- ഇറാനിൽ ഇസ്രയേൽ ആക്രമണം; സുരക്ഷാനിർദേശങ്ങൾ പാലിക്കണം, ഇന്ത്യക്കാർക്ക് ജാഗ്രതാ മുന്നറിയിപ്പ്
- ലോകത്തെ ഞെട്ടിച്ച് ഇസ്രയേൽ, ഇറാനെ ആക്രമിച്ചു; ടെഹ്റാനിൽ സ്ഫോടനം; തിരിച്ചടി ഭയന്ന് ഇസ്രയേലിൽ അതീവ ജാഗ്രതാ നിർദ്ദേശം
- കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്, വിശദീകരണവുമായി ഡിജിപി; ‘മന്ത്രിക്കെതിരായ ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുന്നു’
- ഭരണഘടന വിരുദ്ധ പ്രസംഗം; മന്ത്രി സജിചെറിയാനെ സഹായിച്ച് വീണ്ടും പൊലീസ്, തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്
- കേരളത്തില്‍ സര്‍വീസ് നടത്തുന്ന 6 സ്പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരം സര്‍വീസാക്കും
- ഒമാനിലെ ബഹ്റൈന്‍ എംബസി ബഹ്റൈനി-ഒമാനി പ്രദര്‍ശനം സംഘടിപ്പിച്ചു
- ലക്ഷക്കണക്കിന് സ്ത്രീകളുടെ വ്യക്തിവിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തി; കത്ത് പുറത്തുവിട്ട് ചെന്നിത്തല
- ഹണിട്രാപ്പ് കേസ് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തും; സഫ്നയുടെ പങ്കില്‍ കൂടുതല്‍ അന്വേഷണം
Author: news editor
ബഹ്റൈനില്‍ പുതുതായി നിയമിതരായ അംബാസഡര്‍മാരില്‍നിന്ന് വിദേശകാര്യ മന്ത്രി യോഗ്യതാപത്രങ്ങള്‍ സ്വീകരിച്ചു
മനാമ: ബഹ്റൈനില്‍ പുതുതായി നിയമിതരായ അംബാസഡര്‍മാരുടെ യോഗ്യതാപത്രങ്ങളുടെ പകര്‍പ്പുകള്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി വീഡിയോ കോണ്‍ഫറന്‍സ് വഴി സ്വീകരിച്ചു.പരാഗ്വേ അംബാസഡര്‍ കരോളിന് കോന്തര്‍ ലോപ്പസ്, പെറു അംബാസഡര്‍ റിക്കാര്‍ഡോ സില്‍വ സാന്റിസ്റ്റെബാന് ബെന്‍സ, എല്‍ സാല്‍വഡോര്‍ അംബാസഡര്‍ റിക്കാര്‍ഡോ ഏണസ്റ്റോ കുക്കാലോണ് ലെവി എന്നിവരുടെ യോഗ്യതാപത്രങ്ങളാണ് സ്വീകരിച്ച്ത.അംബാസഡര്‍മാര്‍ക്ക് അവരുടെ ചുമതലകളില്‍ വിജയം ആശംസിക്കുന്നതായും അവരുടെ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ബഹ്റൈന്‍ പ്രതിബദ്ധതയുണ്ടെന്നും മന്ത്രി പറഞ്ഞു.
മനാമ: ബഹ്റൈനില്‍ ഈയാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷന്‍സ് മന്ത്രാലയം അറിയിച്ചു.സാധാരണ വേനല്‍ക്കാല അവസ്ഥയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കിഴക്കന്‍ ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട ഒരു ഉപരിതല ന്യൂനമര്‍ദമാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുക. പകല്‍ വരണ്ട കാറ്റും വൈകുന്നേരങ്ങളില്‍ കൂടുതല്‍ അന്തരീക്ഷ ഈര്‍പ്പമുള്ള അവസ്ഥയുമുണ്ടാകും. കാറ്റ് ശക്തിപ്രാപിക്കും.അസ്ഥിരമായ കാലാവസ്ഥാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഈയാഴ്ച കടലില്‍ പോകുന്നത് ഒഴിവാക്കാന്‍ കാലാവസ്ഥാ ഡയരക്ടറേറ്റ് അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന് എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ തുടക്കമായി. ഫെസ്റ്റിവല്‍ ഓഗസ്റ്റ് 5 വരെ നീണ്ടുനില്‍ക്കും.ഈ വര്‍ഷത്തെ ഫെസ്റ്റിവലിന് മുന്‍ പതിപ്പിന്റെ ഇരട്ടി വൈവിധ്യമുണ്ടെന്ന് സംഘാടകരായ ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് സാറ ബുഹൈജി പറഞ്ഞു.പ്രത്യേക അതിഥിയായി പങ്കെടുക്കുന്ന താരിഖ് അല്‍ അറബി തുര്ഗെയ്ന് പ്രശസ്ത കാര്‍ട്ടൂണ്‍ സിനിമകളിലെ ഗാനങ്ങള്‍ ആലപിക്കും. അറബിയിലും ഇംഗ്ലീഷിലും സ്റ്റേജ് ഷോകള്‍, തത്സമയ പ്രകടനങ്ങള്‍, ശില്പശാലകള്, ഗെയിമിംഗ് സോണുകള്‍ എന്നിവയുണ്ടാകും.
മനാമ: ബഹ്റൈനില്‍ നവംബര്‍ 6, 7 തിയതികളില്‍ പൊതുജനാരോഗ്യ സമ്മേളനവും പ്രദര്‍ശനവും നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഗള്‍ഫ് ഹോട്ടലിലെ ഗള്‍ഫ് കണ്വെന്ഷന് സെന്ററിലാണ് പരിപാടി. പൊതുജനാരോഗ്യ രംഗത്തെ ഏറ്റവും പുതിയ പരുരോഗതികളും പ്രവണതകളും അവലോകനം ചെയ്യുന്ന സെഷനുകളും ശില്പശാലകളും ഇതിന്റെ ഭാഗമായി നടക്കും. അത്യാധുനിക മെഡിക്കല്‍ കണ്ടുപിടുത്തങ്ങളും ആരോഗ്യ സംരക്ഷണ സാങ്കേതികവിദ്യകളും ഉള്‍പ്പെടുത്തിയായിരിക്കും പ്രദര്‍ശനം.ആരോഗ്യരംഗത്തെ പ്രാദേശിക, അന്തര്‍ദേശീയ വിദഗ്ദ്ധര്‍ തമ്മിലുള്ള സഹകരണം വളര്‍ത്തുക, അറിവ് കൈമാറ്റം പ്രോത്സാഹിപ്പിക്കുക, രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ഊര്‍ജം പകരുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട് 9ാം ക്ലാസുകാരന്റെ ബൈക്ക് യാത്ര; രക്ഷിതാവിനെതിരെ കേസ്
കോഴിക്കോട്: ബാലുശ്ശേരിയില്‍ സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയെ തിരിച്ചറിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് കോക്കല്ലൂരിലാണ് ബൈക്കില്‍ സഞ്ചരിച്ച 9ാം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയത്.ബൈക്ക് ഓടിച്ച വിദ്യാര്‍ത്ഥിയെ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു. വാഹന ഉടമയായ രക്ഷിതാവിന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്യാന്‍ സാധ്യതയുണ്ട്.
മനാമ: ഹിജ്റ 1447ലെ ആശുറ അനുസ്മരണത്തിനായുള്ള ബഹ്റൈന്റെ ആരോഗ്യ തയ്യാറെടുപ്പിന്റെ ഭാഗമായി മനാമയില്‍ ഇമാം ഹുസൈന് മെഡിക്കല്‍ ക്ലിനിക് ആരോഗ്യമന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസ്സന് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ജാഫാരി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്മാന് യൂസഫ് ബിന്‍ സാലിഹ് അല്‍ സാലിഹ്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സി.ഇ.ഒ. ഇജ്ലാല്‍ ഫൈസല്‍ അല്‍ അലവി, കാപിറ്റല്‍ ഗവര്‍ണറേറ്റ് ഡെപ്യൂട്ടി ഗവര്‍ണര്‍ ഹസ്സന് അബ്ദുല്ല മദനി എന്നിവര്‍ പങ്കെടുത്തു.ആശുറ ആചരണത്തിന്റെ വിജയം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ പിന്തുണയും വിഭവങ്ങളും നല്‍കണമെന്ന രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് മന്ത്രി നന്ദി അറിയിച്ചു. ഉയര്‍ന്ന നിലവാരമുള്ളതും വേഗത്തിലുള്ളതുമായ ആരോഗ്യ സേവനങ്ങള്‍ നല്കാന് ബന്ധപ്പെട്ട ഏജന്‍സികള്‍ക്കിടയില്‍ നേരത്തെയുള്ള തയ്യാറെടുപ്പും ഫലപ്രദമായ ഏകോപനവും ലക്ഷ്യമിട്ടുള്ള സമഗ്രമായ ഒരു ആരോഗ്യ ചട്ടക്കൂടിനുള്ളിലാണ് ഇമാം ഹുസൈന് മെഡിക്കല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനമെന്ന് മന്ത്രി പറഞ്ഞു.ആശുറ ആചരണ സമയത്ത് സന്ദര്‍ശകര്‍ക്ക് സേവനം നല്കാന് ക്ലിനിക്കിലെ ജീവനക്കാര്‍ പൂര്‍ണ്ണമായും സജ്ജരാണെന്നും…
കല്‍പ്പറ്റ: വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്ന് ചീരാല്‍ മേഖലയില്‍ രണ്ടുമാസത്തോളമായി ഭീതി വിതച്ച പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി.പുലിയെ കുപ്പാടി മൃഗസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി കൊന്നിരുന്നു. നമ്പ്യാര്‍കുന്ന് കല്ലൂര്‍ ശ്മശാനത്തിനടുത്തു വെച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ആദ്യം വെച്ച കൂട്ടില്‍ പുലി കുടുങ്ങാത്തതിനെത്തുടര്ന്ന് രണ്ടാമത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്.കെണിയില്‍ കുടുങ്ങുന്നതിനു മുമ്പ് സമീപത്തെ ഒരു വീട്ടിലെ കോഴിയെ പുലി പിടികൂടിയിരുന്നു. ബഹളംവെച്ചതിനെത്തുടര്‍ന്ന് ഇവിടെനിന്ന് പോയ പുലിയാണ് പിന്നാലെ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങിയത്. കുപ്പാടി മൃഗസംരക്ഷണ കേന്ദ്രത്തിലെത്തിച്ച് പുലിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് വനംവകുപ്പ് ഒരുങ്ങുന്നത്. 11 വളര്‍ത്തുമൃഗങ്ങളെയാണ് പ്രദേശത്ത് പുലി ആക്രമിച്ചത്. ഇതില്‍ ആറു വളര്‍ത്തുമൃഗങ്ങള്‍ ചത്തു.
മനാമ: മുന്‍ഗണനാ ഇടപാടുകള്‍ക്കായി ഒറിജിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമായി ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍ സിസ്റ്റം ആരംഭിച്ചതായി ബഹ്റൈന്‍ കസ്റ്റംസ് അഫയേഴ്സ് കാര്യാലയം അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റിയുമായി സഹകരിച്ചാണിത്.നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനും സേവന വിതരണം ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി കസ്റ്റംസ് സേവനങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഭാഗമാണ്.എല്ലാ കയറ്റുമതിക്കാരും ക്ലിയറന്‍സ് കമ്പനികളും രാജ്യത്തിന്റെ ഇ-ഗവണ്മെന്റ് പോര്‍ട്ടലായ www.bahrain.bh വഴി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ അംഗീകൃത ഇലക്ട്രോണിക് സംവിധാനം ഉപയോഗിക്കാന്‍ കസ്റ്റംസ് കാര്യാലയം അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ബി.സി.സി.ഐ) 2025 ജൂലൈ 1 മുതല്‍ 2028 ജൂണ്‍ 30 വരെയുള്ള കാലയളവിലേക്കുള്ള ജനറല്‍ കൗണ്‍സില്‍ ഓഫ് ദി വേള്‍ഡ് ചേമ്പേഴ്സ് ഫെഡറേഷനില്‍ (ഡബ്ല്യു.സി.എഫ്) അംഗത്വം നേടി.120ലധികം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത കൗണ്‍സില്‍ യോഗത്തില്‍ ബി.സി.സി.ഐയുടെ സി.ഇ.ഒ. ആതിഫ് മുഹമ്മദ് അല്‍ ഖാജയെ ഡബ്ല്യു.സി.എഫ്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തതിലൂടെയാണ് ഇത് സാധ്യമായത്.
മനാമ: ബഹ്റൈനില്‍ കൂടെ താമസിക്കുന്നയാളെ കൊലപ്പെടുത്തിയ ഏഷ്യക്കാരന് ഹൈ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.ഇയാള്‍ കൂടെ താമസിക്കുന്നയാളെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.തെളിവുകള്‍ പരിശോധിക്കുകയും സാക്ഷിമൊഴികള്‍ കേള്‍ക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷാവിധി. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനും കോടതി വിധിച്ചു.
