- തൃശ്ശൂർ ദേശമംഗലം വരവട്ടൂർ ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു
- കാട്ടാനയ്ക്ക് നേരെ മധുരപലഹാരങ്ങള്‍ എറിഞ്ഞ് പ്രകോപനം; വിനോദസഞ്ചാരികള്‍ക്കെതിരെ കേസ്
- സിങ്കപ്പൂരില്‍ കോവിഡ് വ്യാപനം രൂക്ഷം; രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥിരീകരിച്ചത് 25,900 കേസുകള്‍
- ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്പെൻഡ് ചെയ്തെന്ന് മന്ത്രി
- ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
- വിദേശികൾക്ക് നേരെ ആക്രമണം; കിർഗിസ്ഥാനിൽ ഇന്ത്യൻ വിദ്യാർത്ഥികളോട് പുറത്തിറങ്ങരുതെന്ന് എംബസി
- മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട 62 കാരനെ നാലാം ദിവസംജീവനോടെ പുറത്തെടുത്ത് പൊലീസ്
- ശോഭാ സുരേന്ദ്രന്റെ പരാതി; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്ത് പൊലീസ്
Author: Starvision News Desk
തിരുവനന്തപുരം: കൊച്ചി ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന കണ്‍വീനറായ സമിതിയാണ് രൂപീകരിച്ചത്. ഇപ്പോഴുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍, അതില്‍ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്നവ, ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍, അവ സൃഷ്ടിക്കുന്ന ഘടകങ്ങള്‍, വെള്ളത്തിലോ മണ്ണിലോ മനുഷ്യ ശരീരത്തിലോ ഭക്ഷ്യ ശൃംഖലയിലോ ഉണ്ടോയെന്നും ഉണ്ടാകാനിടയുണ്ടോയെന്നും സമിതി പരിശോധിക്കും. ടേംസ് ഓഫ് റഫറന്‍സ് പ്രകാരമുള്ള സമഗ്രമായ റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം വിദഗ്ധ സമിതി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. കുഹാസ് പ്രൊ. വിസി ഡോ. സിപി വിജയന്‍, സിഎസ്‌ഐആര്‍, എന്‍ഐഐഎസ്ടി സീനിയര്‍ സയന്റിസ്റ്റ് ഡോ. പ്രതീഷ്, മഞ്ചേരി മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോ. പ്രൊഫസര്‍ ഡോ. അനീഷ് ടിഎസ്, തൃശൂര്‍ മെഡിക്കല്‍ കോളേജ് പള്‍മണറി മെഡിസിന്‍ വിഭാഗം അസോ. പ്രൊഫസര്‍ ഡോ. സഞ്ജീവ് നായര്‍, തിരുവനന്തപുരം…
കേരളത്തിൽ നിന്നുള്ള ഉന്നതതല സംഘത്തോടൊപ്പം ഗുജറാത്തിലുള്ള ദേശീയ ക്ഷീര വികസനബോർഡ് ആസ്ഥാനം സന്ദർശിച്ചു. ചെയർമാൻ മീനേഷ് ഷായുമായി കൂടിക്കാഴ്ച നടത്തി. കിസാൻ റെയിൽ ഗതാഗത സംവിധാനം ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ കാലിത്തീറ്റയുടെ അസംസ്കൃത വസ്തുക്കൾ സംസ്ഥാനത്ത് എത്തിക്കുന്നതിനായി കേരള സർക്കാർ നൽകിയ പ്രൊപ്പോസൽ ക്ഷീരവികസന ബോർഡ് വഴി കേന്ദ്രസർക്കാരിന് സമർപ്പിച്ച് അംഗീകാരം ലഭ്യമാക്കാം എന്ന് അദ്ദേഹം ഉറപ്പുനൽകി. കേരളത്തിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷീരകർഷകർക്ക് 100 തൊഴിൽ ദിനം നൽകുന്ന മാതൃകയിൽ കേന്ദ്രസർക്കാരിനെ കൊണ്ട് തൊഴിലുറപ്പ് പദ്ധതിയിലും ക്ഷീര കർഷകരെ ഉൾപ്പെടുത്തിക്കാൻ വേണ്ട ഇടപെടൽ നടത്താമെന്നും ചെയർമാൻ ഉറപ്പ് നൽകി. കേരളത്തിലെ പശുക്കളുടെ ഉത്പാദനക്ഷമ ഉയർത്താനായി ലിംഗനിർണയം നടത്തിയ ബീജത്തിന്റെ ഉപയോഗം കേരളത്തിൽ വ്യാപിപ്പിക്കുന്നത്, കോഴിക്കോട് ഡോ. വർഗീസ് കുര്യൻ സ്മാരക മ്യൂസിയം സ്ഥാപിക്കുന്നത്, ഗുജറാത്തിൽ വിജയകരമായി നടപ്പിലാക്കിവരുന്ന ചാണക സംസ്കരണത്തിന്റെ പൈലറ്റ് പദ്ധതി കേരളത്തിൽ തുടങ്ങുന്നത്, പാലിലെ അഫ്ലാടോക്സിൻ ഉൾപ്പെടെയുള്ള ഗുണനിലവാര പ്രശ്നങ്ങൾ പരിഹരിക്കുന്നത്, പശുക്കളിലെ ഭ്രൂണമാറ്റ സാങ്കേതികവിദ്യ കേരളത്തിൽ…
ന്യൂഡൽഹി: പാട്ട് ഉറക്കെ വയ‌്ക്കരുതെന്ന് പറഞ്ഞതിന് ഗർഭിണിയെ അയൽവാസി വെടിവച്ചു.മുപ്പതുവയസുകാരിയായ രഞ്ചുവിനും ഇവരുടെ സുഹൃത്തിനുമാണ് വെടിയേറ്റത്. ഡൽഹിയിലെ സിർസാപൂരിൽ തിങ്കളാഴ്ചയാണ് സംഭവം.യുവതിയുടെ അയൽവാസിയും പ്രതിയുമായ ഹരീഷിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.രഞ്ജുവിന്റെ കഴിത്തിനാണ് വെടിയേറ്റതെന്ന് ഡോക്ടർ സ്ഥിരീകരിച്ചു പ്രതി ഹരീഷിന്റെ വീട്ടിൽ നടന്ന ആഘോഷത്തിന്റെ ഭാഗമായി ഡിജെ പാർട്ടി സംഘടിപ്പിച്ചിരുന്നു.തുടർന്ന് ഇയാൾ സുഹൃത്തിന്റെ തോക്ക് ഉപയോഗിച്ച് പെൺകുട്ടിക്ക് നേരെ വെടി ഉതിർത്തു ആക്രമണത്തെ തുടർന്ന് ഗർഭം അലസിയതായി ഡോക്‌ടർമാർ അറിയിച്ചു ഡൽഹിയിലെ ഒരു സ്ഥാപനത്തിൽ ഡെലിവറി ബോയി ആയി ജോലി നോക്കുകയാണ് ഇയാൾ
മരുന്ന് ഉപയോഗിച്ച മൂന്ന് പേർ മരിക്കുകയും എട്ടുപേർക്ക് കാഴ്‌ച നഷ്ടമാവുകയും ചെയ്തെന്ന അമേരിക്കൻ ആരോഗ്യവകുപ്പിന് കീഴിലുള്ള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷന്റെ റിപ്പോർട്ടിനെ തുടർന്ന് കമ്പനി ഫെബ്രുവരിയിൽ മരുന്ന് തിരിച്ചുവിളിപ്പിച്ചിരുന്നു,ഇതിന് ശേഷമാണ് മരുന്നിൽ ബാക്‌ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നത്. ബാക്‌ടീരിയ സ്ഥിരമായി കാഴ്ച നഷ്ടമാകുന്നതിന് കാരണമാകുമെന്ന് സി ഡി സി പറയുന്നു. ഗുണനിലവാരമില്ലാത്ത ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് അന്ധതയ്ക്കും മരണത്തിനും അണുബാധയ്ക്കും കാരണമാകുമെന്ന് യു എസ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു അമേരിക്കയിൽ ഈ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നിലവിലുള്ള ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ഈ ബാക്‌ടീരിയയെ ചെറുക്കുന്നത് പ്രയാസകരമാണെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു ഉത്തർപ്രദേശിലെ നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക് നിർമിച്ച ചുമ മരുന്ന് കുടിച്ച് ഉസ്‌ബെക്കിസ്താനിൽ 18 കുട്ടികളും ഹരിയാനയിലെ മെയ്‌ഡൻ ഫാർമ കയറ്റുമതി ചെയ്ത മരുന്ന് കഴിച്ച് ഗാംബിയയിൽ 66 കുട്ടികളും മരണപ്പെട്ടത് ഏറെ ചർച്ചയായിരുന്നു.
കോഴിക്കോട്: ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഉത്തരവിട്ടുമലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി .പി. വിക്രമൻ ആണ് സംഘത്തലവൻ 18 അംഗങ്ങളാണ് സംഘത്തിലുള്ളത് കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇൻസ്‌പെക്ടർമാർ, സബ് ഇൻസ്‌പെക്ടർമാർ എന്നിവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചു
കോഴിക്കോട്: വടകരയിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് വീണ് ഒരാൾ മരിച്ചു.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.വാക്കേറ്റത്തെത്തുടർന്ന് വടകര ജെ ടി റോഡിലെ താമസസ്ഥലത്തെ ഇരുനില കെട്ടിടത്തിൽ നിന്നും ഇരുവരും താഴേയ്ക്ക് വീഴുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റ ഇരുവരെയും പരിസരവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും സിക്കന്ദറിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ വ്യക്തി നിലവിൽ ചികിത്സയിലാണ്. മുപ്ലിയത്ത് അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വെട്ടേറ്റ അഞ്ചുവയസുകാരൻ കൊല്ലപ്പെട്ടിരുന്നു.അസാം സ്വദേശികളായ ബദൂർ ഇസ്ലാമിന്റെയും നജ്മയുടെയും മകൻ നജിറുൾ ഇസ്ലാമാണ് മരിച്ചത്
കോഴിക്കോട്: ട്രെയിനിൽ തീയിട്ട സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന പ്രതി നോയിഡ സ്വദേശി ഷഹറുഖ് സെയ്‌ഫിയെന്നാണ് വിവരം.പ്രതിയുടേതെന്ന നിലയിൽ പുറത്തുവന്ന സി സി ടി വി ദൃശ്യങ്ങളിൽ കാണുന്നത് അക്രമിയല്ലെന്ന സൂചന പൊലീസ് നൽകിയിരുന്നു.സി സി ടി വി ദൃശ്യത്തിലുള്ളത് കാപ്പാട് സ്വദേശിയാണെന്നാണ് വിവരം.വലിയ പൊലീസ് സന്നാഹവും ആൾക്കൂട്ടവും ഉള്ള സ്ഥലത്ത് പ്രതി രണ്ടുമണിക്കൂറോളം നിൽക്കാൻ സാദ്ധ്യതയില്ലെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തൽ 150 സെന്റിമീറ്റർ ഉയരമുള്ളയാളാണ് പ്രതിയെന്ന് റാസിഖ് മൊഴി നൽകിയിരുന്നു.ഇയാൾ എല്ലാവരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നെന്നും പൊലീസിന് നൽകിയ മൊഴിയിൽ റാസിഖ് വ്യക്തമാക്കി
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ സഹയാത്രികരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിലുള്ള വ്യക്തി പ്രതിയല്ലെന്ന് പോലീസ്. സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത് കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. സംഭവത്തിന് ശേഷം ഏകദേശം 11.25-ഓടെ സ്ഥലത്ത് കണ്ട വിദ്യാര്‍ഥിയെയാണ് പോലീസ് ആദ്യം സംശയിച്ചത്. ഇന്നലെ രാത്രി പരിസരവാസികള്‍ നല്‍കിയ മൊഴിയും ഇയാളെ പ്രതിയായി സംശയിക്കുന്നതിലേക്ക് പോലീസിനെ നയിച്ചു. ‘ഞാന്‍ രാത്രി 12.15ന്റെ ട്രെയിനില്‍ മംഗലാപുരത്തേക്ക് പോകുന്നതിനായി ട്രെയിന്‍ കയറാന്‍ സുഹൃത്തിനെ കാത്ത് നില്‍ക്കുകയായിരുന്നു. രാവിലെ വാര്‍ത്ത അറിഞ്ഞയുടനെ വീട്ടില്‍ വിളിച്ച് പറഞ്ഞു. അവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. സുഹൃത്തുക്കള്‍ വീഡിയോ അയച്ചു തന്നപ്പോഴാണ് സംഭവം അറിയുന്നത്’- കാപ്പാട് സ്വദേശിയായ വ്യക്തി പറയുന്നു.
തിരുവനന്തപുരം: നാലാഞ്ചിറ കുരിശടി ജങ്ഷനിലും, ബാലരാമപുരത്തെ ജിഎസ് ടവേഴ്സിലുമായി ഐസിഐസിഐ ബാങ്ക് രണ്ട് ശാഖകള്‍ തുറന്നു. ഇതോടെ നഗരത്തിലെ മൊത്തം ശാഖകളുടെ എണ്ണം 28 ആയി. അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍, സേവിംഗ്സ്, കറന്‍റ് അക്കൗണ്ടുകള്‍, ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട്, ഫിക്സഡ് & റിക്കറിംഗ് ഡെപ്പോസിറ്റുകള്‍, ഓട്ടോ ലോണ്‍, ഗോള്‍ഡ് ലോണ്‍, പേഴ്സണല്‍ ലോണ്‍, ഫോറെക്സ് സേവനങ്ങള്‍, വിവിധതരം വായ്പകള്‍, എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കുള്ള ബാങ്കിംഗ് സേവനങ്ങളും ഈ ശാഖകളില്‍ ലഭ്യമാണ്. നാലാഞ്ചിറയിലുള്ള ശാഖയില്‍ ലോക്കര്‍ സൗകര്യവും ഉണ്ട്. ഡിസംബര്‍ 31, 2022ലെ കണക്കനുസരിച്ച് ഐസിഐസിഐ ബാങ്കിന് കേരളത്തില്‍ 194 ശാഖകളും 366 എടിഎമ്മുകളുമുണ്ട്.
അമരാവതി: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ വിവാഹം ചെയ്ത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് ചിറ്റൂർ ജില്ലയിലെ ഗംഗാരവാരത്തെ സ്വകാര്യ ജൂനിയർ കോളജിലെ അധ്യാപകനായ ചലപതി (33) ആണ് അറസ്റ്റിലായത്. പതിനേഴുകാരിയായ വിദ്യാർഥിയെ കബളിപ്പിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർഥിയാണ്. അധ്യാപകൻ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ട്. മാർച്ച് 29 ന് പരീക്ഷ കഴിഞ്ഞയുടനെ പെൺകുട്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി അവിടെ വച്ച് വിവാഹം കഴിച്ചു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ ചലപതിക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്ത് മാർച്ച് 31ന് അറസ്റ്റ് ചെയ്തു. ബൊമ്മനപ്പള്ളി സ്വദേശിയായ ചലപതി, മൂന്ന് വർഷം മുമ്പ് അതേ ഗ്രാമത്തിലെ മറ്റൊരു പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. ഭാര്യ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു