ദുബൈ: പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ ടി20 ലോകകപ്പിൻെറ ഫൈനലിൽ കടന്നു. 5 വിക്കറ്റിനാണ് ഓസ്ട്രേലിയ പാകിസ്ഥാനെ തകർത്തത്. മാർകസ് സ്റ്റോയ്നിസ് – മാത്യു വേഡ് കൂട്ടുകെട്ടാണ് ഓസീസിന്റെ വിജയശില്പികൾ. സ്റ്റോയ്നിസ് 31 പന്തിൽ നിന്ന് 40 റൺസെടുത്ത് പുറത്താവാതെ നിന്നു. വേഡ് 17 പന്തിൽ നിന്ന് 41 റൺസെടുത്തു.
ദുബായില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് മുഹമ്മദ് റിസ്വാന്റെയും ഫഖര്‍ സമന്റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഓസീസ് 19 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഡേവിഡ് വാര്‍ണര്‍ (30 പന്തില്‍ 49), മാത്യു വെയ്ഡ് (17 പന്തില്‍ 41), മാര്‍കസ് സ്റ്റോയിനിസ് (31 പന്തില്‍ 40) എന്നിവരാണ് ഓസീസിന്റെ വിജയശില്‍പ്പികള്‍.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ പാകിസ്ഥാനെ ബാറ്റിങിന് അയക്കുകയായിരുന്നു. ഓപ്പണർമാരായ ബാബർ അസമും മുഹമ്മദ് റിസ്വാനും ഗംഭീര തുടക്കമാണ് പാകിസ്ഥാന് നൽകിയത്. 71 റൺസ് കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റിൽ നേടിയത്. 34 പന്തിൽ നിന്ന് 39 റൺസെടുത്താണ് ക്യാപ്റ്റൻ ബാബർ അസം പുറത്തായത്. റിസ്വാൻ 52 പന്തിൽ നിന്ന് 67 റൺസ് നേടി. മൂന്ന് ഫോറും നാല് സിക്സറും അടങ്ങിയതാണ് റിസ്വാൻെറ ഇന്നിങ്സ്. മികച്ച തുടക്കം മുതലാക്കി ആഞ്ഞടിച്ച ഫഖർ സമാൻ 32 പന്തിൽ നിന്ന് 55 റൺസുമായി സമാൻ പുറത്താവാതെ നിന്നു. ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻസും ആഡം സാംപയും ഓരോ വിക്കറ്റുമെടുത്തു. മറുപടി ബാറ്റിങിൽ തുടക്കത്തിൽ തന്നെ ഓസീസിന് തിരിച്ചടി നേരിട്ടു. റണ്ണെടുക്കും മുമ്പ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ ഷഹീൻ അഫ്രീദി. ഷദബ് ഖാനാണ് ഓസീസിൻെറ വിക്കറ്റുകൾ ഓരോ ഇടവേളകളിലും വീഴ്ത്തിയത്. നാലോവറിൽ വെറും 24 റൺസ് വഴങ്ങി ഷദബ് 4 വിക്കറ്റുകളെടുത്തു.
ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് നാലോവറില്‍ 38 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ആദം സാംപ നാലോവറില്‍ 22 റണ്‍സിന് ഒരു വിക്കറ്റും പാറ്റ് കമിന്‍സ് നാലോവറില്‍ 30 റണ്‍സിന് ഒരു വിക്കറ്റുമെടുത്തു. ജോഷ് ഹേസല്‍വുഡ് നാലോവറില്‍ 49 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായില്ല.