Author: News Desk

കുവൈത്ത് സിറ്റി: എനർജി ഡ്രിങ്കുകളുടെ വിൽപ്പനയും വിതരണവുമായി ബന്ധപ്പെട്ട് നിർണ്ണായക നീക്കവുമായി കുവൈത്ത്. 18 വയസിന് താഴെയുള്ളവർക്ക് ഇനി മുതൽ എനർജി ഡ്രിങ്കുകൾ വിൽക്കാൻ പാടില്ല. പ്രായപൂർത്തിയായ വ്യക്തികൾക്ക് ഒരു ദിവസം രണ്ട് എനർജി ഡ്രിങ്കുകൾ മാത്രമേ വിൽക്കാൻ പാടുള്ളു എന്നും സർക്കാർ പുറത്തിയ ഉത്തരവിൽ പറയുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ നിയമം നടപ്പിലാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി അറിയിച്ചു. പലചരക്ക് കടകൾ, ഫുഡ് ട്രക്കുകൾ, റസ്റ്റോറന്റുകൾ, കഫേകൾ,വെൻഡിങ് മെഷീനുകൾ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെയുള്ള വിൽപ്പനയ്ക്കും വിലക്ക് ബാധകമാണ്. എനർജി ഡ്രിങ്കുകളുടെ പാക്കേജിംഗിൽ ആരോഗ്യ മുന്നറിയിപ്പുകൾ നിർബന്ധമായും ഉൾപ്പെടുത്തണം. എനർജി ഡ്രിങ്കുകളുമായി ബന്ധപ്പെട്ട എല്ലാ തരത്തിലുള്ള വാണിജ്യ പരസ്യങ്ങളും സ്പോൺസർഷിപ്പുകളും പൂർണമായും നിരോധിക്കുമെന്നും സർക്കാർ അറിയിച്ചു.

Read More

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റ ഗവർണറേറ്റിലെ കബ്ദ് മരുഭൂമി മേഖലകളിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയവും മുനിസിപ്പാലിറ്റിയും സംയുക്തമായി വൻ സുരക്ഷാ പരിശോധന നടത്തി. സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനുമായി തയ്യാറാക്കിയ സമഗ്ര സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ക്രിമിനൽ സെക്യൂരിറ്റി സെക്ടർ (ജഹ്‌റ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്), കുവൈത്ത് മുനിസിപ്പാലിറ്റി, ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റ് എന്നിവ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അൽ-ദവാസിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന. മരുഭൂമി പ്രദേശങ്ങളിൽ സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച താൽക്കാലിക ഷെഡുകൾ, കന്നുകാലി തൊഴുത്തുകൾ, മറ്റ് അനധികൃത നിർമ്മാണങ്ങൾ എന്നിവ നീക്കം ചെയ്യുക കൂടാതെ താമസ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെയും പിടികിട്ടാപ്പുള്ളികളെയും കണ്ടെത്തുക എന്നതും പരിശോധനയുടെ ലക്ഷ്യമാണ്. പരിശോധനയിൽ മദ്യം, മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, വാണ്ടഡ് വാഹനങ്ങൾ എന്നിവ പിടിച്ചെടുക്കുന്നതിനും, നിരവധി വാണ്ടഡ് വ്യക്തികളെയും നിയമലംഘകരെയും അറസ്റ്റ് ചെയ്യുന്നതിനും…

Read More

തിരുവനന്തപുരം: നഗരത്തിലെ ക്രിസ്മസ്-പുതുവര്‍ഷാഘോഷത്തിന് മാറ്റുകൂട്ടി കനകക്കുന്നില്‍ നടക്കുന്ന വസന്തോല്‍സവത്തിലെ ദീപാലങ്കാരം സന്ദര്‍ശകരില്‍ വിസ്മയം തീര്‍ക്കുന്നു. വൈവിധ്യമാര്‍ന്ന ഇലുമിനേഷനുകളും ഇന്‍സ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് ദീപാലങ്കാരങ്ങളും ഒരുക്കിയിട്ടുള്ളത്. ‘ഇലുമിനേറ്റിംഗ് ജോയ് സ്പ്രെഡ്ഡിംഗ് ഹാര്‍മണി’ എന്ന ആശയത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ചിട്ടുള്ള ദീപവിതാനം കാണാന്‍ അവധിക്കാലത്ത് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കനകക്കുന്നില്‍ വസന്തോത്സവത്തിന്‍റെ പ്രവേശന കവാടത്തില്‍ അതിഥികളെ സ്വാഗതം ചെയ്യുന്നത് ഭീമാകാരമായ മഞ്ഞുവണ്ടിയോടു കൂടിയ കമാനമാണ്. ആറ് റെയിന്‍ഡിയറുകള്‍ ഉള്‍പ്പെടുന്ന കമാനമാണ് ഇന്‍സ്റ്റലേഷന്‍റെ സവിശേഷത. ഇവ ഓരോന്നും 12 മുതല്‍ 15 അടി വരെ ഉയരമുള്ളതാണ്. ഇവ ഒരുമിച്ച് തറനിരപ്പില്‍ നിന്ന് 50 മുതല്‍ 60 അടി വരെ ഉയരമുണ്ട്. തുടര്‍ന്ന് പ്രകാശം നിറഞ്ഞ നടപ്പാതയിലൂടെയാണ് സന്ദര്‍ശകര്‍ സഞ്ചരിക്കേണ്ടത്. വിളക്കുകളുടെ ഒരു തുരങ്കപാതയിലേക്കും അത് ആനയിക്കും. പ്രകാശിതമായ ഒരു വനത്തെ ഉള്‍ക്കൊള്ളുന്ന ഹൈടെക് ലൈറ്റിംഗ് സോണ്‍ ആണ് മറ്റൊരു സവിശേഷത. അതിഥികളെ ഭാവിയിലേക്കുള്ള അനുഭവത്തിലൂടെ കൊണ്ടുപോകുന്നതാണ് വസന്തോത്സവത്തിലെ കോസ്മിക്-തീം ലൈറ്റ്…

Read More

ബഹ്‌റിൻ മലയാളീ കത്തോലിക്ക സമൂഹം വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ 2025 ഡിസംബർ 26 ആം തീയ്യതി ഇസാ ടൗണിലുള്ള സേക്രഡ് ഹാർട്ട് സ്കൂളിന്റെ അങ്കണത്തിൽ വെച്ച് ആഘോഷിച്ചു. രാവിലെ 8.30ന് തിരുന്നാൾ കൊടി കയറി. അതിനു ശേഷം 9 മണി മുതൽ വിശ്വാസികൾക്കായി അമ്പ് എഴുന്നള്ളിച്ചു വെക്കൽ നടന്നു. തുടർന്ന് നടന്ന ആഘോഷമായ തിരുന്നാൾ കുർബാനയ്ക്ക് മനാമ തിരുഹൃദയ ദേവാലയം വികാരിയും തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടറുമായ റെവ. ഫാ. ഫ്രാൻസിസ് ജോസഫ് പടവുപുരക്കലിന്റെ മുഖ്യ കാർമികത്വത്തിൽ ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ റെക്ടർ ഫാ. സജി തോമസ്, ഫാ. ജോൺ ബ്രിട്ടോ, ഫാ. ജേക്കബ് കല്ലുവിള, ഫാ. അന്തോണി, ഫ. ഷാർബെൽ, ഫാ. നിക്കോൾസൻ, ഫാ. മാർക്കോസ്, ഫാ. റോഹൻ, ഫാ. ആൽബർട്ട് എന്നിവർ സഹ കാർമികത്വം വഹിച്ചു. തുടർന്ന് വർണ ശബളമായ പ്രദക്ഷിണം നടന്നു, ചെണ്ട മേളവും, വർണ കുടകളും, ഫ്ലാഗുകളും, ബാനറുകളുമെല്ലാം അണിചേർന്ന പ്രദക്ഷിണം നാട്ടിലെ തിരുന്നാളിനെ…

Read More

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിങ്ങിന് വിളിക്കില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. കണ്ടെത്താനാകാത്തവരുടെ പട്ടികയിലും ബൂത്ത് തിരിച്ചതിലും വ്യാപക പ്രശ്നമുണ്ടെന്ന് വിമര്‍ശിച്ച കോണ്‍ഗ്രസ് രേഖയായി ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതിനെയും എതിര്‍ത്തു. ഇതിനിടെ എസ്ഐആറിനായി വില്ലേജ് ഓഫീസുകളിൽ ഹെൽപ് ഡെസ്കുകള്‍ തുടങ്ങാൻ സര്‍ക്കാര്‍ ഉത്തരവിറക്കി. 2002ലെ വോട്ടര്‍ പട്ടികയിലുള്ളവരുമായുള്ള ബന്ധുത്വം ഒത്തു നോക്കാനാകാത്ത 19.32 ലക്ഷം പേരാണ് കരട് പട്ടികയിലുള്ളത്. ഇവരിൽ പട്ടിക പുറത്തിറക്കിയ ശേഷം ബിഎൽഒമാര്‍ക്ക് ഒത്തുനേോക്കാൻ കഴിഞ്ഞവരെയും ഹിയിറങ്ങിന് വിളിക്കില്ല. പ്രായമായവരെയും ഹിയിറങ്ങിൽ നിന്ന് ഒഴിവാക്കണമെന്നും ഓണ്‍ലൈൻ ഹിയറിങ് പരിഗണിക്കണെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഹിയറിങ് കുറയ്ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടെങ്കിലും ഒഴിവാക്കുന്നതിനെ ബിജെപി എതിര്‍ത്തു. പേരു ഉറപ്പിക്കാൻ ജാതി സര്‍ട്ടിഫിക്കറ്റ് രേഖയായി ചോദിക്കുന്നതിനെ കോണ്‍ഗ്രസും ലീഗും എതിര്‍ത്തു. ജീവിച്ചിരിക്കുന്നവരെയും സ്ഥലത്തുള്ളവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഇവരെ അപേക്ഷ നൽകാതെയും ഹിയറിങ് നടത്താതെയും പട്ടികയിൽ ഉള്‍പ്പെടുത്തണം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ചില മണ്ഡലങ്ങളിൽ ഫ്ലാറ്റ്…

Read More

മനാമ: ഇന്ത്യൻ സമൂഹത്തിന്റെ സേവനങ്ങൾ മഹത്തരമാണ് The bahraini catalysts disabilities association chairman, റിയാദ് അൽകർസൂഖ്. Indo-Bahrain Women unite നൽകിയ വീൽചെയ്റുകൾ സ്വീകരിച്ചു സംസാരിച്ചു. സുമിഷമീറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ. Women Across ശ്രീമതി സുമിത്ര കൂടാതെ . ശ്രീമതി സലീന, ശ്രീമതി കജോൽ, ശ്രീമതി അസ്ന, ശ്രീമതി ലിജി,ശ്രീമതി മായ ശ്രീമതി ഹസീന തുടങ്ങിയവരുടെ സാന്നിത്യം ഉണ്ടാരുന്നു.സാമൂഹിക പ്രവർത്തകരായ ശ്രീ നജീബ് കടലായി, ശ്രീ സയ്യിദ് ഹനീഫ്, ശ്രീ ഷമീർ സലിം, ശ്രീ സുധീർ സുലൈമാൻ, ശ്രീ നവാബ്, ശ്രീ ഫസൽ റഹ്മാൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.ഇനിയും indo -Bahrain women unite. സേവനങ്ങൾ പല മേഖലകളിലും ലഭ്യമാകട്ടെ.

Read More

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയയിലെ ഒരു അപ്പാർട്ട്മെന്‍റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം ഉണ്ടായത്. ഫർവാനിയ, സുബ്ഹാൻ എന്നീ അഗ്നിശമന നിലയങ്ങളിൽ നിന്നുള്ള സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. തീപിടുത്തത്തിൽ ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ നാല് പേരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമന സേനയുടെ പെട്ടെന്നുള്ള ഇടപെടൽ മൂലം തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനും നിയന്ത്രണവിധേയമാക്കാനും സാധിച്ചു. അപകടത്തിന്‍റെ കാരണം കണ്ടെത്താനായി കുവൈത്ത് ഫയർ ഫോഴ്സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

തിരുവനന്തപുരം: എസ്ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ‍ ഉത്തരവ്. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്കുകൾ തുടങ്ങും. ഉന്നതികൾ, മലയോര-തീര മേഖലകൾ തുടങ്ങിയ സ്ഥലങ്ങളിലെത്തി ബോധവത്കരണം നടത്താൻ അംഗനവാടി,ആശ വർക്കർമാരെയും കുടുംബശ്രീ പ്രവർത്തകരെയും നിയോഗിക്കും. കേരളം ഉൾപ്പടെ പതിനൊന്ന് സംസ്ഥാനങ്ങളിലെ എസ്ഐആർ കരടു പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒഴിവായത് മൂന്നു കോടി എഴുപത് ലക്ഷം വോട്ടർമാർ. ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവായത് തമിഴ്നാട്ടിലാണ്. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിച്ച ശേഷമാകും കേരളം ഉൾപ്പെട അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. ബിഹാറിനു ശേഷം കേരളം ഉൾപ്പടെ പത്ത് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഇതിൽ ഉത്തർപ്രദേശ് ഒഴികെ പതിനൊന്നിടത്തെ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് പൂർത്തിയായി. ഉത്തർപ്രദേശിൽ ഇതിന് ഈ മാസം 31 വരെ സമയം…

Read More

തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് പറഞ്ഞ അവിണിശ്ശേരിയില്‍ ഭരണം യുഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് വിജയം. നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ റോസിലി ജോയ് ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 10 വര്‍ഷത്തിന് ശേഷമാണ് അവിണിശ്ശേരിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ യുഡിഎഫ് ഏഴ്, ബിജെപി ഏഴ്, എല്‍ഡിഎഫ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. 2020ല്‍ യുഡിഎഫിന് മൂന്നും എല്‍ഡിഎഫിന് അഞ്ചും ബിജെപിക്ക് ആറും സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. അവിണിശേരി പഞ്ചായത്തില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ മാത്രം 17 വോട്ടുകള്‍ വന്നുവെന്നും പട്ടികയില്‍ നാട്ടുകാരല്ലാത്ത 79 പേര്‍ കടന്നുവെന്നും ഇവരെല്ലാം 69-ാം നമ്പര്‍ ബൂത്തില്‍ വോട്ടു ചെയ്തുവെന്നും നേരത്തെ സിപിഎം ആരോപിച്ചിരുന്നു.

Read More

തിരുവനന്തപുരം: കേരളത്തിലെ യുവതീ-യുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകുന്ന ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. eemployment.kerala.gov.in പോർട്ടൽ മുഖേന ഓൺലൈനായി മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്. കേരളത്തിൽ സ്ഥിരതാമസക്കാരായ 18 വയസ് പൂർത്തിയായവരും 30 വയസ് കവിയാത്തവരുമായിരിക്കണം അപേക്ഷകർ. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങൾ/ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധസ്ഥാപനങ്ങൾ/ രാജ്യത്തെ അംഗീകൃത സർവകലാശാലകൾ/ ‘ഡീംഡ്’ സർവകലാശാലകൾ, നിലവിൽ പ്രവർത്തിച്ചുവരുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യു.പി.എസ്.സി, സംസ്ഥാന പി.എസ്.സി., സർവീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റെയിൽവേ, മറ്റ് കേന്ദ്ര, സംസ്ഥാന പൊതുമേഖലാ റിക്രൂട്ടിമെന്റ് ഏജൻസികളോ നടത്തുന്ന മത്സര പരീക്ഷകൾക്ക് അപേക്ഷ സമർപ്പിച്ച് മത്സര പരിക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ.…

Read More