പാലക്കാട്: ഡി.വൈ.എഫ്.ഐ നേതാവ് സൂര്യപ്രിയയുടെ കൊലപാതകത്തിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ജില്ലാ പോലീസ് മേധാവിയോട് സംസ്ഥാന യുവജന കമ്മീഷൻ ആവശ്യപ്പെട്ടതായി ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം അറിയിച്ചു. പാലക്കാട് കൊന്നല്ലൂർ സ്വദേശിനി സൂര്യ പ്രിയയുടെ കൊലപാതക വാർത്ത കേരള സമൂഹം ഞെട്ടലോടെയാണ് കേട്ടതെന്ന് ചിന്താ ജെറോം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചിന്തയുടെ പ്രതികരണം. സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വവും ഭാവിയിൽ സമൂഹത്തെ നയിക്കേണ്ടതുമായ സാമൂഹിക, രാഷ്ട്രീയ പ്രവർത്തകയായ പെൺകുട്ടിയെയാണ് പ്രതി സുജീഷ് കൊലപ്പെടുത്തിയത്. വ്യക്തികൾക്ക് സ്വീകാര്യമല്ലാത്ത സ്വഭാവ രൂപീകരണവും അവരുടെ സ്വാതന്ത്ര്യവും അഭിപ്രായവും യുവാക്കളെ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നു. നാളത്തെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്ന ഇത്തരം വിദ്വേഷങ്ങളെ ഇല്ലാതാക്കാൻ ബോധവൽക്കരണ പരിപാടികൾ വ്യാപിപ്പിക്കും. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേരള സംസ്ഥാന യുവജന കമ്മീഷൻ പാലക്കാട് ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നീതി ലഭിക്കാൻ സൂര്യപ്രിയയ്ക്കൊപ്പമാണെന്നും ചിന്താ ജെറോം പറഞ്ഞു.
Trending
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര

