മനാമ: റിയാദിൽ നടക്കുന്ന 42-ാമത് ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാനായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സൗദി അറേബ്യയിൽ എത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് രാജാവിന് യാത്രയയപ്പ് നൽകിയത്.
മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, റോയൽ കോർട്ട് മന്ത്രി, ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ, നയതന്ത്ര കാര്യങ്ങൾക്കായുള്ള രാജാവിന്റെ ഉപദേശകൻ ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫ, മാധ്യമ കാര്യങ്ങൾക്ക് വേണ്ടിയുള്ള രാജാവിന്റെ ഉപദേശകൻ നബീൽ ബിൻ യാക്കൂബ് അൽ ഹമർ, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ-സയാനി, ദേശീയ സാമ്പത്തികകാര്യ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, റോയൽ പ്രോട്ടോക്കോൾസ് ചീഫ് മേജർ ജനറൽ ഖലീഫ ബിൻ അഹമ്മദ് അൽ ഫദാല, രാജാവിന്റെ പേഴ്സണൽ സെക്രട്ടറി, ഹമദ് ബിൻ അലി അൽ-കഅബി, ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെ ചീഫ് ഓഫ് സ്റ്റാഫ്, ലെഫ്റ്റനന്റ് ജനറൽ തിയാബ് ബിൻ സഖർ അൽ-നുഐമി, രാഷ്ട്രീയകാര്യങ്ങൾക്കായുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി. ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ, റോയൽ ഫോളോ-അപ്പ് അഫയേഴ്സ് ചീഫ് എയർ വൈസ് മാർഷൽ മുഹമ്മദ് ബഹുസൈൻ അൽ മുസല്ലം എന്നിവർ രാജാവിനെ അനുഗമിക്കുന്ന ഔദ്യോഗിക പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു.