- ഭാരതാംബ ചിത്രവിവാദത്തിലെ സസ്പെൻഷനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ കേരള സർവകലാശാല രജിസ്ട്രാർ
- പുതപ്പ് മാറ്റിയപ്പോൾ കണ്ടത് കടിച്ച് കീറാനൊരുങ്ങി നിൽക്കുന്ന അപ്രതീക്ഷിത അതിഥിയെ, 53കാരനെ കടിച്ച് കീറി പ്രമുഖ റിസോർട്ടിലെ സിംഹം
- 19 വർഷം പൊലീസിനെ ശരിക്കും വട്ടം ചുറ്റിച്ച തങ്കമണിയിലെ ബിനീത; 2006ല്‍ മുങ്ങിയ പിടികിട്ടാപുള്ളി ഒടുവിൽ കുടുങ്ങി
- നിറയെ വെള്ളമുള്ള കിണറ്റിൽ കിടന്നത് 2 മണിക്കൂറോളം; 68 വയസുള്ള വയോധിക അദ്ഭുതകരമായി രക്ഷപ്പെട്ടു
- മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
- ‘കെട്ടിടം ആരോഗ്യമന്ത്രി തള്ളിയിട്ടതല്ല, അനാസ്ഥ മൂലം താഴെ വീണതാണ്’: രമേശ് ചെന്നിത്തല
- ഉപ്പള നദിയുടെ (കാസറഗോഡ്) കരയിലുള്ളവർ ജാഗ്രത പാലിക്കുക
- ‘ഞാന്‍ 55 പന്തില്‍ സെഞ്ചുറി അടിച്ചിട്ടുണ്ടെ’ന്ന് ബ്രൂക്ക്, വായടപ്പിക്കുന്ന മറുപടിയുമായി റിഷഭ് പന്ത്
Author: news editor
മനാമ: തെക്കുപടിഞ്ഞാറന്‍ നൈജറിലെ ഒരു പള്ളിക്കു നേരെ നടന്ന ക്രൂരമായ ഭീകരാക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ഇരകളുടെ കുടുംബങ്ങള്‍ക്കും നൈജര്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ അനുശോചനമറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.തീവ്രവാദത്തെയും ഭീകരതയെയും ചെറുക്കാനും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താനും ആരാധനാലയങ്ങള്‍ക്കെതിരായ ആക്രമണങ്ങളെയും സാധാരണക്കാരെ ഭീഷണിപ്പെടുത്തുന്നതിനെയും പൂര്‍ണ്ണമായും തള്ളിക്കളയാനും ആഹ്വാനം ചെയ്ത മന്ത്രാലയം, നൈജറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് (ഐ.എല്‍.എ) വാര്‍ഷിക ദിനവും ഗബ്ഗയും ആഘോഷിച്ചു.റമദാ സീഫിലെ റീം അല്‍ ബാവാഡിയില് നടന്ന പരിപാടിയില്‍ സ്ഥാനമൊഴിയുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി, പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് ഔദ്യോഗികമായി ചുമതലകള്‍ കൈമാറി.ചടങ്ങില്‍ രവി ജെയിന്, രവി സിംഗ്, രാജീവ് മിശ്ര എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ പങ്കെടുത്തു. അംഗത്വത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന മീന ഭാട്ടിയയെ ആദരിച്ചു. 25 വര്‍ഷത്തെ പ്രവാസത്തിനു ശേഷം ബഹ്റൈന്‍ വിടാനൊരുങ്ങുന്ന മുന്‍ പ്രസിഡന്റും സജീവ അംഗവുമായ നിവേദിത ദത്തയ്ക്ക് യാത്രയയപ്പ് നല്കി.പുതുതായി സ്ഥാനമേറ്റ പ്രസിഡന്റ് സ്മിത ജെന്സന് തന്റെ സ്ഥാനാരോഹണ പ്രസംഗത്തില്‍ അംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു.പ്രസിഡന്റ് കിരണ്‍ അഭിജിത് മംഗ്ലെ, വൈസ് പ്രസിഡന്റ് ഡോ. തേജേന്ദര്‍ കൗര്‍ സര്‍ന, ട്രഷറര്‍ ശീതള്‍ ഷാ, ജനറല്‍ സെക്രട്ടറി സര്‍മിസ്ത ഡേ, പബ്ലിക് റിലേഷന്‍സ് സെക്രട്ടറി സമിനി ചരക്, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി രമ നായര്‍, മെമ്പര്‍ഷിപ്പ് സെക്രട്ടറി ഹില്‍ഡ എലിസബത്ത് ലോബോ, ഓപ്പറേഷന്‍സ് സെക്രട്ടറി സ്മിത…
താമരശ്ശേരി: ഈങ്ങാപ്പുഴ ഷിബില വധക്കേസ് പ്രതിയായ ഭര്‍ത്താവ് യാസിറിനെ ഈ മാസം 27ന് 11 മണി വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.യാസിറിനെ ഇന്ന് ജയിലില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഷിബിലയെ കൊലപ്പെടുത്തിയ വീട്ടില്‍ തെളിവെടുപ്പിന് എത്തിക്കുന്നതുള്‍പ്പെടെയുള്ള കാര്യത്തില്‍ പോലീസ് വിവരങ്ങള്‍ പുറത്തുവിട്ടില്ല. യാസിറിനെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടാകുമെന്ന് പോലീസ് കരുതുന്നു.നാട്ടുകാര്‍ രോഷാകുലരാകുമെന്ന ഭയത്തെ തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള നടപടി പോലീസ് നീട്ടിക്കൊണ്ടുപോയത്. ഷിബില ഭര്‍ത്താവിനെതിരെ നേരത്തെ നല്കിയ പീഡന പരാതിയില്‍ പോലീസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് സ്റ്റേഷന് പി.ആര്.ഒയും ഗ്രേഡ് എസ്ഐയുമായ കെ.കെ. നൗഷാദിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് ഷിബിലയെ ഈങ്ങാപ്പുഴ കക്കാട് നക്കിലമ്പാട്ടുള്ള വീട്ടില്‍ കയറി യാസിര്‍ കുത്തിക്കൊന്നത്. ഷിബിലയുടെ പിതാവിനും മാതാവിനും കുത്തേറ്റിരുന്നു. യാസിറിന്റെ ലഹരി ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.
ചെറുവണ്ണൂരില്‍ യുവതിക്കു നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; പ്രതി പോലീസില്‍ കീഴടങ്ങി
കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിക്ക് നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ചെറുവണ്ണൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ പൂനത്ത് കാലടി പറമ്പില്‍ പ്രബിഷ(29)യെയാണ് മുന്‍ ഭര്‍ത്താവ് പ്രശാന്ത് ആക്രമിച്ചതിനു ശേഷം പോലീസില്‍ കീഴടങ്ങിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ പിരിഞ്ഞു കഴിയുകയായിരുന്നു.പുറം വേദനയെ തുടര്‍ന്ന് കഴിഞ്ഞ 18 മുതല്‍ പ്രബിഷ ചികിത്സയിലായിരുന്നു. ഇന്നു രാവിലെ 9.30ന് ആശുപത്രിയിലെത്തിയ പ്രതി പ്രബിഷയുമായി സംസാരിക്കുന്നതിനിടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ് തിരിഞ്ഞോടിയ പ്രബിഷയുടെ പിന്നിലേക്കും ആസിഡ് ഒഴിച്ചു.ഓടിക്കൂടിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് യുവതിയെ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രതി പ്രശാന്ത് മേപ്പയ്യൂര്‍ പോലീസില്‍ കീഴടങ്ങി.
യാസിറിനെതിരെ ഷിബില നല്കിയ പരാതി ഗൗരവത്തിലെടുത്തില്ല; താമരശേരി ഗ്രേഡ് എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു
കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ കൊലചെയ്യപ്പെട്ട ഷിബില നേരത്തെ നല്കിയ പരാതി അവഗണിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ഭര്‍ത്താവ് യാസിറിനെതിരെ ഷിബില നല്കിയ പരാതി ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി താമരശേരി ഗ്രേഡ് എസ്.ഐ. കെ.കെ. നൗഷാദിനെ സസ്പെന്‍ഡ് ചെയ്തു. പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഷിബിലയുടെ കുടുംബം ആരോപിച്ചിരുന്നു.കഴിഞ്ഞ മാസം 28നാണ് യാസിറിനും കുടുംബത്തിനുമെതിരെ സ്വന്തം കൈപ്പടയില്‍ എഴുതിയ പരാതി ഷിബില താമരശേരി പോലീസിന് നല്‍കിയത്. ലഹരിക്കടിമയായ യാസിര്‍ തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഇതു യാസിറിന്റെ വീട്ടുകാര്‍ക്ക് അറിയാമെന്നും പരാതിയില്‍ പറയുന്നുണ്ട്. യാസിറിനെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം അന്ന് രാത്രി ഇരുകുടുംബങ്ങളെയും വിളിച്ചു വരുത്തി മധ്യസ്ഥ ചര്‍ച്ച നടത്തുക മാത്രമാണ് പോലീസ് ചെയ്തത്.ഷിബിലയുടെ പരാതി സ്റ്റേഷന് പി.ആര്.ഒ. കൂടിയായ നൗഷാദ് ഗൗരവത്തോടെ കൈകാര്യം ചെയ്യുകയോ മേലുദ്യോഗസ്ഥരെ കൃത്യമായി അറിയിക്കുകയോ ചെയ്തില്ലെന്നാണ് പ്രാഥികാന്വേഷണത്തിലെ കണ്ടെത്തല്‍. യാസിറിനെ കസ്റ്റഡിയില്‍ ലഭിക്കാനായി പോലീസ് താമരശേരി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
മനാമ: പാകിസ്ഥാന് ദിനത്തില്‍ പാകിസ്ഥാന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ആശംസകള്‍ നേര്‍ന്നുകൊണ്ട് അഭിനന്ദന സന്ദേശമയച്ചു.
മലപ്പുറം: മൈസൂരു രാജീവ് നഗര്‍ സ്വദേശിയായ പാരമ്പര്യ വൈദ്യന് ഷാബാ ഷരെീഫിനെ (50) കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന് അഷ്റഫിന് (37) മഞ്ചേരി അഡീഷനല്‍ സെഷന്‍സ് കോടതി 13 വര്‍ഷവും 9 മാസവും ശിക്ഷ വിധിച്ചു. രണ്ടാം പ്രതിയും ഷൈബിന്റെ മാനേജറുമായ വയനാട് ബത്തേരി പൊന്നക്കാരന്‍ ഷിഹാബുദ്ദീന് (39) 8 വര്‍ഷവും 9 മാസവും ഷൈബിന്റെ കൂട്ടാളിയായ ആറാം പ്രതി നിലമ്പൂര്‍ നടുതൊടിക നിഷാദിന് (32) 5 വര്‍ഷവും 9 മാസവും ശിക്ഷയും വിധിച്ചു.ഇതു കൂടാതെ ഷൈബിന് 2,45,000 രൂപ പിഴയായും അടയ്ക്കണം. രണ്ടാം പ്രതി 60,000 രൂപയും ആറാം പ്രതി 45,000 രൂപയും പിഴയടയ്ക്കണം. മനഃപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തപ്പെട്ടത്.മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി രഹസ്യം ചോര്‍ത്താന്‍ 2019 ഓഗസ്റ്റ് ഒന്നിന് മൈസുരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്ന ഷാബാ ഷെരീഫിനെ നിലമ്പൂര്‍ മുക്കട്ടയിലെ ഷൈബിന്റെ വീട്ടില്‍ താമസിപ്പിച്ചു. ഇവിടെ വെച്ച് ഷാബാ…
മനാമ: ലണ്ടനിലെ ഹീത്രോ വിമാനത്താവളം അടച്ചുപൂട്ടിയത് തങ്ങളുടെ നിരവധി വിമാന സര്‍വീസുകളെ ബാധിച്ചതായി ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ അറിയിച്ചു.ദുരിതബാധിതരായ യാത്രക്കാര്‍ക്ക് ബദല്‍ യാത്രാ ക്രമീകരണങ്ങളും താമസ സൗകര്യങ്ങളും ഒരുക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് കമ്പനിയുടെ മുന്‍ഗണന.അടച്ചുപൂട്ടല്‍ മൂലമുണ്ടായ അസൗകര്യത്തില്‍ ഗള്‍ഫ് എയര്‍ ഖേദം പ്രകടിപ്പിച്ചു.
ബഹ്റൈനിലെ ഹ്യൂമന്‍ റൈറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധി സംഘം ജൗ റിഫോം ആന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു
മനാമ: ബഹ്റൈനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (എന്‍.ഐ.എച്ച്.ആര്) പ്രതിനിധി സംഘം ജൗ റിഫോം ആന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് തടവുകാരുടെ അവസ്ഥ വിലയിരുത്തുകയും മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുകയും ചെയ്തു.മതപരമായ ആചരണം സുഗമമാക്കാന്‍ സെന്റര്‍ അധികൃതര്‍ സ്വീകരിച്ച നടപടികള്‍ പ്രതിനിധി സംഘം അവലോകനം ചെയ്തു.തടവുകാരുടെ ജീവിത സാഹചര്യങ്ങള്‍, സ്വതന്ത്രമായി മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള സൗകര്യം, അവരോടുള്ള പൊതുപെരുമാറ്റം എന്നിവയെക്കുറിച്ചറിയാന്‍ ഒരു സംഘം തടവുകാരുമായി പ്രതിനിധി സംഘം സംസാരിച്ചു.
മനാമ: ബഹ്റൈന്റെ അല്‍ മുന്തര് ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിയതായി നാഷണല്‍ സ്പേസ് സയന്‍സ് ഏജന്‍സി (എന്‍.എസ്.എസ്.എ) സ്ഥിരീകരിച്ചു. ഉപഗ്രഹം അതിന്റെ സോളാര്‍ പാനലുകളും സെന്‍സറുകളും പൂര്‍ണ്ണമായും സജീവമാക്കി. അതിന്റെ പ്രവര്‍ത്തന നില പരിശോധിച്ചുകൊണ്ട് ഗ്രൗണ്ട് സ്റ്റേഷനുകളിലേക്ക് ആദ്യ സിഗ്നല്‍ വിജയകരമായി കൈമാറി.സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍നിന്ന് ഇന്നാണ് അല്‍ മുന്തര് വിക്ഷേപിച്ചത്. ഫാല്‍ക്കണ്‍ 9 ഏറ്റവും കൂടുതല്‍ വിക്ഷേപിക്കപ്പെടുന്ന റോക്കറ്റുകളിലൊന്നാണ്. പുനരുപയോഗിക്കാവുന്ന രൂപകല്‍പ്പനയ്ക്ക് പേരുകേട്ട ഇത് ബഹിരാകാശ പ്രവേശന ചെലവ് കുറയ്ക്കുന്നു. 70 മീറ്റര്‍ ഉയരവും 3.7 മീറ്റര്‍ വ്യാസവുമുള്ള രണ്ട് ഘട്ടങ്ങളുള്ള, ഭാഗികമായി പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനമാണിത്. താഴ്ന്ന ഭൂമി ഭ്രമണപഥത്തിലേക്ക് (എല്‍.ഇ.ഒ) 22,800 കിലോഗ്രാം പരമാവധി പേലോഡ് ശേഷിയും ജിയോസ്റ്റേഷണറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് (ജിയടി.ഒ) 8,300 കിലോഗ്രാം പേലോഡ് ശേഷിയും ഈ റോക്കറ്റിനുണ്ട്. ആര്.പി-1 മണ്ണെണ്ണയും ലിക്വിഡ് ഓക്സിജനും (എല്‍.ഒ.എക്സ്) അടങ്ങുന്ന ഇന്ധനമാണ് ഇതിന് കരുത്ത് പകരുന്നത്.