സഹകരണ ബാങ്ക് തകർച്ചയിൽ ഒന്നിച്ച് നിന്ന് എന്തുകൊണ്ട് സമരം ചെയ്യുന്നില്ല എന്ന കുറിക്ക് കൊള്ളുന്ന ചോദ്യവുമായി യു ഡി എഫിനെ വെട്ടിലാക്കി സുരേഷ് ഗോപി. ഈ സമരത്തിൽ രാഷ്ട്രീയം ഇല്ലെന്ന് സുരേഷ് ഗോപി മുമ്പ് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ എംപിമാരായ ശശി തരൂരിനെയും എൻ.കെ.പ്രേമചന്ദ്രനെയും വിമർശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രംഗത്ത് വന്നു. “ഈ വിഷയവുമായി ബന്ധപ്പെട്ട് ഇരുവരെയും വിളിച്ചിരുന്നു. അതുകൊണ്ടാണ് പേരെടുത്തു പറയുന്നത്. മുന്നണി മര്യാദകൾ പാലിക്കണമെന്നാണ് ഇവർ പ്രതികരിച്ചതെന്നും മുന്നണിയെല്ലാം നിലനിൽക്കുന്നത് ഈ പാവപ്പെട്ടവന്റെ മണ്ണിലാണെന്ന ബോധ്യം വേണം- സുരേഷ് ഗോപി പറഞ്ഞു.സഹകരണ സ്ഥാപനം എന്നു പറഞ്ഞ് എന്തെങ്കിലും ഭേദഗതി വന്നാൽ ഉടനെ ശശി തരൂരിനെയും എൻ.കെ.പ്രേമചന്ദ്രനെയും പോലുള്ള ആളുകൾ അതിനു തടസം നിൽക്കുക. പ്രസംഗം നിങ്ങൾ കേൾക്കൂ. പാർട്ടി അല്ലെങ്കിൽ മുന്നണി എന്ന വിചാരം മാത്രമേയുള്ളോ ഈ ആളുകൾക്ക്? പാവങ്ങളുടെയൊന്നും കണ്ണീർ അവർ കാണുന്നില്ലേ? ഞാൻ പേരെടുത്തു പറയാൻ കാരണം, ഈ രണ്ടു പേരെയും ഞാൻ വിളിച്ചതാണ്. അവർക്കു മുന്നണി മര്യാദകൾ പാലിക്കണം. ഈ മുന്നണിയൊക്കെ നിലനിൽക്കുന്നത് ഈ പാവപ്പെട്ടവന്റെ മണ്ണിലാണെന്ന നല്ല ബോധ്യം വേണം’’ – സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.