ജയ്പൂർ: രാജസ്ഥാനിൽ 60 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 19 കാരന് വധശിക്ഷ. രാജസ്ഥാനിലെ ഹാനുമൻഘട്ടിലെ അതിവേഗ കോടതിയാണ് 74 ദിവസത്തിനുളളിൽ ശിക്ഷ വിധിച്ചത്. സെപ്തംബർ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിധവയായ 60 കാരിയാണ് ക്രൂരതയ്ക്ക് ഇരയായത്. 19 വയസുളള മാണ്ഡ്യ എന്ന് വിളിക്കുന്ന സുരേന്ദ്ര ആയിരുന്നു കേസിലെ പ്രതി. ഇരുവരും മുൻപരിചയമുളളവരാണ്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകളാണ് കേസിൽ നിർണായകമായതെന്ന് പോലീസ് സൂപ്രണ്ട് പ്രീതി ജയിൻ പറഞ്ഞു. സാങ്കേതിക തെളിവുകളുടെയും മറ്റ് മൊഴികളുടെയും അടിസ്ഥാനത്തിലാണ് മാണ്ഡ്യയെ കസ്റ്റഡിയിലെടുത്തത്. ഏഴ് ദിവസത്തിനുളളിൽ അന്വേഷണം നടത്തി കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിന്റെ വേഗത്തിലുളള വിചാരണയ്ക്ക് ഇതും നിർണായകമായി.
Trending
- തൃശ്ശൂർ ദേശമംഗലം വരവട്ടൂർ ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു
- കാട്ടാനയ്ക്ക് നേരെ മധുരപലഹാരങ്ങള്‍ എറിഞ്ഞ് പ്രകോപനം; വിനോദസഞ്ചാരികള്‍ക്കെതിരെ കേസ്
- സിങ്കപ്പൂരില്‍ കോവിഡ് വ്യാപനം രൂക്ഷം; രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥിരീകരിച്ചത് 25,900 കേസുകള്‍
- ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്പെൻഡ് ചെയ്തെന്ന് മന്ത്രി
- ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
- വിദേശികൾക്ക് നേരെ ആക്രമണം; കിർഗിസ്ഥാനിൽ ഇന്ത്യൻ വിദ്യാർത്ഥികളോട് പുറത്തിറങ്ങരുതെന്ന് എംബസി
- മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട 62 കാരനെ നാലാം ദിവസംജീവനോടെ പുറത്തെടുത്ത് പൊലീസ്
- ശോഭാ സുരേന്ദ്രന്റെ പരാതി; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്ത് പൊലീസ്