മനാമ: 2026- 2028 കാലയളവിലേക്കുള്ള യു.എന്‍. വനിതാ എക്സിക്യൂട്ടീവ് ബോര്‍ഡിലേക്ക് ബഹ്റൈനെ തെരഞ്ഞെടുത്തു.
ഇത് സ്ത്രീകളുടെ പുരോഗതിയില്‍ രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര പങ്കിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.ഡബ്ല്യു.സി) സെക്രട്ടറി ജനറല്‍ ലുല്‍വ സാലിഹ് അല്‍ അവാധി പറഞ്ഞു. ബഹ്റൈനി സ്ത്രീകളെ ശാക്തീകരിക്കുന്നതിലും അവരുടെ നേതൃത്വം മുന്നോട്ടു കൊണ്ടുപോകുന്നതിലും നിര്‍ണായകമായ പിന്തുണ നല്കിയ, രാജാവിന്റെ പത്നിയും എസ്.ഡബ്ല്യു.സി. പ്രസിഡന്റുമായ സബീക ബിന്ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരിയുടെ പ്രയത്നങ്ങളാണ് ഈ നേട്ടത്തിന് കാരണം.
ജപ്പാന്, ചൈന, റിപ്പബ്ലിക് ഓഫ് കൊറിയ, ഫിലിപ്പീന്‍സ് എന്നിവയ്ക്കൊപ്പം അഞ്ച് ഏഷ്യ-പസഫിക് സ്ഥാനങ്ങളിലൊന്നാണ് ബഹ്റൈന്‍ നേടിയത്. ഇത് സ്ത്രീകളുടെ പുരോഗതിയെ പിന്തുണയ്ക്കുന്നതില്‍ ആഗോളതലത്തില്‍ നിലനില്‍ക്കുന്ന രാജ്യത്തിന്റെ സ്ഥാനം അടയാളപ്പെടുത്തുന്നു. 2017 മുതല്‍ 2019 വരെയുള്ള മുന്‍ അംഗത്വത്തിന് ശേഷം ഇത് ബഹ്റൈന്റെ രണ്ടാമത്തെ ടേമാണെന്നും അവര്‍ പറഞ്ഞു.
Trending
- വയോധികനോട് കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ക്രൂരത, ഇറങ്ങാൻ വൈകിയതിന് കമ്പികൊണ്ട് തലയ്ക്കടിച്ചു, ബസിൽ നിന്ന് തള്ളിയിട്ടെന്നും പരാതി, കേസെടുത്തു
- ഇസ്ലാമാബാദിലെ ചർച്ചകളിൽ നിർണായക വഴിത്തിരിവ്, 1979 ന് ശേഷം ഇതാദ്യമായി അമേരിക്കയും ഇറാനും മുഖാമുഖം ചർച്ച; ഇറാൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി വാൻസ്
- ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പലെത്തി; ’30 മിനിട്ട്’ താക്കീത് നൽകി തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ
- മുന്നില്‍ നിന്ന് നയിച്ച് സഞ്ജു, പുറത്താകാകെ 115; ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈക്ക് കൂറ്റന്‍ സ്കോര്‍
- ‘കരണം അടിച്ചുപൊളിക്കും’ ഓഡിയോ പുറത്തുവന്നതിന് പിന്നാലെ നടപടി, ശോഭക്കെതിരെ പരാതി നൽകിയ ബിന്ദു പുറത്ത്, പ്രാഥമിക അംഗത്വം സസ്പെൻഡ് ചെയ്തു
- പാക് സൈന്യം സൗദിയിലെത്തി
- തൃശൂരിൽ തിരിച്ചടിക്ക് സാധ്യത, സംസ്ഥാന ഭരണം നേരിയ മാർജിനിൽ എൽഡിഎഫിന് ഉറപ്പെന്നും സിപിഐ വിലയിരുത്തൽ; 4 മന്ത്രിമാരും ജയിക്കും
- ബഹ്റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി ബി എം ബി എഫ് പിന്തുണയോടെ തെരഞ്ഞെടുപ്പിലൂടെ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം….

