ബംഗളൂരു: ഒന്നിച്ച് പബ്ജി കളിക്കാറുള്ള സുഹൃത്ത് ട്രെയിന്‍ കയറി പോകാതിരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കി 12-കാരന്. യെലഹങ്ക സ്വദേശിയായ വിദ്യാർത്ഥിയാണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. സഹപാഠിയും പബ്ജി സഹകളിക്കാരനുമായ സുഹൃത്ത് എകസ് പ്രസില്‍ കയറി പോകാതിരിക്കാനാണ് ഭീഷണി മുഴക്കിയത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് റെയില്‍വേ ഹെല്‍പ്പ്ലൈനിലേക്ക് ബോംബ് ഭീഷണി വന്നത്. ഇതേത്തുടര്‍ന്ന് നിരവധി തീവണ്ടികള്‍ ഒന്നര മണിക്കൂറോളം വൈകി.
തുടര്‍ന്ന് ആര്.പി.എഫ്. ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും ചേര്‍ന്ന് സ്റ്റേഷനില്‍ പരിശോധന നടത്തിയപ്പോഴാണ് വ്യാജ സന്ദേശമാണെന്ന് മനസിലായത്. ഭീഷണിവന്ന ഫോണിലേക്ക് തിരിച്ച് വിളിക്കാന്‍ പലതവണ ശ്രമിച്ചിട്ടും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഈ നമ്പറിന്റെ അവസാന ലൊക്കേഷന്‍ പരിശോധിചതിനെ തുടർന്ന് കുട്ടിയെ കണ്ടെത്തി കൗണ്‍സലിങ് നല്കി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മുന്നറിയിപ്പ് നല്കി വിട്ടയച്ചു.
Trending
- തൃശ്ശൂർ ദേശമംഗലം വരവട്ടൂർ ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു
- കാട്ടാനയ്ക്ക് നേരെ മധുരപലഹാരങ്ങള്‍ എറിഞ്ഞ് പ്രകോപനം; വിനോദസഞ്ചാരികള്‍ക്കെതിരെ കേസ്
- സിങ്കപ്പൂരില്‍ കോവിഡ് വ്യാപനം രൂക്ഷം; രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥിരീകരിച്ചത് 25,900 കേസുകള്‍
- ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്പെൻഡ് ചെയ്തെന്ന് മന്ത്രി
- ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
- വിദേശികൾക്ക് നേരെ ആക്രമണം; കിർഗിസ്ഥാനിൽ ഇന്ത്യൻ വിദ്യാർത്ഥികളോട് പുറത്തിറങ്ങരുതെന്ന് എംബസി
- മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട 62 കാരനെ നാലാം ദിവസംജീവനോടെ പുറത്തെടുത്ത് പൊലീസ്
- ശോഭാ സുരേന്ദ്രന്റെ പരാതി; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്ത് പൊലീസ്