- ബഹിരാകാശ സഹകരണം: ബഹ്റൈന്‍ ബഹിരാകാശ ഏജന്‍സി ജാക്സയുമായി ധാരണാപത്രം ഒപ്പുവെച്ചു
- നേരിട്ടുള്ള വിമാന സര്‍വീസ്: ബഹ്റൈനും ജപ്പാനും കണ്സള്ട്ടേഷന് രേഖ ഒപ്പുവെച്ചു
- ബഹ്റൈനിൽ അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘാംഗത്തിന് 3 വർഷം തടവ്
- കെ.എസ്.സി.എ. ഓണാഘോഷവും വള്ളുവനാടൻ സദ്യയും ഒക്ടോബർ 24ന് ആധാരി പാർക്കിൽ
- ‘ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ പിണറായി മാത്രം, പ്രതിപക്ഷം ഷണ്ഡന്മാർ’; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ
- മയക്കുമരുന്ന് കച്ചവടം: ബഹ്റൈനി യുവതിക്ക് ജീവപര്യന്തം തടവ്
- തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ജീവനൊടുക്കി: പാർട്ടി നേതൃത്വത്തിനെതിരെ ആത്മഹത്യാ കുറിപ്പ്
- ‘ക്ഷേത്ര വരുമാനത്തില്‍ നിന്ന് ഒരു രൂപ പോലും എടുക്കുന്നില്ല, അങ്ങോട്ട് നല്‍കുകയാണ്’; അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രി
Author: News Desk
കേരളത്തിൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം; നാളെയും മറ്റന്നാളും പരശുറാം എക്സ്പ്രസ് തിരുവനന്തപുരം വരെ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സര്‍വീസുകളിൽ നിയന്ത്രണം. തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വിവിധ ട്രെയിനുകൾക്ക് ഭാഗികമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചില ട്രെയിൻ സര്‍വീസുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റ് ചിലത് വഴി തിരിച്ചുവിടുകയും ചെയ്യുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. മംഗളൂരുവിൽ നിന്നും കന്യാകുമാരി വരെ പോകുന്ന പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ബാധകമാകും. നാളെയും മറ്റന്നാളും (ജൂലൈ 6,7) പരശുറാം എക്സ്പ്രസ് തിരുവനന്തപുരം വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. ഷൊര്‍ണൂര്‍ ജംഗ്ഷൻ – തൃശൂര്‍ പാസഞ്ചറിന്റെ (56605) ജൂലൈ 19, 28 എന്നീ ദിവസങ്ങളിലെ സര്‍വീസ് പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ജൂലൈ 9നുള്ള തിരുച്ചിറപ്പള്ളി – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് വള്ളിയൂരിനും തിരുവനന്തപുരത്തിനുമിടയിൽ സര്‍വീസ് നടത്തില്ല. ഇതിന് പുറമെ ജൂലൈ 25നുള്ള എംജിആര്‍ ചെന്നൈ സെന്‍ട്രൽ – തിരുവനന്തപുരം സെന്‍ട്രൽ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ (12695) സര്‍വീസ് കോട്ടയത്ത് അവസാനിക്കും. 12696 തിരുവനന്തപുരം സെൻട്രൽ – എംജിആർ…
ഇന്ന് ജൂലൈ 5, ജപ്പാനിൽ ലോകം ഇന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും ഭീകരമായ പ്രകൃതി ദുരന്തം സംഭവിക്കുമെന്ന് പ്രവചിക്കപ്പെട്ട ദിനം. 1999 -ൽ ആദ്യമായി പ്രസിദ്ധീകരിച്ച ‘വാതാഷി ഗാ മിതാ മിറായ്, കാൻസെൻബാൻ’ (ഞാൻ കണ്ട ഭാവി, സമ്പൂർണ്ണ പതിപ്പ്) എന്ന ജനപ്രിയ ജാപ്പനീസ് പുസ്തകത്തിലാണ് ഈ പ്രവചനമുള്ളത്. മാങ്ക കലാകാരി എന്ന് അറിയപ്പെടുന്ന റിയോ തത്സുകി, തന്‍റെ സ്വപ്നങ്ങളെ അടിസ്ഥാനമാക്കി എഴുതിയതാണ് ഈ പുസ്തകം, 2011 -ലെ തോഹോകു ഭൂകമ്പവും സുനാമിയും ഉൾപ്പെടെയുള്ള മുൻകാല സംഭവങ്ങളെക്കുറിച്ചുള്ള കൃത്യമായ പരാമർശങ്ങൾ കാരണം വർഷങ്ങളായി ലോക ശ്രദ്ധ നേടിയ പുസ്തകമാണിത്. ജൂലൈ അഞ്ചിന് ലോകം ഇന്നോളം കണ്ടതിൽ വെച്ച് ഏറ്റവും ഭീകരമായ ഒരു മഹാദുരന്തം സംഭവിക്കുമെന്നാണ് ഈ പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ളത്. ജപ്പാനിൽ സംഭവിക്കുന്ന ഒരു വലിയ ഭൂകമ്പമാണിതെന്നും പറയുന്നു. മാസങ്ങൾക്ക് മുൻപ് തന്നെ ജൂലൈയിൽ സംഭവിക്കുമെന്ന് പ്രവചിക്കപ്പെട്ട ഈ മഹാദുരന്തത്തെക്കുറിച്ച് ആളുകൾ ഓൺലൈനിൽ പരിശോധന നടത്തി തുടങ്ങിയിരുന്നു. പുസ്തകത്തിന്‍റെ കവറിലെ ഒരു പ്രധാന…
‘സാധാരണക്കാരന്റെ മക്കൾക്ക് ഇത്ര മതിയെന്നാണോ? എന്തെങ്കിലും ഉണ്ടാകാൻ കാത്ത് നിൽക്കുകയാണോ സർക്കാർ?’; മെഡിക്കൽ കോളജ് ഹോസ്റ്റൽ സന്ദർശിച്ച് ചാണ്ടി ഉമ്മൻ
കോട്ടയം: കോട്ടയം മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ കെട്ടിടം സന്ദർശിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. സർക്കാർ കുട്ടികളെ സംരക്ഷിക്കണമെന്നും ഇത് കുട്ടികളുടെ ഭാവിയെ സംബന്ധിച്ച കാര്യമാണെന്നും ചാണ്ടി ഉമ്മൻ. കെട്ടിടത്തിന്റെ ഫിറ്റ്നസ് സർക്കാർ സ്വന്തം ചെലവിൽ പരിശോധിക്കണം. ഹോസ്റ്റലിലെ ശുചിമുറികൾ വൃത്തിഹീനമാണ്. പൊളിഞ്ഞു വീഴാറായ കെട്ടിടമടക്കം സർക്കാർ സംരക്ഷിക്കണമെന്നും ചാണ്ടി ഉമ്മൻ.സാധാരണക്കാരന്റെ മക്കൾക്ക് ഇത്ര മതി എന്നാണ് സർക്കാർ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയം മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ കെട്ടിടവും അപകടാവസ്ഥയിലാണെന്ന് ഇന്ന് രാവിലെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റെ ഹോസ്റ്റൽ സന്ദർശനം. 60 വർഷം പഴക്കമുള്ള കെട്ടിടമാണ് ആൺകുട്ടികളുടെ ഹോസ്റ്റൽ. ഈ കെട്ടിടമാണ് ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലെത്തിയിരിക്കുന്നത്. ഹോസ്റ്റലിലെ പല മുറികളും ചോർന്നൊലിക്കാൻ തുടങ്ങിയെന്ന് വിദ്യാർത്ഥികൾ പറയുന്നു. പഴയ കെട്ടിടത്തിൽ യാതൊരു സുരക്ഷയുമില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ ഇവിടെ കഴിയുന്നത്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജിലെ പഴയ കെട്ടിടം തകര്‍ന്ന സംഭവത്തോടെ വിദ്യാര്‍ത്ഥികളുടെ ഭീതിയേറിയിരിക്കുകയാണ്. കെട്ടിടത്തിന്‍റെ സിമന്‍റ് പാളികള്‍…
തലയരിഞ്ഞ് ആകാശ്ദീപും സിറാജും, ഇന്ത്യയുടെ ഹിമാലയന്‍ സ്കോറിന് മുന്നില്‍ പതറി ഇംഗ്ലണ്ട്; 3 വിക്കറ്റ് നഷ്ടം
ബര്‍മിംഗ്ഹാം: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് തകര്‍ച്ചയോടെ തുടക്കം. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 587 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇംഗ്ലണ്ടിന് 25 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും ജോ റൂട്ട്-ഹാരി ബ്രൂക്ക് സഖ്യം പിടിച്ചു നിന്നതോടെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ രണ്ടാം ദിനം 77 റണ്‍സിലെത്തി.18 റണ്‍സോടെ ജോ റൂട്ടും 30 റണ്‍സോടെ ഹാരി ബ്രൂക്കും ക്രീസില്‍. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍മാരായ ബെന്‍ ഡക്കറ്റിനെയും ഒല്ലി പോപ്പിനെയും തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കിയ ആകാശ് ദീപ് ഇരട്ടപ്രഹരമേല്‍പ്പിച്ചപ്പോള്‍ സാക് ക്രോളിയെ(19) വീഴ്ത്തിയ മുഹമ്മദ് സിറാജ് ഇംഗ്ലണ്ടിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 510 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍
പഴയ വാഹനങ്ങൾക്കും ഇന്ധനം? ജനരോഷം കടുത്തതോടെ തീരുമാനം മാറ്റി, ഉത്തരവ് പിൻവലിക്കണമെന്ന് ദില്ലി സര്‍ക്കാര്‍
ദില്ലി: നഗരത്തിലെ പമ്പുകളിൽ കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ഇന്ധനം നിറയ്ക്കുന്നത് വിലക്കിക്കൊണ്ടുള്ള വിവാദ ഉത്തരവ് പിൻവലിക്കാൻ നിർദേശം നൽകി ദില്ലി സർക്കാർ. നയത്തിനെതിരെ വ്യാപകമായ പൊതുജന പ്രതിഷേധം ഉയർന്നതാണ് ഈ നിർണായക തീരുമാനത്തിന് കാരണം. ഉത്തരവ് പിൻവലിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ദില്ലി സർക്കാർ, കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെൻ്റിന് (CAQM) കത്ത് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം ഇന്ധന നിരോധനം നടപ്പാക്കാൻ പ്രയാസമാണെന്നും സാങ്കേതിക വെല്ലുവിളികളുണ്ടെന്നും പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാഹനങ്ങൾ നന്നായി പരിപാലിക്കുന്നവരെ ശിക്ഷിക്കുന്നതിനു പകരം, മോശം അവസ്ഥയിലുള്ള വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള ഒരു പുതിയ സംവിധാനം ആലോചിക്കുന്നതായും അദ്ദേഹം അറിയിച്ചു. വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ജൂലൈ ഒന്നു മുതൽ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഇന്ധനം നൽകരുതെന്നായിരുന്നു ദില്ലി സർക്കാർ പമ്പുടമകൾക്ക് നൽകിയ നിർദേശം. എന്നാൽ ഈ നിർദേശത്തിനെതിരെ…
കോട്ടയം ഗവ. മെഡിക്കൽ കോളജ് അപകട മരണം. ആരോഗ്യ മന്ത്രിയുടെ അനാസ്ഥയുടെ രക്തസാക്ഷി. മന്ത്രി രാജി വെക്കുക ഐ.വൈ.സി.സി ബഹ്‌റൈൻ
മനാമ : കോട്ടയം ഗവ. മെഡിക്കൽ കോളജ് തകർന്നു അപകടത്തിൽ ഒരാൾ മരിക്കാനിടയായ സംഭവത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ശക്തമായ ദുഃഖം രേഖപ്പെടുത്തി. ആശുപത്രിയിൽ കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായത് മകളുടെ ചികിത്സാർഥമെത്തിയ അമ്മയ്ക്കാണ്. തലയോലപ്പറമ്പ് ഉമ്മൻകുന്ന് മേപ്പത്ത് കുന്നേൽ ഡി. ബിന്ദുവാണ് മരിച്ചത്. തകർന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങളിൽപ്പെട്ട ബിന്ദുവിനെ രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. അപകടത്തിൽ ഒരുകുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. തകർന്നുവീണ കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു പോലീസിന്റെയും അധികൃതരുടെയും പ്രാഥമിക നിഗമനം. എന്നാൽ, അമ്മയെ കാണാനില്ലെന്ന് ബിന്ദുവിന്റെ മകൾ പരാതിപ്പെട്ടതോടെയാണ് വിശദമായ പരിശോധന ആരംഭിച്ചത്. അതിനിടെ പരിശോധന നടത്താൻ മണിക്കൂറുകൾ വൈകിയതാണ് ഒരു മരണം ഉൾപ്പെടെ സംഭവിക്കാൻ ഇടയാക്കിയത്. ഈ അനാസ്ഥക്ക് ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഒന്നടങ്കം ഉത്തരവാദികൾ ആണ്. മറ്റൊരു പ്രമുഖ ഡോക്ടർ കേരളത്തിലെ ആരോഗ്യ മേഖലയിൽ നടക്കുന്ന അനാസ്ഥകളും, ഉത്തരവാദിത്തമില്ലാഴ്മായും ചൂണ്ടിക്കാണിച്ചു ഈയിടെയാണ് രംഗത്തു വന്നത്. കേരളം വിദേശ മേഖലകളിലെ ആരോഗ്യ…
ചരിത്രത്തെയും പൈതൃകത്തെയും ചേർത്തുപിടിച്ച് എ.കെ.സി.സി. ദുക്റാന തിരുനാളും, സീറോ മലബാർ സഭാദിനവും ആഘോഷിച്ചു.
ബഹറിൻ എ. കെ. സി. സി. ദുക്റാന തിരുനാളും, സീറോ മലബാർ സഭാ ദിനവും ആഘോഷിച്ചു. സമാധാനത്തിന്റെ തീരത്താണയാൻ ലോകത്തെ പ്രാപ്തമാക്കുന്ന ദൈവത്തിന്റെ രക്ഷാ നൗകയെ ഭാരതത്തിന് പരിചയപ്പെടുത്തിയ ക്രിസ്തു ശിഷ്യന്റെ ആഗമനമാണ് ദുക്റാന തിരുനാൾ എന്ന്, തിരുനാൾ ഉദ്ഘാടനം ചെയ്തു AKCC GLOBAL സെക്രട്ടറിയും, ബഹറിൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക പറഞ്ഞു. എഡി 52 ജൂലൈ 3 ഭാരതത്തിന്റെ പുതുയുഗപ്പിറവിയായിരുന്നു എന്നും തോമാശ്ലീഹാ ഭാരതത്തിൽ സ്ഥാപിച്ച ഏഴര പള്ളികൾ ക്രൈസ്തവദർശനത്തിന്റെ മഹനീയ മാതൃകകൾ ആണെന്നും തിരുനാൾ സന്ദേശത്തിൽ എ കെ സി സി ഭാരവാഹിയും, എ.കെ.സി.സി സാംസ്കാരിക വേദി കൺവീനറുമായ ജോജി കുര്യൻ തിരുനാൾ സന്ദേശത്തിൽ പറഞ്ഞു. ദൈവ പുത്രന്റെ പുനരുത്ഥാന സത്യത്തെ ഹൃദയം നിറഞ്ഞ സ്നേഹത്തോടെ പ്രഘോഷിക്കാൻ നമുക്ക് കഴിഞ്ഞാൽ മാത്രമാണ് ദുക്റാന അർത്ഥപൂർണ്ണമാകുന്നത് എന്ന് അധ്യക്ഷ പ്രസംഗത്തിൽ വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ പറഞ്ഞു. സംശയ വഴിയിൽ നിന്നും ദൈവാനുഭവം നേരിട്ടേറ്റുവാങ്ങിയ തോമാശ്ലീഹയുടെ പാദം പതിഞ്ഞ മണ്ണാണ്…
അബുദാബി: യു.എ.ഇ. സന്ദര്‍ശനത്തിന്റെ ഭാഗമായി ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അബുദാബിയിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തി.ബഹ്റൈനും യു.എ.ഇയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധങ്ങളെക്കുറിച്ചും ഇരു രാജ്യങ്ങളിലെയും ജനങ്ങളെ ഒന്നിപ്പിക്കുന്ന ശക്തമായ ബന്ധങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ച നടത്തി.രാജാവിന്റെ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യത്തിനുമുള്ള പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ, യു.എ.ഇ. പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ ഡെവലപ്മെന്റ് ആന്റ് ഫാളന്‍ ഹീറോസ് അഫയേഴ്സ് ഡെപ്യൂട്ടി ചെയര്‍മാന്‍ ഷെയ്ഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ സ്പെഷ്യല്‍ അഫയേഴ്സ് ഡെപ്യൂട്ടി ചെയര്‍മാന്‍ ഷെയ്ഖ്…
ബഹ്‌റൈനില്‍ ഐ.സി.യു. രോഗികളുടെ കുടുംബങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താന്‍ ‘തമ്മിനി’ പ്ലാറ്റ്ഫോം
മനാമ: ബഹ്‌റൈനില്‍ സമഗ്രവും രോഗീകേന്ദ്രീകൃതവുമായ ആരോഗ്യ സംരക്ഷണം നല്‍കാനുള്ള നടപടികളുടെ ഭാഗമായി മെഡിക്കല്‍ ടീമുകളും തീവ്രപരിചരണ വിഭാഗങ്ങളിലെ (ഐ.സി.യു) രോഗികളുടെ കുടുംബങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനായി പുതിയ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ ‘തമ്മിനി’ (റീഅഷൂര്‍ മി) സര്‍ക്കാര്‍ ആശുപത്രികള്‍ ആരംഭിച്ചു.ഐ.സി.യു. നഴ്സുമാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നഴ്സിംഗ് ജീവനക്കാരാണ് പ്ലാറ്റ്ഫോം പൂര്‍ണ്ണമായും വികസിപ്പിച്ചെടുത്തത്. രോഗികളുടെ കുടുംബങ്ങള്‍ക്ക് പരിചരണം ഉറപ്പുനല്‍കാനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഔദ്യോഗിക സമയം കഴിഞ്ഞുള്ള സന്ദര്‍ശനങ്ങള്‍ പരിമിതപ്പെടുത്താനും ആവര്‍ത്തിച്ചുള്ള അന്വേഷണങ്ങള്‍ കുറയ്ക്കാനും പ്ലാറ്റ്ഫോം സഹായിക്കുമെന്ന് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍സ് കാര്യാലയം അറിയിച്ചു. ഇത് ഐ.സി.യുകള്‍ക്കുള്ളിലെ പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്താനും മെഡിക്കല്‍ ടീമുകളും കുടുംബങ്ങളും തമ്മിലുള്ള ഫലപ്രദമായ ആശയവിനിമയം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.മാനസികവും സാമൂഹികവുമായ പിന്തുണാ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനു പുറമെ കുടുംബങ്ങള്‍ക്ക് പതിവായി ആരോഗ്യ അപ്ഡേറ്റുകള്‍ നോക്കാനും വീഡിയോ, ഓഡിയോ കോളുകള്‍ വിളിക്കാനും പിന്തുണാ സന്ദേശങ്ങള്‍ കൈമാറാനും ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി ബന്ധപ്പെടാനും സാധിക്കുന്ന ആശയവിനിമയ സംവിധാനങ്ങള്‍ പ്ലാറ്റ്‌ഫോമിലുണ്ട്.
വസ്തു എഴുതി നൽകിയില്ല, അമ്മായിയമ്മയെ അടിച്ചുകൊലപ്പെടുത്തി; കേസിൽ മരുമകന് ജീവപര്യന്തം കഠിന തടവും പിഴയും
തിരുവനന്തപുരം: ഭാര്യാമാതാവിനെ അടിച്ചുകൊന്ന കേസിൽ പ്രതിയായ മരുമകനെ ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ച് കോടതി. കിളിമാനൂർ അടയമൺ വയ്യാറ്റിൻകര മിച്ചഭൂമി കോളനി കുന്നിൽ വീട്ടിൽ പ്രസാദി (55) നെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻ 2 ജഡ്‌ജ് രാജേഷ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം. വസ്തു എഴുതി നൽകാത്തതിന്‍റെ പേരിലാണ് കിളിമാനൂർ പഴയകുന്നുമ്മേൽ അടയമൺ വയറ്റിൻകര കുന്നിൽ വീട്ടിൽ രാജമ്മയെ(83) മരുമകനായ പ്രസാദ് കമ്പുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. 2014 ഡിസംബർ 26ന് രാത്രിയായിരുന്നു സംഭവം. രാജമ്മയുടെ മകൾ സലീനയുടെ ഭർത്താവാണ് പ്രസാദ്. രണ്ട് ആൺകുട്ടികളുടെ മാതാവായ സലീന വർഷങ്ങൾക്കു മുമ്പ് ജീവനൊടുക്കിയിരുന്നു. പ്രസാദും കുട്ടികളും രാജമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ടിവി കണ്ടിരുന്ന രാജമ്മയെ പുറകിലൂടെ എത്തിയ പ്രതി വടികൊണ്ട് തലങ്ങും വിലങ്ങും മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.