കോഴിക്കോട്∙ ഏക സിവിൽ കോഡ് വിഷയം ചർച്ചയാകവേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരിട്ടു നിവേദനം നൽകാൻ സമസ്ത. മറുപടിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. വിഷയത്തിൽ സിപിഎമ്മുമായി സഹകരിക്കുമെന്നും സമസ്ത വ്യക്തമാക്കി. സിപിഎം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കുമെന്നു സമസ്ത സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. അതേസമയം സിപിഎം സെമിനാറിന്റെ സംഘാടക സമിതിയിൽ ഭാരവാഹിത്വം വേണ്ടെന്നും സമസ്ത പ്രസിഡന്റ് വ്യക്തമാക്കി. സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറയെ സംഘാടകസമിതി അംഗമായി സിപിഎം ഉൾപ്പെടുത്തിയതിനു പിന്നാലെയാണു വിശദീകരണം. കുടുംബാധിപത്യ പാര്‍ട്ടികള്‍ വേരൂന്നുന്നത് അഴിമതിയില്‍: കെസിആറിനെ രൂക്ഷമായി വിമര്‍ശിച്ച് നരേന്ദ്ര മോദിസിവിൽ കോഡ് വിഷയത്തിൽ കോഴിക്കോട്ടു നടത്തിയ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ സ്പെഷ്യൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘‘വിവിധ രാഷ്ട്രീയ പാർട്ടികളുമായി സഹകരിച്ചിട്ടുണ്ട്. മുസലിം ലീഗുമായും കോൺഗ്രസുമായും സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കും. ഏക സിവിൽ കോഡ് വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പലതരം ചർച്ചകൾ സംഘടിപ്പിക്കുന്നുണ്ട്. അത്തരം പരിപാടികളിൽ സഹകരിക്കാനാണു തീരുമാനം’’– ജിഫ്രി മുത്തുക്കോയ തങ്ങൾ വിശദീകരിച്ചു.