പട്ന: ബിഹാറിൽ ഛഠ് പൂജ കഴിഞ്ഞ് മടങ്ങുന്നതിനിടെ ഒരു കുടുംബത്തിലെ രണ്ടുപേർ വെടിയേറ്റു മരിച്ചു. രണ്ടുസ്ത്രീകളടക്കം നാലുപേർക്കു ആക്രമണത്തിൽ പരുക്കേറ്റു. ബിഹാറിലെ ലാഖിസാരായ് ജില്ലയിൽ ഇന്ന് രാവിലെയാണു സംഭവം. പരുക്കേറ്റവരെ പട്നയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ആളൊഴിഞ്ഞ പ്രദേശത്തു വച്ച് ആഷിഷ് ചൗധരി എന്നയാളാണ് കുടുംബത്തെ ആക്രമിച്ചത്. പ്രണയപ്പകയാണ് ആക്രമണ കാരണമെന്ന് ലഖിസരായ് എസ്പി പങ്കജ് കുമാർ പറഞ്ഞു. രാവിലെ ഏഴ് മണിക്കും എട്ടുമണിക്കും ഇടയിലാണ് വെടിവയ്പ്പ് നടന്നത്. സംഭവത്തിലെ പ്രതിയായ ആഷിഷ് ചൗധരി അഞ്ചു വർഷം മുൻപാണ് പരുക്കേറ്റ സ്ത്രീകളിൽ ഒരാളെ വിവാഹം കഴിച്ചത്. മറ്റൊരു പുരുഷനെ വിവാഹം കഴിക്കുന്നതിനായി താനുമായുള്ള ബന്ധം സ്ത്രീ ഉപേക്ഷിച്ചതാണ് ആഷിഷ് ചൗധരിയെ പ്രകോപിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.
ഛഠ് പൂജയിൽ പങ്കെടുക്കുന്നതിനായി പട്നയിൽ നിന്നാണ് സ്ത്രീകളടക്കമുള്ളവരുടെ സംഘം എത്തിയത്. കബയ്യ സ്റ്റേഷൻ പരിധിയിലായിരുന്നു അക്രമം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Trending
- വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടി
- മഴയില്‍ കയറി നിന്ന കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റ് 19 കാരന് മരിച്ചു
- ജാതീയ അധിക്ഷേപം: സത്യഭാമയെ തത്ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
- അവയവക്കടത്തിന് ഇരകളായവരിൽ പാലക്കാട് സ്വദേശിയും; ഒരാള്‍കൂടി കസ്റ്റഡിയിലെന്ന് സൂചന
- മേഘാലയ ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ വീണ് മലയാളി സൈനികന് ദാരുണാന്ത്യം
- കൊച്ചിയിലും തിരുവനന്തപുരത്തും വെള്ളക്കെട്ട് രൂക്ഷം; മഴയത്ത് പെരുവഴിയിലായി പൊതുജനം
- ഹെലികോപ്റ്റർ അപകടം: ഇബ്രാഹിം റെയ്സിക്കായുള്ള തെരച്ചിൽ വിഫലം, ദാരുണാന്ത്യം
- ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു; പ്രസിഡന്റിനായി പ്രാര്‍ത്ഥിച്ച് ഇറാന് ജനത