21 ദിവസത്തെ ആചാരമായ ഹനുമാൻ ദീക്ഷ ആചരിക്കുന്നതിനാലാണ് കാവി വസ്ത്രമണിഞ്ഞതെന്നായിരുന്നു വിദ്യാർത്ഥികളുടെ വിശദീകരണം. തുടർന്ന് ഇവരുടെ മാതാപിതാക്കളോട് സ്കൂളിൽ വരാൻ പ്രിൻസിപ്പാൾ ആവശ്യപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ ചിലർ പകർത്തുകയും ഹിന്ദുമത വിശ്വാസപ്രകാരമുള്ള വസ്ത്രങ്ങൾ അണിയാൻ പ്രിൻസിപ്പാൾ അനുവദിക്കുന്നില്ല എന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് അക്രമികൾ സ്കൂളിൽ ആക്രമണം നടത്തിയത്. കാവി വസ്ത്രങ്ങൾ അണിഞ്ഞ് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചെത്തിയ ആൾക്കൂട്ടം സ്കൂളിലെ വസ്തുക്കൾ നശിപ്പിക്കുന്നതും അക്രമം നടത്തരുതെന്ന് അദ്ധ്യാപകർ അഭ്യർത്ഥിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സ്കൂളിൽ സ്ഥാപിച്ചിരുന്ന മദർ തെരേസയുടെ പ്രതിമയിൽ ചിലർ കല്ലെറിയുന്നതും ദൃശ്യങ്ങളിലുണ്ട്.
Trending
- ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു
- ‘രാഹുലോ പ്രിയങ്കയോ മത്സരിക്കണം’; അമേഠിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം
- ഒരു കോടി തിരിച്ചടയ്ക്കാൻ സിപിഎം; ബാങ്ക് മാനേജറുമായി എം.എം.വർഗീസിന്റെ ചർച്ച
- കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന് മരിച്ചു, ഒരാള്‍ക്ക് പരിക്ക്
- കോഴിക്കോട്ടെ ഓട്ടോഡ്രൈവറുടെ കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യം
- ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; 7 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
- തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജീവനക്കാരിക്ക് യുവാവിന്റെ ക്രൂരമർദ്ദനം
- രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക