- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: news editor
മനാമ: 750 ബഹ്റൈനി ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഒരു പുതിയ സഹായ പദ്ധതി ആരംഭിക്കുമെന്ന് ലേബര്‍ ഫണ്ട് (തംകീന്‍) അറിയിച്ചു. പ്രധാനമന്ത്രിയുടെ കാര്യാലയ കാര്യ മന്ത്രിയും തംകീന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ് ഇസ ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദ്ദേശപ്രകാരമാണിത്.പ്രാദേശിക മെഡിക്കല്‍ പ്രൊഫഷണലുകളെ പിന്തുണയ്ക്കാനും അതുവഴി അവരുടെ തൊഴില്‍ വികസന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനുമുള്ള ബഹ്റൈന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തുമായി സഹകരിച്ച് 700ലധികം ബഹ്റൈനികള്‍ക്ക് പ്രയോജനം ലഭ്യമാക്കിയ, കഴിഞ്ഞ വര്‍ഷം ആരംഭിച്ച മുന്‍ ആരോഗ്യ സംരക്ഷണ സഹായ പദ്ധതിയുടെ വിജയത്തെ തുടര്‍ന്നാണ് തീരുമാനം.ഏഴ് പ്രധാന പരിപാടികള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി. ആദ്യ രണ്ട് പരിപാടികള്‍ വിവിധ മെഡിക്കല്‍ സ്പെഷ്യാലിറ്റികളില്‍ ബോര്‍ഡ് സര്ട്ടിഫിക്കേഷന് നേടുന്നതിന് ബഹ്റൈനി ഡോക്ടര്‍മാരെ സഹായിക്കാനുള്ളതാണ്. മൂന്നാമത്തേത് ബഹ്റൈനി ഡോക്ടര്‍മാരെ മെഡിക്കല്‍ ഫെലോഷിപ്പ് പ്രോഗ്രാമുകളില്‍ ചേരുന്നതിന് സഹായിക്കുകയും ആവശ്യക്കാരുള്ള മേഖലകളില്‍ വൈദഗ്ദ്ധ്യം നേടി മെഡിക്കല്‍ കണ്സള്ട്ടന്റുകളാകാന് അവരെ സജ്ജമാക്കുകയും ചെയ്യുന്നു. കൂടാതെ നഴ്സുമാര്‍ക്കടക്കം…
ബഹ്റൈനില്‍ പുതുതായി നിയമിതരായ അംബാസഡര്‍മാരില്‍നിന്ന് വിദേശകാര്യ മന്ത്രി യോഗ്യതാപത്രങ്ങള്‍ സ്വീകരിച്ചു
മനാമ: ബഹ്റൈനില്‍ പുതുതായി നിയമിതരായ അംബാസഡര്‍മാരുടെ യോഗ്യതാപത്രങ്ങളുടെ പകര്‍പ്പുകള്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി വീഡിയോ കോണ്‍ഫറന്‍സ് വഴി സ്വീകരിച്ചു.പരാഗ്വേ അംബാസഡര്‍ കരോളിന് കോന്തര്‍ ലോപ്പസ്, പെറു അംബാസഡര്‍ റിക്കാര്‍ഡോ സില്‍വ സാന്റിസ്റ്റെബാന് ബെന്‍സ, എല്‍ സാല്‍വഡോര്‍ അംബാസഡര്‍ റിക്കാര്‍ഡോ ഏണസ്റ്റോ കുക്കാലോണ് ലെവി എന്നിവരുടെ യോഗ്യതാപത്രങ്ങളാണ് സ്വീകരിച്ച്ത.അംബാസഡര്‍മാര്‍ക്ക് അവരുടെ ചുമതലകളില്‍ വിജയം ആശംസിക്കുന്നതായും അവരുടെ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ബഹ്റൈന്‍ പ്രതിബദ്ധതയുണ്ടെന്നും മന്ത്രി പറഞ്ഞു.
മനാമ: ബഹ്റൈനില്‍ ഈയാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷന്‍സ് മന്ത്രാലയം അറിയിച്ചു.സാധാരണ വേനല്‍ക്കാല അവസ്ഥയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കിഴക്കന്‍ ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട ഒരു ഉപരിതല ന്യൂനമര്‍ദമാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുക. പകല്‍ വരണ്ട കാറ്റും വൈകുന്നേരങ്ങളില്‍ കൂടുതല്‍ അന്തരീക്ഷ ഈര്‍പ്പമുള്ള അവസ്ഥയുമുണ്ടാകും. കാറ്റ് ശക്തിപ്രാപിക്കും.അസ്ഥിരമായ കാലാവസ്ഥാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഈയാഴ്ച കടലില്‍ പോകുന്നത് ഒഴിവാക്കാന്‍ കാലാവസ്ഥാ ഡയരക്ടറേറ്റ് അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന് എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ തുടക്കമായി. ഫെസ്റ്റിവല്‍ ഓഗസ്റ്റ് 5 വരെ നീണ്ടുനില്‍ക്കും.ഈ വര്‍ഷത്തെ ഫെസ്റ്റിവലിന് മുന്‍ പതിപ്പിന്റെ ഇരട്ടി വൈവിധ്യമുണ്ടെന്ന് സംഘാടകരായ ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് സാറ ബുഹൈജി പറഞ്ഞു.പ്രത്യേക അതിഥിയായി പങ്കെടുക്കുന്ന താരിഖ് അല്‍ അറബി തുര്ഗെയ്ന് പ്രശസ്ത കാര്‍ട്ടൂണ്‍ സിനിമകളിലെ ഗാനങ്ങള്‍ ആലപിക്കും. അറബിയിലും ഇംഗ്ലീഷിലും സ്റ്റേജ് ഷോകള്‍, തത്സമയ പ്രകടനങ്ങള്‍, ശില്പശാലകള്, ഗെയിമിംഗ് സോണുകള്‍ എന്നിവയുണ്ടാകും.
മനാമ: ബഹ്റൈനില്‍ നവംബര്‍ 6, 7 തിയതികളില്‍ പൊതുജനാരോഗ്യ സമ്മേളനവും പ്രദര്‍ശനവും നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഗള്‍ഫ് ഹോട്ടലിലെ ഗള്‍ഫ് കണ്വെന്ഷന് സെന്ററിലാണ് പരിപാടി. പൊതുജനാരോഗ്യ രംഗത്തെ ഏറ്റവും പുതിയ പരുരോഗതികളും പ്രവണതകളും അവലോകനം ചെയ്യുന്ന സെഷനുകളും ശില്പശാലകളും ഇതിന്റെ ഭാഗമായി നടക്കും. അത്യാധുനിക മെഡിക്കല്‍ കണ്ടുപിടുത്തങ്ങളും ആരോഗ്യ സംരക്ഷണ സാങ്കേതികവിദ്യകളും ഉള്‍പ്പെടുത്തിയായിരിക്കും പ്രദര്‍ശനം.ആരോഗ്യരംഗത്തെ പ്രാദേശിക, അന്തര്‍ദേശീയ വിദഗ്ദ്ധര്‍ തമ്മിലുള്ള സഹകരണം വളര്‍ത്തുക, അറിവ് കൈമാറ്റം പ്രോത്സാഹിപ്പിക്കുക, രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ഊര്‍ജം പകരുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട് 9ാം ക്ലാസുകാരന്റെ ബൈക്ക് യാത്ര; രക്ഷിതാവിനെതിരെ കേസ്
കോഴിക്കോട്: ബാലുശ്ശേരിയില്‍ സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയെ തിരിച്ചറിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് കോക്കല്ലൂരിലാണ് ബൈക്കില്‍ സഞ്ചരിച്ച 9ാം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയത്.ബൈക്ക് ഓടിച്ച വിദ്യാര്‍ത്ഥിയെ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു. വാഹന ഉടമയായ രക്ഷിതാവിന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്യാന്‍ സാധ്യതയുണ്ട്.
മനാമ: ഹിജ്റ 1447ലെ ആശുറ അനുസ്മരണത്തിനായുള്ള ബഹ്റൈന്റെ ആരോഗ്യ തയ്യാറെടുപ്പിന്റെ ഭാഗമായി മനാമയില്‍ ഇമാം ഹുസൈന് മെഡിക്കല്‍ ക്ലിനിക് ആരോഗ്യമന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസ്സന് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ജാഫാരി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്മാന് യൂസഫ് ബിന്‍ സാലിഹ് അല്‍ സാലിഹ്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സി.ഇ.ഒ. ഇജ്ലാല്‍ ഫൈസല്‍ അല്‍ അലവി, കാപിറ്റല്‍ ഗവര്‍ണറേറ്റ് ഡെപ്യൂട്ടി ഗവര്‍ണര്‍ ഹസ്സന് അബ്ദുല്ല മദനി എന്നിവര്‍ പങ്കെടുത്തു.ആശുറ ആചരണത്തിന്റെ വിജയം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ പിന്തുണയും വിഭവങ്ങളും നല്‍കണമെന്ന രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് മന്ത്രി നന്ദി അറിയിച്ചു. ഉയര്‍ന്ന നിലവാരമുള്ളതും വേഗത്തിലുള്ളതുമായ ആരോഗ്യ സേവനങ്ങള്‍ നല്കാന് ബന്ധപ്പെട്ട ഏജന്‍സികള്‍ക്കിടയില്‍ നേരത്തെയുള്ള തയ്യാറെടുപ്പും ഫലപ്രദമായ ഏകോപനവും ലക്ഷ്യമിട്ടുള്ള സമഗ്രമായ ഒരു ആരോഗ്യ ചട്ടക്കൂടിനുള്ളിലാണ് ഇമാം ഹുസൈന് മെഡിക്കല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനമെന്ന് മന്ത്രി പറഞ്ഞു.ആശുറ ആചരണ സമയത്ത് സന്ദര്‍ശകര്‍ക്ക് സേവനം നല്കാന് ക്ലിനിക്കിലെ ജീവനക്കാര്‍ പൂര്‍ണ്ണമായും സജ്ജരാണെന്നും…
കല്‍പ്പറ്റ: വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്ന് ചീരാല്‍ മേഖലയില്‍ രണ്ടുമാസത്തോളമായി ഭീതി വിതച്ച പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി.പുലിയെ കുപ്പാടി മൃഗസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി കൊന്നിരുന്നു. നമ്പ്യാര്‍കുന്ന് കല്ലൂര്‍ ശ്മശാനത്തിനടുത്തു വെച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ആദ്യം വെച്ച കൂട്ടില്‍ പുലി കുടുങ്ങാത്തതിനെത്തുടര്ന്ന് രണ്ടാമത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്.കെണിയില്‍ കുടുങ്ങുന്നതിനു മുമ്പ് സമീപത്തെ ഒരു വീട്ടിലെ കോഴിയെ പുലി പിടികൂടിയിരുന്നു. ബഹളംവെച്ചതിനെത്തുടര്‍ന്ന് ഇവിടെനിന്ന് പോയ പുലിയാണ് പിന്നാലെ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങിയത്. കുപ്പാടി മൃഗസംരക്ഷണ കേന്ദ്രത്തിലെത്തിച്ച് പുലിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് വനംവകുപ്പ് ഒരുങ്ങുന്നത്. 11 വളര്‍ത്തുമൃഗങ്ങളെയാണ് പ്രദേശത്ത് പുലി ആക്രമിച്ചത്. ഇതില്‍ ആറു വളര്‍ത്തുമൃഗങ്ങള്‍ ചത്തു.
മനാമ: മുന്‍ഗണനാ ഇടപാടുകള്‍ക്കായി ഒറിജിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമായി ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍ സിസ്റ്റം ആരംഭിച്ചതായി ബഹ്റൈന്‍ കസ്റ്റംസ് അഫയേഴ്സ് കാര്യാലയം അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റിയുമായി സഹകരിച്ചാണിത്.നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനും സേവന വിതരണം ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി കസ്റ്റംസ് സേവനങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഭാഗമാണ്.എല്ലാ കയറ്റുമതിക്കാരും ക്ലിയറന്‍സ് കമ്പനികളും രാജ്യത്തിന്റെ ഇ-ഗവണ്മെന്റ് പോര്‍ട്ടലായ www.bahrain.bh വഴി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ അംഗീകൃത ഇലക്ട്രോണിക് സംവിധാനം ഉപയോഗിക്കാന്‍ കസ്റ്റംസ് കാര്യാലയം അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ബി.സി.സി.ഐ) 2025 ജൂലൈ 1 മുതല്‍ 2028 ജൂണ്‍ 30 വരെയുള്ള കാലയളവിലേക്കുള്ള ജനറല്‍ കൗണ്‍സില്‍ ഓഫ് ദി വേള്‍ഡ് ചേമ്പേഴ്സ് ഫെഡറേഷനില്‍ (ഡബ്ല്യു.സി.എഫ്) അംഗത്വം നേടി.120ലധികം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത കൗണ്‍സില്‍ യോഗത്തില്‍ ബി.സി.സി.ഐയുടെ സി.ഇ.ഒ. ആതിഫ് മുഹമ്മദ് അല്‍ ഖാജയെ ഡബ്ല്യു.സി.എഫ്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തതിലൂടെയാണ് ഇത് സാധ്യമായത്.
