- കെട്ടിടങ്ങളിലെ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ രണ്ടാം ഘട്ട എ.ഐ. സംവിധാനം: എസ്.എൽ.ആർ.ബി. കരാർ ഒപ്പുവെച്ചു
- ബഹ്റൈനിൽ പുതുതായി നിയമിതരായ ഗവർണർമാർക്ക് ആഭ്യന്തര മന്ത്രി സ്വീകരണം നൽകി
- ബഹ്റൈൻ വ്യവസായ മന്ത്രാലയം ബാക്ക്-ടു-സ്കൂൾ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു
- ഐ.വൈ.സി.സി ബഹ്റൈൻ, ” ഫലക് ” മാഗസിൻ, മാത്യു കുഴൽനാടൻ എം.എൽ.എ പ്രകാശനം ചെയ്തു.
- പ്രതിരോധവുമായി രാഹുൽ, ട്രാൻസ് വുമൺ അവന്തികയുടെ ആരോപണത്തിൽ മറുപടി, രാജിയില്ലെന്ന് സൂചന
- പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചിട്ടില്ല, രാജിയുടെ സൂചന നല്‍കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍
- രാഹുലിന്റെ രാജി സാധ്യത തള്ളാതെ സണ്ണി ജോസഫ്, ഉചിതമായ തീരുമാനം ഉചിതമായ സമയത്തെന്ന് പ്രതികരണം
- രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചാൽ പാലക്കാട് മണ്ഡലത്തിൽ വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയില്ല: നിബന്ധന ഇങ്ങനെ
Author: news editor
താമരശേരി: അര്‍ദ്ധരാത്രി യുവാക്കള്‍ കോഫി ഷോപ്പ് അടിച്ചുതകര്‍ത്തു. താമരശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ‘ടേക്ക് എ ബ്രേക്ക്’ എന്ന വഴിയോര വിശ്രമ കേന്ദ്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പിലാണ് ബ്രോസ്റ്റഡ് ചിക്കന്‍ നല്‍കാത്തതിന്റെ പേരില്‍ അക്രമമുണ്ടായത്.സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു. അഞ്ചു പേരടങ്ങിയ സംഘം കടയുടമയെയും ജീവനക്കാരനെയും മര്‍ദിക്കുകയും കട തകര്‍ക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 12 മണിക്കാണ് സംഭവം.കടയിലെത്തിയ അഞ്ചംഗ സംഘം ബ്രോസ്റ്റഡ് ചിക്കന്‍ ആവശ്യപ്പെട്ടതായി കടയുടമയായ വിമുക്തഭടന് പൂനൂര് സ്വദേശി സയീദ് (41) പറയുന്നു. ചിക്കന്‍ തീര്‍ന്നുപോയെന്ന് അവരോട് പറഞ്ഞു. എന്നാല്‍ ചിക്കന്‍ കിട്ടിയേ മതിയാകൂ എന്നു പറഞ്ഞാണ് യുവാക്കള്‍ അക്രമം നടത്തിയത്.
മനാമ: ഇന്റര്‍നാഷണല്‍ അസോസിയേഷന് ഫോര്‍ ദി ഇവാലുവേഷന്‍ ഓഫ് എജുക്കേഷണല്‍ അച്ചീവ്മെന്റ് (ഐ.ഇ.എ) നടത്തിയ ഗണിതശാസ്ത്രത്തിന്റെയും ശാസ്ത്രത്തിന്റെയും അന്താരാഷ്ട്ര വിലയിരുത്തലായ ടിംസ് 2023ല്‍ ബഹ്റൈനി വിദ്യാര്‍ത്ഥികള്‍ അറബ് ലോകത്തെ മികച്ച റാങ്കുകളില്‍ ഇടം നേടി.നാലാം ക്ലാസ് സയന്‍സില്‍ രണ്ടാം സ്ഥാനവും നാലാം ക്ലാസ് ഗണിതത്തില്‍ മൂന്നാം സ്ഥാനവും എട്ടാം ക്ലാസ് സയന്‍സില്‍ നാലാം സ്ഥാനവും എട്ടാം ക്ലാസ് ഗണിതത്തില്‍ മൂന്നാം സ്ഥാനവും ബഹ്റൈന്‍ നേടി.സ്ട്രീം സമീപനത്തിലൂടെ ശാസ്ത്രത്തിലും ഗണിതത്തിലും ആഗോള പുരോഗതിക്കൊപ്പം അദ്ധ്യാപന രീതികള്‍ മെച്ചപ്പെടുത്താനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഫലം കൂടിയാണിതെന്ന് വിദ്യാഭ്യാസ, പഠന നയ വികസന അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയും അന്താരാഷ്ട്ര പഠനങ്ങള്‍ക്കായുള്ള ദേശീയ ഗവേഷണ കോ- ഓര്‍ഡിനേറ്ററുമായ ഡോ. സമഹ് മുഹമ്മദ് അല്‍ അജ്ജാവി പറഞ്ഞു. ഭാവിയിലെ വിലയിരുത്തലുകളില്‍ മികച്ച അന്താരാഷ്ട്ര ഫലങ്ങള്‍ നേടുന്നതിനായി ഗണിതശാസ്ത്രത്തിനും ശാസ്ത്രത്തിനും പാഠ്യപദ്ധതികളും അദ്ധ്യാപന രീതികളും വികസിപ്പിക്കാനുള്ള പദ്ധതികളും മന്ത്രാലയം നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുന്നമംഗലം: വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് പിടിയില്‍.കുന്നമംഗലം നായര്‍കുഴി പടിഞ്ഞാറേ തൊടികയില്‍ ജിതിനെ(38)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പലതവണ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും പരാതിയുണ്ട്.ഇന്‍സ്പെക്ടര്‍ കിരണ്‍, സീനിയര്‍ സിവില്‍ പെലീസ് ഓഫീസര്‍ വി.ഡി. മനോജ്, സിവില്‍ പോലീസ് ഓഫീസര്‍ ഷമീര്‍, ഹോംഗാര്‍ഡ് മോഹനന് എന്നിവര്‍ ചേര്‍ന്ന് കളന്തോട്ടില്നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് വാഹനമോടിക്കല്‍, പോലീസുകാരെ ആക്രമിക്കല്‍, അടിപിടി തുടങ്ങി വിവിധ വകുപ്പുകളില്‍ മറ്റ് പത്തിലേറെ കേസുകളും ജിതിന്റെ പേരില്‍ കുന്നമംഗലം, മാവൂര്‍ സ്റ്റേഷനുകളില്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഭാര്യയെ കാണാനില്ല.നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനുവിനെയാണ് (45) കാട്ടാന കൊന്നത്. ഇന്നലെ രാത്രിയാണ് കാട്ടാന ആക്രമിച്ചതെന്ന് അറിയുന്നു. തമിഴ്നാട് അതിര്‍ത്തിയാണ് നൂല്‍പ്പുഴ. തമിഴ്നാട്ടിലെ വെള്ളരി കവലയില്‍നിന്ന് വരുമ്പോള്‍ വയലില്‍വെച്ചാണ് കാട്ടാന ആക്രമിച്ചത്. ഇരുവരെയും കാണാതായതോടെ ഇന്നു പുലര്‍ച്ചെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. മാനുവിന്റെ ഭാര്യ ചന്ദ്രികയ്ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.കേരളത്തിലെ കാപ്പാട് കോളനിയില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള തമിഴ്നാട്ടിലെ വെള്ളരി കോളനി നിവാസിയാണ് മാനു. ബന്ധുക്കളുള്ള കാപ്പാട് കോളനിയിലേക്ക് മാനുവും കുടുംബവും വിരുന്നുവന്നതായിരുന്നു. വിരുന്നുവന്നാല്‍ ഏറെ നാള് ഈ കോളനിയില്‍ താമസിച്ച ശേഷമായിരുന്നു മടങ്ങിയിരുന്നത്. മാനുവിന് മൂന്ന് മക്കളുണ്ട്.ബത്തേരിയില്‍നിന്ന് 14 കിലോമീറ്റര്‍ മാറി നൂല്പ്പുഴയില്നിന്ന് കാപ്പാട്ടേക്ക് പോകുന്ന വഴിയില്‍ ഇരുമ്പുപാലത്തിനു സമീപമാണ് സംഭവം.സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളിലൊന്നാണ് നൂല്‍പ്പുഴ. ഇവിടെനിന്ന്…
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ-ബന്ദിപ്പുര്‍ വനപാതയില്‍ കാട്ടുകൊമ്പന് ചരക്ക് വാഹനത്തില്‍നിന്ന് സാധനങ്ങള്‍ വലിച്ച് പുറത്തിട്ടു.ദേശീയപാത 766ല്‍ കര്‍ണാടക വനമേഖലയിലാണ് സംഭവം. പിക്കപ്പ് ജീപ്പില്‍നിന്ന് സാധനങ്ങള്‍ വലിച്ചു പുറത്തിടുന്ന ദൃശ്യം ഇതുവഴി വന്ന മറ്റൊരു ലോറി ഡ്രൈവറായ ജാഫര്‍ പകര്‍ത്തി.റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍നിന്നാണ് ആന സാധനങ്ങള്‍ വലിച്ചു പുറത്തിട്ടത്. ആന സാധനങ്ങള്‍ വലിച്ചിടുമ്പോള്‍ വാഹനത്തില്‍ ഡ്രൈവറുണ്ടായിരുന്നു. വാഹനത്തിന് പുറത്തും മറ്റൊരാളുണ്ടായിരുന്നു. ആന ആളുകളെ ആക്രമിക്കാന്‍ ശ്രമിച്ചില്ല. പിക്കപ്പ് ജീപ്പ് ഓടിച്ചുപോകാന്‍ ശ്രമിക്കുന്നത് വിഡിയോയില്‍ കാണാം. ഈ വാഹനത്തെക്കുറിച്ചോ ഡ്രൈവറെക്കുറിച്ചോ വിവരം ലഭിച്ചിട്ടില്ല.
മനാമ: ബഹ്റൈനിലെ മുഹറഖിലെ സമുദ്ര വിനോദസഞ്ചാര പദ്ധതിയായ ‘സമാ ബേ’ വികസിപ്പിക്കുമെന്ന് ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫര്‍ അല്‍ സൈറാഫി അറിയിച്ചു. ഇത് മുഹറഖ് ഗവര്‍ണറേറ്റിലെ ടൂറിസം മേഖലയ്ക്ക് ഗുണപരമായ സംഭാവന നല്‍കുമെന്നും അവര്‍ പറഞ്ഞു.2022-2026 ടൂറിസം നയത്തിന്റെ പ്രധാന സ്തംഭങ്ങളിലൊന്നാണ് കടല്‍ത്തീരങ്ങളും സമുദ്ര വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും. സമുദ്രം, കായികം, വിനോദ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു സംയോജിത ടൂറിസം അനുഭവം ഈ പദ്ധതി പ്രദാനം ചെയ്യും.പുതിയ കടല്‍ത്തീരം മുഹറഖ് ഗവര്‍ണറേറ്റിന്റെ ടൂറിസം ആകര്‍ഷണം വര്‍ദ്ധിപ്പിക്കുകയും രാജ്യത്തിന്റെ സൗന്ദര്യത്തെയും അതിന്റെ സമ്പന്നമായ സമുദ്ര പൈതൃകത്തെയും എടുത്തുകാണിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
മനാമ: ബഹ്റൈനി സൊസൈറ്റി ഫോര്‍ സോഷ്യല്‍ റെസ്പോണ്സിബിലിറ്റിയുമായി അഫിലിയേറ്റ് ചെയ്ത സാമൂഹ്യ ഉത്തരവാദിത്ത യുവജന ക്ലബ്ബ് (യൂത്ത് ക്ലബ്ബ് ഫോര്‍ സോഷ്യല്‍ റെസ്പോണ്സിബിലിറ്റി) ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ യുവജനകാര്യ മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി മര്വാന് ഫൗദ് കമാല്‍ പങ്കെടുത്തു.ബഹ്റൈനി യുവാക്കളെ ശാക്തീകരിക്കുന്നതിലും സുസ്ഥിരതയെയും സാമൂഹിക ഉത്തരവാദിത്തത്തെയും കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിലും ഒരു പ്രധാന ചുവടുവെപ്പാണ് ക്ലബ്ബിന്റെ സമാരംഭമെന്ന് അണ്ടര്‍സെക്രട്ടറി പറഞ്ഞു. ഗുണകരമായ മാറ്റം കൊണ്ടുവരുന്നതിനും സുസ്ഥിരമായ ഭാവിയിലേക്ക് സംഭാവന ചെയ്യുന്നതിനുമുള്ള കഴിവുകളുള്ള യുവ നേതാക്കളെ വളര്‍ത്താനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.ദേശീയ, ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തില്‍ ബഹ്റൈനിലെ യുവാക്കള്‍ക്കിടയില്‍ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ സംസ്കാരം വികസിപ്പിക്കാനുള്ള ഒരു പ്രധാന ചുവടുവെപ്പാണ് യൂത്ത് ക്ലബ് ഫോര്‍ സോഷ്യല്‍ റെസ്പോണ്സിബിലിറ്റി. സുസ്ഥിര വികസന പദ്ധതികളിലും സാമൂഹിക ആഘാത സംരംഭങ്ങളിലും സജീവമായി സംഭാവന നല്കാന് ആവശ്യമായ കഴിവുകള്‍, അറിവ്, ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് ബഹ്റൈനി യുവാക്കളെ സജ്ജരാക്കുക എന്നതാണ് ഇതിന്റെ…
‘പനമരത്ത് മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്റാക്കി’; സി.പി.എം. നേതാവിന്റെ പ്രസംഗം വിവാദമാകുന്നു
കല്‍പ്പറ്റ: പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം. വയനാട് ജില്ലാ കമ്മിറ്റി അംഗം എ.എന്‍. പ്രഭാകരന് നടത്തിയ പ്രസംഗം വിവാദമാകുന്നു. പനമരത്ത് യു.ഡി.എഫ്. മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്റാക്കിയെന്നായിരുന്നു പരാമര്‍ശം.പ്രസിഡന്റാകേണ്ടിയിരുന്ന ഹസീനയെ കോണ്‍ഗ്രസുകാര്‍ മാറ്റിയെന്ന് പ്രഭാകരന് ആരോപിച്ചു. ആദ്യമായി മുസ്ലിം വനിത പ്രസിഡന്റായിരുന്ന പഞ്ചായത്തിലെ ഭരണം മുസ്ലിം ലീഗ് മറിച്ചിട്ടു. ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ വീട് കയറുമ്പോള്‍ ലീഗുകാര്‍ കയ്യുംകെട്ടി നിന്ന് മറുപടി പറയേണ്ടി വരുമെന്നും പ്രഭാകരന് പറഞ്ഞു.പനമരത്ത് അവിശ്വാസ പ്രമേയത്തിന് പിന്നാലെ ഭരണമാറ്റം സംഭവിച്ചതിനെക്കുറിച്ച് പ്രസംഗിക്കുമ്പോഴായിരുന്നു വിവാദ പരാമര്‍ശങ്ങള്‍.പനമരത്ത് എല്‍.ഡി.എഫിന്റെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആസ്യ യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെയാണ് പുറത്തായത്. യു.ഡി.എഫില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഹസീനയുടെയും ലക്ഷ്മി ആലക്കമുറ്റത്തിന്റെയും പേരുകള്‍ ചര്‍ച്ചയിലുണ്ടായിരുന്നു. യു.ഡി.എഫിലെ അഭിപ്രായഭിന്നതയെ തുടര്‍ന്ന് ആദ്യദിവസം തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇടപെട്ടാണ് ലക്ഷ്മിയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി…
മനാമ: ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി (ബി.എ.സി) ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ സെന്‍ട്രല്‍ യൂട്ടിലിറ്റി കോംപ്ലക്സില്‍ (സി.യുസി) തീപിടിത്തമുണ്ടാകുമ്പോള്‍ നടത്തേണ്ട അടിയന്തര ഒഴിപ്പിക്കല്‍ അഭ്യാസപ്രകടനം നടത്തി. ഇന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരുന്നു അഭ്യാസപ്രകടനം.ഫയര്‍ എമര്‍ജന്‍സി ഇവാക്കുവേഷന് പ്ലാനിന്റെ ഫലപ്രാപ്തി പരിശോധിക്കാനും എല്ലാ എമര്‍ജന്‍സി റെസ്പോണ്ടര്‍മാരുടെയും സന്നദ്ധത ഉറപ്പാക്കാനും വേണ്ടിയായിരുന്നു അഭ്യാസപ്രകടനം. പബ്ലിക് സെക്യൂരിറ്റി പ്രസിഡന്‍സിയുടെ ഓപ്പറേഷന്‍സ് ഡയറക്ടറേറ്റ്, എയര്‍പോര്‍ട്ട് പോലീസ്, സിവില്‍ ഡിഫന്‍സ്, കസ്റ്റംസ്, നാഷണല്‍ കമ്മിറ്റി ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ബി.എ.സി, ഗള്‍ഫ് എയര്‍ ഗ്രൂപ്പ് എന്നിവയിലെ ഉദ്യോഗസ്ഥ അഭ്യാസത്തില്‍ പങ്കെടുത്തും.അഭ്യാസ സമയത്ത് വിമാനത്താവളത്തിന് സമീപം അടിയന്തര വാഹന പ്രവര്‍ത്തനം വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടായെങ്കിലും കൃത്യമായി ആസൂത്രണം ചെയ്തതിനാല്‍ വിമാനത്താവള പ്രവര്‍ത്തനങ്ങളെയോ ചുറ്റുമുള്ള ഗതാഗത പ്രവാഹത്തെയോ അഭ്യാസം ബാധിച്ചില്ല.
ബഹ്റൈനില്‍ തൊഴില്‍ പെര്‍മിറ്റ് ലംഘനങ്ങള്‍ക്ക് ഘട്ടംഘട്ടമായി പിഴ ചുമത്താന്‍ ശൂറ കൗണ്‍സിലിന്റെ അംഗീകാരം
മനാമ: ബഹ്റൈനില്‍ തൊഴില്‍ പെര്‍മിറ്റ് ലംഘനങ്ങള്‍ക്ക് ഘട്ടം ഘട്ടമായി പിഴ ചുമത്താനും പിഴകള്‍ കുറയ്ക്കാനുമുള്ള നിയമത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്കി.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഒരു ഉത്തരവായി പുറപ്പെടുവിച്ച നിയമത്തിനാണ് ശൂറ കൗണ്‍സില്‍ ഇന്നലെ അംഗീകാരം നല്‍കിയത്. കഴിഞ്ഞ വര്‍ഷം അവസാനം ഈ നിയമത്തിന് പ്രതിനിധിസഭ അംഗീകാരം നല്‍കിയിരുന്നു. ശൂറ കൗണ്‍സില്‍ കൂടി അംഗീകരിച്ചതോടെ നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.നേരത്തെ ചുമത്തിയിരുന്ന കര്‍ശനമായ പിഴകള്‍ പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് കാലഹരണപ്പെട്ട വര്‍ക്ക് പെര്‍മിറ്റുകള്‍ ക്രമവല്‍കരിക്കാന്‍ പുതിയ നിയമം സ്ഥാപനങ്ങള്‍ക്ക് 14 ദിവസം സമയം നല്‍കുന്നുണ്ട്.ഈ മാറ്റം അനിവാര്യമാണെന്ന് ശൂറ കൗണ്‍സിലിന്റെ സെക്കന്റ് ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ഡോ. ജിഹാദ് അല്‍ ഫാദല്‍ പറഞ്ഞു. ബിസിനസുകാരെ ശിക്ഷിക്കുകയല്ല, മറിച്ച് തെറ്റുകള്‍ തിരുത്താന്‍ അവരെ സഹായിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.