കോഴിക്കോട്: വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് തെരുവു നായ്ക്കളെയെത്തിക്കാൻ ജനമൈത്രി പൊലീസും പോവണമെന്ന നിർദേശത്തിനെതിരെ സേനയിൽ എതിർപ്പ്. സ്റ്റേഷനിൽ വിവിധ ഡ്യൂട്ടിചെയ്യുന്നവരും ക്രമസമാധാന, ട്രാഫിക് നിയന്ത്രണ ചുമതലയുള്ളവരും തെരുവുനായ്ക്കളെ പിടികൂടുന്നവർക്കൊപ്പം പോകണമെന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഒട്ടുമിക്ക പൊലീസുകാരും. തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുകയും നിരവധി പേർക്ക് പേവിഷബാധയേൽക്കുകയും ചെയ്തതോടെ തദ്ദേശ മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കാനായി ഇറക്കിയ ഉത്തരവിലാണ് നായ്ക്കളെ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കാൻ ജനമൈത്രി പൊലീസിന്റെ സേവനവും ഉപയോഗപ്പെടുത്തണമെന്ന് നിർദേശിച്ചത്. സന്നദ്ധ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, മൃഗസംരക്ഷണ സംഘടന പ്രവർത്തകർ തുടങ്ങിയവർക്കൊപ്പമാണ് ജനമൈത്രി പൊലീസിന്റെ സഹായവും ഉപയോഗിക്കാൻ നിർദേശിച്ചത്.
Trending
- അഖിലേഷും ഭാര്യയും പങ്കെടുത്ത റാലിയില്‍ സംഘര്‍ഷം; പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; കസേരകള്‍ തകര്‍ത്തു, ലാത്തിച്ചാര്‍ജ്
- പകര്‍ച്ചവ്യാധി പ്രതിരോധം, ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ്ലെവല്‍ ആര്.ആര്.ടി. നിലവില്‍ വന്നു: മന്ത്രി വീണാ ജോര്‍ജ്
- കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ നൽകിയ പരാതി: മേയർ ആര്യ രാജേന്ദ്രൻ രഹസ്യമൊഴി നൽകി
- കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത
- വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചു, 30 പേർക്ക് പരുക്ക്
- ചികിത്സാപ്പിഴവുകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ആശുപത്രി അധികൃതരുടെ അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി
- എമിറേറ്റ്സ് വിമാനം ഇടിച്ച് 40 ഫ്ലെമിംഗോകൾ ചത്തു; വിമാനത്തിന് കേടുപാട്, സുരക്ഷിതമായി ലാൻഡ് ചെയ്തു
- ഭക്ഷ്യ സുരക്ഷ: പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന; ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങൾ അടപ്പിച്ചു