- അമീബിക് മസ്തിഷ്ക ജ്വരം; ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചു, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍
- ഒമാൻ സുൽത്താനും ബഹ്റൈൻ രാജാവും സലാലയിൽ കൂടിക്കാഴ്ച നടത്തി
- പി കൃഷ്ണപിള്ള അനുസ്മരണം നടത്തി ബഹ്റൈൻ പ്രതിഭ
- 2 വനിതാ കെഎസ്യു പ്രവർത്തകർക്ക് രാഹുൽ മെസേജ് അയച്ചു, അവർ പ്രവർത്തനം അവസാനിപ്പിച്ചു പോയി; യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി ഗ്രൂപ്പിൽ വിമർശനം
- രാജി ആവശ്യത്തിൽ സതീശനടക്കമുള്ളവർ കടുത്ത നിലപാടിൽ തന്നെ, രാജി വെക്കില്ലെന്ന് രാഹുൽ, സംരക്ഷണം തീർത്ത് ഷാഫി; കോൺഗ്രസിൽ ഇനിയെന്ത്?
- ബഹ്റൈനില്‍ മുതിര്‍ന്ന പൗരര്‍ക്ക് ഫീസുകളില്‍ 50 ശതമാനം ഇളവു നല്‍കണമെന്ന് എം.പിമാര്‍
- സുഡാനില്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ വാഹനങ്ങള്‍ക്കു നേരെ ആക്രമണം: ബഹ്റൈന്‍ അപലപിച്ചു
- രാജി ആലോചനയിൽ പോലുമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; മുൾമുനയിൽ കോൺഗ്രസ്, രാജിക്കായി സമ്മർദം
Author: news editor
‘കൈയില്‍ നിന്ന് കൈയിലേക്ക്’; ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ കരകൗശല പ്രദര്‍ശനം തുടങ്ങി
മനാമ: 19ാമത് സ്പ്രിംഗ് ഓഫ് കള്‍ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ ‘കൈയില്‍ നിന്ന് കൈയിലേക്ക്- 100-ഇയേഴ്സ്-ന്യൂ ക്രാഫ്റ്റ്’ എന്ന പ്രദര്‍ശനത്തിന് തുടക്കമായി. ബഹ്റൈനിലെ ജാപ്പനീസ് അംബാസഡര്‍ ഒകായ് അസകോ, മുതിര്‍ന്ന ബി.എ.സി.എ. ഉദ്യോഗസ്ഥര്‍, വിശിഷ്ട വ്യക്തികള്‍, സാംസ്കാരിക പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.ബുഡൂര്‍ സ്റ്റീല്‍, ഹനായ് സുസുക്കി എന്നിവരുമായി സഹകരിച്ച് ചവാന് ജാപ്പനീസ് ടീ ഹൗസ് സംഘടിപ്പിച്ച ഈ പ്രദര്‍ശനത്തെ ബഹ്റൈനിലെ ജപ്പാന് എംബസിയും നിരവധി കോര്‍പ്പറേറ്റ് സ്പോണ്‍സര്‍മാരും പിന്തുണയ്ക്കുന്നു. ജാപ്പനീസ് കരകൗശല വസ്തുക്കളുടെ പരിണാമത്തെയും പാരമ്പര്യത്തിനും ആധുനികതയ്ക്കും ഇടയിലുള്ള സന്തുലിതാവസ്ഥയെയും എടുത്തുകാണിക്കുന്ന കരകൗശല വൈദഗ്ദ്ധ്യം ഇത് പ്രദര്‍ശിപ്പിക്കുന്നു.സെറാമിക്സ്, ലോഹ നെയ്ത്ത് മുതല്‍ ചായ കാനിസ്റ്ററുകള്‍, മര ടബ്ബുകള്‍, മണ്‍പാത്രങ്ങള്‍ എന്നിവ വരെയുള്ള ജാപ്പനീസ് കരകൗശല വൈദഗ്ദ്ധ്യത്തിന്റെ വ്യത്യസ്ത വശങ്ങളുള്പ്പെട്ട അഞ്ച് വിഭാഗങ്ങളായി പ്രദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 28 വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം എല്ലാ ദിവസവും രാവിലെ 9 മുതല്‍ രാത്രി 8 വരെ ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ ഉണ്ടാകും.
ബഹ്റൈന്‍ സനദിലെ മനാര്‍ അല്‍ ഹുദ പള്ളിയുടെ നവീകരണം സുന്നി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റ് പൂര്‍ത്തിയാക്കി
മനാമ: സുന്നി, ജാഫാരി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റുകള്‍ക്ക് കീഴിലുള്ള 40 പള്ളികള്‍ പുനഃസ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദ്ദേശപ്രകാരം, സുന്നി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റ് സനദിലെ മനാര്‍ അല്‍ ഹുദ പള്ളിയുടെ നവീകരണവും വിപുലീകരണവും പൂര്‍ത്തിയാക്കി.സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്മാന് ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജേരി പള്ളി ഉദ്ഘാടനം ചെയ്തു. ആരാധനാലയങ്ങള്‍ക്കുള്ള രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പിന്തുണയും ഇസ്ലാമിക മൂല്യങ്ങള്‍ക്ക് അനുസൃതമായി പള്ളികള്‍ സംരക്ഷിക്കുന്നതിനും മതപരമായ ആചാരങ്ങള്‍ സുഗമമാക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളും ഈ പ്രവൃത്തി പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.സംഭാവനകള്‍ നല്‍കിയവരെ അദ്ദേഹം അഭിനന്ദിച്ചു. പള്ളി നിര്‍മ്മാണം, പുനരുദ്ധാരണം, പരിപാലനം എന്നിവ സുപ്രധാനമായ ഭക്തിപ്രവൃത്തികളും സാമൂഹിക പങ്കാളിത്തത്തിന്റെ ഉദാഹരണവുമാണെന്ന് അദ്ദേഹം പറഞ്ഞു.
മനാമ: നയതന്ത്രത്തിനും സ്ഥിരതയ്ക്കും സ്ഥിരമായി മുന്‍ഗണന നല്കുന്നതില് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ബഹ്റൈന്‍ അഭിനന്ദിച്ചു.ലോകമെമ്പാടും സമാധാനപരമായ പരിഹാരങ്ങള്‍ പിന്തുടരുന്നതില് അമേരിക്കയുടെ ഉറച്ച പ്രതിബദ്ധതയെയും അക്ഷീണ പരിശ്രമത്തെയും ബഹ്റൈന്‍ അംഗീകരിക്കുന്നതായി വാഷിംഗ്ടണിലെ ബഹ്റൈന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍, നയതന്ത്രത്തിനും സ്ഥിരതയ്ക്കും സ്ഥിരമായി മുന്‍ഗണന നല്കുന്നതില് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തെ ബഹ്റൈന്‍ അഭിനന്ദിക്കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി.
പയ്യോളി: നിയമ വിദ്യാര്‍ത്ഥിനിയായ നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയോടു ചേര്‍ന്നുള്ള കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പയ്യോളി മൂന്നുകുണ്ടന്‍ ചാലില്‍ കേശവ് നിവാസില്‍ ഷാനിന്റെ ഭാര്യ ആര്‍ദ്ര(24)യാണ് മരിച്ചത്. ചേലിയ സ്വദേശിനിയാണ്. ഇന്നലെ രാത്രി 8 മണിക്ക് വീടിന്റെ മുകള്‍നിലയിലുള്ള മുറിയിലെ കുളിമുറിയില്‍ കുളിക്കാന്‍ കയറിയതായിരുന്നു ആര്‍ദ്ര. 9 മണിയായിട്ടും പുറത്തിറങ്ങാതായതോടെ ഷാന്‍ അന്വേഷിച്ചു ചെന്നു. അപ്പോഴാണ് കുളിമുറിയുടെ ജനലില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു.കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഫെബ്രുവരി 2നായിരുന്നു ഇവരുടെ വിവാഹം. കോഴിക്കോട് ലോ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആര്‍ദ്ര. മാര്‍ച്ച് 3ന് ഷാന്‍ വിദേശത്തേക്ക് പോകാനിരിക്കെയാണ് സംഭവം. പിതാവ്: ബാലകൃഷ്ണന്. മാതാവ്: ഷീന. സഹോദരി: ആര്യ.
കോഴിക്കോട്: താമരശ്ശേരിയില്‍ ട്യൂഷന് സെന്റര്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ തലയ്ക്കു പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസ് (15) ആണു മരിച്ചത്.പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന ഷഹബാസ് ഇന്നു പുലര്‍ച്ചെ ഒന്നിനാണ് മരിച്ചത്. ഞായറാഴ്ച ട്യൂഷന് സെന്ററിലെ യാത്രയയപ്പിനിടെയുണ്ടായ പ്രശ്ങ്ങളുടെ തുടര്‍ച്ചയായി വ്യാഴാഴ്ച വൈകിട്ട് ടൗണില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയിരുന്നു.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഡാന്‍സ് കളിക്കുമ്പോള്‍ താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ കൂകിയതാണ് പ്രശ്നങ്ങള്‍ക്കു തുടക്കമായത്. ഇതിനു പകരംവീട്ടാന്‍ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി കൂടുതല്‍ കുട്ടികളെ വിളിച്ചുവരുത്തിയാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ അടിക്കാനെത്തിയത്.ട്യൂഷന് സെന്ററിലെ വിദ്യാര്‍ത്ഥി അല്ലാത്ത ഷഹബാസിനെ സുഹൃത്താണ് വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയതെന്ന് പിതാവ് പറഞ്ഞു. പുറമെ കാര്യമായ പരിക്കുകളൊന്നും ഇല്ലാതിരുന്ന ഷഹബാസ് രാത്രി ഛര്‍ദിച്ചതോടെയാണ് വീട്ടുകാര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. നില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.താമരശ്ശേരി…
മനാമ: ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കുര്യന് ജേക്കബിന്റെ അധ്യക്ഷതയില്‍ ഫെബ്രുവരി 28ന് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. എംബസിയുടെ കോണ്‍സുലര്‍ സംഘവും അഭിഭാഷകരുടെ പാനലും സന്നിഹിതരായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായി നടത്തിയ ഓപ്പണ്‍ ഹൗസില്‍ 25ലധികം ഇന്ത്യന്‍ പൗരര്‍ പങ്കെടുത്തു.റമദാന് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അംബാസഡര്‍ ഓപ്പണ്‍ ഹൗസിന് തുടക്കം കുറിച്ചത്. ഇന്ത്യന്‍ സാമൂഹ്യ സംഘടനകള്‍, ലുലു, ദാന മാള്‍ എന്നിവയുമായി സഹകരിച്ച് ഫെബ്രുവരി 21ന് എംബസി സംഘടിപ്പിച്ച ‘ഇന്ത്യ ഇന്‍ ബഹ്റൈന്‍ ഫെസ്റ്റിവലി’ന്റെ രണ്ടാം പതിപ്പില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സജീവ പങ്കാളിത്തമുണ്ടായതില്‍ അംബാസഡര്‍ സന്തോഷം പ്രകടിപ്പിച്ചു. ഫെബ്രുവരി 22ന് എപ്പിക്സ് സിനിമാസില്‍ എംബസി സംഘടിപ്പിച്ച ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്തവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.കഴിഞ്ഞ ഓപ്പണ്‍ ഹൗസില്‍ ഉന്നയിച്ച കേസുകളില്‍ ഭൂരിഭാഗവും പരിഹരിച്ചു. ദുരിതമനുഭവിക്കുന്ന വീട്ടുജോലിക്കാരെ ഭക്ഷണവും താമസവും നല്കി എംബസി സഹായിച്ചു. ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളും വിമാന ടിക്കറ്റുകളും നല്കി.ഇന്ത്യാ ഗവണ്മെന്റിന്റെ ഇന്ത്യന്‍ കമ്മ്യൂണിറ്റി…
മനാമ: ‘ഗള്‍ഫ് മേഖലയിലെ ഉയര്‍ന്ന കോണ്‍സുലാര്‍ സേവന നിരക്കുകള്‍ പിന്‍വലിക്കണമെന്ന് പ്രവാസി ലീഗല്‍ സെല്‍ ആവശ്യപ്പെടുന്നു’ എന്ന തലക്കെട്ടില്‍ 2025 ഫെബ്രുവരി 27ന് ഡെയ്ലി ട്രിബ്യൂണ്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ബഹ്റൈനിലെ ഇന്ത്യന്‍ എംബസി നിഷേധിച്ചു.ബഹ്റൈനില്‍ നല്കുന്ന വിവിധ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കുള്ള ഫീസില്‍ വര്‍ദ്ധനവ് വരുത്തിയിട്ടില്ലെന്ന് എംബസി അറിയിച്ചു. ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തിന് അസൗകര്യമുണ്ടാക്കുന്നതും അത്തരം സേവനങ്ങള്‍ ഫലപ്രദമായി നല്‍കുന്നതിനെ ബാധിക്കുന്നതുമായ ഇങ്ങനെയുളള സ്ഥിരീകരിക്കാത്തതും ഊഹാപോഹപരവുമായ റിപ്പോര്‍ട്ടുകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ എംബസി ബന്ധപ്പെട്ട എല്ലാവരോടും നിര്‍ദേശിച്ചു.
ആശാ വര്‍ക്കര്‍മാര്‍ സമരം നിര്‍ത്തിയില്ലെങ്കില്‍ നിലനില്‍പ്പ് അപകടത്തില്‍: ഭീഷണി മുഴക്കി സി.ഐ.ടി.യു.
കോഴിക്കോട്: തിരുവനന്തപുരത്ത് സമരം ചെയ്യുന്ന ഒരു ശതമാനം ആശാ വര്‍ക്കര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ അവരുടെ നിലനില്‍പ്പ് അപകടത്തിലാകുമെന്ന് സി.ഐ.ടി.യുവിന്റെ ഭീഷണി. ആശാ വര്‍ക്കേഴ്സ് യൂണിയന് (സി.ഐ.ടി.യു) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. പ്രേമയാണ് ഭീഷണി സ്വരത്തില്‍ ഈ മുന്നറിയിപ്പ് നല്‍കിയത്. കോഴിക്കോട്ട് ആദായനികുതി ഓഫീസിനു മുന്നില്‍ സി.ഐ.ടി.യു. നടത്തിയ ബദല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.ആശാ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിലേക്ക് എത്തിച്ചതെന്ന് പ്രേമ പറഞ്ഞു. ഇന്നു കേരളത്തില്‍ അനുഭവിക്കുന്ന സുഖം രാജ്യത്ത് വേറൊരിടത്തും ഇല്ല. നമ്മള് സമരം ചെയ്യേണ്ടത് കേന്ദ്രത്തിനു മുന്നിലാണ്. കേന്ദ്രത്തിനു മുന്നില്‍ സമരം നടത്തുമ്പോള്‍ എല്ലാവരും അതില്‍ പങ്കാളികളാകണം. കേന്ദ്രം തരേണ്ട ആനൂകൂല്യത്തിനു വേണ്ടി സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുകയും മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ചീത്തവിളിക്കുകയും ചെയ്യുന്നതില്‍ എന്തു കാര്യമാണുള്ളത്? കേരളത്തിലെ 26,117 ആശാ വര്‍ക്കര്‍മാരില്‍ 20,355 പേരും സി.ഐ.ടി.യുവില്‍ അംഗങ്ങളാണ്. അവരിലൊരാള്‍ പോലും സമരത്തിനു പോയിട്ടില്ല. പോയവര്‍ കബളിക്കപ്പെട്ടു. സമരം നിങ്ങളുടെ ജോലിയെ ബാധിക്കുന്ന പ്രശ്നമായി മാറും.…
ആദായനികുതിയില്‍ ഇരട്ട നികുതി ഒഴിവാക്കല്‍: ബഹ്റൈന്‍- ഹോങ്കോംഗ് കരാറിന് ഹമദ് രാജാവിന്റെ അംഗീകാരം
മനാമ: ആദായനികുതികളില്‍ ഇരട്ട നികുതി ഒഴിവാക്കാനും നികുതി വെട്ടിപ്പും ഒഴിവാക്കലും തടയാനുമായി ബഹ്റൈന്‍ ഗവണ്മെന്റും ഹോങ്കോംഗ് സ്പെഷ്യല്‍ അഡ്മിനിസ്ട്രേറ്റീവ് റീജിയന് ഗവണ്മെന്റും തമ്മിലുള്ള കരാറിന് അംഗീകാരം നല്‍കിക്കൊണ്ട് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിയമം 2025 (7) പുറപ്പെടുവിച്ചു.നേരത്തെ ശൂറ കൗണ്‍സിലും ജനപ്രതിനിധി കൗണ്‍സിലും ഈ നിയമം പാസാക്കിയിരുന്നു. 2024 മാര്‍ച്ച് 3ന് മനാമയില്‍ ഒപ്പുവെച്ചതും ഈ നിയമത്തോട് ചേര്‍ത്തതുമായ കരാറിന് ഇതോടെ അംഗീകാരമായി. ഇത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം പ്രാബല്യത്തില്‍ വരും.
ബഹ്റൈന്റെ സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കല്‍: ചെറുകിട- ഇടത്തരം സംരംഭക വികസന ബോര്‍ഡ് ദേശീയ സര്‍വേ ആരംഭിച്ചു
മനാമ: ബഹ്റൈന്റെ സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ ചെറുകിട, ഇടത്തരം സംരംഭ (എസ്.എം.ഇ) വികസന കൗണ്‍സില്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ദേശീയ സര്‍വേ ആരംഭിച്ചു.സാമ്പത്തിക മേഖലകളിലുടനീളമുള്ള അവസരങ്ങളും വെല്ലുവിളികളും വിലയിരുത്താനും സാമ്പത്തിക വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതില്‍ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പങ്ക് ശക്തിപ്പെടുത്തുന്ന ദേശീയ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള വിലപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനും ഈ സര്‍വേ ലക്ഷ്യമിടുന്നു. സ്റ്റാര്‍ട്ടപ്പുകളുടെയും എസ്.എം.ഇകളുടെയും മുന്‍നിര കേന്ദ്രമായി ബഹ്റൈനെ മാറ്റാനാണ് കൗണ്‍സില്‍ ശ്രമിക്കുന്നതെന്ന് വ്യവസായ- വാണിജ്യ മന്ത്രിയും എസ്.എം.ഇ. വികസന കൗണ്‍സില്‍ ചെയര്‍മാനുമായ അബ്ദുള്ള ബിന്‍ ആദില്‍ ഫഖ്റു പറഞ്ഞു.ബഹ്റൈന്റെ സാമ്പത്തിക ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഈ സംരംഭങ്ങളുടെ സംഭാവന വര്‍ദ്ധിപ്പിക്കുക, കയറ്റുമതി വര്‍ദ്ധിപ്പിക്കുക, ദേശീയ തൊഴിലാളികള്‍ക്ക് ഗുണനിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് കൗണ്‍സില്‍ ലക്ഷ്യമിടുന്നത്.നിലവില്‍, ബഹ്റൈനിലെ വാണിജ്യ സ്ഥാപനങ്ങളില്‍ ഏകദേശം 93% ചെറുകിട- ഇടത്തരം സംരംഭങ്ങളാണ്.