മനാമ: ബഹ്റൈനിലെ സാറില്‍ ദമ്പതിമാരുടെയും ഒരു കുഞ്ഞിന്റെയും മരണത്തിന് കാരണമായ അപകടമുണ്ടാക്കിയ വാഹനമോടിച്ചയാള്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലായിരുന്നെന്ന് പരിശോധനയില്‍ വ്യക്തമായി.
കേസില്‍ വിചാരണ ജൂണ്‍ 23ന് ആരംഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു. ലഹരിയില്‍ ഓടിച്ചുവന്ന വാഹനം നിയന്ത്രണം വിട്ട് എതിര് റോഡിലേക്കു മറിഞ്ഞ് ഒരു കുടുംബം സഞ്ചരിച്ച കാറിലിടിക്കുകയായിരുന്നു. ദമ്പതിമാര്‍ തല്‍ക്ഷണം മരിച്ചു. മൂന്നു കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതിലൊരു കുഞ്ഞ് പിന്നീട് ചികിത്സയിലിരിക്കെ മരിച്ചു.
ഈ അപകടം രാജ്യത്ത് വിവാദം സൃഷ്ടിച്ചിരുന്നു. അശ്രദ്ധമായി വാഹനമോടിച്ച് ജീവഹാനിയുണ്ടാക്കുന്ന വിധത്തില്‍ അപകടം സൃഷ്ടിക്കുന്നതിനുള്ള ശിക്ഷ കൂടുതല്‍ ശക്തമാക്കണമെന്ന ആവശ്യം സമൂഹത്തില്‍നിന്ന് വ്യാപകമായി ഉയരുകയുണ്ടായി.
Trending
- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര് പിടിയില്‍

