മനാമ: ബഹ്റൈനിലെ സാറില്‍ ദമ്പതിമാരുടെയും ഒരു കുഞ്ഞിന്റെയും മരണത്തിന് കാരണമായ അപകടമുണ്ടാക്കിയ വാഹനമോടിച്ചയാള്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലായിരുന്നെന്ന് പരിശോധനയില്‍ വ്യക്തമായി.
കേസില്‍ വിചാരണ ജൂണ്‍ 23ന് ആരംഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു. ലഹരിയില്‍ ഓടിച്ചുവന്ന വാഹനം നിയന്ത്രണം വിട്ട് എതിര് റോഡിലേക്കു മറിഞ്ഞ് ഒരു കുടുംബം സഞ്ചരിച്ച കാറിലിടിക്കുകയായിരുന്നു. ദമ്പതിമാര്‍ തല്‍ക്ഷണം മരിച്ചു. മൂന്നു കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതിലൊരു കുഞ്ഞ് പിന്നീട് ചികിത്സയിലിരിക്കെ മരിച്ചു.
ഈ അപകടം രാജ്യത്ത് വിവാദം സൃഷ്ടിച്ചിരുന്നു. അശ്രദ്ധമായി വാഹനമോടിച്ച് ജീവഹാനിയുണ്ടാക്കുന്ന വിധത്തില്‍ അപകടം സൃഷ്ടിക്കുന്നതിനുള്ള ശിക്ഷ കൂടുതല്‍ ശക്തമാക്കണമെന്ന ആവശ്യം സമൂഹത്തില്‍നിന്ന് വ്യാപകമായി ഉയരുകയുണ്ടായി.
Trending
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ
- ബഹ്റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു
- പരാതിയുമായെത്തിയ യുവതി ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പൊലീസുകാരൻ

