ഛണ്ഡീഗഡ് : ഫരീദാബാദിൽ ഹിന്ദു പെൺകുട്ടിയുടെ കൊലപാതകത്തിന് പിന്നിൽ മതം മാറാൻ വിസമ്മതിച്ചതിലുള്ള വൈരാഗ്യമെന്ന് സൂചന. പ്രതി തൗഫീഖ് മതം മാറാൻ നിർബന്ധിച്ചിരുന്നതായി കൊല്ലപ്പെട്ട നികിതയുടെ വീട്ടുകാർ പറഞ്ഞു. എന്നാൽ പെൺകുട്ടി ഇത് ശക്തമായി എതിർത്തിരുന്നതായും വീട്ടുകാർ വ്യക്തമാക്കി.
രണ്ട് വർഷം മുൻപ് തന്നെ മതം മാറണമെന്ന ആവശ്യവുമായി നികിതയെ തൗഫീക്ക് ശല്യം ചെയ്യാൻ ആരംഭിച്ചിരുന്നു. ആദ്യം മുതൽക്കേ നികിത ഇത് ശക്തമായി എതിർത്തു. ഇതിന് പ്രതികാരമായി 2018 ൽ നികിതയെ തൗഫീക്ക് തട്ടികൊണ്ടുപോയിരുന്നുവെന്നും, പിന്നീട് സമാവായമുണ്ടാക്കിയതിനെ തുടർന്ന് പെൺകുട്ടിയെ വിട്ട് നൽകിയെന്നും ബന്ധുക്കൾ പറഞ്ഞു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
അതിന് ശേഷം നികിതയുമായി യാതൊരു ബന്ധവും പാടില്ലെന്ന് വിലക്കിയിരുന്നു. എന്നാൽ ഇതിന് ശേഷവും ഇയാൾ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. ഫോണിൽ വിളിച്ചും തൗഫീഖ് മതം മാറാൻ നിർബന്ധിച്ചതായി നികിത നിരവധി തവണ പറഞ്ഞിട്ടുണ്ടെന്നും വീട്ടുകാർ വ്യക്തമാക്കി.
പെൺകുട്ടിയുടെ വീട്ടുകാരുടെ ആരോപണം സ്ഥലം എസിബി ബല്ലാബഗ്രാഹ് ജയ്വീർ രതിയും ശരിവെയ്ക്കുന്നു. മാസങ്ങൾക്ക് മുൻപ് തൗഫീഖ് ശല്യപ്പെടുത്തുന്നതായി കാണിച്ച് വീട്ടുകാർ പരാതി നൽകിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.