ജിദ്ദ: കണ്ണട മേഖലയിലെ ചില ജോലികൾ സൗദിവത്കരിക്കുന്നതോടെ മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് തൊഴിൽ നഷ്ടമായേക്കും.
മെഡിക്കൽ ഒപ്റ്റോമെട്രിസ്റ്റ്, കണ്ണട ടെക്നീഷ്യൻ ജോലികളിൽ 50 ശതമാനം സൗദികൾക്ക് സംവരണം ചെയ്യാനുള്ള തീരുമാനം ഇന്നലെ പ്രാബല്യത്തിൽ വന്നു. തീരുമാനം രാജ്യത്തെ എല്ലാ മേഖലകൾക്കും ബാധകമാണെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടത്തിൽ രണ്ട് തൊഴിലുകളിൽ മാത്രമാണ് സൗദിവൽക്കരണം നടപ്പാക്കുന്നത്. അടുത്ത ഘട്ടങ്ങളിൽ കൂടുതൽ തസ്തികകൾ വിപുലീകരിക്കും.
സ്വകാര്യമേഖലയിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണ് മുഴുവൻ കണ്ണട മേഖലയിലും സൗദിവൽക്കരണ പ്രക്രിയ ആരംഭിച്ചത്.