കോട്ടയം: എല്‍ഡിഎഫ് നേതാക്കളടക്കം ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച് പുതുപ്പള്ളി മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. ഒരു വിവാദത്തിലേക്കും അപ്പയെ വലിച്ചിഴക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവര്ക്കും അവരുടേതായ വിശ്വാസങ്ങളുണ്ട്. അതുമായി മുന്നോട്ടുപോവുക. ഓരോരുത്തരും അവരവരുടെ രീതിയനുസരിച്ച് പെരുമാറട്ടെയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പുതുപ്പള്ളിയിലെ മത്സരത്തെ അതിന്റെ ഗൗരവത്തില്‍ത്തന്നെ കാണും. ഇത് പുതിയ തിരഞ്ഞെടുപ്പാണ്. ജനങ്ങള്‍ തീരുമാനിക്കും. അപ്പന് മരിച്ചിട്ട് കുറഞ്ഞ ദിവസങ്ങളേ ആയിട്ടുള്ളൂ. ചടങ്ങുകള്‍ ഇന്നും നടക്കുകയാണ്. നമ്മെ സംബന്ധിച്ച് ഒരു തിരഞ്ഞെടുപ്പ് വന്നു എന്നത് യാഥാര്‍ഥ്യമാണ്. തിരഞ്ഞെടുപ്പിന് അതിന്റേതായ രീതികളും മാര്‍ഗങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ഒരു വിവാദത്തിലേക്കും അപ്പയെ വലിച്ചിഴക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. എല്ലാവര്ക്കും അവരവരുടെതായ വിശ്വാസങ്ങളുണ്ട്. അതുമായി മുന്നോട്ടുപോവുക. അക്കാര്യത്തിലൊന്നും പ്രതികരിക്കാനില്ല. ഓരോരുത്തരും അവരവരുടെ രീതിയനുസരിച്ച് പെരുമാറട്ടെ-ചാണ്ടി ഉമ്മന്‍ പറഞ്ഞു. അതേസമയം പുതുപ്പള്ളിയില്‍ ഇടതു സ്ഥാനാര്‍ഥിയായി ഡി.വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റിയംഗം ജെയ്ക് സി. തോമസിനെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ചലനങ്ങള്‍ ഊര്‍ജസ്വലമായി. 2021-ല്‍ ഉമ്മന്‍ ചാണ്ടിക്കെതിരേയും ജെയ്ക് തന്നെയായിരുന്നു ഇടതു സ്ഥാനാര്‍ഥി. അന്ന് 9044 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്നത്. പുതുപ്പള്ളിയില്‍നിന്ന് നിയമസഭയിലേക്ക് ജെയ്ക് ഇത് മൂന്നാംതവണയാണ് മത്സരിക്കുന്നത്.
Trending
- കസ്റ്റഡിയിലെടുത്തവരെ സിഐ കരിക്കു കൊണ്ടു മർദ്ദിച്ചതായി പരാതി
- നാളെ മുതല്‍ പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ്; തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം
- ഇടുക്കിയില്‍ 600 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞ് അപകടം; രണ്ടുമരണം, നാലുപേര്‍ക്ക് പരിക്ക്
- പെരുമ്പാവൂരില്‍ 16 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
- ‘റീഫണ്ടോ റീഷെഡ്യൂളോ തിരഞ്ഞെടുക്കാം’; ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്
- കുഴിനഖ ചികിത്സയ്ക്കായി ഒപി നിര്‍ത്തിവെച്ച് ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; കലക്ടര്‍ക്കെതിരെ പരാതി
- ചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല
- ബ്രത്ത് അനലൈസര്‍ പരിശോധന പേടിച്ച് ഡ്രൈവർമാർ മുങ്ങി; വെഞ്ഞാറമൂട് ഡിപ്പോയിൽ നിരവധി സർവീസുകൾ മുടങ്ങി