- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
Author: Reporter
ബലൂചിസ്താൻ: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ തുടർച്ചയായുണ്ടായ രണ്ട് സ്‌ഫോടനങ്ങളിൽ 26 പേർ കൊല്ലപ്പെട്ടു. 30ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർഥിയായ അസ്ഫൻഡ്യാർ കാക്കറിന്റെ ഓഫീസിന് സമീപമാണ് ആദ്യം സ്‌ഫോടനമുണ്ടായത്. ഇതിൽ 14 പേരാണ് കൊല്ലപ്പട്ടത്. തൊട്ടുപിന്നാലെ ഖില സൈഫുല്ലയിൽ ജെ.യു.ഐ-എഫ് സ്ഥാനാർഥിയുടെ ഓഫീസിലും സ്‌ഫോടനമുണ്ടായി. 12 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇരുസ്‌ഫോടനങ്ങളെയും പ്രധാനമന്ത്രി അൻവറുൽ ഹഖ് ശക്തമായി അപലപിച്ചു. ബലൂചിസ്താൻ ചീഫ് സെക്രട്ടറിയോട് സ്‌ഫോടനത്തെക്കുറിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും പരിക്കേറ്റവർക്ക് ആവശ്യമായ മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടിടങ്ങളില്‍ സ്ഫോടനങ്ങളുണ്ടായതായി പാകിസ്താന്‍ ഇലക്ഷന്‍ കമ്മിഷനും സ്ഥിരീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചതായും കമ്മിഷന്‍ അറിയിച്ചു. ആക്രമണത്തെ ബലൂചിസ്താന്‍ ആഭ്യന്തരമന്ത്രി ജാന്‍ അചാക്സായി അപലപിച്ചു. തിരഞ്ഞെടുപ്പ് മുന്‍നിശ്ചയപ്രകാരം നടക്കുമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.പിഷിനിലുണ്ടായ സ്ഫോടനത്തെ ഇടക്കാല കാവല്‍മന്ത്രി ഗോഹര്‍ ഇജാസ് അപലപിച്ചു. ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശേചനം അറിയിച്ചു.
കൊല്ലം: നഗരമധ്യത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ നാലര കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. പട്ടത്താനം ഓറിയന്റൽ നഗർ 191, സക്കീർ മൻസിലിൽ നിന്നും ചാത്തിനാംകുളം പത്തായക്കല്ലിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സാദിക്ക് (25) ആണ് സിറ്റി ഡാൻസാഫ് സംഘവും കൊല്ലം ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന നാലര കിലോ കഞ്ചാവ് പോലീസ് സംഘം പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ 10 മണിയോടെ പോലീസ് നടത്തിയ പരിശോധനയിൽ ചിന്നക്കട കേരളാ ബാങ്കിനു സമീപത്തെ ബസ്സ് സ്റ്റോപ്പിൽ നിന്നുമാണ് ഇയാൾ പിടിയിലായത്. കഞ്ചാവുമായി അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന ബസിൽ കൊല്ലത്ത് എത്തിയ പ്രതിയെ പോലീസ് സംഘം പിടികൂടി നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കരിക്കോടുള്ള സ്‌കൂൾ കോളേജ് വിദ്യാർഥികൾക്കുള്‍പ്പെടെ വിതരണത്തിനായി ആന്ധ്രപ്രദേശിൽനിന്നും ബെംഗളൂരു വഴി കടത്തിക്കൊണ്ടുവന്ന മുന്തിയ ഇനം കഞ്ചാവാണ് പിടിച്ചെടുത്തത്.
വിസിയുടെ ഉത്തരവില്ലാതെ അസി.പ്രഫസർ ജോലിക്കു കയറിത്; കണ്ണൂർ സർവകലാശാല റജിസ്ട്രാർക്കെതിരെ ഗവർണർക്കു പരാതി
കണ്ണൂർ: ജ്യോഗ്രഫി പഠനവകുപ്പിൽ അസി.പ്രഫസർ തസ്തികയിൽ ജോലിയിൽ പ്രവേശിപ്പിച്ചതു വിസിയുടെ ഉത്തരവില്ലാതെയാണെന്ന ആരോപണവുമായി കെപിസിടിഎ. ജ്യോഗ്രഫി (ജനറൽ വിഭാഗം) അധ്യാപക തസ്തികയിലെ നിയമനം ഹൈക്കോടതി തടഞ്ഞിരിക്കുന്നതിനിടെയാണു സംവരണ തസ്തികയിൽ ഒന്നാം റാങ്ക് നേടിയയാൾക്കു ജോലിയിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. മുൻ വിസി, റാങ്ക് പട്ടികയിൽ ഇടപെട്ടതു നേരത്തെ വിവാദമായിരുന്നു. നിയമന ഉത്തരവിന്റെ പകർപ്പ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണു നിയമന ഉത്തരവില്ലാതെയാണു ജോലിയിൽ പ്രവേശിപ്പിച്ചതെന്നു മനസിലായത്. സർവകലാശാലയിൽ എന്തും നടക്കുമെന്നതിന് ഉദാഹരണമാണിതെന്ന് കെപിസിടിഎ കണ്ണൂർ മേഖലാ പ്രസിഡന്റ് ഡോ.ഷിനോ പി.ജോസ് പറഞ്ഞു. ജോലിയിൽ പ്രവേശിക്കാൻ അനുമതി നൽകിയ കണ്ണൂർ സർവകലാശാലാ റജിസ്ട്രാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അസിസ്റ്റന്റ് പ്രഫസറായി ജോലിയിൽ പ്രവേശിച്ചയാളെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ഗവർണർക്കും കണ്ണൂർ വിസിക്കും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നിവേദനം നൽകി. അതേസമയം, ചട്ടപ്രകാരമാണ് ജ്യോഗ്രഫി അസി.പ്രഫസർ സംവരണ തസ്തികയിൽ ഒന്നാം റാങ്ക് ലഭിച്ചയാൾ ജോലിയിൽ പ്രവേശിച്ചതെന്നു സർവകലാശാല അറിയിച്ചു. ഒന്നാം റാങ്ക് ലഭിച്ചയാൾക്കു സർവകലാശാല അപ്പോയിന്റ്മെന്റ് മെമ്മോ…
ഊട്ടി: ഊട്ടിക്ക് സമീപം ഗാന്ധിനഗറില്‍ കെട്ടിടനിര്‍മാണ സ്ഥലത്തു മണ്ണിടിഞ്ഞുവീണ് 6 സ്ത്രീ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. എട്ടോളം സ്ത്രീകളാണ് മണ്ണിനടിയില്‍ പെട്ടത്. വീടിന് 30 അടി ഉയരമുള്ള സംരക്ഷണഭിത്തി നിര്‍മിച്ചിരുന്നു. മുകള്‍മുറ്റത്തെ ഉപയോഗശൂന്യമായ ശൗചാലയം തകര്‍ന്നുവീണതാണ് അപകടത്തിനു കാരണമായത്. താഴെ നിര്‍മാണജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ മണ്ണിനും അവശിഷ്ടങ്ങള്‍ക്കും അടിയില്‍ പെടുകയായിരുന്നു. 6 സ്ത്രീകളും സംഭവസ്ഥലത്തു തന്നെ മരിച്ചു. പത്തോളം തൊഴിലാളികളാണ് മണ്ണെടുക്കൽ ജോലിയിൽ ഉണ്ടായിരുന്നത്. ഗാന്ധിനഗറിലെ ഷകില (30) സംഗീത (35) ഭാഗ്യ (36) ഉമ (35) മുത്തു ലക്ഷ്മി (36) രാധ (36) എന്നിവരാണ് മരിച്ചത്. 4 തൊഴിലാളികൾ ഗുരുതര പരുക്കോടെ ചികിത്സയിലാണ്.
സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാരിന്റെ ‘ഭാരത്’ അരി വില്‍പ്പന തുടങ്ങി; കിലോ 29 രൂപ; 5കിലോ പത്ത് കിലോ പാക്കറ്റുകള്‍
തൃശൂര്‍: വിലക്കയറ്റത്തില്‍നിന്ന് സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്രസര്‍ക്കാരിന്റെ’ഭാരത്’ അരിവില്‍പ്പന സംസ്ഥാനത്ത് ആരംഭിച്ചു. തൃശൂരില്‍ 29 രുപ നിരക്കില്‍ ഇന്ന് 150 പാക്കറ്റ് പൊന്നി അരി വില്‍പ്പന നടത്തി. നാഫെഡ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍, കേന്ദ്രീയ ഭണ്ഡാര്‍ തുടങ്ങിയവര്‍ക്കാണ് വിതരണച്ചുമതല. മറ്റ് ജില്ലകളിലും അടുത്തദിവസം മുതല്‍ വാഹനങ്ങളില്‍ വിതരണം തുടങ്ങും അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ നേരത്തെ അറിയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ചില്ലറവിപണി വില്‍പ്പനയ്ക്കായി അഞ്ചുലക്ഷം ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്. തൃശൂരില്‍ 10 വാഹനങ്ങള്‍ ‘ഭാരത’് അരി വിതരണത്തിനായി സജ്ജമായിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നേരിട്ടുള്ള ഔട്ട്‌ലെറ്റ് ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ എന്‍സിസിഎഫ് നേതൃത്വത്തില്‍ ആരംഭിച്ചു. അടുത്തയാഴ്ചയോടെ കൂടുതല്‍ ലോറികളിലും വാനുകളിലും കേരളം മുഴുവന്‍ ഭാരത് അരി വിതരണത്തിന് തയ്യാറാകും. ഇതിലൂടെ നേരിട്ട് ഭാരത് അരി ജനങ്ങളിലേക്ക് എത്തിക്കാനാണ് എന്‍സിസിഎഫ് പദ്ധതിയിടുന്നത്. അതേസമയം, കേരളത്തില്‍ അരിവില കൂട്ടാന്‍ കേന്ദ്രം ബോധപൂര്‍വം…
വോളന്റിയർ ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാർത്ഥിനിയെ എ.എസ്.ഐ രാത്രി ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞെന്ന് പരാതി
പോത്തൻകോട്: വോളന്റിയർ ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാർത്ഥിനിയെ രാത്രി ഫോണിൽ വിളിച്ച് എ.എസ്.ഐ അശ്ലീലം പറഞ്ഞെന്ന് പരാതി. തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൽ നടക്കുന്ന സയൻസ് ഫെസ്റ്റിവൽ ഡ്യൂട്ടിക്കിടെ തിങ്കളാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം. ഫെസ്റ്റിവലിൽ വോളന്റിയറായ കോളേജ് വിദ്യാർത്ഥിനിയോടാണ് അവിടെത്തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന കഠിനംകുളം സ്റ്റേഷനിലെ എ.എസ്.ഐ കെ.പി.നസീം അശ്ലീലം പറഞ്ഞത്.ഡ്യൂട്ടിയിലുണ്ടായിരുന്ന പെൺകുട്ടികളോട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ വിളിക്കണമെന്നുപറഞ്ഞ് ഇയാൾ സ്വന്തം നമ്പർ നൽകുകയും അവരുടെ നമ്പർ വാങ്ങുകയും ചെയ്തിരുന്നു. പിന്നാലെ രാത്രിയിൽ ഇയാൾ പെൺകുട്ടിയെ നിരന്തരമായി ഫോൺ വിളിച്ചു. വീഡിയോ കോൾ വിളിച്ച് ശല്യപ്പെടുത്താൻ തുടങ്ങിയതോടെ പെൺകുട്ടി കോൾ കട്ടു ചെയ്തു. വിളി തുടർന്നതാേടെ ഇന്നലെ മറ്റുള്ള വോളന്റിയർമാർക്കൊപ്പം വിദ്യാർത്ഥി എ.എസ്.ഐയോട് കാര്യം തിരക്കാനെത്തിയിരുന്നു. തുടർന്ന് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും പ്രശ്നമാകുമെന്ന് കണ്ടതോടെ ഓടി രക്ഷപ്പെടുകയുമായിരുന്നു.മുൻപ് പാങ്ങോട് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോൾ സമാനമായ പ്രശ്നത്തിൽ നടപടി നേരിട്ടയാളാണ് കെ.പി.നസീം. കൊല്ലത്തായിരുന്ന ഇയാളെ ശിക്ഷാനടപടിയുടെ ഭാഗമായാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. പരാതിയുമായെത്തുന്ന സ്ത്രീകളുടെ നമ്പറിൽ രാത്രികാലങ്ങളിൽ…
കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസ്; പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരന്‍
കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരന്‍. കൊച്ചിയിലെ എന്‍.ഐ.എ. കോടതിയാണ് റിയാസിനെ കുറ്റക്കാരനായി കണ്ടെത്തിയത്. യു.എ.പി.എ. പ്രകാരമുള്ള രണ്ട് കുറ്റങ്ങള്‍ ഉള്‍പ്പെടെ പ്രതിക്കെതിരേ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞു. വ്യാഴാഴ്ച ശിക്ഷയിന്മേലുള്ള വാദം നടക്കും. ഇതിനുശേഷമായിരിക്കും ശിക്ഷ വിധിക്കുക. കാസര്‍കോട് ഐ.എസ്. കേസിന്റെ തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് അബൂബക്കര്‍ എന്‍.ഐ.എ.യുടെ പിടിയിലായത്. തുടര്‍ന്ന് റിയാസ് അബൂബക്കറിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ മുഖ്യപ്രതി റിയാസ് ഉള്‍പ്പെടെ മൂന്നുപ്രതികളാണുണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ പിന്നീട് മാപ്പുസാക്ഷികളായി. അറസ്റ്റിലായ റിയാസ് അബൂബക്കര്‍ അഞ്ചുവര്‍ഷത്തിലേറെയായി ജയിലിലാണ്. റിയാസ് അബൂബക്കര്‍ കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് എന്‍.ഐ.എ.യുടെ കണ്ടെത്തല്‍. ഇതിന്റെ നിരവധി തെളിവുകളും പ്രതിയില്‍നിന്ന് എന്‍.ഐ.എ. കണ്ടെടുത്തിരുന്നു. ചില വോയിസ് ക്ലിപ്പുകളടക്കമുള്ള തെളിവുകളാണ് അന്വേഷണസംഘത്തിന് കിട്ടിയത്. സ്വയം ചാവേറായി ആക്രമണം നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്നും എന്‍.ഐ.എ. സംഘം പറഞ്ഞിരുന്നു. അഡ്വ. ശ്രീനാഥായിരുന്നു കേസിലെ പ്രോസിക്യൂട്ടര്‍. പ്രതിക്കായി…
കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളത്തിന്റെ പ്രതിഷേധത്തിൽ കോൺഗ്രസ് പങ്കെടുക്കാത്തതിൽ വിമർശനവുമായി എം എം മണി എം എൽ എ. കുഞ്ഞാങ്ങള ചത്താലും നാത്തൂന്റ കണ്ണീർ കണ്ടാൽ മതി എന്ന സമീപനമാണ് കോണ്ഗ്രസിന്റെത്. മുൻപ് കോണ്ഗ്രസ് ചെയ്തത് തന്നെയാണ് ഇപ്പോൾ ബിജെപി ചെയ്യുന്നത്. എല്ലാവരും ഒരുമിച്ചു നിന്നാലെ ബിജെപിയെ പരാജയപ്പെടുത്തൻ കഴിയൂ. സർക്കസ് കൂടാരത്തിലെ നല്ല ബഫൂണിനെ പോലെയാണ് മോദിയെന്നും എംഎം മണി വിമർശിച്ചു. കേന്ദ്ര അവഗണനയ്‌ക്കെതിരെ നാളെയാണ് ഡൽഹിയിൽ കേരളത്തിന്റെ സമരം. ഡൽഹിയിലെ ജന്തർ മന്തറിലാണ് പ്രതിഷേധം. കേരളത്തിൻ്റെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഇന്ന് കർണാടക ഡൽഹിയിൽ സമരം ചെയ്യും. നാളെ 11 മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എം എൽ എമാരും എൽ എഡി എഫ് എം പി മാരും ഡൽഹി ജന്ദർമന്തറിലേക്ക് മാർച്ച് നടത്തും. വികസനമുരടിപ്പുണ്ടാക്കി സർക്കാരിന്റെ ജനസ്വാധീനം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടത്തുന്ന…
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പന്നി ഫാം ഉടമ അറസ്റ്റില്‍. വൈക്കം ടി.വി.പുരം ചെമ്മനത്തുകര കരിപ്പയില്‍ വീട്ടില്‍ കെ.എസ്.ബൈജു(54)വിനെയാണ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. ഇളമാട് ഗ്രാമപ്പഞ്ചായത്തിലെ ഏഴാംവാര്‍ഡില്‍ 12 വര്‍ഷമായി പന്നി ഫാം നടത്തിവരികയായിരുന്നു ബൈജു. ഹോട്ടല്‍ മാലിന്യങ്ങള്‍ ശേഖരിച്ച് ഫാമില്‍ കൊണ്ടുവരുന്നതിനെതിരേ പരാതി വ്യാപകമായതോടെ, ഇളമാട് ഗ്രാമപ്പഞ്ചായത്ത് പന്നി ഫാമിന്റെ ലൈസന്‍സ് റദ്ദാക്കി. നാട്ടുകാരുടെ പരാതിയില്‍ കേസെടുത്ത ചടയമംഗലം പോലീസ് ഫാം താത്കാലിമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പന്നി ഫാമിന്റെ മറവില്‍ കുട്ടികളുമായി ചങ്ങാത്തത്തില്‍ ഏര്‍പ്പെട്ട ബൈജു ഇവര്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടികള്‍ കൂട്ടുകാരോട് വിവരം പറയുകയും തുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചടയമംഗലം പോലീസില്‍ അറിയിച്ചു. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. ഒളിവില്‍ പോയ പ്രതിയെ ആലപ്പുഴയില്‍നിന്ന് ചടയമംഗലം എസ്.എച്ച്.ഒ. ഷിബുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്ന വിദേശ മദ്യം കയറ്റുമതി ചെയ്യുന്നതിന് എക്സൈസ് നിയമങ്ങളിൽ സമഗ്രമായ പൊളിച്ചെഴുത്തുവേണമെന്ന് വിദഗ്ദ സമിതി. മദ്യ കയറ്റുമതി പ്രോത്സാഹിപ്പിക്കാനായി പഠനം നടത്താൻ സർക്കാർ നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് നൽകിയത്. സംസ്ഥാനത്ത് മദ്യ ഉൽപ്പാദകരുമായി സഹകരിക്കാൻ താൽപര്യമുള്ള വ്യവസായിക്ക് ഡിസ്റ്ററി ലൈസൻസ് നിർബന്ധമാക്കേണ്ടതില്ലെന്നും സമിതി ശുപാർശ ചെയ്തു. സംസ്ഥാനത്തുൽപ്പാദിക്കുന്ന മദ്യം കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുമെനനായിരുന്നു കഴിഞ്ഞ മദ്യ നയത്തിലെ പ്രധാനപ്പെട്ട നിർദ്ദേശം. ഇതിനാവശ്യമായ ശുപാർശ കള്‍ സമർപ്പിക്കാനാണ് കെ.എസ്.ഐ.ഡി.സി ചെയർമാൻ അധ്യക്ഷനായ സമിതി യെ രൂപീകരിച്ചത്. 9 നിദ്ദേശങ്ങളാണ് സർക്കാരിന് സമർപ്പിച്ചത്. വിദേശ മദ്യം കയറ്റുമതി ചെയ്യാൻ ഇനി അനുമതി പത്രം വേണ്ടെന്നാണ് ഒന്നാമത്തെ ശുപാർശ. എക്സപോട്ട് ലൈസൻസ് നൽകുമ്പോൾ എക്സൈസ് എല്ലാ വശങ്ങളും പരിശോധിക്കുന്നതിനാൽ പ്രത്യേക അനുമതി പത്രത്തിൻെറ ആവശ്യമില്ല. നിലവിൽ 17 ഡിസ്ലറികള്‍ പ്രവർത്തിക്കുന്നുണ്ട്. ഈ ഉൽപ്പാദകരുമായി ചേർന്ന് മദ്യം നിർമ്മിക്കാൻ സംസ്ഥാനത്തിന് പുറത്തുനിന്നും ഒരു നിക്ഷേപകനെത്തിയാൽ ഡിസ്ലറി ലൈസൻസ് ഉണ്ടാകണമെന്നാണ് ചട്ടം. ഈ നിബന്ധന ഒഴിവാക്കിയാൽ ആരുമായും…