കൽപ്പറ്റ: വയനാട് തലപ്പുഴയിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 19 വര്‍ഷത്തിനുശേഷം പോലീസിന്റെ പിടിയില്‍. കൊമ്മയാട്, പുല്‍പ്പാറ വീട്ടില്‍ ബിജു സെബാസ്റ്റ്യനെയാണ് കണ്ണൂര്‍ ഉളിക്കലില്‍ വെച്ച് തലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തത്. 2005ല്‍ പേര്യ, നാല്‍പ്പത്തി രണ്ടാം മൈലിൽ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടിയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ മഹാരാഷ്ട്രയിലേക്ക് മുങ്ങുകയായിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അടുത്തിടെ വയനാട്ടിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. ബിജു സെബാസ്റ്റ്യൻ കണ്ണൂരിലുണ്ടെന്ന് വ്യക്തമായതോടെ തലപ്പുഴ പൊലീസ് ഉളിക്കലിലേക്ക് എത്തുകയായിരുന്നു. പൊലീസിനെ കണ്ട് ഇയാൾ രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. പ്രതിയെ വയനാട്ടിലേക്ക് എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
Trending
- ദീപക് ജീവനൊടുക്കിയ കേസ്: ഷിംജിതക്ക് ജാമ്യമില്ല, റിമാന്‍ഡിൽ തുടരും, ജാമ്യാപേക്ഷ തള്ളി കോടതി
- പാര്‍ലമെന്റ് സമ്മേളനത്തിന് നാളെ തുടക്കം; സര്‍വകക്ഷിയോഗം ഇന്ന്
- വിജയ്ക്ക് കനത്ത തിരിച്ചടി, ‘ജനനായകൻ’ റിലീസിന് അനുമതിയില്ല
- ബഹ്റൈനിലെ ഇന്ത്യന്‍ എംബസി റിപ്പബ്ലിക് ദിനം ആഘോഷിച്ചു
- ബഹ്റൈൻ എൻഎസ്എസ്–കെഎസ് സി എ ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
- ഇസ ബിന്‍ സല്മാന് ഹൈവേയില്‍ വാഹനാപകടം: യുവാവ് മരിച്ചു
- മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി സമയത്തില്‍ ഇളവ്: നിര്‍ദേശം ശൂറ കൗണ്‍സില്‍ തള്ളി.
- 88 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ ബഹ്റൈനില്‍നിന്ന് നാടുകടത്തി



