കൊച്ചി :കേരളാകോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന ടി.എം.ജേക്കബിന്റെ ജന്മദിനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സമർപ്പിച്ച് കുടുംബം. അന്നദാനം, വസ്ത്രവിതരണം, ചികിത്സാസഹായം തുടങ്ങിയവയോടെ മുൻകാലങ്ങളിൽ ആഘോഷിച്ചിരുന്ന ജേക്കബിന്റെ ജന്മദിനം ഇക്കുറി മഹാമാരിയുടെ വ്യാപനം കണക്കിലെടുത്ത് മാസ്ക്, സാനിറ്റൈസർ, സോപ്പ്, തോർത്ത് എന്നിവ വിതരണം ചെയ്ത് കാരുണ്യദിനമായി ആചരിക്കുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു (സെപ്തംബർ 16) ജേക്കബിന്റെ 71-ാം ജന്മദിനം.
സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, മാർക്കറ്റുകൾ, കോളനികൾ എന്നിവിടങ്ങളിൽ ടി.എം.ജേക്കബ് മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം. മാനേജിംഗ് ട്രസ്റ്റി ഡെയ്സി ജേക്കബ്, ട്രസ്റ്റിയും മുൻമന്ത്രിയുമായ അനൂപ് ജേക്കബ് എം.എൽ.എ, അഡ്വ. അമ്പിളി ജേക്കബ് എന്നിവർ നേതൃത്വം നല്കി.
1950 സെപ്തംബർ 16-ന് ജനിച്ച ടി.എം ജേക്കബ് 1977-ൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമായാണ് നിയമസഭയിൽ എത്തുന്നത്. തുടർന്ന് ഏഴു പ്രാവശ്യം എം.എൽ.എ യായ ജേക്കബ് കേരള നിയമസഭ കണ്ട ഏറ്റവും മികച്ച സാമാജികൻ എന്ന അംഗീകാരം നേടി. നാലു പ്രാവശ്യം മന്ത്രിയായ ടി.എം ജേക്കബ് വിദ്യാഭ്യാസം, സാംസ്കാരികം, ജലസേചനം, പൊതുവിതരണം എന്നീ വകുപ്പുകളിൽ വരുത്തിയ പരിഷ്ക്കാരങ്ങളുടെ പേരിൽ മികച്ച ഭരണാധികാരി എന്ന ബഹുമതിയും കരസ്ഥമാക്കി. 2011 ഒക്ടോബർ 30-നായിരുന്നു അന്ത്യം. ജേക്കബില്ലാത്ത പത്തുവർഷങ്ങളിലും ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങളോടെയാണ് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിച്ചത്.
Trending
- ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്റെ വീട്ടില്‍ ഡല്‍ഹി പൊലീസ്
- തിരുവപ്പന മഹോത്സവം 2024ൻറെ പോസ്റ്റർ പ്രകാശനം നടന്നു
- ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും
- പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ(PPMA Bahrain) രൂപീകരിച്ചു
- തൃശ്ശൂർ ദേശമംഗലം വരവട്ടൂർ ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു
- കാട്ടാനയ്ക്ക് നേരെ മധുരപലഹാരങ്ങള്‍ എറിഞ്ഞ് പ്രകോപനം; വിനോദസഞ്ചാരികള്‍ക്കെതിരെ കേസ്
- സിങ്കപ്പൂരില്‍ കോവിഡ് വ്യാപനം രൂക്ഷം; രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥിരീകരിച്ചത് 25,900 കേസുകള്‍
- ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്പെൻഡ് ചെയ്തെന്ന് മന്ത്രി