മനാമ: 2026- 2028 കാലയളവിലേക്കുള്ള യു.എന്‍. വനിതാ എക്സിക്യൂട്ടീവ് ബോര്‍ഡിലേക്ക് ബഹ്റൈനെ തെരഞ്ഞെടുത്തു.
ഇത് സ്ത്രീകളുടെ പുരോഗതിയില്‍ രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര പങ്കിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.ഡബ്ല്യു.സി) സെക്രട്ടറി ജനറല്‍ ലുല്‍വ സാലിഹ് അല്‍ അവാധി പറഞ്ഞു. ബഹ്റൈനി സ്ത്രീകളെ ശാക്തീകരിക്കുന്നതിലും അവരുടെ നേതൃത്വം മുന്നോട്ടു കൊണ്ടുപോകുന്നതിലും നിര്‍ണായകമായ പിന്തുണ നല്കിയ, രാജാവിന്റെ പത്നിയും എസ്.ഡബ്ല്യു.സി. പ്രസിഡന്റുമായ സബീക ബിന്ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരിയുടെ പ്രയത്നങ്ങളാണ് ഈ നേട്ടത്തിന് കാരണം.
ജപ്പാന്, ചൈന, റിപ്പബ്ലിക് ഓഫ് കൊറിയ, ഫിലിപ്പീന്‍സ് എന്നിവയ്ക്കൊപ്പം അഞ്ച് ഏഷ്യ-പസഫിക് സ്ഥാനങ്ങളിലൊന്നാണ് ബഹ്റൈന്‍ നേടിയത്. ഇത് സ്ത്രീകളുടെ പുരോഗതിയെ പിന്തുണയ്ക്കുന്നതില്‍ ആഗോളതലത്തില്‍ നിലനില്‍ക്കുന്ന രാജ്യത്തിന്റെ സ്ഥാനം അടയാളപ്പെടുത്തുന്നു. 2017 മുതല്‍ 2019 വരെയുള്ള മുന്‍ അംഗത്വത്തിന് ശേഷം ഇത് ബഹ്റൈന്റെ രണ്ടാമത്തെ ടേമാണെന്നും അവര്‍ പറഞ്ഞു.
Trending
- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
- ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 പേർക്ക് പരിക്ക്

