അയോധ്യയിൽ രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ നാളെ നടക്കും. വൈകിട്ട് 5 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാർഥനയോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. ചടങ്ങിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചാകും ചടങ്ങുകൾ നടക്കുക.
കേന്ദ്രം പുറത്തിറക്കിയ മൂന്നാംഘട്ട ലോക്ഡൗൺ ഇളവുകളിൽ മതപരമായ പൊതുപരിപാടികൾക്ക് അനുമതിയില്ലെങ്കിലും പ്രത്യേക ഇളവ് നൽകിയാണ് നാളെ രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ നടത്തുന്നത്. വൈകിട്ട് അഞ്ച് മണിക്ക് ഹനുമാൻ ഗാ൪ഹി ക്ഷേത്രത്തിലെ പ്രാ൪ഥനയോടെയാണ് പ്രധാനമന്ത്രി ഒദ്യോഗിക ചടങ്ങുകൾക്ക് തുടക്കം കുറിക്കുക. ശേഷം രാംലല്ല സന്ദ൪ശിക്കും. മരം കൊണ്ടും ഗ്ലാസുകൊണ്ടും നി൪മിച്ച രാംലല്ലയിൽ പുഷ്പാ൪ച്ചന നടത്തും. പ്രസാദം ഏറ്റുവാങ്ങും. മന്ത്രങ്ങൾ ഉരുവിട്ടാണ് മുഖ്യ ചടങ്ങായ ഭൂമിപൂജക്ക് തുടക്കമാവുക.
വെള്ളി കൊണ്ട് നി൪മിച്ച 22അര കിലോയിലധികം ഭാരമുള്ള കല്ലുപയോഗിച്ചാണ് തറക്കല്ലിടുക. ഇതിനായി ഇപ്പോൾ തന്നെ അയോധ്യ നഗരം പൂ൪ണ സജ്ജമാണ്. ഇന്ന് രാത്രിയോടെ നഗരത്തിലെ എല്ലാ ക്ഷേത്രങ്ങളിൽ നിന്നും രാമായണ പാരായണം നടക്കും. മഞ്ഞയിൽ ചാലിച്ച നഗരം ദീപാലംകൃതമായിരിക്കും. കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കത്തക്ക വിധത്തിലായിരിക്കും ചടങ്ങുകൾ നടക്കുക. 175 പേരെയാണ് പരിപാടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.