Author: news editor

മനാമ: ഫോര്‍മുല വണ്‍ ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ ആരംഭിക്കുന്നതിനു മുന്നോടിയായി രാജ്യത്തെ വിപണികളിലും കടകളിലും പരിശോധന കര്‍ശനമാക്കിയതായി വ്യവസായ- വാണിജ്യ മന്ത്രാലയത്തിലെ നിയന്ത്രണ, വിഭവശേഷി അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അബ്ദുല്‍ അസീസ് അല്‍ അഷ്റഫ് അറിയിച്ചു.എല്ലാ വാണിജ്യ സ്ഥാപനങ്ങളും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തിരക്കേറിയ സീസണുകളില്‍ വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിശോധനയെന്ന് അദ്ദേഹം വ്യക്തമാക്കി.ഈ പരിശോധനയിലൂടെ വില്‍പ്പന രീതികള്‍ നിരീക്ഷിക്കുക, ഓഫറുകളുടെ സുതാര്യത ഉറപ്പാക്കുക, വിലകള്‍ വ്യക്തമാക്കുക, ന്യായവും സുരക്ഷിതവുമായ വാണിജ്യ അന്തരീക്ഷം ഉറപ്പാക്കുന്നത് ലംഘിക്കുന്ന വാണിജ്യ സ്ഥാപനത്തിനെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. മത്സരം നടക്കുന്ന ദിവസങ്ങള്‍ക്ക് മുമ്പും ശേഷവും മന്ത്രാലയം പരിശോധന ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ മോഷ്ടിച്ച കാര്‍ഡുകളുപയോഗിച്ച് നികുതിയടച്ച വിദേശിക്ക് കോടതി 5 വര്‍ഷം തടവുശിക്ഷ വിധിച്ചു.ഇയാള്‍ മോഷ്ടിച്ച കാര്‍ഡുകളുപയോഗിച്ച് ബഹ്‌റൈനിലെ ഒരു നിര്‍മാണ സ്ഥാപനത്തിന്റെ 50,000 ദിനാര്‍ വരുന്ന നികുതി ബില്ലുകളാണ് സര്‍ക്കാര്‍ വെബ്‌സൈറ്റ് വഴി അടച്ചത്. കൂടാതെ ഇയാള്‍ ഒരു സ്ത്രീയുടെ അക്കൗണ്ടില്‍നിന്ന് 300 ദിനാര്‍ തട്ടിയെടുക്കുകയും ചെയ്തു.ഇയാള്‍ക്ക് 5,000 ദിനാര്‍ പിഴയും വിധിച്ചു. ശിക്ഷ അനുഭവിച്ചതിനു ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

Read More

മലപ്പുറം: വേങ്ങരയില്‍ ഒന്നരം വര്‍ഷം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍ത്താവ് മൊബൈല്‍ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി.ഭര്‍ത്താവും കൊണ്ടോട്ടി തറയട്ടാല്‍ ചാലില്‍ സ്വദേശിയുമായ വീരാന്‍കുട്ടി യുവതിയുടെ പിതാവിനോട് സംസാരിക്കുന്ന ഓഡിയോ പുറത്തുവന്നിട്ടുണ്ട്. ‘അന്റെ മോളെ ഞാന്‍ ഒന്നും രണ്ടും മൂന്നും തലാഖ് ചൊല്ലി, തീര്‍ത്തോ, തീര്‍ത്ത് പോ, ഒപ്പിടാനുള്ളിടത്തൊക്കെ ഒപ്പിടാം’ എന്നാണ് ഓഡിയോയില്‍ പറയുന്നത്.2023 ജൂലൈ 9നായിരുന്നു ഇവരുടെ വിവാഹം. യുവതി 40 ദിവസമാണ് ഭര്‍ത്താവിന്റെ തറയട്ടാലിലെ വീട്ടില്‍ താമസിച്ചത്. ഗര്‍ഭിണിയായതിനെ തുടര്‍ന്നുണ്ടായ ശാരീരിക അവശതകള്‍ കാരണം വേങ്ങരയിലെ വീട്ടിലേക്കു പോന്ന യുവതിയെ ഫോണില്‍ പോലും ഭര്‍ത്താവ് ബന്ധപ്പെട്ടിരുന്നില്ല. തുടര്‍ന്ന് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. 11 മാസമായി യുവതിയെ തിരിഞ്ഞുനോക്കാതിരുന്ന ഭര്‍ത്താവാണ് യുവതിയുടെ പിതാവുമായി ഫോണില്‍ തര്‍ക്കിച്ച ശേഷം മുത്തലാഖ് ചൊല്ലിയത്. യുവതിക്ക് കുടുംബം നല്‍കിയ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഇയാള്‍ മടക്കിനല്‍കിയിട്ടില്ല.യുവതി വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിനെതിരെ ശക്തമായ നടപടി വേണമെന്നാണ് യുവതിയുടെ ആവശ്യം.

Read More

മനാമ: ബഹ്‌റൈന്‍ സായുധ സേനയുടെ സുപ്രീം കമാന്‍ഡര്‍ കൂടിയായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ റോയല്‍ ബഹ്റൈന്‍ വ്യോമസേനയുടെ (ആര്‍.ബി.എ.എഫ്) ആസ്ഥാനം സന്ദര്‍ശിച്ചു.ഇസ വ്യോമതാവളത്തിലെത്തിയ അദ്ദേഹത്തെ ബഹ്റൈന്‍ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) കമാന്‍ഡര്‍-ഇന്‍-ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫ സ്വീകരിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്‍ഡറുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സഖര്‍ അല്‍ നുഐമി, ആര്‍.ബി.എഎ.ഫ്. കമാന്‍ഡര്‍ എയര്‍ വൈസ് മാര്‍ഷല്‍ ഷെയ്ഖ് ഹമദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും രാജാവിനെ സ്വീകരിക്കാനെത്തിയിരുന്നു.ബി.ഡി.എഫിന്റെ വിവിധ യൂണിറ്റുകളുടെയും ശേഷികളുടെയും തുടര്‍ച്ചയായ മെച്ചപ്പെടുത്തലിന്റെ ഭാഗമായി പുതുതായി വാങ്ങിയ ആഗോളതലത്തില്‍ ഏറ്റവും നൂതനമായവയില്‍പെട്ട യുദ്ധവിമാനങ്ങള്‍ പരിശോധിച്ചുകൊണ്ടാണ് രാജാവ് സന്ദര്‍ശനം ആരംഭിച്ചത്. തുടര്‍ന്ന്, അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് സേനയെ കൂടുതല്‍ നവീകരിക്കുന്നതിനുള്ള നിലവിലെ…

Read More

മനാമ: 2024ലെ സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡുകളില്‍ മൂന്നെണ്ണം നേടിക്കൊണ്ട് ബഹ്റൈന്‍ അന്തര്‍ദേശീയ വിമാനത്താവളം നേട്ടങ്ങളുടെ റെക്കോര്‍ഡിലേക്ക് ഒരു പുതിയ നേട്ടം കൂടി ചേര്‍ത്തു.മിഡില്‍ ഈസ്റ്റിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളം, പ്രതിവര്‍ഷം 25 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തില്‍ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളം, 510 ദശലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കുന്ന ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്നിവയ്ക്കുള്ള അവാര്‍ഡുകളാണ് ബഹ്‌റൈന്‍ വിമാനത്താവളത്തിന് ലഭിച്ചത്.2025ലെ സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡുകളില്‍ ബഹ്‌റൈന്‍ വിമാനത്താവളം നിരവധി മികച്ച റാങ്കിംഗുകള്‍ നേടിയിട്ടുണ്ട്. പ്രതിഫലിപ്പിക്കുന്ന ഏറ്റവും മികച്ച കുടുംബ സൗഹൃദ വിമാനത്താവള വിഭാഗത്തില്‍ വിമാനത്താവളം ആഗോളതലത്തില്‍ അഞ്ചാം സ്ഥാനവും നേടി.ഏപ്രില്‍ 9ന് സ്‌പെയിനിലെ മാഡ്രിഡില്‍ നടന്ന പാസഞ്ചേഴ്‌സ് ടെര്‍മിനല്‍ എക്‌സ്‌പോയില്‍ നടന്ന വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ് ദാനച്ചടങ്ങിലാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. വിമാനത്താവള നടത്തിപ്പ് കമ്പനിയായ ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി(ബി.എ.സി)യിലെ ഫെസിലിറ്റി മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് ഇയാദ് ഇസ്മായീല്‍ അവാര്‍ഡ് സ്വീകരിച്ചു.

Read More

മനാമ: ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നവീകരണ പദ്ധതിയിലെ സംയുക്ത നേട്ടത്തിനുള്ള അംഗീകാരമായി വിമാനത്താവള നടത്തിപ്പ് കമ്പനിയായ ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി(ബി.എ.സി)ക്കും അബുദാബി ഫണ്ട് ഫോര്‍ ഡെവലപ്മെന്റി(എ.ഡി.എഫ്.ഡി)നും അറബ് ലോകത്തെ മികച്ച വികസന പദ്ധതിക്കുള്ള 2024ലെ അബ്ദുലത്തീഫ് വൈ. അല്‍-ഹമദ് വികസന പുരസ്‌കാരം ലഭിച്ചു.അറബ് ഫണ്ട് ഫോര്‍ ഇക്കണോമിക് ആന്റ് സോഷ്യല്‍ ഡെവലപ്മെന്റ് കുവൈത്തില്‍ നടത്തിയ അറബ് ധനകാര്യ സ്ഥാപനങ്ങളുടെ വാര്‍ഷിക സംയുക്ത യോഗത്തില്‍ എ.ഡി.എഫ്.ഡി. ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സുവൈദിക്കും ബി.എ.സി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് യൂസഫ് അല്‍ ബിന്‍ഫലാഹിനും അവാര്‍ഡ് സമ്മാനിച്ചു.വിമാനത്താവള നവീകരണ പദ്ധതി സമയബന്ധിതമായും അനുവദിച്ച 1.1 ബില്യണ്‍ യു.എസ്. ഡോളര്‍ ബജറ്റിനുള്ളിലും പൂര്‍ത്തിയാക്കി. ഇത് പ്രാദേശിക അടിസ്ഥാനസൗകര്യ വികസനത്തില്‍ ഒരു നാഴികക്കല്ലാണ്.2021ല്‍ നവീകരണം പ്രവര്‍ത്തനക്ഷമമായതുമുതല്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരമെന്ന് അല്‍ ബിന്‍ഫലാഹ് പറഞ്ഞു. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പിന്തുണയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ…

Read More

കണ്ണൂര്‍: കണ്ണൂരിലെ അഴീക്കോട് മീന്‍കുന്നില്‍ യുവതിയെയും രണ്ടു മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മീന്‍കുന്ന് മമ്പറം പീടികയ്ക്കു സമീപം മഠത്തില്‍ ഹൗസില്‍ ഭാമ (44), ശിവനന്ദ് (14), അശ്വന്ത് (9) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നു പുലര്‍ച്ചെയാണ് സംഭവം. മക്കളെ കിണറ്റിലെറിഞ്ഞതിനു ശേഷം അമ്മയും കിണറ്റില്‍ ചാടിയതാണെന്നാണ് സൂചന.മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. പുലര്‍ച്ചെ രണ്ടു മണിയോടെ ഇവരെ കാണാതായിരുന്നു. രാവിലെ അയല്‍വാസികളാണ് കിണറ്റില്‍ മൂന്നു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവ് രമേഷ് ബാബു ഇന്നലെ ചാലിലെ വീട്ടിലായിരുന്നു. എ.എസ്.പി. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.

Read More

മനാമ: ബഹ്‌റൈനില്‍ സമാധാന സംസ്‌കാരം മുന്നോട്ട് കൊണ്ടുപോകുന്നതിലും മനുഷ്യരാശിയുടെ കൂടുതല്‍ ഏകീകൃതവും സമൃദ്ധവുമായ ഭാവിക്കായി സഹിഷ്ണുതയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലും യുവാക്കളെ സ്വാധീനമുള്ള നേതാക്കളാക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രിയും ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പറഞ്ഞു.’കിംഗ് ഹമദ് ലീഡര്‍ഷിപ്പ് ഇന്‍ കോഎക്‌സിസ്റ്റന്‍സ് പ്രോഗ്രാം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഫെയ്ത്ത് ഇന്‍ ലീഡര്‍ഷിപ്പുമായും 1928 ഇന്‍സ്റ്റിറ്റ്യൂട്ടുമായും പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. സമാധാന നിര്‍മ്മാതാക്കളായും സഹിഷ്ണുതയുടെ അംബാസഡര്‍മാരായും സമാധാനപരവും സുസ്ഥിരവുമായ സമൂഹങ്ങളുടെ വികസനത്തിന് സജീവമായി സംഭാവന നല്‍കുന്നവരായും പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നേതൃത്വപരമായ കഴിവുകള്‍ യുവാക്കളെ സജ്ജരാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.സഹിഷ്ണുത, ഐക്യം, മതാന്തര സംവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ വിദ്യാഭ്യാസം, സംസ്‌കാരം, പരിശീലനം എന്നിവയ്ക്ക് പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയ കലാകാരനായ സര്‍ ബ്രയാന്‍ ക്ലാര്‍ക്കിന്റെ സ്മാരക സ്റ്റെയിന്‍-ഗ്ലാസ് കലാസൃഷ്ടിയായ ‘കോണ്‍കോര്‍ഡിയ’ അനാച്ഛാദനം ചെയ്തു. പരിപാടിയില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ പങ്കെടുത്തു.രാജ്യത്തിന്റെ ദീര്‍ഘകാല അഭിലാഷങ്ങള്‍ നേടിയെടുക്കുന്നതില്‍ സര്‍ഗ്ഗാത്മകതയും നവീകരണവും വളര്‍ത്തിയെടുക്കുന്നത് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് സല്‍മാന്‍ ബിന്‍ ഹമദ് രാജകുമാരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കലയും സംസ്‌കാരവും പൊതു ഇടങ്ങളില്‍ സംയോജിപ്പിക്കുന്നത് അവയുടെ സൗന്ദര്യാത്മക മൂല്യവും സന്ദര്‍ശകരുടെയും യാത്രക്കാരുടെയും അനുഭവവും വര്‍ദ്ധിപ്പിക്കും.ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിലും പ്രമുഖ വിമാനത്താവള റേറ്റിംഗ് ഏജന്‍സികളുടെ വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര അംഗീകാരത്തിലും അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.

Read More

കല്‍പ്പറ്റ/കൊച്ചി: വയനാട്ടിലെ ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ന്യായവില നിര്‍ണയിക്കുന്നതില്‍ അപാകതയുണ്ടായെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.26 കോടി രൂപയാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമയ്ക്ക് നഷ്ടപരിഹാരമായി സര്‍ക്കാര്‍ ആദ്യം നിശ്ചയിച്ചത്. എന്നാല്‍ ന്യായവിലയില്‍ മാറ്റം വന്നതോടെ ഇത് 42 കോടി രൂപയായി മാറുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോടതിയുടെ നിര്‍ദേശപ്രകാരം തുക കൈമാറാമെന്നും അറിയിച്ചു.നഷ്ടപരിഹാരമായി സര്‍ക്കാര്‍ നിശ്ചയിച്ച തുക അപര്യാപ്തമാണെന്ന് എസ്റ്റേറ്റ് ഉടമ കോടതിയെ അറിയിച്ചു. സ്ഥലത്തിന്റെ ശരിയായ വിലയല്ല ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയത്. 549 കോടി രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നും ഉടമ കോടതിയെ അറിയിച്ചു. എന്നാല്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് സ്ഥലം ഏറ്റെടുത്തതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വാദം കേട്ട കോടതി നാളെ വിധി പറയും.മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ട് 15 ദിവസമായിട്ടും കോടതി വ്യവഹാരം നീണ്ടതിനാല്‍ ടൗണ്‍ഷിപ്പ് നിര്‍മാണം തുടങ്ങാനായില്ല. തറക്കല്ലിട്ട് തൊട്ടടുത്ത ദിവസം തന്നെ നിര്‍മാണം തുടങ്ങാനായിരുന്നു നീക്കം. ഇതിനിടെയാണ് കോടതിയില്‍…

Read More