- കൊടിയത്തൂരില്‍ യുവാവിന് സൂര്യാതപമേറ്റു; കൈകളിലും കാലിലും പൊള്ളല്‍
- നിതിന്‍ രാജിന്റെ മരണം: എം.കെ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല
- പാറമേക്കാവിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; രാസപരിശോധനാ ഫലം പുറത്ത്
- ജെയിംസ് മാത്യുവിന് എ.കെ.സി.സി. യാത്രയയപ്പ് നല്കി
- ‘പോടാ പുല്ലേ പോലീസേ’ മുദ്രാവാക്യം: ശ്രീലേഖയ്ക്കെതിരെ കേസ്
- ദര്‍ശന നിയന്ത്രണം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മെയ് 1, 2 തീയതികളില്‍ ശുദ്ധി ചടങ്ങുകള്‍
- കുവൈത്തിന്റൈ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്കു നേരെ ഭീകരാക്രമണം: ബഹ്റൈന്‍ അപലപിച്ചു
- “നിയുക്ത കേരള മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യം, ജനങ്ങള്‍ക്കൊപ്പം നടന്നവന് ജനങ്ങളെ നയിക്കട്ടെ”- വീണ്ടും ഫ്ലക്സ്
Author: news editor
പെരിയ ഇരട്ടക്കൊല: സി.ബി.ഐ. അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പോരാടിയത് സുപ്രീം കോടതി വരെ
കോഴിക്കോട്: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമ പോരാട്ടം നടത്തിയത് സുപ്രീം കോടതി വരെ. ഇതിനായി പൊതുഖജനാവില്‍നിന്ന് ചെലവഴിച്ചത് ഒരു കോടിയിലധികം രൂപ.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവര്‍ കൊലചെയ്യപ്പെട്ട കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് സി.ബി.ഐക്ക് വിട്ടത്. ഇതിനെതിരെയുള്ള നിയമപോരാട്ടത്തില്‍വിവിധ ഘട്ടങ്ങളില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ മൂന്ന് അഭിഭാഷകര്‍ക്ക് 88 ലക്ഷം രൂപയാണ് പ്രതിഫലം നല്‍കിയത്. താമസം, ഭക്ഷണം, വിമാനയാത്രക്കൂലി എന്നീ ഇനങ്ങളില്‍ 2.92 ലക്ഷം രൂപയും ചെലവായി. കേസുമായി ബന്ധപ്പെട്ട മറ്റു ചെലവുകളും ചേരുമ്പോള്‍ മാത്തം ചെലവ് ഒരു കോടിയിലേറെ രൂപ.സ്റ്റാന്‍ഡിംഗ് കൗണ്‍സലിനെ കൂടാതെ മറ്റൊരു സീനിയര്‍ അഭിഭാഷകനും സുപ്രീം കോടതിയില്‍ ഹാജരായി. ഈ അഭിഭാഷകന് ഹൈക്കോടതിയില്‍ ഹാജരായതിന് 60 ലക്ഷം പ്രതിഫലം വാങ്ങിയിരുന്നു.2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊല നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ ശരത് ലാലിനെയും…
പെരിയ ഇരട്ടക്കൊല: മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമനുള്‍പ്പെടെ 14 പ്രതികള്‍ കുറ്റക്കാര്‍
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പ്രതികളെല്ലാം സി.പി.എം. നേതാക്കളോ പ്രവര്‍ത്തകരോ ആണ്.10 പ്രതികളെ കുറ്റവിമുക്തരാക്കി. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ 8 വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന് വെളുത്തോളിയും കുറ്റക്കാരനാണെന്ന് എറണാകുളം സി.ബി.ഐ. കോടതി കണ്ടെത്തി.20 മാസത്തോളം നീണ്ട വിചാരണാ നടപടികള്‍ക്ക് ശേഷമാണ് കേസില്‍ വിധി വന്നത്. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കാസര്‍കോട് ജില്ലയിലെ പെരിയ കല്യോട്ടെ ശരത്ലാലിനെയും (23) കൃപേഷിനെയും (19) രാഷ്ട്രീയ വൈരാഗ്യംമൂലം വെട്ടിക്കൊലപ്പെടുത്തിയത്. സി.പി.എം. മുന്‍ എം.എല്‍.എ. അടക്കം 24 പേരാണ് പ്രതിചേര്‍ക്കപ്പെട്ടത്.ഒന്നാം പ്രതി സി.പി.എം. പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാംബരനാണ്. ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമന്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉദുമ മുന്‍ ഏരിയ സെക്രട്ടറിയുമായ കെ. മണികണ്ഠന്, പെരിയ…
മനാമ: റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സറേസിംഗ്് ക്ലബ് (ആര്.ഇ.എച്ച്.സി) സംഘടിപ്പിച്ച അലുമിനിയം ബഹ്റൈന്‍ ബി.എസ.്സി (ആല്‍ബ) കപ്പുകള്‍ക്കു വേണ്ടിയുള്ള 2024- 2025 സീസണിലെ പത്താം കുതിരയോട്ട മത്സരം സമാപിച്ചു.റാഫ സഖീറിലെ ആര്.ഇ.എച്ച്.സി. റേസ്കോഴ്സില്‍ നടന്ന മത്സരത്തിന്റെ സമാപന ചടങ്ങില്‍ നാഷണല്‍ ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫ സംബന്ധിച്ചു.ആല്‍ബയുടെ ബോര്‍ഡ് ചെയര്മാന് ഖാലിദ് അംറോ അല്‍ റുമൈഹി ആല്‍ബ വാഹോ കപ്പിന്റെ ആദ്യ റൗണ്ട് ട്രോഫി വിജയിച്ച പരിശീലകന് അബ്ദുല്ല കുവൈത്തിക്കും ആല്‍ബ അപ്രന്റിസ് കപ്പിന്റെ രണ്ടാം റൗണ്ട് ട്രോഫി ജേതാവായ മുഹമ്മദ് ജാസിമിനും സമ്മാനിച്ചു.
തിരുവനന്തപുരം: കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് അംഗത്വ കാമ്പയിനും കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു. അംശദായ അടവ് മുടക്കം വരുത്തിയ അംഗങ്ങള്‍ക്ക് ഇതുവരെ മുടക്കം വരുത്തിയ അംശദായ തുകയും പ്രവാസി ക്ഷേമ ബോര്‍ഡ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ള കുറഞ്ഞ നിരക്കിലുള്ള പലിശയും പിഴപ്പലിശയും ഉള്‍പ്പെടെ അടയ്ക്കുവാനുള്ള സൗകര്യമൊരുക്കും.അംഗത്വം നഷ്ടമായിട്ടുള്ളതും പെന്ഷന് പ്രായം പൂര്‍ത്തീകരിച്ചിട്ടില്ലാത്തതുമായവര്‍ക്ക് അംഗത്വം പുനഃസ്ഥാപിക്കാനുള്ള അവസരമുണ്ട്. കേരളത്തിന് പുറത്തും വിദേശത്തും താമസിക്കുന്ന 18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുക്കാം. ആവശ്യമായ രേഖകള്‍ക്കൊപ്പം ഓണ്‍ലൈനായാണ് അംഗത്വമെടുക്കേണ്ടത്. 200 രൂപയാണ് രജിസ്ട്രേഷന് ഫീസ്.വിദേശത്ത് ജോലി ചെയ്യുന്ന കേരളീയര്‍ 1 എ വിഭാഗത്തിലുള്‍പ്പെടും. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ പ്രതിമാസം 350 രൂപയാണ് അംശദായം അടയ്ക്കേണ്ടത്. വിദേശത്ത് രണ്ടു വര്‍ഷമെങ്കിലും ജോലി ചെയ്തശേഷം കേരളത്തില്‍ സ്ഥിരതാമസമാക്കിയവരാണ് 1 ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തോ കേന്ദ്രഭരണ പ്രദേശങ്ങളിലോ ജോലി സംബന്ധമായി കുറഞ്ഞത് ആറു മാസമായി താമസിച്ചു വരുന്നയാളാണ് 2 എ വിഭാഗത്തില്‍ ഉള്‍പ്പെടുക. ഈ…
തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് കെ. സുരേന്ദ്രന് തുടരാന്‍ സാധ്യത. അഞ്ചു വര്‍ഷം പൂര്‍ത്തിയായ മണ്ഡലം, ജില്ലാ പ്രസിഡന്റുമാര്‍ക്ക് വീണ്ടും മത്സരിക്കാമെന്ന് കേന്ദ്ര നിരീക്ഷക അറിയിച്ചതോടെയാണ് സുരേന്ദ്രന് തുടരുമെന്ന സൂചന വന്നത്.സുരേന്ദ്രന് നേതൃത്വത്തില്‍ തുടരാന്‍ മണ്ഡലം, ജില്ലാ പ്രസിഡന്റുമാരുടെ പിന്തുണ നിര്‍ണായകമാണ്. സൂചന ലഭിച്ചതോടെ സുരേന്ദ്രന് വിരുദ്ധ ചേരിയിലുള്ള നേതാക്കള്‍ എതിര്‍പ്പ് സൂചനയും നല്കി.ഇന്നലെ രാത്രി നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിരീക്ഷകയായ വാനതി ശ്രീനിവാസന് അറിയിച്ചത്. ഇതോടെ എതിര്‍പ്പറിയിച്ച് ചില നേതാക്കള്‍ ഓണ്‍ലൈന്‍ യോഗത്തില്‍നിന്ന് ലെഫ്റ്റ് അടിച്ച് ഇറങ്ങിപ്പോയി. സുരേന്ദ്രന് ഒരു ടേം കൂടി സംസ്ഥാന പ്രസിഡന്റായി തുടരാനുള്ള സാധ്യതയെക്കുറിച്ച് നേരത്തെ പാര്‍ട്ടിക്കകത്ത് ചര്‍ച്ചകള്‍ നടന്നതാണ്.മൂന്നു വര്‍ഷത്തെ ഒന്നാം ടേമിനു ശേഷം രണ്ടു വര്‍ഷം കൂടി സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് പദവിയില്‍ നിയമിച്ചിരുന്നു. എന്നാല്‍ ഇതു രണ്ടാം ടേമായി കണക്കാക്കാനാവില്ലെന്നാണ് ഓണ്‍ലൈന്‍ യോഗത്തില്‍ കേന്ദ്ര നിരീക്ഷക വ്യക്തമാക്കിയത്. ഇതിനെതിരെ പാര്‍ട്ടിയിലെ സുരേന്ദ്രന് വിരുദ്ധ ചേരി രംഗത്തെത്തിയിട്ടുണ്ട്.…
കൊച്ചി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ കണ്ടെത്തിയ ഭൂമി സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകള്‍ നല്കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി.സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് ഹാരിസണ്‍സ് മലയാളം ലിമിറ്റഡും എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭൂമി ഏറ്റെടുക്കാമെന്നും എന്നാല്‍ മതിയായ നഷ്ടപരിഹാരം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഹര്‍ജി തീര്‍പ്പാക്കിയത്. 2013ലെ ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസ നിയമത്തെ അടിസ്ഥാനപ്പെടുത്തിയുള്ള നഷ്ടപരിഹാരം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പു തന്നെ എസ്റ്റേറ്റ് ഉടമകള്‍ക്കു നല്‍കണം.നഷ്ടപരിഹാരം കുറഞ്ഞെന്നു തോന്നിയാല്‍ ഹര്‍ജിക്കാര്‍ക്ക് നിയമനടപടി സ്വീകരിക്കാം. ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ സര്‍ക്കാരിന് എസ്റ്റേറ്റുകള്‍ സൗകര്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.എസ്റ്റേറ്റുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും ഹര്‍ജികള്‍ നിലനില്‍ക്കുന്നതിനാല്‍ ഈ വിഷയം ഇനിയും കോടതി കയറാന്‍ സാധ്യതയുണ്ട്. ഭൂമി സംബന്ധിച്ച് സര്‍ക്കാരും എസ്റ്റേറ്റ് ഉടമകളുമായി ഒരു കരാറുണ്ടാക്കണമെന്നും ഭൂമി ഹര്‍ജിക്കാരുടേതല്ലെന്നു തെളിഞ്ഞാല്‍ നല്കിയ പണം തിരികെ…
മനാമ: 2025ന്റെ അവസാന പാദത്തില്‍ നടക്കുന്ന മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന് ബഹ്റൈന്‍ ആതിഥേയത്വം വഹിക്കാന്‍ കരാര്‍ ഒപ്പുവെച്ചു. ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) സെക്രട്ടറി ജനറല്‍ ഫാരിസ് മുസ്തഫ അല്‍ കൂഹേജിയും ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ (ഒ.സി.എ) പശ്ചിമേഷ്യന്‍ വൈസ് പ്രസിഡന്റ് ഡോ. താനി ബിന്‍ അബ്ദുറഹ്മാന് അല്‍ കുവാരിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സിന്റെ (എസ്സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ കരാര്‍ ഒപ്പിടുന്നതിന് സാക്ഷ്യം വഹിച്ചു.ബി.ഒ.സി. വൈസ് പ്രസിഡന്റ് ഷെയ്ഖ് ഈസ ബിന്‍ അലി അല്‍ ഖലീഫ, ഒ.സി.എ. ഡയറക്ടര്‍ ജനറല്‍ ഡോ. ഹുസൈന് അല്‍ മുസല്ലം എന്നിവര്‍ ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുത്തു.ഏഷ്യന്‍ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ബഹ്റൈനെ തിരഞ്ഞെടുത്തതില്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അഭിമാനം പ്രകടിപ്പിച്ചു. പ്രധാന…
മനാമ: ബഹ്റൈനും കൊറിയയും നിക്ഷേപ പ്രോത്സാഹന, സംരക്ഷണ കരാറില്‍ ഒപ്പുവെച്ചു. ബഹ്റൈന്‍ ഗവണ്മെന്റിന് വേണ്ടി സാമ്പത്തിക, ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫയും ബഹ്റൈനിലെ കൊറിയന്‍ അംബാസഡര്‍ ഡോ. ഹൂന്‍സെങ് കൂവുമാണ് കരാറില്‍ ഒപ്പുവെച്ചത്.ബഹ്റൈനും കൊറിയയും തമ്മിലുള്ള ശക്തമായ ബന്ധം ശൈഖ് സല്മാന് ബിന്‍ ഖലീഫ അനുസ്മരിച്ചു. സാമ്പത്തിക മേഖലയില്‍ ഇരു രാജ്യങ്ങളുടെയും പ്രയോജനത്തിനായി ഉഭയകക്ഷി സഹകരണം കൂടുതല്‍ വിപുലീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജി.സി.സി. വിപണികളിലേക്കുള്ള കവാടമെന്ന നിലയില്‍ ബഹ്റൈന്‍ തന്ത്രപ്രധാനമായ സ്ഥാനവും ആകര്‍ഷകമായ നിക്ഷേപ അന്തരീക്ഷവുമുണ്ടെന്ന് കൊറിയന്‍ അംബാസഡര്‍ പറഞ്ഞു. ബഹ്റൈനിലെ കൊറിയന്‍ ബിസിനസുകളുടെ കൂടുതല്‍ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും അവയുടെ വിശാലമായ പ്രാദേശിക സാന്നിധ്യത്തെ പിന്തുണയ്ക്കാനും പരസ്പര സാമ്പത്തിക ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനും കരാര്‍ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍വിഷന്‍ കേരള ബ്യൂറോ കോഴിക്കോട്: മലയാള സാഹിത്യ കുലപതി എം.ടി. വാസുദേവന്‍ നായര്‍ക്ക് കേരളം കണ്ണീരോടെ വിട നല്കി. എം.ടിയുടെ ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് മാവൂര്‍ റോഡിലെ ശ്മശാനമായ സ്മൃതിപഥത്തില്‍ സംസ്കരിച്ചു.വൈകീട്ട് മൂന്നരയോടെ കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ എം.ടിയുടെ വീടായ ‘സിതാര’യില്‍ ആരംഭിച്ച അന്ത്യകര്‍മ്മങ്ങള്‍ 4 മണിക്ക് പൂര്‍ത്തിയായി. അഞ്ചു മണിയോടെ മാവൂര്‍ റോഡിലെ സ്മൃതിപഥത്തില്‍ മലയാള ഭാഷയുടെ പെരുന്തച്ചന്റെ ഭൗതികശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി.സാഹിത്യ, സിനിമാ, സാംസ്കാരിക മേഖലകളിലെ പ്രമുഖരടക്കം സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുളളവര്‍ വീട്ടിലെത്തിലെത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു.
മനാമ: ബഹ്റൈനില്‍ നടന്ന അറബ് സാമൂഹിക കാര്യ മന്ത്രിമാരുടെ കൗണ്‍സിലിന്റെ 44ാമത് സമ്മേളനം, സംരംഭകത്വത്തെയും സാമൂഹിക പങ്കാളിത്തത്തെയും പിന്തുണയ്ക്കാനുള്ള ശുപാര്‍ശകളോടെ സമാപിച്ചു.അറബ് ലീഗിന്റെ സഹകരണത്തോടെ ബഹ്റൈനിലെ സാമൂഹിക വികസന മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ അറബ് മന്ത്രിമാരും ഉദ്യോഗസ്ഥരും അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.2030ലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസൃതമായി സാമൂഹിക വികസനം വര്‍ദ്ധിപ്പിക്കുന്നതില്‍ ബഹ്റൈന്‍ പ്രതിബദ്ധതയുണ്ടെന്ന് ബഹ്റൈന്‍ മന്ത്രി ഒസാമ അല്‍ അലവി സമ്മേളത്തില്‍ പറഞ്ഞു. സാമൂഹിക സേവനങ്ങളില്‍ സാങ്കേതിക പുരോഗതിക്ക് ഏറെ പ്രാധാന്യമുണ്ട്. സാമൂഹിക സംരക്ഷണം മെച്ചപ്പെടുത്താന്‍ സംയോജിത ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.സാമൂഹിക വികസനത്തിന് ഈജിപ്തിന്റെ തുടര്‍ച്ചയായ പിന്തുണയുണ്ടെന്ന് ഈജിപ്തിലെ സോഷ്യല്‍ സോളിഡാരിറ്റി മന്ത്രി ഡോ. മായ മോര്‍സി പറഞ്ഞു. സൗദി അറേബ്യയിലെ ഹ്യൂമന്‍ റിസോഴ്സ് ആന്റ് സോഷ്യല്‍ ഡെവലപ്മെന്റ് (എം.എച്ച്.ആര്.എസ്.ഡി) മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ റാജ്ഹി, ബഹ്റൈന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും സാമൂഹിക വികസന സംരംഭങ്ങളോടുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത എടുത്തുപറയുകയും ചെയ്തു.2025ല്‍ നടക്കാനിരിക്കുന്ന ആഗോള ഭിന്നശേഷി…
