ഓഹായോ : പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ആദ്യ ഡിബേറ്റിനെ വയസ്സന്മാരുടെ കുട്ടിക്കളി എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. വയസ്സന്മാരുടെ പിള്ളേരുകളിയായി മാറിയ ഈ ആദ്യ ഡിബേറ്റിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ റഷ്യയുടെ വിനീത വിധേയനായും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ നായ്കുട്ടിയായും ആയാണ് ബൈഡൻ സംബോധന ചെയ്തത്. ഉടക്കാനുറപ്പിച്ചു തന്നെ വന്ന ട്രമ്പിനെ അതേനാണയത്തിൽ കോമാളിയെന്നും നുണയെനെന്നും വിശേഷിപ്പിച്ചു ബൈഡനും പിടിച്ചുനിന്നു.
അമേരിക്കൻ സൈനികരെ കൊന്നതിനു റഷ്യൻ രഹസ്യാന്വേക്ഷണ ഏജൻസി താലിബാന് പണം കൈമാറിയതിനെ പരാമർശിക്കുകയായിരുന്നു ബൈഡൻ. ഇത് സംബന്ധിച്ച വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് ന്യൂയോർക്ക് ടൈംസ് ആണ്. എന്നാൽ പ്രസിഡന്റ് ഉൾപ്പെടെ ചിലർ ഇത് വിശ്വസയോഗ്യമല്ല എന്നാണ് പറയുന്നത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക
പരസ്പരം ചെളി വാരി എറിഞ്ഞ മുഖാമുഖം സംവാദത്തിൽ മോഡറേറ്റർ ക്രിസ് വാലസ് പലതവണ ട്രമ്പിനെ ശാസിക്കേണ്ടതായി വന്നു. ഇത് ബൈഡൻ തടസപ്പെടുത്തിയതിനേക്കാൾ ക്രിസ് വാലസ് ആണ് തന്നെ തടസപ്പെടുത്തിയത് എന്ന് ട്രമ്പ് പറഞ്ഞു. “മിസ്റ്റർ പ്രസിഡന്റ്, ദയവായി നിർത്തുക,” ഒരു ഡസൻ തവണയെങ്കിലും ബിഡൻ സംസാരിക്കുമ്പോൾ തടസ്സപ്പെടുത്തിയ ട്രമ്പിനോട് മോഡറേറ്റർ ക്രിസ് വാലസ് പറഞ്ഞു. ” നിങ്ങൾ രണ്ടുപേരും പരസ്പരം തടസപ്പെടുത്താതെ സംസാരിക്കാൻ അനുവദിച്ചാൽ രാജ്യത്തിന് മികച്ച സേവനം ലഭിക്കും. സർ, ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.” ക്രിസ് പറഞ്ഞു.
നവംബർ 3 ന് തിരഞ്ഞെടുപ്പ് ദിനത്തിന് മുൻപായുള്ള അവസാന രണ്ട് ഡിബേറ്റുകൾ ഒക്ടോബർ 15 നും ഒക്ടോബർ 22 നും ആണ്. ഇനിയുള്ള ഡിബേറ്റിലെങ്കിലും വിവേകത്തോടെയുള്ള ചർച്ചകൾ ഉണ്ടാവും എന്നാണ് പ്രതീക്ഷ.
റിപ്പോർട്ട്: അജു വാരിക്കാട്