- ഇറാനിൽ ഇസ്രയേൽ ആക്രമണം; സുരക്ഷാനിർദേശങ്ങൾ പാലിക്കണം, ഇന്ത്യക്കാർക്ക് ജാഗ്രതാ മുന്നറിയിപ്പ്
- ലോകത്തെ ഞെട്ടിച്ച് ഇസ്രയേൽ, ഇറാനെ ആക്രമിച്ചു; ടെഹ്റാനിൽ സ്ഫോടനം; തിരിച്ചടി ഭയന്ന് ഇസ്രയേലിൽ അതീവ ജാഗ്രതാ നിർദ്ദേശം
- കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്, വിശദീകരണവുമായി ഡിജിപി; ‘മന്ത്രിക്കെതിരായ ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുന്നു’
- ഭരണഘടന വിരുദ്ധ പ്രസംഗം; മന്ത്രി സജിചെറിയാനെ സഹായിച്ച് വീണ്ടും പൊലീസ്, തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്
- കേരളത്തില്‍ സര്‍വീസ് നടത്തുന്ന 6 സ്പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരം സര്‍വീസാക്കും
- ഒമാനിലെ ബഹ്റൈന്‍ എംബസി ബഹ്റൈനി-ഒമാനി പ്രദര്‍ശനം സംഘടിപ്പിച്ചു
- ലക്ഷക്കണക്കിന് സ്ത്രീകളുടെ വ്യക്തിവിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തി; കത്ത് പുറത്തുവിട്ട് ചെന്നിത്തല
- ഹണിട്രാപ്പ് കേസ് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തും; സഫ്നയുടെ പങ്കില്‍ കൂടുതല്‍ അന്വേഷണം
Author: news editor
ബഹ്റൈന്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍: തൊഴില്‍ മന്ത്രാലയവും ഐ.പി.എയും ഖെബെറാത്ത് പരിപാടി നടത്തി
മനാമ: ബഹ്റൈന്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ര്ടേഷന്‍ (ഐ.പി.എ) സംഘടിപ്പിച്ച ഖെബെറാത്ത് (അനുഭവങ്ങള്‍) പ്രോഗ്രാമിന്റെ രണ്ടും മൂന്നും പതിപ്പുകളുടെ സമാപന ചടങ്ങില്‍ നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴില്‍ മന്ത്രിയുമായ യൂസഫ് ബിന്‍ അബ്ദുല്‍ഹുസൈന്‍ ഖലഫും ഐ.പി.എ. ഡയറക്ടര്‍ ജനറല്‍ ഡോ. ശൈഖ റാന ബിന്ത് ഈസ ബിന്‍ ദുഐജ് അല്‍ ഖലീഫയും പങ്കെടുത്തു. തൊഴില്‍ വിപണിയില്‍ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിന് യുവ ബഹ്റൈനികളെ പ്രൊഫഷണല്‍ കഴിവുകളും പ്രായോഗിക പരിചയവും നല്കി സജ്ജരാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.യുവ പ്രൊഫഷണലുകളെ തൊഴിലിന് ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പിന് ആവശ്യമായ പരിശീലനവും വിഭവങ്ങളും നല്‍കിക്കൊണ്ട് ശാക്തീകരിക്കുന്നതിനുള്ള ബഹ്റൈന്റെ പ്രതിബദ്ധതയെക്കുറിച്ച് മന്ത്രി സംസാരിച്ചു. തൊഴിലന്വേഷകരെ പിന്തുണയ്ക്കാനും തൊഴില്‍ ശക്തിയില്‍ അവരെ സംയോജിപ്പിക്കാനും സുസ്ഥിര വികസനത്തിന് ഫലപ്രദമായി സംഭാവന നല്‍കാനും കഴിവുകള്‍ നല്‍കുന്നതിലൂടെ അവരെ പിന്തുണയ്ക്കുന്ന ഒരു പ്രധാന സംരംഭമാണ് ഖെബെറത്ത് പരിപാടിയെന്ന് അദ്ദേഹം പറഞ്ഞു. തൊഴില്‍ മന്ത്രാലയവും ഐ.പി.എയും…
അബുദാബി: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഇന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ എത്തി.വിമാനത്താവളത്തില്‍ അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന് ഹമദ് രാജാവിനെ സ്വീകരിച്ചു.ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒരു സംഘം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്.
കല്‍പ്പറ്റ: പ്രിയങ്ക ഗാന്ധി എം.പി. ഫെബ്രുവരി 8 മുതല്‍ 10 വരെ വയനാട്ടിലെത്തും. നിയോജകമണ്ഡലം അടിസ്ഥാനപ്പെടുത്തി നടക്കുന്ന കോണ്‍ഗ്രസ് ബൂത്ത് നേതാക്കളുടെ സംഗമങ്ങളില്‍ അവര്‍ പങ്കെടുക്കും.വയനാട് ലോക്സഭാ മണ്ഡലങ്ങളിലെ ബൂത്ത്, മണ്ഡലം, നിയോജകമണ്ഡലം തലത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങള്‍, കണ്‍വീനര്‍മാര്‍, ഖജാന്‍ജിമാര്‍, ജില്ലാ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുന്ന വിപുലമായ സംഗമങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും.എട്ടിന് രാവിലെ 9.30ന് മാനന്തവാടിയില്‍ നാലാം മൈല്‍ എ.എച്ച്. ഓഡിറ്റോറിയത്തിലും 12 മണിക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ എടത്തറ ഓഡിറ്റോറിയത്തിലും 2 മണിക്ക് കല്‍പ്പറ്റയില്‍ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലുമായിരിക്കും സംഗമങ്ങള്‍. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, വന്യജീവി ആക്രമണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രിയങ്ക പാര്‍ട്ടി നേതാക്കളുമായി സംവദിക്കും.
കൊച്ചി: കേരളത്തില്‍നിന്നുള്ള ഏക യൂറോപ്യന്‍ സര്‍വീസായ എയര്‍ ഇന്ത്യ കൊച്ചി- ലണ്ടന്‍ വിമാന സര്‍വീസ് എയര്‍ ഇന്ത്യ നിര്‍ത്തില്ല. മാര്‍ച്ച് 28 മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്നുള്ള എയര്‍ ഇന്ത്യയുടെ അറിയിപ്പിനെ തുടര്‍ന്ന് സിയാല്‍ അധികൃതര്‍ ഇന്ന് എയര്‍ ഇന്ത്യ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനമുണ്ടായത്.ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കൊച്ചിയില്‍നിന്ന് ലണ്ടന്‍ ഗാറ്റ്വിക്കിലേക്ക് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം നിലവില്‍ സര്‍വീസ് നടത്തുന്നത്. നിലവിലെ ശീതകാല ഷെഡ്യൂള്‍ അവസാനിക്കുന്നതോടെ തിരക്കേറിയ ഈ സര്‍വീസ് മാര്‍ച്ച് 28ന് നിര്‍ത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് സിയാല്‍ മാനേജിംഗ്് ഡയറക്ടര്‍ എസ്. സുഹാസ് ബുധനാഴ്ച ഗുര്‍ഗാവിലെ ആസ്ഥാനത്ത് എയര്‍ ഇന്ത്യ അധികൃതരുമായി ചര്‍ച്ച നടത്തിയത്.എയര്‍ ഇന്ത്യ ഗ്രൂപ്പ് മേധാവി പി. ബാലാജി, സിയാല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. എയര്‍ ഇന്ത്യയുടെ ലണ്ടന്‍ വിമാന സര്‍വീസ് ലാഭകരമാക്കാനുള്ള പാക്കേജ് ചര്‍ച്ചയില്‍ സിയാല്‍ അവതരിപ്പിച്ചു. സര്‍വീസ് മുടങ്ങാതിരിക്കാന്‍…
മനാമ: ബഹ്റൈന്‍ നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴില്‍ മന്ത്രിയുമായ യൂസിഫ് ബിന്‍ അബ്ദുല്‍ഹുസൈന്‍ ഖലഫും ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കുര്യന് ജേക്കബും കൂടിക്കാഴ്ച നടത്തി.വിവിധ മേഖലകളില്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ബഹ്റൈന്റെ പ്രതിബദ്ധത ഖലഫ് എടുത്തുപറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന ബഹ്റൈന്റെ വിപുലമായ തൊഴില്‍ നിയമനിര്‍മ്മാണവും സാമ്പത്തിക വളര്‍ച്ചയെ പരിപോഷിപ്പിക്കുന്ന ബിസിനസ് സൗഹൃദ അന്തരീക്ഷവും അദ്ദേഹം പരാമര്‍ശിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെ ഇന്ത്യന്‍ അംബാസഡര്‍ പ്രശംസിച്ചു. വിവിധ മേഖലകളില്‍, പ്രത്യേകിച്ച് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതില്‍ ബഹ്റൈന്‍ കൈവരിച്ച പുരോഗതിയെയും വികസനത്തെയും അദ്ദേഹം അഭിനന്ദിച്ചു. ബഹ്റൈനിലെ തൊഴില്‍ നിയമങ്ങള്‍ അന്താരാഷ്ട്ര തൊഴില്‍ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും മേഖലയിലെ മികച്ച രീതികളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈനില്‍ നിരോധിത ട്രോളിംഗ് വലകള്‍ ഉപയോഗിച്ച ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍
മനാമ: ബഹ്റൈനില്‍ നിരോധിക്കപ്പെട്ട ബോട്ടം ട്രോളിംഗ് വലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റിലായി.കടലില്‍ നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തുന്നത് കണ്ടെത്തിയെന്ന തീരരക്ഷാസേനയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അറസ്റ്റ്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പരിശോധനയ്ക്കെത്തിയ അധികൃതര്‍, ഇന്ത്യന്‍ പൗരരായ മത്സ്യബന്ധനത്തൊഴിലാളികളുള്ള ബോട്ട് കണ്ടെത്തി. അധികൃതരെ കണ്ടപ്പോള്‍ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.ഇവരുടെ കൈവശം പുതുതായി പിടിച്ച ചെമ്മീന്‍ ഉണ്ടായിരുന്നു. അത് അധികൃതര്‍ കസ്റ്റഡിയിലെടുത്തു.
സാംസ്കാരിക പാരമ്പര്യത്തിന്റെ വര്‍ണപ്പകിട്ടുമായി ഐ.എല്‍.എയുടെ ഇന്ത്യന്‍ കള്‍ചറല്‍ മൊസൈക്
മനാമ: ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് (ഐ.എല്‍.എ) ‘ഇന്ത്യന്‍ കള്‍ചറല്‍ മൊസൈക്’ എന്ന പേരില്‍ സിഞ്ചിലെ ബു ഗസലിലുള്ള സംഘടനയുടെ ആസ്ഥാനത്ത് സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു. നൃത്തം, കരകൗശല വസ്തുക്കള്‍, ഭക്ഷണം, ഇന്ററാക്ടീവ് സ്റ്റാളുകള്‍ എന്നിവയിലൂടെ ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യങ്ങള്‍ ആഘോഷിച്ച പരിപാടി ജനങ്ങളെ ആകര്‍ഷിച്ചു.പരിപാടിയുടെ ഭാഗമായി നടന്ന ഫാമിലി ഓപ്പണ്‍ ഹൗസ് ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ ഊഷ്മളവും സമഗ്രവുമായ അന്തരീക്ഷത്തില്‍ അനുഭവിക്കാന്‍ അവസരമൊരുക്കി. രാവിലെ 10ന് ഉദ്ഘാടന ചടങ്ങും ഗെയിമുകളും നടന്നു. സാംസ്കാരിക നൃത്ത വിഭാഗം വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ കലാരൂപങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് രഞ്ജന ബന്‍സാലിയുടെ വിടവാങ്ങല്‍ ചടങ്ങ് നടന്നു.യുവ പ്രതിഭകള്‍ക്കു പുറമെ കുട്ടികളും കലാപരിപാടികള്‍ അവതരിപ്പിച്ചു. വൈകുന്നേരം കഥാകൃത്ത് അനുപം കിംഗര്‍ വേദിയിയില്‍ കഥകള്‍ പറഞ്ഞു. വര്ണപ്പകിട്ടാര്ന്ന ഫാഷന്‍ ഷോയും നടന്നു. ബഹ്റൈനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വീടിന്റെ രുചി സമ്മാനിക്കുന്ന രുചികരമായ ഭക്ഷണങ്ങളുള്ള സ്റ്റാളുകളും ഒരുക്കിയിരുന്നു. ഇന്ത്യ പ്രതിനിധീകരിക്കുന്ന ആഴത്തില്‍ വേരൂന്നിയ പൈതൃകത്തിനും നാനാത്വത്തില്‍ ഏകത്വത്തിനുമുള്ള ശ്രദ്ധാഞ്ജലിയാണ് ഇന്ത്യന്‍…
മനാമ: ആഗോള പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന് (വൈ.എം.എഫ്) മിഡിലീസ്റ്റ് റീജിയണും ആതുര സേവനത്തില്‍ പ്രശസ്തരായ കിംസ് ഹെല്‍ത്തും ചേര്‍ന്ന് ബഹ്റൈന്‍ നാഷണല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വാക്കത്തോണ്‍ 2025 സംഘടിപ്പിച്ചു. വേള്‍ഡ് മലയാളി ഫെഡറേഷന് മിഡിലീസ്റ്റ് ഹെല്‍ത്ത് കോ- ഓര്‍ഡിനേറ്റര്‍ ഡോ. ലാല്‍ കൃഷ്ണയുടെ പിന്തുണയോടെ സ്റ്റാര്‍വിഷന്‍ ഇവന്റിന്റെ ബാനറില്‍ ജനുവരി 31ന് രാവിലെ 8 മണിക്ക് സീഫ് വാട്ടര്‍ ഗാര്ഡന് സിറ്റിയിലാണ് വാക്കത്തോണ്‍ നടത്തിയത്. കാപ്പിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഫോളോ അപ്പ് ഡയറക്ടര്‍ യൂസിഫ് ലോരി ഫ്ളാഗ് ഓഫ് ചെയ്തു. കിംസ് ഹെല്‍ത്തിനെ പ്രതിനിധീകരിച്ച് ഡോ. മുഹമ്മദ് അബ്ദുല്‍ നബി അല്‍ സൈഫ് ആരോഗ്യസംരക്ഷണത്തെക്കുറിച്ച് വിവരിച്ചു. വൈ.എം.എഫ്. ബഹ്റൈന്‍ നാഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് മിനി മാത്യു അദ്ധ്യക്ഷപ്രസംഗം നടത്തി. സെക്രട്ടറി അലിന് ജോഷി സ്വാഗതമാശംസിച്ചു. കോ- ഓര്‍ഡിനേറ്റര്‍ ശ്രീജിത്ത് ഫറോക്ക്, വൈ.എം.എഫ്. ഗ്ലോബല്‍ വൈസ് പ്രസിഡന്റ് കോശി സാമൂവേല്‍, മിഡിലീസ്റ്റ് ട്രഷറര്‍ മുഹമ്മദ് സാലി, മിഡിലീസ്റ്റ് യൂത്ത്…
ഹോട്ടലുടമയും ജീവനക്കാരും പീഡിപ്പിക്കാന്‍ ശ്രമിച്ചു; കെട്ടിടത്തില്‍നിന്ന് ചാടിയ യുവതിക്ക് പരിക്ക്
കോഴിക്കോട്: മുക്കത്ത് പീഡനശ്രമത്തില്‍നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്കു ചാടിയ പയ്യന്നൂര്‍ സ്വദേശിയായ യുവതിക്ക് പരിക്ക്.പുതുതായി ആരംഭിച്ച സാകേതം എന്ന സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയായ 29കാരിക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീഴ്ചയില്‍ നട്ടെല്ലിന് പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.ഹോട്ടലുടമയും രണ്ടു ജീവനക്കാരും തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതി പോലീസിനു മൊഴി നല്കി. മൂന്നു മാസമായി യുവതി ലോഡ്ജിലെ ജീവനക്കാരിയാണ്. രാത്രി ഫോണ്‍ നോക്കിയിരിക്കെ മൂന്നു പേരെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഈ സമയത്ത് പ്രാണരക്ഷാര്‍ത്ഥം ഓടി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടിയെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്.മുക്കം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഹോട്ടലുടമ ദേവദാസ്, റിയാസ്, സുരേഷ് എന്നിവര്‍ക്കെതിരെ കേസെടുത്തു.
മനാമ: ബഹ്റൈനിലെ ടൂറിസം മേഖല വിപുലീകരണത്തിന് ഒരുങ്ങുന്നു. ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫര്‍ അല്‍ സൈറാഫിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന് അതോറിറ്റിയുടെ (ബി.ടി.ഇ.എ) ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.2022- 2026 കാലയളവിലെ ടൂറിസം തന്ത്രത്തിന് കീഴിലുള്ള നടപ്പുവര്‍ഷത്തെ പ്രവര്‍ത്തന പദ്ധതികളും മുന്‍ഗണനകളും സഹിതം 2024ലെ ബി.ടി.ഇ.എയുടെ പ്രധാന നേട്ടങ്ങള്‍ യോഗം അവലോകനം ചെയ്തു. വിപുലീകരണം വഴി ബഹ്റൈന്റെ ജി.ഡി.പിയില്‍ ഈ മേഖലയുടെ സംഭാവന വര്‍ധിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.ലൈസന്‍സിംഗ് അപ്ഡേറ്റുകള്, ബിസിനസ് വികസനം, ടൂറിസം പ്രകടന സൂചകങ്ങള്‍, പ്രധാന ടൂറിസം പ്രൊജക്റ്റുകള്‍, 2024ലെ ബഹ്റൈന്‍ ഫെസ്റ്റിവല്‍ സീസണിന്റെ സാമ്പത്തിക ഫലങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ചയായി.പൊതു- സ്വകാര്യ മേഖലാ പങ്കാളികളുമായുള്ള സഹകരണത്തിന്റെ പ്രാധാന്യം മന്ത്രി എടുത്തുപറഞ്ഞു. ബഹ്റൈന്റെ സാംസ്കാരികവും ചരിത്രപരവുമായ ആകര്ഷണങ്ങള് വര്‍ധിപ്പിക്കുന്ന, രാജ്യത്തിന്റെ പ്രാദേശിക, അന്തര്‍ദേശീയ ടൂറിസം സ്ഥാനം കൂടുതല്‍ വര്‍ധിപ്പിക്കുന്ന പുതിയ സംരംഭങ്ങളും പദ്ധതികളും ആവശ്യമായിവരുന്ന ഒരു മുന്‍ഗണനാ മേഖലയെന്ന നിലയില്‍ ടൂറിസത്തില്‍ ബഹ്റൈന്റെ…
