- ബഹ്റൈനില്‍ വേനല്‍ച്ചൂട് കൂടുന്നു
- മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരിക്കുന്നു
- അല്‍ ദാന നാടക അവാര്‍ഡ്: പൊതു വോട്ടെടുപ്പ് ആരംഭിച്ചു
- റണ്‍വേ നവീകരണം: ദിവസേനയുള്ള 114 വിമാനങ്ങൾ മൂന്ന് മാസത്തേക്ക് പറക്കില്ല
- ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍; തിരുവനന്തപുരം ശ്രീചിത്രയില്‍ തിങ്കളാഴ്ച മുതല്‍ ശസ്ത്രക്രിയ മുടങ്ങും
- ഇബ്റാഹീ മില്ലത്ത് മുറുകെ പിടിക്കുക; നാസർ മദനി
- നയം വ്യക്തമാക്കി പ്രധാനമന്ത്രി: ‘ജമ്മു കശ്മീരിൻ്റെ വികസനവുമായി മുന്നോട്ട്, ഇത് ഭാരതത്തിന്റെ സിംഹഗർജനം’
- വേള്‍ഡ് മലയാളി കൗണ്‍സില്‍ 30ാം വാര്‍ഷികാഘോഷം ബാകുവില്‍
Author: Reporter
ഇടുക്കി: പൂപ്പാറയില്‍ ബംഗാള്‍ സ്വദേശിനിയായ 16-കാരിയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ക്കും 90 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. തമിഴ്‌നാട് സ്വദേശികളായ സുഗന്ധ്, ശിവകുമാര്‍, പൂപ്പാറ സ്വദേശി ശ്യാം എന്നിവരെയാണ് ദേവികുളം അതിവേഗ കോടതി ജഡ്ജി സിറാജുദ്ദീന്‍ ശിക്ഷിച്ചത്. പോക്‌സോ അടക്കം വിവിധ വകുപ്പുകളിലായാണ് പ്രതികളെ 90 വര്‍ഷംവീതം കഠിനതടവിന് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കില്‍ പ്രതികള്‍ എട്ടുമാസം കൂടി തടവ് അനുഭവിക്കണം. പൂപ്പാറ കൂട്ടബലാത്സംഗക്കേസില്‍ മൂന്നുപ്രതികളും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. മറ്റൊരു പ്രതിയെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയച്ചു. 2022 മേയ് 29-നായിരുന്നു കേസിനാസ്പദമായ സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശിയായ 16-കാരിയാണ് ക്രൂരപീഡനത്തിന് ഇരയായത്.സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ സംസാരിച്ചിരിക്കവെ പ്രതികള്‍ സംഭവസ്ഥലത്തെത്തുകയും പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ വലിച്ചിഴച്ച് തേയിലക്കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗംചെയ്തു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. കേസില്‍ ആകെ എട്ട് പ്രതികളുണ്ടായിരുന്നു. രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.…
രൺജീത് ശ്രീനിവാസൻ വധക്കേസ്: 15 പ്രതികൾക്കും വധശിക്ഷ; പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് കോടതി
മാവേലിക്കര: ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ. അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു. 15 പ്രതികളിൽ 14 പേരും വിധി കേൾക്കാനായി കോടതിയിൽ എത്തിയിരുന്നു. പത്താം പ്രതി അസുഖബാധിതനായി ആശുപത്രിയിലായതിനാൽ എത്തിയില്ല. കേസിൽ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് ഈ മാസം 20നു വിധിച്ചിരുന്നു. തുടർന്ന് പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ട ശേഷമാണു ശിക്ഷ വിധിക്കുന്നത് ഇന്നത്തേക്കു മാറ്റിയത്. ശിക്ഷ വിധിക്കുന്ന സാഹചര്യത്തിൽ കോടതി പരിസരത്തു ശക്തമായ സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയത്. ചെങ്ങന്നൂർ, കായംകുളം ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണു കോടതിയിൽ സുരക്ഷ ഒരുക്കിയത്. കേരളത്തിൽ ഒരു കേസിൽ ഇത്രയധികം പ്രതികൾക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത് ഇതാദ്യമായാണ്. കേസിലെ 15 പ്രതികളും എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. പ്രതികളിൽനിന്ന് ഈടാക്കുന്ന പിഴത്തുകയിൽ ആറു ലക്ഷം രൂപ രൺജീത് ശ്രീനിവാസിന്റെ കുടുംബത്തിനു നൽകാനും…
മനാമ: കോഴിക്കോട് കായക്കൊടി സ്വദേശി സുരേഷ് തെക്കാടത്തിൽ ബഹ്‌റൈനിൽ നിര്യാതനായി. 49 വയസായിരുന്നു. ക്രിസ്റ്റൽ ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു. പ്രീതയാണ് ഭാര്യ. ബേക്കറി മാനേജ്‌മെന്റും ഐ.സി.ആർ.എഫും കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും ചേർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ നടത്തി വരുന്നു. സഹോദരങ്ങൾ: നാണു, ബാലൻ, കുഞ്ഞിക്കണ്ണൻ, അശോകൻ, വിനോദൻ, മനോജൻ. https://youtu.be/Tc56hRFlXX4?si=7tvGfQaSDq30YJS7&t=105
വിദ്യാർഥിക്കുനേരെയുള്ള ലൈംഗികാതിക്രമ പരാതിയിൽ അധ്യാപകനെ റിമാൻഡ് ചെയ്തു
മനാമ: വിദ്യാർഥിക്കുനേരെ ലൈംഗികാതിക്രമ പരാതി ഉയർന്നതിനെ തുടർന്ന് അധ്യാപകനെ റിമാൻഡ് ചെയ്യാൻ ഉത്തരവ്. ഒരു സർക്കാർ സ്‌കൂളിലെ ഏഴ് വയസുകാരനെതിരെയാണ് സ്കൂൾ കാമ്പസിന് പുറത്തുവെച്ച് ലൈംഗികാതിക്രമമുണ്ടായത്. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസെടുത്തത്. പരാതിയിൽ സ്കൂൾ അധ്യാപകനെ ഉൾപ്പെടുത്തി നോർത്തേൺ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റിൽനിന്ന് പബ്ലിക് പ്രോസിക്യൂഷന് റിപ്പോർട്ട് ലഭിച്ചതായി ഫാമിലി ആൻഡ് ചൈൽഡ് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഹെഡ് പറഞ്ഞു. https://youtu.be/Tc56hRFlXX4?si=pRGPesV9yDL74f59&t=51 സാഹചര്യത്തെളിവുകളുടെയും സാക്ഷിമൊഴികളുടെയും വൈദ്യപരിശോധനകളുടെയും അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ നടപടിയുമായി മുന്നോട്ടുപോകുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ പ്രതി ജോലി ചെയ്യുന്ന അതേ സ്‌കൂളിലെ മറ്റ് വിദ്യാർഥികൾക്കുനേരെയും സമാന സംഭവങ്ങളുണ്ടായതായി കണ്ടെത്തി. ജനുവരി 30ന് ചേരുന്ന ക്രിമിനൽ ഹൈകോടതിയിൽ പ്രതിക്കെതിരെ ശിക്ഷ വിധിക്കും. പൂർണമായ ലൈംഗികബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ, പ്രതിക്ക് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം.
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ്റെ ടീനേജ് വിദ്യാർഥികളുടെ കൂട്ടായ്മയായ “ടീൻ ഇന്ത്യ” വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ കേരളത്തിലെ പ്രമുഖ ആക്ടിവിസ്റ്റും പ്രഭാഷകനുമായ കെ.വി അബ്ദുറസാഖ് പാലേരി മുഖ്യ പ്രഭാഷണം നടത്തി. https://youtu.be/Tc56hRFlXX4?si=rDCvcnjdRsMExHfY&t=154 ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ കാലയളവും അപകടകരമായ കാലവും കൗമാരകാലമാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ കുഞ്ഞും ജനിച്ചു വീഴുന്നത് ശുദ്ധ പ്രകൃതിയിലാണ്. അവരെ ചീത്തയാക്കുന്നതോ നല്ലതാക്കുന്നതോ കൂട്ടു കെട്ടും സാഹചര്യങ്ങളാണ്. നല്ല സൗഹൃദങ്ങളെ ചേർത്ത് പിടിക്കാൻ ശ്രമിക്കേണ്ടതുണ്ട്. സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയോ താൽകാലിക രസത്തിന് വേണ്ടിയോ പലതരം ലഹരി ഉപയോഗങ്ങൾ ശീലമാക്കുന്ന പ്രായം കൂടിയാണ് ടീനേജ് കാലം. ലഹരി ഉപയോഗം ജീവിതത്തെ തന്നെ ഇരുളടഞ്ഞതാക്കി മാറ്റും. നല്ല കൂട്ടുകാരെ തെരഞ്ഞെടുക്കുകഎന്നത് സുപ്രധാനമാണ്. മദ്യം, പുകവലി, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരുമായി ഒരിക്കലും സൗഹൃദം സ്ഥാപിക്കരുത്. തനിച്ച് നേരിടാൻ പറ്റാത്ത പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാവുമ്പാൾ മാതാപിതാക്കളോട് തുറന്നു പറയണം. ജീവിത പാതയിൽ ദൈവിക മൂല്യങ്ങൾ മുറുകെപിടിക്കാൻ ശ്രദ്ധാലു ക്കളാകണമെന്നും അദ്ദേഹം…
മനാമ: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം റിപ്പബ്ലിക്ക് ദിന സംഗമം യങ് ഇന്ത്യ ഐ വൈ സി സി നേതൃത്വത്തിൽ വിപുലമായി സംഘടിപ്പിച്ചു,സൽമാനിയ കലവറ ഹാളിൽ നടന്ന പരിപാടി രാജസ്ഥാൻ യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഖാലിദ് ഉദ്ഘാടനം ചെയ്തു. https://youtu.be/Tc56hRFlXX4?si=scLtfYS5iH5dqSQL&t=124 രാജ്യത്തിന്റെ ഭരണ ഘടന തത്വങ്ങൾ പോലും മറന്നു കൊണ്ട് വർഗീയ ധ്രുവീകരണം നടത്തി അധികാരം വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഭരണകൂടം ഇന്ത്യയെ നാശത്തിലേക്ക് ആണ് കൊണ്ട് പോകുന്നതെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു, പ്രസിഡന്റ് ഫാസിൽ വട്ടോളിയുടെ അധ്യക്ഷതയിൽ കൂടിയ പരിപാടിയിൽ കെ എം സി സി നേതാക്കൾ ഓർഗനൈസിംഗ് സെക്രട്ടറി മുസ്തഫ കെ പി,വൈസ് പ്രസിഡന്റ് ഷംസുദീൻ വെള്ളിക്കുളങ്ങര,യൂത്ത് ഇന്ത്യ നേതാവ് അനീസ് വി കെ, അമൽ ദേവ് ഓ കെ എന്നിവർ സംസാരിച്ചു, അനസ് റഹിം അവതാരകൻ ആയ പരിപാടിക്ക് ജോ. സെക്രട്ടറി ജയഫർ അലി സ്വാഗതവും ട്രഷറർ നിതീഷ്…
മനാമ: വിദേശ രാജ്യങ്ങളിലേയ്ക്ക് പണമയക്കുമ്പോൾ 2 ശതമാനം ടാക്സ് ഈടാക്കണമെന്ന ബഹ്റൈൻ പാർലിമെന്റ് എംപിമാരുടെ നിർദേശം ഉപരിസഭയായ ശൂറ കൗൺസിൽ തള്ളി. രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ മേഖലകൾക്ക് ഹാനികരമായ നിർദേശമാണിതെന്ന് ശൂറ കൗൺസിൽ വ്യക്തമാക്കി. ഇത്തരം ഒരു തീരുമാനം വന്നാൽ ബഹ്‌റൈനിൽ നിന്നും നിയമ വിധേയമായി അയക്കുന്ന പണത്തിൽ കുറവുണ്ടാവുകയും നിയമ വിരുദ്ധ വഴികളിലൂടെ പണം അയക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യൂമെന്ന് ശൂറ കൗൺസിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. https://youtu.be/Tc56hRFlXX4?si=D3iDD30EQSNvF7RO&t=2 കൂടാതെ കള്ളപണ ഇടപാടുകൾ വർദ്ധിക്കുകയും രാജ്യത്തിന്റെ പദവിക്കും പ്രശസ്തിക്കും മങ്ങലേൽക്കുകയും ചെയ്യുമെന്നും വ്യക്തമാക്കി. ഇതോടൊപ്പം മറ്റ് പല രാജ്യങ്ങളുമായി ബഹ്റൈൻ ഉണ്ടാക്കിയിട്ടുള്ള കരാറുകൾ ലംഘിക്കപ്പെടാനും ഇത്തരമൊരു നീക്കം വഴിവെക്കുമെന്നും അത് വഴി വിദേശനാണ്യത്തിന്റെ ഒഴുക്ക് കുറയുമെന്നും ശൂറകൗൺസിൽ വ്യക്തമാക്കി. പാർലമെന്റ് നിർദേശങ്ങൾ ശൂറ കൗൺസിൽ പാസാക്കിയാൽ മാത്രമേ മന്ത്രിസഭയിൽ ചർച്ചക്ക് വരുകയുള്ളൂ.
ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിലെ ഷൂട്ടറെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹ ഭാഗങ്ങൾ കാണാനില്ല
ചണ്ഡീഗഡ്: ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിലെ ഷൂട്ടറെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാണയിലെ യമുനാനഗര്‍ ജില്ലയില്‍ തിങ്കളാഴ്ച രാവിലെയാണ് നിരവധി അക്രമങ്ങളില്‍ പ്രതിയായ അധോലോക സംഘാഗം രാജന്റെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടിയിട്ട നിലയിലായിരുന്ന മൃതദേഹത്തിന്‍റെ നിരവധി ഭാഗങ്ങള്‍ നഷ്ടമായ നിലയിലായിരുന്നു. ലഡ്വ സ്വദേശിയായ രാജൻ കുടുംബവുമായി അകന്നു കഴിയുകയാണെന്നാണ് വിവരം. വിവാഹിതനായ ഇയാള്‍ക്ക് ഒരു കുട്ടിയുണ്ട്. രാജന്റെ ഒരു ബന്ധുവാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഗ്യാങ്സ്റ്റർ ദേവീന്ദർ ബംബിഹ ഏറ്റെടുത്തു. ഗായകന്‍ സിദ്ധു മൂസാവാലയുടെയും രജ്പുത് നേതാവ് സുഖ്ദേവ് സിങ് ഗോഗാമെഡിയുടെയും കൊലപാതകങ്ങളും ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ബാംബിഹ ചൂണ്ടിക്കാട്ടുന്നുണ്ട്. മൂസാവാല 2022-ലും ഗോഗാമെഡി 2023 ഡിസംബറിലുമായിരുന്നു വെടിയേറ്റ് മരിച്ചത്. ലോറന്‍സ് ബിഷ്‌ണോയിയുമായും ഗോള്‍ഡി ബ്രാറുമായും അടുത്ത ബന്ധമുള്ള രോഹിത് ഗൊദാരയായിരുന്നു ഈ രണ്ടുകേസിലും പ്രതി.
കരാറുകാരെ മാറ്റിയത് ചിലർക്ക് പൊള്ളി’, ‘ആകാശത്ത് റോഡ് നിർമ്മിച്ച് താഴെ ഫിറ്റ് ചെയ്യാൻ പറ്റില്ല; മുഹമ്മദ് റിയാസ്
തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് വികസനത്തെ വിമർശിച്ചതിനുപിന്നാലെ കടകംപള്ളി സുരേന്ദ്രനെ പരോക്ഷമായി വിമർശിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ആകാശത്ത് റോഡ് നിർമിച്ച് താഴെ കൊണ്ടുവന്ന് ഫിറ്റ് ചെയ്യാനാകില്ലെന്ന് റിയാസ് പറഞ്ഞു. കരാറുകാരനെ പുറത്താക്കിയത് ചിലർക്ക് പൊള്ളിയെന്നും റിയാസ് വിമർശിച്ചു. ആകാശത്ത് റോഡ് നിർമ്മിച്ചിട്ട് താഴെ കൊണ്ടുപോയി ഫിറ്റ് ചെയ്യാൻ പറ്റില്ല. റോട്ടിൽ തന്നെ നടത്തണം. എല്ലാം ഒരുമിച്ചു നടത്താതെ ചിലത് മാത്രം നടത്തി ചിലത് നടത്താതെ പോയാൽ, അപ്പോൾ വരുന്ന ചർച്ച എന്തുകൊണ്ട് നടത്തുന്നില്ല, നടന്നു പോലും പോകാൻ പറ്റാത്ത അവസ്ഥയാണ് പല റോഡുകളും എന്നാണ്. ഇപ്പോൾ എല്ലാവരും ചേർന്ന് പ്രവൃത്തി നടത്തുന്നു. ഇത് ചിലർക്ക് പിടിക്കുന്നില്ല. അതാണ് പ്രശ്നം. ചില വിമർശനങ്ങൾ അനാവശ്യമായി ചില മാധ്യമങ്ങൾ ഉന്നയിക്കുന്നു. കാരാറുകാരനെ പിരിച്ചുവിട്ടതിൽ ചിലർക്ക് പൊള്ളിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചിലരുടെ ശരീരത്തിലുണ്ടായ പൊള്ളലിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. അതിന്റെ പ്രയാസങ്ങൾ ഉണ്ട്, റിയാസ് പറഞ്ഞു. വർഷങ്ങളായി തലസ്ഥാനത്തെ റോഡുകൾ പൊളിച്ചിട്ടിരിക്കുകയാണെന്നും വികസനപദ്ധതികളുടെ പേരിൽ…
മലപ്പുറം: കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ട് കേസുകളിലായി 1.89 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ യാത്രക്കാരന്റെ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 1473 ഗ്രാം സ്വർണം പിടിച്ചെടുത്തു. പിന്നാലെ നടത്തിയ തെരച്ചിലിൽ വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്ന് 1774 ഗ്രാം സ്വർണവും കസ്റ്റംസ് കണ്ടെത്തി. സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.