുമെന്ന് ഫഹദിന്‍റെ കഥാപാത്രത്തിന്‍റെ കണ്ണിൽ നിന്ന് വായിക്കാൻ കഴിയുമെന്നാണ് പൊതുവെ പറയാറുള്ളത്. അടുത്തിടെ പുറത്തിറങ്ങിയ പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്‍റെ ടീസർ ഈ വിഷയത്തെ ശക്തിപ്പെടുത്തുന്നതാണ്. മുംബൈയിൽ ജനിച്ചു വളർന്ന മലയാളി യുവാവിന്‍റെ കേരളത്തിലേക്കുള്ള യാത്രയുടെ കഥയാണ് പാച്ചുവും അത്ഭുത വിളക്കും പറയുന്നത്. സത്യൻ അന്തിക്കാടിന്‍റെ മകൻ അഖിൽ സത്യൻ കഥയും തിരക്കഥയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഏത് വേഷവും അനായാസം ചെയ്യാറുള്ള ഫഹദ് ഏറെക്കാലത്തിനുശേഷം ഒരു ഫീൽ ഗുഡ്, ടോട്ടൽ എന്‍റർടെയ്നർ ചിത്രവുമായി എത്തുകയാണ്. കുസൃതി നിറഞ്ഞ കണ്ണുകളും നർമ്മം കലർന്ന ശരീരഭാഷയും ഡയലോഗുകളും നിറഞ്ഞതാണ് ഫഹദ് കഥാപാത്രം. സിനിമയുടെ മൊത്തത്തിലുള്ള സ്വഭാവം ഫഹദിൽ നിന്ന് വായിക്കാമെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. ഫഹദിനെ കൂടാതെ വിജി വെങ്കിടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെന്‍റ്,…
തിരുവനന്തപുരം: കേരളത്തിൽ വേനൽമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കണ്ണൂർ: പയ്യന്നൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. കടയിലേക്ക് ഓടിക്കയറിയ കാട്ടുപന്നി നാശനഷ്ടമുണ്ടാക്കി. ഇന്ന് രാവിലെയാണ് കാട്ടുപന്നി ജനവാസ മേഖലയിലേക്ക് കടന്നത്. അപ്രതീക്ഷിതമായാണ് കാട്ടുപന്നി പട്ടണത്തിലെ സൂപ്പർമാർക്കറ്റിൽ എത്തിയത്. കാട്ടുപന്നിയെ തടയാൻ ശ്രമിച്ച രണ്ട് ജീവനക്കാർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. കാട്ടുപന്നിയുടെ ആക്രമണത്തിൽ സൂപ്പർമാർക്കറ്റിലെ നിരവധി വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കണ്ണൂർ നഗരത്തിൽ ചിലയിടങ്ങളിൽ കഴിഞ്ഞ ദിവസം കാട്ടുപന്നികളുടെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു.
പാലക്കാട്: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഉത്തരവിനെതിരെ ഷാഫി പറമ്പിൽ എം എൽ എ. കേന്ദ്ര സർക്കാരിൻ്റെയും ലോക്സഭാ സെക്രട്ടേറിയറ്റിന്‍റെയും വൃത്തികെട്ട ധൃതിയാണിതെന്നും അദ്ദേഹം ആരോപിച്ചു. അദാനിക്ക് വേണ്ടിയുള്ള ഭരണമാണ് മോദി സർക്കാർ നടത്തുന്നത്. ഏറെക്കാലമായി രാഹുൽ വേട്ടയാടപ്പെടുകയാണ്. മതേതര ഇന്ത്യയിൽ രാഹുൽ ഗാന്ധി യോഗ്യനാണെന്നതിന്‍റെ തെളിവാണ് ഈ അയോഗ്യത. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയെ അടിസ്ഥാനമാക്കിയുള്ള നാടകമാണിതെന്നും കോൺഗ്രസ് പ്രക്ഷോഭം ശക്തമാക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. രാഹുലിന്‍റെ പാർലമെന്‍ററി അംഗത്വം നഷ്ടമായത് കോൺഗ്രസിന് തിരിച്ചടിയാണ്. നിലവിലെ പ്രതിസന്ധിയെ നിയമപരമായ മാർഗങ്ങളിലൂടെ നേരിടാൻ അഭിഷേക് സിംഗ്വി, പി ചിദംബരം, വിവേക് തൻഖ, സൽമാൻ ഖുർഷിദ് എന്നിവരടങ്ങുന്ന അഭിഭാഷക സംഘത്തെ രംഗത്തിറക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്.
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ലോക് സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയത് ജനാധിപത്യത്തിനെതിരായ സംഘപരിവാറിന്‍റെ അക്രമത്തിന്‍റെ ഏറ്റവും പുതിയ അധ്യായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ പ്രസംഗത്തിന്‍റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ് ഫയൽ ചെയ്യുകയും കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കുകയും ചെയ്തു. അധികാരം ഉപയോഗിച്ച് വിയോജിപ്പുകളെ അടിച്ചമർത്തുന്ന ഫാസിസ്റ്റ് രീതിയാണിത്. പ്രതിപക്ഷ പാർട്ടിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തിൽ ആക്രമിക്കുന്നത്. അഭിപ്രായങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്ന സാധാരണക്കാർക്ക് ഇവിടെ എന്തു സംരക്ഷണമാണുള്ളത്. ഭരണഘടനാ മൂല്യങ്ങൾക്ക് എന്ത് വിലയാണ് നൽകുന്നത്. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന രാഷ്‌ട്രീയ ഇടപെടലുകളും ഡൽഹിയിൽ പ്രതിപക്ഷ എം.പിമാരെ അറസ്റ്റ് ചെയ്തതും മനീഷ് സിസോദിയയ്ക്കും രാഹുൽ ഗാന്ധിക്കുമെതിരായ കേസുകളും ഇതിന്‍റെ മറ്റൊരു ഭാഗമാണ്. കേന്ദ്ര സർക്കാരിനെതിരെ പോസ്റ്റർ പതിച്ചതിന് ഡൽഹിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവ ജനാധിപത്യ സമൂഹത്തിനും നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾക്കും യോജിച്ചതല്ല. വിമർശനങ്ങളോടുള്ള കടുത്ത…
ചെന്നൈ: തമിഴ് നടൻ അജിത് കുമാറിന്‍റെ പിതാവ് പി.എസ് മണി ഇന്ന് രാവിലെയായിരുന്നു അന്തരിച്ചത്. ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം പുലർച്ചെയാണ് മരിച്ചത്. അദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ തമിഴ് സിനിമാ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ നിരവധി പേർ ചെന്നൈയിലെ വസതിയിൽ എത്തിയിരുന്നു. തമിഴ് സൂപ്പർതാരം വിജയ്യും അന്തിമോപചാരം അർപ്പിക്കാനെത്തി. ക്യാമറയ്ക്ക് കര്‍ശന നിയന്ത്രണമുള്ളതിനാൽ ചടങ്ങിലെ വിജയ്‌യുടെ ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും അജിത്തിന്‍റെ വീട്ടിൽ കാറിൽ എത്തുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അജിത് കുമാറും വിജയും തമിഴ് സിനിമയിൽ ഏകദേശം ഒരേ താരമൂല്യമുള്ളവരാണ്. അതേസമയം, അജിത്തും സഹോദരങ്ങളും അച്ഛന്‍റെ മരണവാർത്ത അറിയിക്കുകയും അദ്ദേഹത്തെ ചികിത്സിച്ചവർക്കും ആശ്വസിപ്പിച്ചവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പും പുറത്തിറക്കി. പാലക്കാട് സ്വദേശിയാണ് പി.എസ് മണി. കൊൽക്കത്ത സ്വദേശിയായ മോഹിനിയാണ് പി.എസ് മണിയുടെ ഭാര്യ. അനൂപ് കുമാർ, അനിൽകുമാർ എന്നിവർ അജിത്തിൻ്റെ സഹോദരങ്ങളാണ്. ഉറക്കത്തിലാണ് അച്ഛന്‍റെ മരണം സംഭവിച്ചതെന്നും കുറിപ്പിൽ പറയുന്നു.