Author: news editor

കൊച്ചി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ കണ്ടെത്തിയ ഭൂമി സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി.സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് ഹാരിസണ്‍സ് മലയാളം ലിമിറ്റഡും എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭൂമി ഏറ്റെടുക്കാമെന്നും എന്നാല്‍ മതിയായ നഷ്ടപരിഹാരം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഹര്‍ജി തീര്‍പ്പാക്കിയത്. 2013ലെ ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസ നിയമത്തെ അടിസ്ഥാനപ്പെടുത്തിയുള്ള നഷ്ടപരിഹാരം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പു തന്നെ എസ്റ്റേറ്റ് ഉടമകള്‍ക്കു നല്‍കണം.നഷ്ടപരിഹാരം കുറഞ്ഞെന്നു തോന്നിയാല്‍ ഹര്‍ജിക്കാര്‍ക്ക് നിയമനടപടി സ്വീകരിക്കാം. ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ സര്‍ക്കാരിന് എസ്റ്റേറ്റുകള്‍ സൗകര്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.എസ്റ്റേറ്റുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും ഹര്‍ജികള്‍ നിലനില്‍ക്കുന്നതിനാല്‍ ഈ വിഷയം ഇനിയും കോടതി കയറാന്‍ സാധ്യതയുണ്ട്. ഭൂമി സംബന്ധിച്ച് സര്‍ക്കാരും എസ്റ്റേറ്റ് ഉടമകളുമായി ഒരു കരാറുണ്ടാക്കണമെന്നും ഭൂമി ഹര്‍ജിക്കാരുടേതല്ലെന്നു തെളിഞ്ഞാല്‍ നല്‍കിയ പണം തിരികെ…

Read More

മനാമ: 2025ന്റെ അവസാന പാദത്തില്‍ നടക്കുന്ന മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന് ബഹ്റൈന്‍ ആതിഥേയത്വം വഹിക്കാന്‍ കരാര്‍ ഒപ്പുവെച്ചു. ബഹ്‌റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) സെക്രട്ടറി ജനറല്‍ ഫാരിസ് മുസ്തഫ അല്‍ കൂഹേജിയും ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ (ഒ.സി.എ) പശ്ചിമേഷ്യന്‍ വൈസ് പ്രസിഡന്റ് ഡോ. താനി ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ കുവാരിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സിന്റെ (എസ്സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ കരാര്‍ ഒപ്പിടുന്നതിന് സാക്ഷ്യം വഹിച്ചു.ബി.ഒ.സി. വൈസ് പ്രസിഡന്റ് ഷെയ്ഖ് ഈസ ബിന്‍ അലി അല്‍ ഖലീഫ, ഒ.സി.എ. ഡയറക്ടര്‍ ജനറല്‍ ഡോ. ഹുസൈന്‍ അല്‍ മുസല്ലം എന്നിവര്‍ ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുത്തു.ഏഷ്യന്‍ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ബഹ്റൈനെ തിരഞ്ഞെടുത്തതില്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അഭിമാനം പ്രകടിപ്പിച്ചു. പ്രധാന…

Read More

മനാമ: ബഹ്‌റൈനും കൊറിയയും നിക്ഷേപ പ്രോത്സാഹന, സംരക്ഷണ കരാറില്‍ ഒപ്പുവെച്ചു. ബഹ്റൈന്‍ ഗവണ്‍മെന്റിന് വേണ്ടി സാമ്പത്തിക, ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫയും ബഹ്‌റൈനിലെ കൊറിയന്‍ അംബാസഡര്‍ ഡോ. ഹൂന്‍സെങ് കൂവുമാണ് കരാറില്‍ ഒപ്പുവെച്ചത്.ബഹ്റൈനും കൊറിയയും തമ്മിലുള്ള ശക്തമായ ബന്ധം ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ അനുസ്മരിച്ചു. സാമ്പത്തിക മേഖലയില്‍ ഇരു രാജ്യങ്ങളുടെയും പ്രയോജനത്തിനായി ഉഭയകക്ഷി സഹകരണം കൂടുതല്‍ വിപുലീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജി.സി.സി. വിപണികളിലേക്കുള്ള കവാടമെന്ന നിലയില്‍ ബഹ്റൈന് തന്ത്രപ്രധാനമായ സ്ഥാനവും ആകര്‍ഷകമായ നിക്ഷേപ അന്തരീക്ഷവുമുണ്ടെന്ന് കൊറിയന്‍ അംബാസഡര്‍ പറഞ്ഞു. ബഹ്റൈനിലെ കൊറിയന്‍ ബിസിനസുകളുടെ കൂടുതല്‍ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും അവയുടെ വിശാലമായ പ്രാദേശിക സാന്നിധ്യത്തെ പിന്തുണയ്ക്കാനും പരസ്പര സാമ്പത്തിക ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനും കരാര്‍ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

സ്റ്റാര്‍വിഷന്‍ കേരള ബ്യൂറോ കോഴിക്കോട്: മലയാള സാഹിത്യ കുലപതി എം.ടി. വാസുദേവന്‍ നായര്‍ക്ക് കേരളം കണ്ണീരോടെ വിട നല്‍കി. എം.ടിയുടെ ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് മാവൂര്‍ റോഡിലെ ശ്മശാനമായ സ്മൃതിപഥത്തില്‍ സംസ്‌കരിച്ചു.വൈകീട്ട് മൂന്നരയോടെ കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ എം.ടിയുടെ വീടായ ‘സിതാര’യില്‍ ആരംഭിച്ച അന്ത്യകര്‍മ്മങ്ങള്‍ 4 മണിക്ക് പൂര്‍ത്തിയായി. അഞ്ചു മണിയോടെ മാവൂര്‍ റോഡിലെ സ്മൃതിപഥത്തില്‍ മലയാള ഭാഷയുടെ പെരുന്തച്ചന്റെ ഭൗതികശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി.സാഹിത്യ, സിനിമാ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരടക്കം സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുളളവര്‍ വീട്ടിലെത്തിലെത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു.

Read More

മനാമ: ബഹ്റൈനില്‍ നടന്ന അറബ് സാമൂഹിക കാര്യ മന്ത്രിമാരുടെ കൗണ്‍സിലിന്റെ 44ാമത് സമ്മേളനം, സംരംഭകത്വത്തെയും സാമൂഹിക പങ്കാളിത്തത്തെയും പിന്തുണയ്ക്കാനുള്ള ശുപാര്‍ശകളോടെ സമാപിച്ചു.അറബ് ലീഗിന്റെ സഹകരണത്തോടെ ബഹ്റൈനിലെ സാമൂഹിക വികസന മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ അറബ് മന്ത്രിമാരും ഉദ്യോഗസ്ഥരും അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.2030ലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസൃതമായി സാമൂഹിക വികസനം വര്‍ദ്ധിപ്പിക്കുന്നതില്‍ ബഹ്റൈന് പ്രതിബദ്ധതയുണ്ടെന്ന് ബഹ്‌റൈന്‍ മന്ത്രി ഒസാമ അല്‍ അലവി സമ്മേളത്തില്‍ പറഞ്ഞു. സാമൂഹിക സേവനങ്ങളില്‍ സാങ്കേതിക പുരോഗതിക്ക് ഏറെ പ്രാധാന്യമുണ്ട്. സാമൂഹിക സംരക്ഷണം മെച്ചപ്പെടുത്താന്‍ സംയോജിത ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.സാമൂഹിക വികസനത്തിന് ഈജിപ്തിന്റെ തുടര്‍ച്ചയായ പിന്തുണയുണ്ടെന്ന് ഈജിപ്തിലെ സോഷ്യല്‍ സോളിഡാരിറ്റി മന്ത്രി ഡോ. മായ മോര്‍സി പറഞ്ഞു. സൗദി അറേബ്യയിലെ ഹ്യൂമന്‍ റിസോഴ്സ് ആന്റ് സോഷ്യല്‍ ഡെവലപ്മെന്റ് (എം.എച്ച്.ആര്‍.എസ്.ഡി) മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ റാജ്ഹി, ബഹ്റൈന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും സാമൂഹിക വികസന സംരംഭങ്ങളോടുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത എടുത്തുപറയുകയും ചെയ്തു.2025ല്‍ നടക്കാനിരിക്കുന്ന ആഗോള ഭിന്നശേഷി…

Read More

കോഴിക്കോട്: മലയാള സാഹിത്യ കുലപതി എം.ടി. വാസുദേവന്‍ നായര്‍ (91) കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെ കോഴിക്കോട് ബേബി മെമ്മേറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. നോവല്‍, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ എല്ലാ രൂപങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച എം.ടി പത്രാധിപര്‍ എന്ന നിലയിലും അതുല്യനാണ്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിര്‍മാല്യം ഉള്‍പ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. 2005ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, ജെ.സി. ദാനിയേല്‍ പുരസ്‌കാരം എന്നിവയടക്കം നിരവധി ബഹുമതികള്‍ നേടി. തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നാലു തവണയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 11 തവണയും നേടി. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മൂന്നു തവണ ലഭിച്ചു. ഭാര്യ: കലാമണ്ഡലം സരസ്വതി. മക്കള്‍: സിതാര, അശ്വതി.1933…

Read More

കണ്ണൂര്‍: പയ്യാമ്പലത്ത് റിസോര്‍ട്ടില്‍നിന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാരന്‍ റിസോര്‍ട്ടിന് തീയിട്ടശേഷം ആത്മഹത്യ ചെയ്തു. റിസോര്‍ട്ടിലെ കെയര്‍ടേക്കര്‍ പാലക്കാട് സ്വദേശി പ്രേമന്‍ (67) ആണ് മരിച്ചത്.റിസോര്‍ട്ടിന് തീയിട്ടശേഷം ഇറങ്ങിയോടി തൊട്ടടുത്തുള്ള പറമ്പിലെ കിണറ്റില്‍ തൂങ്ങിമരിക്കുകയായിരുന്നു. ജോലിയില്‍നിന്ന് പിരിഞ്ഞുപോകാന്‍ പോകാന്‍ ഉടമ ആവശ്യപ്പെട്ടതാണ് കാരണമെന്ന് അറിയുന്നു.ഉച്ചയ്ക്കുശേഷമാണ് സംഭവം. ഹാളില്‍ പെട്രോള്‍ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. പ്രേമനും ഗുരുതരമായി പൊള്ളലേറ്റു. പിന്നീടാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റിസോര്‍ട്ടിലെ രണ്ട് നായ്ക്കള്‍ പൊള്ളലേറ്റു ചത്തു. റിസോര്‍ട്ടിലെ അതിഥികള്‍ക്കാര്‍ക്കും പരിക്കില്ല. ജീവനക്കാരന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.ഉത്തരേന്ത്യക്കാരായ 4 അതിഥികളാണ് റിസോര്‍ട്ടിലുണ്ടായിരുന്നത്. ഇവര്‍ പുറത്തുപോയ സമയത്താണ് കെയര്‍ടേക്കര്‍ ഉടമയോടുള്ള ദേഷ്യത്തില്‍ ബഹളം തുടങ്ങിയത്. ഇയാള്‍ക്കു പുറമെ മറ്റൊരു ജീവനക്കാരന്‍ കൂടി റിസോര്‍ട്ടിലുണ്ടായിരുന്നു.ആത്മഹത്യാ ഭീഷണി മുഴക്കുന്നതു കേട്ട പരിസരവാസികള്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് വാഹനം വരുന്നത് കണ്ടപ്പോള്‍ കെയര്‍ടേക്കര്‍ പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നുവെന്ന് രക്ഷപ്പെട്ട ജീവനക്കാരന്‍ പറഞ്ഞു. പൊള്ളലേറ്റ കെയര്‍ടേക്കര്‍ പുറത്തേക്കോടുന്നത് ജീവനക്കാരന്‍ കണ്ടിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് പ്രേമനെ തൂങ്ങിമരിച്ച…

Read More

തിരുവനന്തപുരം: ഇന്ന് ക്രിസ്തുമസ് ദിനത്തില്‍ പുലര്‍ച്ചെ 5.50ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചു.ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്. ഈ സന്തോഷം ആരോഗ്യ, വനിത, ശിശുവികസന മന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. കുഞ്ഞിന് മന്ത്രി പേര് ക്ഷണിച്ചു.

Read More

കോഴിക്കോട്: പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എം.എസ്. സൊല്യൂഷന്‍സ് സി.ഇ.ഒ. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നതു തടയാന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് ഇന്നലെയും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഷുഹൈബ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍. ഇട്ടതും ഷുഹൈബ് ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്തതും. വിശ്വാസ വഞ്ചനയടക്കം 7 വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍. റജിസ്റ്റര്‍ ചെയ്തത്.

Read More

മനാമ: ബഹ്‌റൈനില്‍ അനധികൃത മാലിന്യ നിര്‍മാര്‍ജനം തടയുക എന്ന ലക്ഷ്യത്തോടെ മാലിന്യ ഗതാഗത ലൈസന്‍സ് ഏര്‍പ്പെടുത്തിക്കൊണ്ട് രാജാവിന്റെ വ്യക്തിഗത പ്രതിനിധിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ) ചെയര്‍മാനുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഖലീഫ ഉത്തരവ് 2024 (7) പുറപ്പെടുവിച്ചു.മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയവും തൊഴില്‍ മന്ത്രാലയവും ഏകോപിച്ചാണ് ഇത് നടപ്പാക്കുകയെന്ന് എണ്ണ, പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദൈന പറഞ്ഞു.മാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള ശൈഖ് അബ്ദുല്ല ബിന്‍ ഹമദിന്റെ നിര്‍ദ്ദേശങ്ങള്‍ പാരിസ്ഥിതിക സംരംഭങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും മാലിന്യത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനും പാരിസ്ഥിതിക നിര്‍മാര്‍ജനത്തിന് പകരം പുനരുപയോഗത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിടുന്നതായി ഡോ. ബിന്‍ ദൈന പറഞ്ഞു.പുതിയ ഉത്തരവ് പുറപ്പെടുവിച്ച് മൂന്നു മാസത്തിനു ശേഷം പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി അറിയിച്ചു. വാഹനങ്ങള്‍ക്കുള്ള ലൈസന്‍സിംഗ് സംവിധാനം എസ്.സി.ഇ. ഉടന്‍ പ്രഖ്യാപിക്കും. അപകടകരവും അല്ലാത്തതുമായ മാലിന്യങ്ങള്‍ ഉള്‍പ്പെടെ എല്ലാതരം മാലിന്യങ്ങളുടെയും ഗതാഗതം…

Read More