ടെക്സസ്: ആര്‍ലിങ്ടനില്‍ കാര്‍ ഡീലര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരു യുവതി കൂടി പൊലീസ് പിടിയിലായി. തിങ്കളാഴ്ചയാണ് അഡല്‍ ലിന്‍സ്വായ്ക്ക് വെടിയേറ്റത്. ആശുപത്രിയിലായിരുന്ന ഇദ്ദേഹം മേയ് 19 വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി.
കേസില്‍ ഒന്നാം പ്രതിയെന്ന് സംശയിക്കുന്ന ബ്രയാന്‍ എസ്റപയെ (31) ബുധനാഴ്ച അറസ്റ്റു ചെയ്തിരുന്നു. ഇയാളാണ് അഡല്‍ ലിന്‍സ്വായെ വെടിവച്ചതെന്ന് കരുതുന്നു. കാറില്‍ ബ്രയാനെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റത്തിനാണ് ബ്രയാന്റെ കാമുകിയായ ക്വയാന മാസ്സിയെ (24) പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്.
ആര്‍ലിങ്ടനിലെ വാഹന ഡീലര്‍ ആയിരുന്നു കൊല്ലപ്പെട്ട അഡല്‍ ലിന്‍സ്വായ്(52). ഇദ്ദേഹത്തിന്റെ ഷോപ്പില്‍ നിന്നും ബ്രയാന്‍ വാടകയ്ക്ക് കാര്‍ എടുത്തിരുന്നു. കാര്‍ തിരികെ ഏല്‍പിക്കാതിരുന്നതിനെ തുടര്‍ന്ന് പിടിച്ചെടുക്കാനാണ് അഡല്‍ ലിന്‍സ്വായ് ജീവനക്കാരനുമായി ബ്രയാനെ സമീപിച്ചത്. ബ്രയാന്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിനു മുന്നില്‍ കാര്‍ കണ്ടെത്തി. സ്പെയര്‍ കീ ഉപയോഗിച്ച് ജീവനക്കാരന് കാര്‍ പുറത്തേക്കു കൊണ്ടുവന്നു. ഇതേ സമയം മറ്റൊരു കാറില്‍ ഇരിക്കുകയായിരുന്ന അഡലിനുനേരെ ബ്രയാന്‍ നിറയൊഴിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
Trending
- ശൈലജയുടെ ജയം തടയാനാകില്ല’; ‘നല്ലവനായ ഉണ്ണിയെപ്പോലെയാണ് ഷാഫി പറമ്പിൽ; ഇപ്പോൾ മോങ്ങിയിട്ട് കാര്യമില്ല- പി ജയരാജൻ
- മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ
- വന്‍ മയക്കുമരുന്ന് വേട്ട: പാകിസ്താനി ബോട്ടില്‍നിന്ന് 600-കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു
- ‘ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച എന്തിന് പാർട്ടിയെ അറിയിക്കണം’; കൂടിക്കാഴ്ച വിവാദത്തിൽ മാധ്യമങ്ങളെ പഴിച്ച് ഇ.പി.ജയരാജൻ
- ബഹ്റൈൻ മാർത്തോമ്മാ ഇടവക വികാരിക്ക് യാത്രയയപ്പ് നൽകി
- കൂട്ടുകാരുമായി നിരന്തരം വീഡിയോ കോൾ: യുവാവ് ഭാര്യയുടെ വലതുകൈ വെട്ടി
- ഗ്രേസ് മാർക്ക് നിശ്ചയിച്ചു, മൂന്നുമുതൽ 100 വരെ മാർക്ക്; പ്ലസ് വൺ പ്രവേശനത്തിന് ബോണസ് മാർക്കില്ല
- ഓട്ടോറിക്ഷയില്‍ ഡ്രൈവറെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി