- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
- മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു.
- ‘ഓർഡർ ഓഫ് ഒമാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി
- 14 ലക്ഷം രൂപയുടെ ഇലക്ട്രിക് കേബിൾ മോഷ്ടിച്ചു, ബഹ്റൈനിൽ രണ്ട് ഏഷ്യാക്കാർ പിടിയിൽ
- പത്മകുമാറിനെതിരെ നടപടി എടുത്തില്ല, ശബരിമല സ്വർണ്ണക്കൊളളക്കേസ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം
- ബിജെപി അധികാരത്തിലേറും മുന്നേ തിരുവനന്തപുരം കോർപ്പറേഷനിലെ 200 കോടി ട്രഷറിയിലേക്ക് മാറ്റാൻ സർക്കാർ നിർദേശം, ആരോപണം കടുപ്പിച്ച് പ്രതിഷേധവുമായി ബിജെപി
- ഒ സദാശിവന് കോഴിക്കോട് മേയര്‍ സ്ഥാനാര്‍ഥി; സിപിഎം ജില്ലാ കമ്മിറ്റിയില്‍ തീരുമാനം
- ബിഡികെയുടെ രക്തദാന സേവനം മഹത്തരം: പിഎംഎ ഗഫൂർ
Author: news editor
മനാമ: ഖത്തറി കോസ്റ്റ് ഗാര്‍ഡ് കടലില്‍ കണ്ടെത്തിയ മൃതദേഹം ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കടലില്‍ വീണു കാണാതായ ബഹ്റൈനി യുവാവിന്റേതാണെന്ന് സ്ഥിരീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ആഭ്യന്തര മന്ത്രാലയം ഖത്തറിലേക്കയച്ച വിദഗ്ദ്ധ സംഘത്തോടൊപ്പം കാണാതായ വ്യക്തിയുടെ ബന്ധുക്കള്‍ പോയിരുന്നു. അവര്‍ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം ബഹ്റൈനിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.ഒരു ബോട്ടില്‍ അനധികൃത മത്സ്യബന്ധനത്തിലേര്‍പ്പെട്ട മൂന്നു പേരിലൊരാളാണ് കടലില്‍ വീണത്. ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ട് വരുന്നതു കണ്ട് വേഗത്തില്‍ ബോട്ട് ഓടിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവാവ് കടലില്‍ വീണത്. മറ്റു രണ്ടു പേരെ കസ്റ്റഡിയിലെടുത്തിരുന്നു.മരിച്ചയാളുടെ ബന്ധുക്കളെ ആഭ്യന്തര മന്ത്രാലയം അനുശോചനമറിയിച്ചു. കസ്റ്റഡിയിലുള്ളവര്‍ക്കെതിരെ എടുത്ത കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.
ഗേറ്റ്വേ ഗള്‍ഫ് ഫോറം 2025ല്‍ ബഹ്റൈന്‍ വ്യവസായ മന്ത്രി പുതിയ നിക്ഷേപ സംരംഭങ്ങള്‍ പ്രഖ്യാപിച്ചു
മനാമ: ബഹ്റൈന്റെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താനും ഗള്‍ഫ് വിപണിയിലെ വ്യാവസായിക, വാണിജ്യ മേഖലകളുടെ വളര്‍ച്ചയെ പിന്തുണയ്ക്കാനും ലക്ഷ്യമിട്ടുള്ള പുതിയ സംരംഭങ്ങളുടെ ഒരു പാക്കേജ് ഗേറ്റ്വേ ഗള്‍ഫ് ഇന്‍വെസ്റ്റ്മെന്റ് ഫോറം 2025ല്‍ ബഹ്റൈന്‍ വ്യവസായ, വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു പ്രഖ്യാപിച്ചു.സ്വകാര്യ മേഖലയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത 12 വ്യാവസായിക നിക്ഷേപ അവസരങ്ങള്‍ മന്ത്രി ചൂണ്ടിക്കാട്ടി. ഭക്ഷ്യ സംസ്കരണം, ഡൗണ്‍സ്ട്രീം പെട്രോകെമിക്കല്‍സ്, അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ്, ഗതാഗത വ്യവസായം എന്നിവയുടെ പ്രാദേശികവല്‍ക്കരണത്തിലൂടെ 3,000ത്തിലധികം പ്രാദേശിക സംഭരണ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് സഹായിക്കും. വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്റൈന്‍ സാമ്പത്തിക വികസന ബോര്‍ഡ് (ബഹ്റൈന്‍ ഇ.ഡി.ബി), മുംതലകത്ത് ഹോള്‍ഡിംഗ് കമ്പനി എന്നിവയുടെ സംയുക്ത ശ്രമങ്ങളിലൂടെയാണ് ഈ അവസരങ്ങള്‍ തിരിച്ചറിഞ്ഞത്. രാജ്യത്തിന്റെ വ്യാവസായിക മേഖലയിലെ സാധ്യതയുള്ള നിക്ഷേപകര്‍ക്കു മുന്നില്‍ ഇത് അവതരിപ്പിക്കും.ബഹ്റൈന്റെ സ്വതന്ത്ര വ്യാപാര കരാറുകളുടെ ശൃംഖലയിലൂടെ ലോകമെമ്പാടുമുള്ള നാല് ബില്യണിലധികം ഉപഭോക്താക്കളിലേക്ക് പ്രവേശനം നേടുന്നതിനു പുറമേ, സര്‍ക്കാര്‍ സംഭരണത്തില്‍ മുന്‍ഗണന നല്കുന്ന ജി.സി.സി. വിപണികളിലുടനീളം…
ബി.ഡി.എഫ്. ആശുപത്രിക്കും കിംഗ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രിക്കും എന്‍.എച്ച്.ആര്.എ. ഡയമണ്ട് അക്രഡിറ്റേഷന്
മനാമ: ബി.ഡി.എഫ്. ആശുപത്രിക്കും കിംഗ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രിക്കും ആരോഗ്യ സംരക്ഷണ നിലവാരത്തിലും മികവിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതിനുള്ള നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ (എന്‍.എച്ച്.ആര്.എ) ഡയമണ്ട് അക്രഡിറ്റേഷന് ലഭിച്ചതായി റോയല്‍ മെഡിക്കല്‍ സര്‍വീസസ് (ആര്.എം.എസ്) അറിയിച്ചു.നേട്ടം ആഘോഷിക്കാനും മെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് ടീമുകളെ ആദരിക്കാനുമായി രണ്ട് ആശുപത്രികളിലും ചടങ്ങുകള്‍ നടന്നു.ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്താനും പൊതുജനവിശ്വാസം ശക്തിപ്പെടുത്താനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ തെളിവാണ് ഈ അംഗീകാരമെന്ന് ആര്.എം.എസ്. കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. ഷെയ്ഖ് ഫഹദ് ബിന്‍ ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ പറഞ്ഞു.ആഗോളതലത്തില്‍ മികച്ച രീതികള്‍ സ്വീകരിച്ചതിന് എന്‍.എച്ച്.ആര്.എ. സി.ഇ.ഒ. ഡോ. അഹമ്മദ് മുഹമ്മദ് അല്‍ അന്‍സാരി ആശുപത്രികളെ അഭിനന്ദിച്ചു.
ബഹ്റൈന്‍ വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണി സംവിധാനം: ബി.എ.സിയും ഡി.എച്ച്.എല്‍. എക്സ്പ്രസും താല്പര്യപത്രം ഒപ്പുവെച്ചു
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പടിഞ്ഞാറന്‍ ആപ്രണില്‍ ഒരു വിമാന അറ്റകുറ്റപ്പണി, ഓവര്‍ഹോള്‍ (എം.ആര്.ഒ) സംവിധാനം സ്ഥാപിക്കനുള്ള താല്പര്യപത്രത്തില് വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനിയും (ബി.എ.സി) ഡി.എച്ച്.എല്‍. എക്സ്പ്രസും ഒപ്പുവെച്ചു. നവംബര്‍ 2 മുതല്‍ 3 വരെ നടന്ന ഗേറ്റ്വേ ഗള്‍ഫ് ഇന്‍വെസ്റ്റ്മെന്റ് ഫോറം 2025ലാണ് ഇത് ഒപ്പുവെച്ചത്.ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ, ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ചെയര്മാന് ഖാലിദ് ഹുസൈന് താഖി എന്നിവരുടെ സാന്നിധ്യത്തില്‍ ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനിയുടെ ആക്ടിംഗ് സി.ഇ.ഒ. അഹമ്മദ് ജനാഹി, ഡി.എച്ച്.എല്‍. എക്സ്പ്രസിന്റെ മദ്ധ്യപൗരസ്ത്യ മേഖലയ്ക്കും വടക്കേ ആഫ്രിക്കയ്ക്കുമുള്ള സി.ഇ.ഒ. അബ്ദുല്‍ അസീസ് ബസ്ബേറ്റ് എന്നിവരാണ് താല്പര്യപത്രത്തില് ഒപ്പുവെച്ചത്.ഇതനുസരിച്ച് ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി ഡി.എച്ച്.എല്‍. എക്സ്പ്രസിന് പശ്ചിമ ഏപ്രണില്‍ ആവശ്യമായ സ്ഥലം അനുവദിക്കും. ഇവിടെ മദ്ധ്യപൗരസ്ത്യ മേഖലയിലേക്കും വടക്കേ ആഫ്രിക്കയിലേക്കും സേവനം നല്കുന്ന അത്യാധുനിക എം.ആര്.ഒ. ഹാംഗര്‍ നിര്‍മിക്കും.
മനാമ: 2025ലെ ആദ്യപാദത്തില്‍ ബഹ്റൈനിലെ ചില്ലറ വില്പനയില് രണ്ടു ശതമാനം വര്‍ധന കൈവരിച്ചതായി ജി.സി.സി. റീട്ടെയില്‍ വിപണിയെക്കുറിച്ചുള്ള ആല്‍പെന്‍ കാപ്പിറ്റല്‍ പഠനം വ്യക്തമാക്കുന്നു.2028ലെത്തുമ്പോള്‍ ഇത് ഏകദേശം മൂന്നു ശതമാനമാകുമെന്നും പഠനത്തില്‍ പറയുന്നു. ആഭ്യന്തര സമ്പദ് വ്യവസ്ഥയിലെ പ്രവര്‍ത്തനങ്ങളിലെ തുടര്‍ച്ചയായ പുരോഗതിയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.വര്‍ധിച്ചുവരുന്ന ഗാര്‍ഹിക ചെലവ് ശേഷി, വിശാലമായ ഇ- കൊമേഴ്സ് ഉപയോഗം, അടിസ്ഥാനസൗകര്യങ്ങളിലെ നവീകരണം എന്നിവയാണ് ഈ വളര്‍ച്ചയുടെ പ്രധാന ഘടകങ്ങളെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കൗമാരക്കാരനെ ആക്രമിച്ച് താടിയെല്ല് തകര്‍ത്തു; ബഹ്റൈനില്‍ രണ്ടു കൗമാരക്കാര്‍ക്ക് തടവുശിക്ഷ
മനാമ: ബഹ്റൈനിലെ ഉമ്മുല്ഹസമിലെ ഒരു പാര്‍ക്കില്‍വെച്ച് 17കാരനെ ആക്രമിച്ച് താടിയെല്ല് തകര്‍ത്ത കേസില്‍ ഹൈ ക്രിമിനല്‍ കോടതി ഒരു 16കാരന് ഒരു വര്‍ഷവും ഇതിനു സഹായിച്ച ഒരു 18കാരന് മൂന്നു മാസവും തടവുശിക്ഷ വിധിച്ചു.ഇവര്‍ മുന്‍കൂട്ടി പദ്ധതിയിട്ടാണ് ആക്രമണം നടത്തിയതെന്ന് കോടതി കണ്ടെത്തി. ആക്രമണത്തിനിരയായ കൗമാരക്കാരന് ശസ്ത്രക്രിയ വേണ്ടിവന്നിരുന്നു.പരിക്കേറ്റ കൗമാരക്കാരന് ഇപ്പോഴും പൂര്‍ണമായി സുഖംപ്രാപിച്ചിട്ടില്ല. ചികിത്സ കഴിഞ്ഞാലും ഒരു ശതമാനത്തോളം അംഗവൈകല്യമുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമിച്ചവരും ഇരയും ബഹ്റൈനികളാണ്.
മദ്ധ്യപൗരസ്ത്യ മേഖലയുടെ സുരക്ഷിതത്വത്തിന് പലസ്തീന്റെ രാഷ്ട്രപദവി അനിവാര്യം: ബഹ്റൈന്‍ വിദേശകാര്യ മന്ത്രി
മനാമ: മദ്ധ്യപൗരസ്ത്യ മേഖലയുടെ സുരക്ഷിതത്വം നിലനില്ക്കാന് പലസ്തീന് രാഷ്ട്രപദവി ലഭിക്കേണ്ടത് അനിവാര്യമാണെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പറഞ്ഞു.ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് (ഐ.ഐ.എസ്.എസ്) വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിച്ച 21ാമത് മനാമ ഡയലോഗ് 2025ല്‍ നടന്ന ‘ഗള്‍ഫിനെ സുരക്ഷിതമാക്കല്‍: നയതന്ത്രം, സാമ്പത്തികശാസ്ത്രം, പ്രതിരോധം’ എന്ന പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മേഖലയിലെ അസ്ഥിരതയുടെ വേരുകള്‍ പലസ്തീന്- ഇസ്രായേല്‍ സംഘര്‍ഷത്തിലാണ്. നീതിയുക്തവും ശാശ്വതവുമായ ഒരു പരിഹാരമില്ലാതെ യഥാര്‍ത്ഥ സുരക്ഷ കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും അത് ദുര്‍ബലപ്പെടുത്തും. ഗാസയിലെ അന്താരാഷ്ട്ര നയതന്ത്രത്തിലെ സമീപകാല പുരോഗതിയില്‍, പ്രത്യേകിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചതും പ്രാദേശിക മധ്യസ്ഥരുടെ പിന്തുണയുള്ളതുമായ സമാധാന പദ്ധതിയില്‍ അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.സമാധാനപരവും സുസ്ഥിരവും സമൃദ്ധവുമായ ഗാസയ്ക്ക് ഈ പദ്ധതി സഹായകമാകുമെന്നും ഇത് വിശാലമായ പ്രാദേശിക സമാധാനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെയ്റോ: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെ പ്രതിനിധീകരിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ഗ്രാന്‍ഡ് ഈജിപ്ഷ്യന്‍ മ്യൂസിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.ചടങ്ങിനെത്തിയപ്പോള്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി അദ്ദേഹത്തെ സ്വീകരിച്ചു. അബ്ദുല്‍ ഫത്താഹ് അല്‍ സിസിക്ക് കിരീടാവകാശി, രാജാവിന്റെ ആശംസകള്‍ അറിയിച്ചു.ഉദ്ഘാടന വേളയില്‍ അല്‍ സിസിയെയും ഈജിപ്തിലെ ജനങ്ങളെയും കിരീടാവകാശി അഭിനന്ദിച്ചു. രാജ്യത്തിന്റെ സമ്പന്നമായ നാഗരികതയെയും മാനുഷിക പൈതൃകത്തെയും മ്യൂസിയം പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കളഞ്ഞുകിട്ടിയ സി.പി.ആര്. കാര്‍ഡ് ഉപയോഗിച്ച് ആള്‍മാറാട്ടം: ബഹ്റൈനില്‍ ബംഗ്ലാദേശിക്ക് മൂന്നു വര്‍ഷം തടവ്
മനാമ: ബഹ്റൈനില്‍ കളഞ്ഞുകിട്ടിയ സി.പി.ആര്. കാര്‍ഡ് ഉപയോഗിച്ച് ആള്‍മാറാട്ടവും തട്ടിപ്പും നടത്തിയ 43കാരനായ ബംഗ്ലാദേശിക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചു.ശിക്ഷാകാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. സനാബിസിലെ ഒരു പ്രമുഖ റെസ്റ്റോറന്റില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന ഒരു ബംഗ്ലാദേശ് സ്വദേശിയുടെ സി.പി.ആര് കാര്‍ഡാണ് നഷ്ടപ്പെട്ടത്. അത് പ്രതിക്ക് കിട്ടി. കാര്‍ഡ് നഷ്ടപ്പെട്ടയാള്‍ ഫേസ്ബുക്കിലൂടെയും മറ്റും ഇക്കാര്യം പരസ്യപ്പെടുത്തിയെങ്കിലും പ്രതി ഇത് തിരിച്ചുകൊടുത്തില്ല.ഇതു കാണിച്ച് പ്രതി ഒരു സ്ഥാപനത്തില്‍നിന്ന് കെട്ടിട നിര്‍മ്മാണ ആവശ്യത്തിന് തട്ടുകളുണ്ടാക്കുന്ന സാമഗ്രികള്‍ വാടകയ്ക്കെടുത്തു. അത് തിരിച്ചുകൊടുത്തില്ല.ഇതിനിടയില്‍ കാര്‍ഡ് നഷ്ടപ്പെട്ട ബംഗ്ലാദേശി പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് അയാള്‍ക്ക് പുതിയൊരു കാര്‍ഡ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ പക്കല്‍നിന്ന് വാടകയ്ക്കെടുത്ത സാമഗ്രികള്‍ ഒരാള്‍ തിരിച്ചുതന്നില്ല എന്ന് കാണിച്ച് സ്ഥാപന ഉടമ സി.പി.ആര്. കാര്‍ഡിന്റെ ചിത്രം സഹിതം സമൂഹമാധ്യമത്തില്‍ ഇട്ട പോസ്റ്റ് പ്രചരിക്കുകയുണ്ടായി. ഇതു കണ്ട് കാര്‍ഡ് നഷ്ടപ്പെട്ടയാള്‍ നല്കിയ പരാതിയുടെ…
മനാമ: നവംബര്‍ അഞ്ചിന് വൈകുന്നേരം ബഹ്റൈന്റെ ആകാശത്ത് സൂപ്പര്‍മൂണ്‍ പ്രത്യക്ഷപ്പെടുമെന്ന് ജ്യോതിശാസ്ത്രജ്ഞന്‍ മുഹമ്മദ് ദെറ അല്‍ അസ്ഫൂര് അറിയിച്ചു.ഭൂമിയോട് ഏറ്റവുമടുത്തുള്ള ഭ്രമണപഥത്തിന്റെ ‘പെരിജി’യില്‍ (ഏതാണ്ട് 3,56,840 കിലോമീറ്റര്‍ അകലെ) ചന്ദ്രന് എത്തുമ്പോഴാണ് ഇത് സംഭവിക്കുക.വൈകുന്നേരം 4.19ന് ചന്ദ്രന് പൂര്‍ണ പ്രകാശത്തിലെത്തും. സൂര്യാസ്തമയത്തിനു തൊട്ടുമുമ്പ് 4.36ന് ഉദിക്കും. പിറ്റേന്ന് രാവിലെ 6.37 വരെ രാത്രി മുഴുവന്‍ ദൃശ്യമാകും.
