തിരുവനന്തപുരം: സി.പി.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ ബ്രാഞ്ച് കമ്മിറ്റികൾക്കെതിരെ രൂക്ഷവിമർശനം. ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൻമേൽ ചർച്ചയുണ്ടാകും. രാഷ്ട്രീയ റിപ്പോർട്ടിൻമേൽ ഇന്നലെ നടന്ന ചർച്ചയിൽ സി.പി.ഐ സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ചു. പാർട്ടി ഭരിക്കുന്ന കൃഷിവകുപ്പിനും ഭക്ഷ്യവകുപ്പിനുമെതിരെയും രൂക്ഷ വിമർശനം ഉയർന്നിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും വിമർശനം ഉന്നയിച്ചു. സി.പി.എം നേതാവ് എം.എം മണി ആനി രാജയെ വിമർശിച്ചപ്പോൾ മൗനം പാലിച്ചത് ശരിയല്ല. അനിരാജയെ പിന്തുണയ്ക്കാത്തത് തെറ്റാണെന്നും വിമർശനമുയർന്നു.
Trending
- കോഴിക്കോട് തിരുവണ്ണൂർ ഗോപിനാഥൻ നായർ നിര്യാതനായി
- കുരുക്ഷേത്ര എൻഐടിയിൽ വീണ്ടും ആത്മഹത്യ; ക്യാംപസിൽ വിദ്യാർഥി പ്രതിഷേധം…മെയ് 4 വരെ അവധി പ്രഖാപിച്ചു
- ബഹ്റൈൻ പ്രവാസിയുടെ അമ്മ നിര്യാതയായി
- സ്ത്രീകളുടെ ചാംപ്യനാകാനാണ് മോദിയുടെ ശ്രമമെന്ന് പ്രിയങ്ക ഗാന്ധി
- അമേരിക്ക നയം മാറ്റുന്നു, ഇനി ബോംബല്ല, ഇറാന്റെ ശ്വാസം മുട്ടിക്കാന്‍ അമേരിക്ക
- വനിത സംവരണ ഭേഗതി ബില്‍, എതിര്‍ക്കുന്നവര്‍ക്ക് സ്ത്രീകള്‍ മാപ്പുനല്‍കില്ല; മോദി
- സിംസ് ബഹ്റൈൻ “രജതാരവം – കേരളത്തിലും”
- യാത്രാപ്രതിസന്ധിയിൽ 220 ബഹ്റൈൻ ദിനാറിന് ചാർട്ടേർഡ് വിമാന യാത്ര
