- നിയമവിരുദ്ധ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും
- ഗുദൈബിയയില്‍ 4,700 ദിനാര്‍ കവര്‍ച്ച: മൂന്നു പേര് അറസ്റ്റില്‍
- അഞ്ചു കിലോഗ്രാമിലധികം മയക്കുമരുന്നുമായി അറബ് പൗരന് അറസ്റ്റില്‍
- തുര്‍ക്കിയിലെ സ്കൂളില്‍ വെടിവെപ്പ്: ബഹ്റൈന്‍ അനുശോചിച്ചു
- തടവുകാരന്റെ മരണം: പ്രതിയെ വിചാരണയ്ക്ക് വിട്ടു
- കോഴിക്കോട് തിരുവണ്ണൂർ ഗോപിനാഥൻ നായർ നിര്യാതനായി
- കുരുക്ഷേത്ര എൻഐടിയിൽ വീണ്ടും ആത്മഹത്യ; ക്യാംപസിൽ വിദ്യാർഥി പ്രതിഷേധം…മെയ് 4 വരെ അവധി പ്രഖാപിച്ചു
- ബഹ്റൈൻ പ്രവാസിയുടെ അമ്മ നിര്യാതയായി
Author: news editor
മനാമ: ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി ടെലിഫോണില്‍ സംസാരിച്ചു. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള അടുത്ത ബന്ധം ഇരുവരും അവലോകനം ചെയ്തു. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി സംയുക്ത ശ്രമങ്ങള്‍ കൂടുതല്‍ വികസിപ്പിക്കാനുള്ള വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതിയും മാര്‍ഗങ്ങളും അവര്‍ ചര്‍ച്ച ചെയ്തു. മേഖലയിലെ സംഭവവികാസങ്ങളും മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. കൂടാതെ പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറുകയുമുണ്ടായി.
മനാമ: സിറിയയ്ക്കുമേലുള്ള സാമ്പത്തിക ഉപരോധം നീക്കാനുള്ള യൂറോപ്യന്‍ യൂണിയന്റെ തീരുമാനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു. ആധുനിക സിറിയന്‍ രാഷ്ട്രം കെട്ടിപ്പടുക്കാനും സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാനുമുള്ള ഒരു നല്ല ചുവടുവയ്പ്പാണിതെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.സിറിയയുടെ ഐക്യം, പരമാധികാരം, സുരക്ഷ, സ്വാതന്ത്ര്യം എന്നിവയ്ക്ക് രാജ്യത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പുനര്‍നിര്‍മ്മാണം, സമാധാനത്തിന്റെ ഏകീകരണം, സുസ്ഥിര വികസനം, അറബ്, പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളില്‍ സിറിയയുടെ സജീവ പങ്ക് പുനഃസ്ഥാപിക്കല്‍ എന്നിവ ലക്ഷ്യമിട്ടുള്ള ശ്രമങ്ങള്‍ക്ക് രാജ്യം പിന്തുണ അറിയിച്ചു.
മനാമ: മെയ് 20 ലോക മെട്രോളജി ദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ച് ബഹ്റൈന്‍ ഫിനാന്‍ഷ്യല്‍ ഹാര്‍ബറില്‍ വ്യവസായ- വാണിജ്യ മന്ത്രാലയത്തിന്റെ ടെസ്റ്റിംഗ് ആന്റ് മെട്രോളജി ഡയറക്ടറേറ്റ് സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു പങ്കെടുത്തു.ദേശീയ അളവെടുപ്പ് ലബോറട്ടറിയുടെ നേട്ടങ്ങള്‍ മന്ത്രി വിശദീകരിച്ചു. 50 ടണ്‍ വരെയുള്ള ഭാരങ്ങള്‍ക്ക് കൃത്യമായ കാലിബ്രേഷന്‍ സേവനങ്ങള്‍ നല്കുന്ന മാസ് ലബോറട്ടറി, നൂതന ഉപകരണങ്ങള്‍ ഉപയോഗിച്ച് വ്യാപ്തത്തിലും പ്രവാഹ അളവുകളിലും കൃത്യത ഉറപ്പാക്കുന്ന വ്യാപ്ത ലബോറട്ടറി, അന്താരാഷ്ട്രതലത്തിലും പ്രാദേശികമായും അംഗീകൃത താപനില ലബോറട്ടറി എന്നിവയുടെ പുരോഗതി അദ്ദേഹം ചൂണ്ടിക്കാട്ടി.മെട്രോളജിയിലെ പ്രധാന ദേശീയ നേട്ടങ്ങള്‍ എടുത്തുകാണിക്കുന്ന പ്രദര്‍ശനത്തില്‍ വിവിധ വിഷയങ്ങളിലുടനീളം ആധുനികവും പുരാതനവുമായ അളവെടുക്കല് ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
മനാമ: ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) മെയ് 11 മുതല്‍ 17 വരെ നടത്തിയ പരിശോധനയില്‍ പിടികൂടിയ 167 അനധികൃത വിദേശ തൊഴിലാളികളെ നാടുകടത്തി. ക്രമരഹിതമായി ജോലി ചെയ്ത 14 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു.മൊത്തത്തില്‍ 1,337 പരിശോധനകളാണ് ഈ കാലയളവില്‍ നടന്നത്. ഇതില്‍ 1,324 എണ്ണവും വാണിജ്യ സ്ഥാപനങ്ങളിലായിരുന്നു. നാലു ഗവര്‍ണറേറ്റുകളിലായാണ് പരിശോധന നടന്നതെന്ന് എല്‍.എം.ആര്.എ. അറിയിച്ചു.
മനാമ: ബഹ്റൈനില്‍ ആഗോള ആരോഗ്യ, സുരക്ഷ, പരിസ്ഥിതി (എച്ച്.എസ്.ഇ) സമ്മേളനത്തിന്റെയും പ്രദര്‍ശനത്തിന്റെയും 9ാമത് പതിപ്പ് എണ്ണ, പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദൈന ഉദ്ഘാടനം ചെയ്തു.വിവിധ മേഖലകളില്‍, പ്രത്യേകിച്ച് എണ്ണ, വാതക മേഖലകളില്‍ സുരക്ഷ, ആരോഗ്യം, പരിസ്ഥിതി അവബോധം എന്നിവയുടെ ഒരു സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പൊതു, സ്വകാര്യ മേഖലകളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍, എംബസികള്‍, സാങ്കേതിക വിദഗ്ധര്‍, അക്കാദമിക് വിദഗ്ധര്‍, ലോകമെമ്പാടുമുള്ള പങ്കാളികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.ബഹ്റൈന്റെ ഊര്‍ജ്ജ പരിവര്‍ത്തനത്തിന് നേതൃത്വം നല്കുന്നതില് രാജാവിന്റെ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യങ്ങള്‍ക്കുമുള്ള പ്രതിനിധിയും ബാപ്കോ എനര്‍ജീസിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള ബാപ്കോ എനര്‍ജീസിന്റെ പങ്കിനെക്കുറിച്ച് മന്ത്രി പരാമര്‍ശിച്ചു. ദേശീയ, അന്തര്‍ദേശീയ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങളോടുള്ള പ്രതിബദ്ധത ഊന്നിപ്പറയുന്നതിനായി എണ്ണ-വാതക മേഖലയില്‍ കമ്പനി നിരവധി സംരംഭങ്ങളും നയങ്ങളും അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പരിപാടിയുടെ മുഖ്യ സ്പോണ്‍സറായ…
മനാമ: ഈജിപ്തില്‍ വ്യോമസേനാ അഭ്യാസത്തിനിടെ ഒരു സൈനിക വിമാനം സാങ്കേതിക തകരാറുമൂലം തകര്‍ന്നുവീണ് ജീവനക്കാര്‍ മരിച്ച സംഭവത്തില്‍ ബഹ്റൈന്‍ അനുശോചനവും ഐക്യദാര്‍ഢ്യവും അറിയിച്ചു.ഈജിപ്ത് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇരകളുടെ കുടുംബങ്ങള്‍ക്കും ആത്മാര്‍ത്ഥ അനുശോചനം അറിയിക്കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം. അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ടെക്സ്റ്റൈല്‍സില്‍ വൈകീട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തത്തിനു തുടക്കം. ഉപഭോക്താക്കളും ജീവനക്കാരും ഉടന്‍ കടയില്‍നിന്നു മാറി. സ്കൂള്‍ തുറക്കാന്‍ പോകുന്ന സമയമായതിനാല്‍ യൂണിഫോം തുണിത്തരങ്ങളുടെ വന്‍ ശേഖരമടക്കം കടയിലുണ്ടായിരുന്നു. തീ ഇതിലേക്കു പടര്‍ന്ന് ആളിക്കത്തിയതോടെ സമീപത്തെ കടകളിലുള്ളവരും ഒഴിഞ്ഞു. കടകളിലേറെയും എ.സി. ആയതിനാല്‍ അടച്ചുമൂടിയ നിലയിലാണ്. അതും തീപിടിത്തം നിയന്ത്രിക്കുന്നതിനു തടസ്സമായി. ടെക്സ്റ്റൈല്‍സിന്റെ എ.സിയിലേക്കു പടര്‍ന്ന തീ അതിവേഗം മറ്റു കടകളിലേക്കും വ്യാപിക്കുകയായിരുന്നു.ആദ്യം രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സാണ് എത്തിയത്. തീ നിയന്ത്രിക്കാനാവാതെ വന്നതോടെ കൂടുതല്‍ അഗ്നിരക്ഷാസേനാ യൂണിറ്റുകളെത്തി. കെട്ടിട സമുച്ചയത്തിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലേക്കും തീ പടര്‍ന്നതോടെ കൂടുതല്‍ ആശങ്കയായി. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയും റോഡ് അടയ്ക്കുകയും ചെയ്തു. നഗരം പുക മൂടിയ അവസ്ഥയിലാണ്.
ബഹ്റൈന്‍ സ്കൂള്‍സ് ആന്റ് കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷന്റെ ഉത്തരവാദിത്തങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുക്കും
മനാമ: ബഹ്റൈന്‍ സ്കൂള്‍സ് ആന്റ് കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷന്റെ ഉത്തരവാദിത്തങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ അറിയിച്ചു. അസോസിയേഷന് പിരിച്ചുവിടുന്നതിനുള്ള ഉത്തരവ് 2025 (21) സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണിത്.ജി.എസ്.എയുമായി ഏകോപിപ്പിച്ച് മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ സേവന മേഖലയിലൂടെയായിരിക്കും ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുക. ബഹ്റൈനിലെ സ്കൂള്‍ കായിക വിനോദങ്ങള്‍ വികസിപ്പിക്കുന്നതില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ജി.എസ്.എയുടെയും സംയുക്ത ശ്രമങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ശൈഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്ദ്ദേശപ്രകാരമുണ്ടാക്കിയ സഹകരണത്തെ അദ്ദേഹം അഭിനന്ദിച്ചു.
മനാമ: ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടി(യു.എന്‍.ഡി.പി)യുടെയും ആഗോള പരിസ്ഥിതി ഫെസിലിറ്റിയുടെയും (ജി.ഇ.എഫ്) പിന്തുണയോടെ ബഹ്റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ) ‘ആഗോള ജൈവവൈവിധ്യ ചട്ടക്കൂടിന്റെ അന്തിമ ദേശീയ വര്‍ക്ക്ഷോപ്പ് – ഏര്‍ളി ആക്ഷന്‍ സപ്പോര്‍ട്ട് പ്രോജക്റ്റ്’ എന്ന പേരില്‍ ദേശീയ ശില്പശാല നടത്തി.എണ്ണ-പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദൈന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല, പൊതുസമൂഹം എന്നിവയില്‍നിന്നുള്ള പ്രതിനിധികള്‍ക്കൊപ്പം ശില്പശാലയില് പങ്കെടുത്തു.ബഹ്റൈന്റെ ജൈവവൈവിധ്യ നയത്തെ അന്താരാഷ്ട്ര ചട്ടക്കൂടുകളുമായി യോജിപ്പിക്കുക, നിരീക്ഷണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, സുസ്ഥിര നയത്തിനും ധനസഹായത്തിനും അടിത്തറ പാകുക എന്നിവയിലായിരുന്നു ചര്‍ച്ചകള്‍.ദീര്‍ഘകാല പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കാന്‍ ദേശീയ നയങ്ങളെ ആഗോള ജൈവവൈവിധ്യ അജണ്ടയുമായി യോജിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോ. ദൈന പറഞ്ഞു.ബഹ്റൈനിലെ യു.എന്‍.ഡി.പി. റസിഡന്റ് പ്രതിനിധി അസ്മ ഷലാബി ബഹ്റൈന്റെ പരിസ്ഥിതി സംരംഭങ്ങള്‍ക്ക് സംഘടനയുടെ പിന്തുണ പ്രഖ്യാപിച്ചു.
മുനിസിപ്പല്‍ മേഖലയില്‍ ഗള്‍ഫ് സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ബഹ്റൈന്റെ പിന്തുണ: മുനിസിപ്പാലിറ്റി മന്ത്രി
കുവൈത്ത്: മുനിസിപ്പല്‍ മേഖലയില്‍ ഗള്‍ഫ് സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ബഹ്റൈന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്ക് വ്യക്തമാക്കി. കുവൈത്തില്‍ നടന്ന 28ാമത് ജി.സി.സി. മുനിസിപ്പല്‍ കാര്യ മന്ത്രിതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗള്‍ഫ് സമൂഹങ്ങളിലുടനീളം സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിലും സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിലും ജീവിത നിലവാരം ഉയര്‍ത്തുന്നതിലും മുനിസിപ്പല്‍ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് മന്ത്രി പറഞ്ഞു. നിയമനിര്‍മ്മാണം നവീകരിക്കാനും നിയന്ത്രണ മേല്‍നോട്ടം മെച്ചപ്പെടുത്താനും ജി.സി.സി. രാജ്യങ്ങള്‍ക്കിടയില്‍ മികച്ച രീതികള്‍ കൈമാറാനും തുടര്‍ച്ചയായ ഏകോപനം ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.നഗര സുസ്ഥിരത, തന്ത്രപരമായ ആസൂത്രണം എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. സംയോജിത മാലിന്യ സംസ്കരണത്തെയും നഗര രൂപകല്‍പ്പനയെയും കുറിച്ചുള്ള ഗൈഡുകള്‍ ഉള്‍പ്പെടെ നിരവധി പ്രാദേശിക ചട്ടക്കൂടുകള്‍ക്ക് മന്ത്രിമാര്‍ അംഗീകാരം നല്കി. ബഹ്റൈന്റെ നേതൃത്വത്തില്‍ വികസിപ്പിച്ച നഗര ഹരിതവല്‍ക്കരണ മാനുവലും യോഗം അംഗീകരിച്ചു. റിയാദിലെ കിംഗ് സൗദ് സര്‍വകലാശാലയിലെ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് പ്ലാനിംഗില്‍…
