ദുബായിൽ നടന്ന മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് മത്സരത്തോടെ ഈ വർഷത്തെ ഐപിഎൽ പോരാട്ടം അവസാനിച്ചു. ആവേശം നിറഞ്ഞ കലാശ പോരാട്ടത്തിൽ ഡൽഹിയെ തോൽപ്പിച്ച മുംബൈ ഇന്ത്യൻ ഐപിഎല്ലിൽ കിരീടം സ്വന്തമാക്കി. ക്യാപ്ടൻ രോഹിത് ശർമ്മ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ ഡൽഹി ഉയർത്തിയ ഭേദപ്പെട്ട വിജയ ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. 50 പന്തിൽ 68 റൺസെടുത്ത രോഹിത് വിജയമുറപ്പിച്ചതിനു ശേഷമാണ് മടങ്ങിയത്. മുംബൈയുടെ അഞ്ചാം കിരീടമാണിത്.
For Appointment Click www.kimshealth.org/bahrain
രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ മുംബൈയ്ക്കിത് അഞ്ചാം ഐപിഎൽ കിരീടം. ഫൈനലിലും തോറ്റതോടെ ഈ സീസണിൽ ഡൽഹി മുംബൈയോട് തോറ്റത് നാലാം തവണയാണ്.ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപ്ടൻ ശ്രേയസ് അയ്യരുടേയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെയും ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. 50 പന്തിൽ 65 റൺസെടുത്ത അയ്യർ പുറത്താകാതെ നിന്നപ്പോൾ 38 പന്തിൽ 56 റൺസെടുത്ത് പന്ത് നല്ല പിന്തുണ നൽകി. ഡൽഹിയുടെ ബാറ്റ്സ്മാന്മാരിൽ ശിഖർ ധവാൻ മാത്രമാണ് ഇവർക്കൊപ്പം രണ്ടക്കം കണ്ടത്. ബൂമ്ര നിറം മങ്ങിയപ്പോൾ ട്രെന്റ് ബോൾട്ടിന്റെ കിടിലൻ ബൗളിംഗാണ് ഡൽഹിയെ പിടിച്ചു കെട്ടിയത്. 22 റൺസിനു മൂന്ന് വിക്കറ്റ് വീണ ഡൽഹിക്ക് വലിയൊരു സ്കോർ ദുഷ്കരമായിരുന്നു. ആദ്യ പന്തിൽ തന്നെ സ്റ്റോനിസ് പുറത്തായത് ഡൽഹിക്ക് വലിയ ആഘാതമായി.