- സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു
- ‘നിരോധിത സംഘടനയിൽനിന്ന് കെജ്രിവാൾ പണം കൈപ്പറ്റി’; NIA അന്വേഷണത്തിന് ഉത്തരവിട്ട് ലഫ്. ഗവർണർ
- ബഹ്റൈനിൽ മലയാളി യുവതി മരണപ്പെട്ടു
- ആലുവയിലെ വീട്ടില്‍നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു
- അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലെന്ന് പ്രതിപക്ഷ നേതാവ്
- ‘നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട’: കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി
- ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് അയൽവാസികൾ ഏറ്റുമുട്ടി; ആറുപേര്‍ക്ക് വെട്ടേറ്റു
- പത്തനംതിട്ടയിൽ അരളി ചെടി തിന്ന പശുവും കിടാവും ചത്തു
Author: News Desk
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യൻ സൈന്യം തങ്ങളുടെ വാനഹശ്രേണിയില്‍ വിവിധ ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉൾപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. കാർബൺ പുറന്തള്ളല്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, വരും കാലങ്ങളിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഇലക്ട്രിക് ലൈറ്റ് വാഹനങ്ങൾ, ബസുകൾ, മോട്ടോർ സൈക്കിളുകൾ തുടങ്ങിയവ സ്ഥാപിക്കാൻ ഇന്ത്യൻ സൈന്യം പദ്ധതിയിടുന്നതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ദുബായ്: പ്രശസ്ത ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ ദുബായ് വിമാനത്താവളത്തിൽ 30 മണിക്കൂറോളം കുടുങ്ങി. പാസ്പോർട്ടിൽ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് ഡിപോർട്ട് ചെയ്യാനായിരുന്നു ശ്രമം. ഇന്ത്യൻ കോൺസുലേറ്റിലെ അഭിഭാഷകരും ഉദ്യോഗസ്ഥരും എത്തി വിവരങ്ങൾ വിശദീകരിച്ചതിന് ശേഷമാണ് വിമാനത്താവളം വിടാൻ കഴിഞ്ഞത്. പഴയ പാസ്പോർട്ടിൽ ‘പുരുഷൻ’ എന്നും പുതിയതിൽ ‘സ്ത്രീ’ എന്നും എഴുതിയതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം നിരവധി തവണ ദുബായിൽ പോയിട്ടുണ്ടെങ്കിലും ഇത്തവണത്തെ ഇമിഗ്രേഷൻ പരിശോധനയിലാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പാസ്പോർട്ടിൽ തിരിമറി നടന്നുവെന്ന സംശയത്തിൽ ഡിപോർട്ട് ചെയ്യാനായി നീക്കം. സ്വന്തം സംരംഭത്തിന്റെ കാര്യത്തിനായി ദുബായിൽ എത്തിയ രഞ്ജു തിരികെ പോകാൻ തയ്യാറായില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ ഇക്കാര്യം അധികൃതരെ അറിയിച്ചു. ഇന്ത്യൻ കോൺസുലേറ്റിന്‍റെയും ദുബായ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെയും ഇടപെടലിനെ തുടർന്നാണ് ദുബായിൽ തുടരാൻ അനുവദിച്ചത്. ഒരു രാത്രി മുഴുവൻ എയർപോർട്ടിനുള്ളിൽ ചെലവഴിച്ച രഞ്ജു രാവിലെ പുറത്തിറങ്ങി. തന്‍റെ സമൂഹത്തിൽ നിന്നുള്ളവർക്ക് ഇപ്പോൾ ദുബായിലേക്ക് സ്വതന്ത്രമായി വരാൻ കഴിയുമെന്ന…
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും ധനികനായ ഇലോൺ മസ്ക് കഴിഞ്ഞ ദിവസം പെർഫ്യൂം വ്യവസായത്തിലേക്ക് പ്രവേശിച്ചിരുന്നു. തന്‍റെ ആദ്യ ഉൽപ്പന്നമായ “ബേൺഡ് ഹെയർ” എന്ന പെർഫ്യൂം അദ്ദേഹം ഇന്നലെ പുറത്തിറക്കുകയും ചെയ്തു. പുതിയ സംരംഭത്തെ പരാമർശിച്ച് മസ്ക് തന്‍റെ ട്വിറ്റർ ബയോ “പെർഫ്യൂം സെയിൽസ്മാൻ” എന്ന് മാറ്റിയിട്ടുമുണ്ട്. “ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധം” എന്നാണ് ഇലോൺ മസ്‌ക് ബേൺഡ് ഹെയർ എന്ന പെർഫ്യൂമിനെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ അതിന് ശേഷമുള്ള മസ്കിന്‍റെ ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ട്വിറ്റർ വാങ്ങാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മസ്‌ക് പറയുന്നു. അതേസമയം തന്റെ ഫോളോവേര്‍സിനോട് പെർഫ്യൂം വാങ്ങാൻ ആവശ്യപ്പെട്ടു. “ദയവായി എന്റെ പെർഫ്യൂം വാങ്ങൂ, അതിനാൽ എനിക്ക് ട്വിറ്റർ വാങ്ങാം” മസ്‌ക് ട്വീറ്റ് ചെയ്തു.
ധാക്കാ: സെമിഫൈനലിൽ തായ്ലൻഡിനെ 74 റൺസിന് തോൽപ്പിച്ച് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യ ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം പിന്തുടർന്ന തായ്ലൻഡിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 74 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമയാണ് തായ്ലൻഡിനെതിരെ ബൗളർമാരിൽ തിളങ്ങിയത്. 21 റണ്‍സ് വീതമെടുത്ത ചായ് വായും ബൂചാതമും ആണ് തായ്ലൻഡിന്‍റെ ടോപ് സ്കോറർമാർ. 19-ാം ഓവറിൽ രാജേശ്വരി ഗെയ്ക്വാദ് തുടർച്ചയായി രണ്ട് വിക്കറ്റുകൾ വീഴ്ത്തി തായ്ലൻഡിന്‍റെ വാലറ്റത്തെ വേഗത്തിൽ മടക്കി അയച്ചു. തായ്ലൻഡിന്‍റെ രണ്ട് കളിക്കാർ മാത്രമാണ് രണ്ടക്കം കടന്നത്. രേണുക സിംഗ്, സ്നേഹ് റാണ, ഷഫാലി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയ തായ്ലൻഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
പത്തനംതിട്ട: കുട്ടികളെയടക്കം മന്ത്രവാദത്തിന് ഉപയോഗിക്കുന്ന മലയാലപ്പുഴയിലെ മന്ത്രവാദ കേന്ദ്രത്തിലേക്ക് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ മാർച്ച്. മലയാലപ്പുഴ പുതിയപാട് വാസന്തി മഠത്തിലേക്ക് ആണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ഡിവൈഎഫ്ഐ, കോണ്‍ഗ്രസ്, ബിജെപി പ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്. ദേവകി എന്ന സ്ത്രീയാണ് ഇവിടെ പൂജകൾ നടത്തുന്നത്. ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഈ സ്ഥലത്തെക്കുറിച്ച് മുമ്പും നിരവധി പരാതികൾ ഉണ്ടായിട്ടുണ്ട്. മൂന്ന് വർഷം മുമ്പ് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. കുട്ടികളെ ഉൾപ്പടെ മന്ത്രവാദത്തിന് ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
അബുദാബി: വ്യാവസായിക സ്ഥാപനങ്ങളുടെ സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുമുള്ള ഉത്തേജക പദ്ധതിയുടെ രണ്ടാം ഘട്ടം അബുദാബി ഡിപ്പാർട്ട്മെന്‍റ് ഓഫ് ഇക്കണോമി ആൻഡ് ഡെവലപ്മെന്‍റ് ആരംഭിച്ചു. എനർജി താരിഫ് ഇൻസെന്‍റീവ് പ്രോഗ്രാമിലൂടെ വൈദ്യുതി, പ്രകൃതി വാതക നിരക്കുകളിൽ ഇളവുകൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൊവിഡ് ആഘാതത്തിന്‍റെ പശ്ചാത്തലത്തിൽ 2019 ൽ പ്രഖ്യാപിച്ച ഇളവിന്‍റെ തുടർച്ചയാണിത്. കമ്പനിയുടെ സാമ്പത്തിക ആഘാതം, സ്വദേശിവൽക്കരണ നിരക്ക്, വിദഗ്ധ തൊഴിലാളികളുടെ എണ്ണം, ഊർജ്ജ ഉപഭോഗത്തിലെ കാര്യക്ഷമത എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും വാതകത്തിനും വൈദ്യുതിക്കും ഇളവ് നൽകുക. വിദേശനിക്ഷേപം ആകർഷിച്ച് അബുദാബിയെ മേഖലയിലെ ഏറ്റവും മത്സരാധിഷ്ഠിത വ്യാവസായിക കേന്ദ്രമാക്കി മാറ്റുകയാണ് അബുദാബി ഇൻഡസ്ട്രിയൽ സ്ട്രാറ്റജി ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറഫ വ്യക്തമാക്കി.
അബുദാബി: ജപ്പാന്‍റെ ഫ്ലൈയിംഗ് ബൈക്ക് (ടുറിസിമോ) അടുത്ത വർഷം അബുദാബിയിൽ നിർമ്മിക്കും. 6.71 കോടി രൂപ (30 ലക്ഷം ദിർഹം) ചെലവിലാണ് പറക്കുന്ന ബൈക്ക് അബുദാബിയിൽ നിർമ്മിക്കുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയുള്ള ഈ ബൈക്കിന് 40 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. നിലവിൽ ജപ്പാനിൽ പ്രതിമാസം അഞ്ച് ബൈക്കുകൾ വരെ നിർമ്മിക്കുന്ന എയർവിൻസ് കമ്പനി അബുദാബി കമ്പനിയുമായി ചേർന്ന് കൂടുതൽ ബൈക്കുകൾ നിർമ്മിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് ഗ്ലോബൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മാനേജർ യുമ ടേക്കനാക പറഞ്ഞു. എന്നാൽ യുഎഇ കമ്പനിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഭാവിയിൽ കൂടുതൽ ആളുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന ഒരു ബൈക്ക് നിർമ്മിക്കാനും പദ്ധതിയുണ്ട്. ജപ്പാനിൽ ഇതുവരെ 10 യൂണിറ്റുകൾ വിറ്റഴിച്ചതായും കമ്പനി വെളിപ്പെടുത്തി.
തിരുവനന്തപുരം: സംസ്ഥാനത്തെ ചെള്ളുപനിയെക്കുറിച്ച് പഠിക്കാൻ ഐസിഎംആർ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിൽ വിശദമായ പഠനം നടത്തും. ഈ വർഷം കേരളത്തിൽ 14 പേരാണ് ചെള്ളുപനി ബാധിച്ച് മരിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ചെള്ളുപനിയെക്കുറിച്ചുള്ള ഐസിഎംആറിന്‍റെ പഠനം. പുതുച്ചേരി വെക്ടർ കണ്ട്രോൾ റിസർച്ച് സെന്‍ററിൽ നിന്നുള്ള വിദഗ്ധരാണ് പഠനത്തിനായി എത്തുന്നത്. ഈ വർഷം സംസ്ഥാനത്ത് 597 പേർക്കാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. 14 പേർക്ക് ജീവൻ നഷ്ടമായി. മുൻ വർഷങ്ങളിലും പനി നിരവധി പേരുടെ ജീവൻ അപഹരിച്ചിരുന്നു. തിരുവനന്തപുരം ഉൾപ്പെടെ ചെള്ളുപനി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ നിന്ന് സംഘം സാമ്പിളുകൾ ശേഖരിക്കും. സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ നിന്നുള്ള സാമ്പിളുകളും പഠനവിധേയമാക്കും. മൃഗങ്ങളിൽ കാണപ്പെടുന്ന ചെള്ളുകളിലൂടെയാണ് രോഗകാരി മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്നത്.
തിരുവനന്തപുരം: ദുർമന്ത്രവാദത്തിനെതിരായ നിയമത്തെക്കുറിച്ച് സംസ്ഥാന ആഭ്യന്തര, നിയമവകുപ്പിന്‍റെ യോഗം ഇന്ന് ചേരും. നിയമ പരിഷ്കാര കമ്മീഷന്‍റെ ശുപാർശകളാണ് ഇന്നത്തെ യോഗം ചർച്ച ചെയ്യുന്നത്. അടുത്ത നിയമസഭ സമ്മേളനത്തിൽ ബില്ല് കൊണ്ട് വരാനാണ് നീക്കം. ബില്ലിന്‍റെ കരട് പൊതുജന അഭിപ്രായത്തിനായി പ്രസിദ്ധീകരിക്കുകയും ചെയ്യും. സംസ്ഥാനത്ത് നടക്കുന്ന ആഭിചാര കൊലപാതകങ്ങളും അന്ധവിശ്വാസങ്ങളും തടയാൻ പുതിയ നിയമം കൊണ്ടുവരണമെന്നാണ് സി.പി.എമ്മിന്‍റെ ആവശ്യം. ദുഷ്പ്രവണതകൾക്കെതിരെ ബഹുജന മുന്നേറ്റവും അവബോധവും ഉണ്ടാകണം. പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലിയെ ശക്തമായി അപലപിക്കുന്നുവെന്നും സി.പി.എം പറഞ്ഞു. ഇലന്തൂർ സംഭവത്തിന്‍റെ എല്ലാ വശങ്ങളും പുറത്തുവരണം. സമൂഹത്തിന് ഒരു പാഠമാകുന്ന തരത്തിലായിരിക്കണം അന്വേഷണം നടത്തേണ്ടത്. കുറ്റകൃത്യം പുറത്തുകൊണ്ടുവരാനുള്ള കേരള പൊലീസിന്‍റെ ഇടപെടൽ അഭിനന്ദനാർഹമാണെന്ന് സി.പി.എം വ്യക്തമാക്കി.
മഡ്രിഡ്: ഒന്നര വയസുകാരിയായ എമ്മയുടെ വയറ്റിലെ മിക്കവാറും എല്ലാ അവയവങ്ങളും മറ്റൊരാളുടേതാണ്. കുടൽ, കരൾ, പാൻക്രിയാസ്, പ്ലീഹ, ദഹനവ്യവസ്ഥയുടെ മറ്റ് ഭാഗങ്ങൾ, അവയെല്ലാം ഇന്ന് അവളുടെ ശരീരത്തിന്‍റെ ഭാഗമാണെന്ന് പറയാം. എമ്മ എല്ലാ കുഞ്ഞുങ്ങളെയും പോലെ ആരോഗ്യവതിയാണ്. വിജയകരമായ കുടല്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയയാകുന്ന ലോകത്തിലെ ആദ്യ വ്യക്തിയാണ് എമ്മ. സ്പെയിനിലെ മാഡ്രിഡിലെ ലാ പാസ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ചൊവ്വാഴ്ചയാണ് ആശുപത്രി അധികൃതർ ഇക്കാര്യം ലോകത്തെ അറിയിച്ചത്.