തൃശൂർ: നഗരത്തിലെ എ ടി എമ്മിൽ പടക്കമെറിഞ്ഞ യുവാവ് അറസ്റ്റിൽ. ഇ എം ഐ മുടങ്ങിയതിനെത്തുടർന്ന് ബാങ്ക് സർവീസ് ചാർജ് പിടിച്ചതിൽ പ്രകോപിതനായി പടക്കമെറിയുകയായിരുന്നു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശി രജീഷ് പ്രകാശിനെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് പിടികൂടിയത്.രജീഷ് തൃശൂരിൽ എസി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ ഇ എം ഐ മുടങ്ങിയതിനാൽ സർവീസ് ചാർജ് പിടിച്ചതായി കാട്ടി മൊബൈലിൽ മെസേജ് വന്നു. സംഭവത്തിന് മുൻപ് രജീഷ് ബാങ്കിലെത്തി ജീവനക്കാരുമായി തർക്കിക്കുകയും ചെയ്തിരുന്നു. മെസേജ് വന്നതിൽ പ്രകോപിതനായ രജീഷ് ജനറൽ ആശുപത്രി പരിസരത്തുള്ള പടക്കക്കടയിൽ നിന്ന് പടക്കം വാങ്ങിയതിനുശേഷം ഇത് ബാങ്കിന്റെ എ ടി എമ്മിനുള്ളിലേയ്ക്ക് എറിയുകയായിരുന്നു.പിന്നാലെ മുങ്ങിയ പ്രതിയെ കണിമംഗലത്തുനിന്നാണ് പിടികൂടിയത്. ബാങ്കിലെയും എ ടി എമ്മിലെയും സി സി ടി വി പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. മൊബൈൽ ഫോൺ ഓഫാക്കി മുങ്ങിയ രജീഷ് പിന്നീട് അറസ്റ്റിലാവുകയായിരുന്നു.
Trending
- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി