കോഴിക്കോട് : ബിജെപി പ്രവർത്തകൻ ഷാജിയെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കുറ്റിക്കാട്ടൂർ സ്വദേശി അൻസാർ അറസ്റ്റിൽ. 2019 ഒക്ടോബറിലായിരുന്നു സംഭവം. രാത്രി ഷാജിയുടെ ഓട്ടോയിൽ യാത്രക്കാരെന്ന വ്യാജേന കയറിയ സംഘം വിജനമായ പ്രദേശത്തുവെച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഷാജിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ഷാജി ആരോഗ്യസ്ഥിതി വീണ്ടെടുത്തത്. അക്രമി സംഘത്തിലെ പ്രധാനിയാണ് അൻസാർ. സംഭവ ശേഷം ഒളിവിൽ പോയ ഇയാൾക്കായി ഊർജ്ജിത അന്വേഷണമാണ് പോലീസ് നടത്തിയിരുന്നത്. സംഭവത്തിൽ കഴിഞ്ഞ വർഷം രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചേവായൂർ പോലീസ് ആണ് അൻസാറിനെ അറസ്റ്റ് ചെയ്തത്.
Trending
- യുഡിഎഫ് 15; എല്‍ഡിഎഫ് 4; ബിജെപി 1; കേരളത്തിലെ എക്സിറ്റ്പോള്‍ ഫലം
- കളിപ്പാട്ടങ്ങളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കൊറിയര്‍ വഴി വില്‍പ്പന, പ്രതിക്ക് 21 വര്‍ഷം കഠിന തടവും പിഴയും
- ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ഇന്ന്
- പെരുമഴയിൽ മുങ്ങി തൃശൂർ; വീടുകളില്‍ വെള്ളം കയറി; 3 ജില്ലകളിൽ റെഡ് അലർട്ട്
- മലബാര്‍ കാന്‍സര്‍ സെന്ററില്‍ റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമായി; കാന്‍സറിനുള്ള 5 റോബോട്ടിക് സര്‍ജറികള്‍ വിജയം
- ബോംബ് ഭീഷണി: ചെന്നൈ–മുംബൈ ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു
- “ഒരു കെട്ടു കഥയിലൂടെ“ ചിത്രീകരണം 3ന് കോന്നിയിൽ തുടങ്ങും
- ‘വിശ്വാസികള്‍ക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല’; കേരളത്തില്‍ മൃഗബലി നടന്നുവെന്ന് ആവര്‍ത്തിച്ച് ഡികെ ശിവകുമാര്‍