- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര് പിടിയില്‍
Author: news editor
മനാമ: ബഹ്റൈനിലെ കാപ്പിറ്റല്‍ ഗവര്‍ണറേറ്റിലെ ബ്ലോക്ക് 388ലുണ്ടായിരുന്ന അനധികൃത പാര്‍ക്കിംഗ് സ്ഥലങ്ങള്‍ അധികൃതര്‍ ഒഴിപ്പിച്ചു.പൊതുജനങ്ങളുടെ പ്രവേശനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതും ഗതാഗതം തടസ്സപ്പെടുത്തുന്നതുമായ പാര്‍ക്കിംഗ് ഇടങ്ങളാണ് ഒഴിപ്പിച്ചത്. ഇവിടങ്ങളില്‍ വ്യക്തികളും ബിസിനസ് സ്ഥാപനങ്ങളുമൊക്കെ സ്ഥാപിച്ച അനധികൃത അടയാളങ്ങളും വേലികളും അധികൃതര്‍ പൊളിച്ചുനീക്കി.ഇനിയും ഇത്തരം നിയമലംഘനങ്ങളുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മനാമ: ബഹ്റൈനിലെ ശൂറ, പ്രതിനിധി കൗണ്‍സിലുകള്‍ വിളിച്ചുകൂട്ടാന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (30) പുറപ്പെടുവിച്ചു.ആറാം പാര്‍ലമെന്റ് ടേമിന്റെ നാലാം സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ഒക്ടോബര്‍ 12ന് ഉച്ചകഴിഞ്ഞ് ശൂറ, പ്രതിനിധി കൗണ്‍സിലുകളുടെ സംയുക്ത സമ്മേളനം വിളിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.
മനാമ: 34ാമത് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ മ്യൂസിക് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രശസ്തമായ ഫ്രഞ്ച്- ടര്‍കിഷ് ക്വാര്‍ട്ടറ്റ് ലൂണ ഡി സെഡ കച്ചേരി അവതരിപ്പിക്കും.ബഹ്റൈനിലെ ഫ്രഞ്ച് എംബസിയും ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസും (ബി.എ.സി.എ) സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര പ്രശസ്തമായ ഫ്രഞ്ച് ബാസിസ്റ്റ് റെനൗഡ് ഗാര്‍സിയ ഫോണ്സാണ് ഈ സംഗീത ട്രൂപ്പിനെ നയിക്കുന്നത്.ബ്ലൂസ്, ജാസ്, ആഫ്രോ- ലാറ്റിന്‍ താളങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയായിരിക്കും കച്ചേരി.
മനാമ: ബഹ്റൈന്‍ ഭരണഘടനാ കോടതി അംഗം ഈസ ബിന്‍ മുബാറക് അല്‍ കാബിയുടെ നിയമനം അഞ്ച് വര്‍ഷത്തേക്കുകൂടി പുതുക്കിക്കൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (31) പുറപ്പെടുവിച്ചു.ഒക്ടോബര്‍ 15 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.
സിഡ്നി: ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ ഇറ്റലി സന്ദര്‍ശനത്തിന്റെ ഭാഗമായി ബഹ്റൈന്‍ സ്പേസ് ഏജന്‍സിയും ഇറ്റാലിയന്‍ സ്പേസ് ഏജന്‍സിയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.സമാധാനപരമായ ബഹിരാകാശ പര്യവേക്ഷണം, ശേഷി വര്‍ദ്ധിപ്പിക്കല്‍, സംയുക്ത പദ്ധതികള്‍ നടപ്പിലാക്കല്‍ എന്നിവയില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്.രണ്ട് ഏജന്‍സികളും തമ്മിലുള്ള ഏകദേശം എട്ട് വര്‍ഷത്തെ അടുത്ത സഹകരണത്തെ അടിസ്ഥാനമാക്കിയാണ് ധാരണാപത്രം രൂപപ്പെടുത്തിയതെന്ന് ബഹ്റൈന്‍ ബഹിരാകാശ ഏജന്‍സിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മുഹമ്മദ് ഇബ്രാഹിം അല്‍ അസീരി പറഞ്ഞു.
മനാമ: ബാബ് അല്‍ ബഹ്റൈന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിരുന്ന അല്‍ മുര്ത്ത ഇശ എന്ന കലാസൃഷ്ടി നീക്കം ചെയ്തു.മനാമ സൂഖ് വികസനത്തിന്റെ ഭാഗമായാണ് ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന് അതോറിറ്റി ഇത് നീക്കം ചെയ്തത്. നാണയങ്ങളോട് സാമ്യമുള്ള 20,000ത്തോളം സ്വര്‍ണ്ണം പൂശിയ ചങ്ങലകള്‍കൊണ്ട് നിര്‍മ്മിച്ച ഈ ശില്പം 2017 മുതല്‍ മനാമ സൂഖിന്റെ പ്രവേശന കവാടത്തിലുണ്ടായിരുന്നു. ഏതാണ്ട് 7 മീറ്റററായിരുന്നു ഇതിന്റെ ഉയരം.
മനാമ: ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് (ബി.ഡി.എഫ്) ആശുപത്രിയില്‍ റോയല്‍ മെഡിക്കല്‍ സര്‍വീസസ് സ്ഥാപിച്ച അത്യാധുനിക ന്യൂറോ സയന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു.ബഹ്റൈന്റെ സാമ്പത്തിക ദര്‍ശനം 2030ന് അനുസൃതമായി ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താനുള്ള രാജാവിന്റെ നിര്‍ദ്ദേശങ്ങള്‍ പുതിയ കേന്ദ്രം പ്രതിഫലിപ്പിക്കുന്നുവെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ശേഷം റോയല്‍ മെഡിക്കല്‍ സര്‍വീസസ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ഡോ. ഷെയ്ഖ് ഫഹദ് ബിന്‍ ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ പറഞ്ഞു.പാര്‍ക്കിന്‍സണ്‍സ് രോഗം, അപസ്മാരം എന്നിവയുടെ ചികിത്സ, ആഴത്തിലുള്ള മസ്തിഷ്ക ഉത്തേജനം, സങ്കീര്‍ണ്ണമായ ന്യൂറോ സര്‍ജറികള്‍ തുടങ്ങിയവയ്ക്ക് വിപുലമായ ഇമേജിംഗ് സംവിധാനങ്ങളുടെ പിന്തുണയോടെ സമഗ്രമായ സേവനങ്ങള്‍ ഈ കേന്ദ്രം നല്കുന്നു. വ്യക്തിഗത ചികിത്സാ പദ്ധതികളും കുടുംബ പിന്തുണാ പരിപാടികളുമുള്ള പീഡിയാട്രിക് യൂണിറ്റുകളും ഇതിലുള്‍പ്പെടുന്നു.
മനാമ: ബഹ്റൈന്‍ വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റിയില്‍ (ബി.ക്യു.എ) പുതിയ ഡയറക്ടര്‍മാരെ നിയമിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ഉത്തരവ് 2025 (61) പുറപ്പെടുവിച്ചു.അതോറിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കിയാണിത്.ഉന്നത വിദ്യാഭ്യാസ, തൊഴിലധിഷ്ഠിത പരിശീലന പ്രകടന അവലോകന ഡയറക്ടറേറ്റിന്റെ ഡയറക്ടറായി ഡോ. ശൈഖ ലുബ്ന ബിന്ത് അലി ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, അമീറ മുഹമ്മദ് ഹസ്സന് അല്‍ ബലൂഷിയുടെ പിന്‍ഗാമിയായി സ്കൂള്‍ ആന്റ് കിന്റര്ഗാര്ട്ടന് പെര്‍ഫോമന്‍സ് റിവ്യൂ ഡയറക്ടറേറ്റിന്റെ ഡയറക്ടറായി നൈല മുഹമ്മദ് താമര്‍ അല്‍ കാബി, പ്ലാനിംഗ് ആന്റ് പ്രോജക്ട്സ് ഡയറക്ടറേറ്റിന്റെ ഡയറക്ടറായി നജ്മ സുല്‍ത്താന അബ്ദുല്‍ഹമീദ് അഹമ്മദ് ഗുലൂം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡയറക്ടറേറ്റിന്റെ ഡയറക്ടറായി ഡോ. തജ്ബ ഇബ്രാഹിം റാഷിദ് അല്‍ ജൗദര്‍ എന്നിവരെയാണ് നിയമിച്ചത്.വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ഈ ഉത്തരവിലെ വ്യവസ്ഥകള്‍ നടപ്പിലാക്കും. ഇത് പുറപ്പെടുവിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍…
എസ്. ഹരിദാസന് തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങില്‍ സ്റ്റേജ് ഷോയുടെ മറവില്‍ കള്ളപ്പണം, മയക്കുമരുന്ന് കച്ചവടം, പെണ്‍വാണിഭം, പണം തട്ടിപ്പ്, പലിശ ഇടപാട് എന്നിവ നടത്തുകയും നിരവധി ആളുകളെ പറ്റിച്ചു മുങ്ങുകയും ചെയ്തവര്‍ വീണ്ടും സജീവമാകുന്നു.ഇതില്‍ പലര്‍ക്കുമെതിരെ ഇപ്പോഴും കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയാണ് ഇത്തരക്കാര്‍ തട്ടിപ്പിലൂടെ നേടിയത്.വന്‍ ഷോകളുടെ പേരില്‍ നിരവധി പേരുടെ കയ്യില്‍നിന്ന് കടമായും പലിശയ്ക്കും പണം വാങ്ങിയ ഇവര്‍, പകരം നല്കിയ ചെക്കുകളില്‍ ചിലത് ബാങ്കില്‍ ക്ലോസ് ചെയ്ത അക്കൗണ്ടുള്ളതും മറ്റുള്ളവ വ്യാജ ഒപ്പ്, അക്ഷരത്തെറ്റുകള്‍ എന്നിവയുള്ളതുമായിരുന്നു. പ്രശസ്തരും പുതുമുഖങ്ങളുമടക്കമുള്ള നടിമാരെ വരെ പെണ്‍വാണിഭത്തിനായി ഉപയോഗിച്ചിരുന്ന ഇവരുടെ ഹണി ട്രാപ്പില്‍ നിരവധി പേര് പെട്ടിരുന്നു. ഇത്തരത്തില്‍ ചതിക്കപ്പെട്ടവരില്നിന്ന് വലിയ തോതില്‍ ഇവര്‍ ഭീഷണിപ്പെടുത്തി പണം വാങ്ങിയിട്ടുമുണ്ട്.വിവിധ രീതികളില്‍ ഷോയുടെ മറവില്‍ തട്ടിപ്പ് നടത്തിയ ഇവര്‍ക്കെതിരെ നിരവധി കേസുകളുണ്ട്. എന്നാല്‍ പണത്തിനു പകരം നല്കിയ ചെക്കുകള്‍ പലതരം കൃത്രിമത്വമുള്ളവ ആയതിനാലും തെളിവുകള്‍ നല്കാന് കഴിയാത്തതിനാലും ഈ തട്ടിപ്പുകാര്‍ രക്ഷപ്പെട്ടു. പണം…
മനാമ: ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റി (ഐ.ജി.എ), നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ (എന്‍.സി.എസ്.സി) എന്നിവയുമായി സഹകരിച്ച്, സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്ഗനൈസേഷന് (എസ്.ഐ.ഒ) ബഹ്റൈനിലെ മറാസി ഗാലേറിയയില്‍ സമഗ്ര ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള സംയുക്ത അവബോധ വേദി ആരംഭിച്ചു. സെപ്റ്റംബര്‍ 27ന് ആരംഭിച്ച പരിപാടി ഒക്ടോബര്‍ 1 വരെ നീണ്ടുനില്‍ക്കും.അവകാശങ്ങള്‍, കടമകള്‍, ഇന്‍ഷുറന്‍സ് നടപടിക്രമങ്ങള്‍ എന്നിവ വിശദീകരിക്കുന്ന ലളിതമായ സംവേദനാത്മക ഉള്ളടക്കം നല്‍കിക്കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും സാമൂഹിക ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള അവബോധം വളര്‍ത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പൊതുജനങ്ങള്‍ക്ക് അന്വേഷണങ്ങളും അഭ്യര്‍ത്ഥനകളും നേരിട്ട് സമര്‍പ്പിക്കാനും eKey വഴി ലഭ്യമായ സേവനങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വിവര സംരക്ഷണ രീതികള്‍ അവതരിപ്പിക്കാനും ഇതുവഴി സാധിക്കും. ഇ-ഗവണ്മെന്റ്, സാമൂഹിക ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുകയും ഡിജിറ്റല്‍ പരിവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.eKey രജിസ്ട്രേഷന്, അവബോധ സ്ക്രീനുകളിലേക്കും ഗൈഡുകളിലേക്കും പ്രവേശനം, പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികളില്‍നിന്നുള്ള നേരിട്ടുള്ള വിവരങ്ങള്‍ എന്നിവ ഇവിടെ ലഭ്യമാണ്.ബിസിനസ് ഉടമകള്‍, പൊതു- സ്വകാര്യ മേഖലാ…
