- ‘എന്‍ഹാന്‍സിംഗ് ഔട്ട്ഡോര്‍ സ്പെയ്സസ് കൂളിംഗ് ഇന്‍ ബഹ്റൈന്‍’ മത്സരത്തിലെ വിജയികളുമായി ധനമന്ത്രി കൂടിക്കാഴ്ച നടത്തി
- വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി പിടിയില്‍
- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽഇന്ത്യൻ സ്കൂളിന് ഉജ്വല വിജയം
- ദാറുൽ ഈമാൻ കേരള റിഫ കാംപസ് പ്രവേശനോത്സവം സംഘടിപ്പിച്ചു
- സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളിൽ ഇന്ത്യൻ സ്കൂളിന് 100% വിജയം
- കണ്ണൂരില്‍ ബാങ്ക് ലോണ്‍ തരപ്പെടുത്തി നല്‍കിയത് മുതലെടുത്ത് ലൈംഗിക ചൂഷണം; വയോധികന് ഉള്‍പ്പടെ മൂന്ന് പേര് അറസ്റ്റില്‍
- വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം; ദുരിതാശ്വാസ മാനദണ്ഡം പുതുക്കി സർക്കാർ
- വിവാഹ തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്ത് പൊലീസ്
Author: News Desk
തൃശ്ശൂര്‍: വടക്കുന്നാഥന് മുന്നില്‍ ചേലോടെ വിടര്‍ന്ന് വര്‍ണക്കുടകള്‍. തൃശ്ശൂര്‍ പൂരത്തോട് അനുബന്ധിച്ചുള്ള കുടമാറ്റം തേക്കിന്‍കാട് മൈതാനിയില്‍ ആരംഭിച്ചു. അഞ്ചരയോടെ തെക്കേ ഗോപുരനടയിലാണ് കുടമാറ്റത്തിന് അരങ്ങൊരുങ്ങിയത്. പൂരപ്രേമികളെ ആവേശത്തിലാഴ്ത്തി തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും കുടമാറ്റം തുടരുകയാണ്. കണിമംഗലം ശാസ്താവ് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയതോടെയാണ് പൂരം തുടങ്ങിയത്. പിന്നാലെ മറ്റ് ഘടകദൈവങ്ങളും വടക്കുന്നാഥനെ വണങ്ങാനെത്തി. തിരുവമ്പാടി ഭഗവതി കൃത്യസമയത്തുതന്നെ ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ടിരുന്നു. മഠത്തിലെ പൂജകള്‍ക്കുശേഷം പുറത്തിറങ്ങിയ ഭഗവതിക്കുമുന്നില്‍ മഠത്തില്‍വരവ് പഞ്ചവാദ്യം കൊട്ടിക്കയറി. ഉച്ചയോടെ പാറമേക്കാവ് ഭഗവതി പൂരത്തിനായി പുറപ്പെട്ടു. ഇതിനുപിന്നാലെ ഇലഞ്ഞിത്തറമേളം നടന്നു. ശേഷം വൈകുന്നേരം അഞ്ചരയോടെയാണ് തേക്കിന്‍കാട് മൈതാനിയില്‍ കുടമാറ്റം തുടങ്ങിയത്. കുടമാറ്റം കഴിയുമ്പോഴേക്കും രാത്രിപ്പൂരത്തിന്റെ സുന്ദരകാഴ്ചകള്‍ പിറക്കും. രാത്രി 11 മണിക്ക് പാറമേക്കാവിന്റെ പഞ്ചവാദ്യവുമുണ്ടാകും. ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വെടിക്കെട്ട് നടക്കുക. നാളെ പകല്‍പ്പൂരവും പിന്നിട്ട്, ഉച്ചയോടെ തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ വടക്കുന്നാഥനെ സാക്ഷിയാക്കി ഉപചാരം ചൊല്ലുന്നതോടെയാണ് പൂരം പിരിയുക.
സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 12-ാംമത് സ്‌മൃതി കലാ കായികമേള ഗ്രാന്റ് ഫിനാലെ പൊതുസമ്മേളനം
മനാമ: ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്ന്യാസിയോസ് തിരുമേനിയുടെ സ്മരണാർത്ഥം സംഘടിപ്പിച്ച 12മത് സ്‌മൃതി കലാ കായികമേളയുടെ ഗ്രാന്റ് ഫിനാലെയുടെ പൊതുസമ്മേളനത്തിന് കത്തീഡ്രൽ വികാരിയും യുവജന പ്രസ്ഥാനം പ്രസിഡന്റുമായ റവ. ഫാ.ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ ബഹുമാനപ്പെട്ട വിനോദ് കെ ജേക്കബ് ഉത്‌ഘാടനകർമ്മം നിർവ്വഹിച്ചു, കോന്നി എം.എൽ.എ അഡ്വ . കെ യൂ ജനീഷ് കുമാർ വിശിഷ്ടാതിഥിയായിരുന്നു. ജനറൽ കൺവീനർ സിജു ജോർജ് സ്‌മൃതി 2025 അവലോകനം നടത്തി. അസിസ്റ്റൻ്റ് വികാരി റവ. ഫാ. തോമസുകുട്ടി പി. എൻ, കത്തീഡ്രൽ സെക്രട്ടറി ബിനു മാത്യു ഈപ്പൻ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കത്തീഡ്രൽ ആക്ടിങ് ട്രസ്റ്റി സുജിത്ത് ഏബ്രഹാം, യുവജന പ്രസ്ഥാനം ലേ. വൈസ് പ്രസിഡന്റ് റിനി മോൻസി, പ്രസ്ഥാനം ട്രഷറർ ജേക്കബ് ജോൺ,…
അബുദാബി: മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി അബുദാബിയിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു. സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ മിക്ക നിയമനങ്ങളിലും ഇപ്പോൾ സ്വദേശികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇവിടെ മലയാളികൾ അടക്കമുള്ള നിരവധി പേരാണ് ജോലി ചെയ്യുന്നത്. ഭാവിയിൽ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഇവർ. കഴിഞ്ഞ വർഷം 475 സ്വദേശികളെയാണ് വിമാനത്താവളത്തിലെ വിവിധ തസ്തികകളിൽ നിയമിച്ചത്. ഇതോടെ 44.3 ശതമാനം ജീവനക്കാരും സ്വദേശികളാണ്. സ്വദേശികളിൽ 225 പേരും വിമാനത്താവളത്തിലെ പ്രധാന തസ്തികകളിലാണ് ജോലി ചെയ്യുന്നത്. ഫീൽഡ് ജോലി, ഓപ്പറേഷൻ, ലഗേജ് എന്നീ വിഭാഗത്തിലും ഇപ്പോൾ സ്വദേശികൾ ഏറെയാണ്. പരിശീലനം പൂർത്തിയാക്കുന്ന സ്വദേശികളെ ഈ വർഷം മുതൽ സാങ്കേതിക വകുപ്പിലും നിയമിക്കും. ബിരുദം കഴിഞ്ഞതിന് ശേഷം പുറത്തിറങ്ങുന്ന ഉദ്യോഗാർത്ഥികൾക്ക് 12 മാസത്തെ പരിശീലനത്തിന് ശേഷം വിമാനത്താവളത്തിൽ നിയമനം നൽകും. ഉദ്യോഗാർത്ഥികൾക്ക് ഏവിയേഷൻ രംഗത്ത് തൊഴിൽ പരിചയം ലഭിക്കാൻ വിമാനത്താവള വകുപ്പ് വിവിധ സർവ്വകലാശാലകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. വിമാനത്താവളത്തിലെ പ്രധാനപ്പെട്ട നേതൃ തസ്തികകളിൽ എല്ലാം സ്വദേശികളെ നിയമിക്കുമെന്ന്…
മനാമ :ബഹ്‌റൈനിലെ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മ “ഹരിഗീതപുരം ബഹ്‌റൈൻ “ഈ വർഷത്തെ വിഷു, ഈസ്റ്റർ, ഈദ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറന്റ് ഹാളിൽ നടന്ന വർണ്ണാഭമായ പരിപാടി മാധ്യമ പ്രവർത്തകനും ഹരിപ്പാട്നിവാസിയും ആയ സോമൻ ബേബിയും, രക്ഷാധികാരി അലക്സ് ബേബിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഹരിപ്പാട്ടുകാരായ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും, സൗമ്യ അഭിലാഷ് കോറിയോഗ്രാഫി ചെയ്ത പൂജാ ഡാൻസ്, ഒപ്പന,രമ്യ സജിത്ത് കോറിയോഗ്രാഫി ചെയ്ത കോൽക്കളി, സിനിമാറ്റിക് ഡാൻസ്, ഹരിപ്പാട് സുധീഷിന്റെ നേതൃത്വത്തിൽ അരങ്ങേറിയ വിവിധ ഗാനങ്ങളും, വിഷു സദ്യയും, ആരവം അവതരിപ്പിച്ച നാടൻ പാട്ടും, സോപാന സംഗീതാർച്ചനയും പരിപാടിയോടാനുബന്ധിച്ചു നടന്നു. സംഘടനയിലെ മുതിർന്ന അംഗങ്ങളും, കോർകമ്മറ്റി, പ്രോഗ്രാം കമ്മറ്റി, ഫുഡ് കമ്മറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.ജയകുമാർ സ്വാഗതവും, സജിത്ത്. എസ്. പിള്ള നന്ദിയും രേഖപ്പെടുത്തി.ദീപക് തണലും, രമ്യ സജിത്തും പരിപാടികൾ നിയന്ത്രിച്ചു.
കൊച്ചി: നടന്‍ ആസിഫ് അലിയുമായുള്ള സ്നേഹാനുഭവ കുറിപ്പുമായി സംവിധായകനും നടനുമായ അക്ഷയ് അജിത്ത്. ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ‘അടിയോസ് അമിഗോ’. എന്ന ചിത്രത്തില്‍ ആസിഫിനൊപ്പം അഭിനയിച്ച നടനാണ് അക്ഷയ് അജിത്ത്. ഒട്ടേറെ കവര്‍ സോങ്ങുകളിലൂടെ ശ്രദ്ധേയനായ അക്ഷയ് അജിത്ത് ആസിഫ് അലിയുമായുള്ള തന്‍റെ അനുഭവം പങ്കിടുകയാണ്. ആസിഫ് താങ്കള്‍ എന്തൊരു നല്ല മനുഷ്യനാണ്. സ്നേഹം മാത്രം നിറയുന്ന ഒരു സൗഹൃദം താങ്കള്‍ കാത്തുസൂക്ഷിക്കുന്നു. സഹപ്രവര്‍ത്തകരോട് ഇത്രയോറെ കരുതലോടെ പെരുമാറുന്ന ഒരു യുവനടനുണ്ടോ എന്ന് സംശയമാണ്. ഞാന്‍ ‘അടിയോസ് അമിഗോ’ എന്ന ചിത്രത്തിലാണ് ആസിഫുമായി ഒന്നിക്കുന്നത്. അദ്ദേഹം എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. ഒരു താരജാഡയുമില്ലാതെ ഒരു സഹോദരനോടെന്ന പോലെ പെരുമാറി. അഭിനയത്തിനിടയിലെ ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹം തിരുത്തി തന്നു. എന്നോട് മാത്രമല്ല എല്ലാവരോടും ആസിഫ് അങ്ങനെയായിരുന്നു. സിനിമ പോലെ ഒരു വര്‍ണ്ണപ്പകിട്ടില്‍ നില്ക്കുന്നയാള്‍ക്ക് എങ്ങനെയാണ് ഇത്ര ലാളിത്യത്തോടെ പെരുമാറാനാവുക? ശരിക്കും വിസ്മയിപ്പിക്കുന്ന നടന്‍. താങ്കളോടൊപ്പമുള്ള ആ നിമിഷത്തെ…
ഗവര്‍ണര്‍ക്കെതിരായ ഹര്‍ജി പിന്‍വലിക്കാനൊരുങ്ങി കേരളം; ഹര്‍ജി അപ്രസക്തമെന്ന് വിശദീകരണം; പിന്‍വലിക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രം
ദില്ലി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതില്‍ ഗവര്‍ണര്‍ക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിക്കാനൊരുങ്ങി കേരളം. ഹര്‍ജികള്‍ ഫലപ്രദമല്ലെന്ന് വിലയിരുത്തിയാണ് തീരുമാനം. ഹര്‍ജി പിന്‍വലിക്കുന്നതിനെ കേന്ദ്രം എതിര്‍ത്തു. വിഷയം കോടതി വരുന്ന ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേരളം സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. നിലവില്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ ബില്ലുകളില്ലെന്നും ഹര്‍ജി അപ്രസക്തമാണെന്നും വിലയിരുത്തിയാണ് ഹര്‍ജി പിന്‍വലിക്കാന്‍ സര്‍ക്കാരിന്റെ നീക്കം. ഇങ്ങനെ നിസാരമായി ഹര്‍ജികള്‍ ഫയല്‍ ചെയ്യാനും പിന്‍വലിക്കാനും സാധിക്കില്ലെന്നും ഇത് ഭരണഘടനാപരമായ പ്രശ്‌നമാണെന്നും സോളിസിറ്റര്‍ ജനറല്‍ എതിര്‍പ്പറിയിച്ചു. കേരളം ഗവര്‍ണര്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കുന്നതില്‍ കേന്ദ്രം എതിര്‍പ്പറിയിച്ചത് വിചിത്രമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. മുതിര്‍ന്ന അഭിഭാഷകനായ കെ കെ വേണുഗോപാലാണ് സംസ്ഥാനത്തിനായി കോടതിയില്‍ ഹാജരായത്. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന്റെ സമയപരിധി സംബന്ധിച്ച തമിഴ്‌നാടിന്റെ ഹര്‍ജിയിലെ വിധി കേരളത്തിന്റെ കാര്യത്തിലും ബാധകമാണെന്നാണ് മുന്‍പ് സംസ്ഥാനം വാദിച്ചത്. ജസ്റ്റിസുമാരായ പി എസ് നരസിംഹയുടേയും ജോയ്മാല്യ ബാഗ്ചിയുടേയും ബെഞ്ചിന് മുന്നിലാണ് കേരളം ഹര്‍ജി പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ചത്.
കോഴിക്കോട്: കല്ലായിയിൽ വിവാഹ വീട്ടിൽ വരന്റെ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി മുബീൻ പിടിയിൽ. കോഴിക്കോട് കോതിപ്പാലത്ത് വെച്ചാണ് മുബീനെ പന്നിയങ്കര പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം പ്രതി മംഗലാപുരത്തേക്ക് കടന്നിരുന്നു. ശേഷം തിരിച്ച് കോഴിക്കോട് എത്തി കല്ലായി റെയിൽവെ സ്റ്റേഷനിൽവെച്ച് ഭാര്യയെ ഫോണിൽ വിളിക്കുകയായിരുന്നു. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ചക്കുംകടവ് സ്വദേശിയായ വിഷ്ണുവിന്റെ വീട്ടിൽ എത്തി ഇയാൾ മദ്യം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വരന്റെ സുഹൃത്തായ ഇൻസാഫിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിൽ വിധി പ്രസ്താവിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിക്കുക. നന്തന്‍കോട് കൂട്ടക്കൊലയില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് ഏക പ്രതി. നന്തന്‍കോടുള്ള വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലുപേരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. 2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി.
മനാമ: അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് മിഡിൽ ഈസ്റ്റ് ആശുപത്രി ഏറ്റെടുത്ത് അൽ ഹിലാൽ പ്രീമിയർ ആശുപത്രി എന്ന പേരിൽ പ്രവർത്തനമാരംഭിച്ചതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ പത്താമത്തെ ശാഖയും രണ്ടാമത്തെ ആശുപത്രിയുമായിരിക്കും അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ.വാർത്താസമ്മേളനത്തിലും സോഫ്റ്റ് ലോഞ്ചിലും അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർമാരായ ഡോ. പി.എ. മുഹമ്മദ്, അബ്ദുൽ ലത്തീഫ്, ഡോ. ശരത് ചന്ദ്രൻ (അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ സി.ഇ.ഒ), ആസിഫ് മുഹമ്മദ് ((വൈസ് പ്രസിഡന്റ്- ബിസിനസ് & സ്ട്രാറ്റജി- അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ്), സി.എ. സഹൽ ജമാലുദ്ദീൻ (അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് ഫിനാൻസ് മാനേജർ), ഡോ. അമർ അൽ-ഡെറാസി (ഗ്രൂപ്പ് ഹെഡ്- മെഡിക്കൽ അഫയേഴ്‌സ് & ബഹ്‌റൈൻ മെഡിക്കൽ സൊസൈറ്റി പ്രസിഡന്റ്) എന്നിവരും വ്യവസായ പ്രമുഖരും പങ്കെടുത്തു.ലോഗോ പ്രകാശനവും ടീസർ വീഡിയോ പ്രകാശനവും വാർത്താസമ്മേളനത്തിൽ നടന്നു. ലോകോത്തര ആരോഗ്യ പരിചരണ അനുഭവം, നൂതന ശസ്ത്രക്രിയാ നടപടിക്രമങ്ങൾ,…
മയക്കു മരുന്നിന്റേയും മദ്യത്തിന്റേയും സ്വാധീനത്തില്‍ സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍
കൊച്ചി: സംസ്ഥാനത്ത് മയക്കു മരുന്നിന്റേയും മദ്യത്തിന്റേയും സ്വാധീനത്തില്‍ നടക്കുന്ന കുറ്റകൃത്യത്തിന്റെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍. 2024 ല്‍ മാത്രം ലഹരി ഉപയോഗിക്കുന്ന വ്യക്തികള്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളില്‍ 120%ത്തിലധികം വര്‍ധവുണ്ടായിട്ടുണ്ടെന്നാണ് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2024 ല്‍ മാത്രം മയക്കുമരുന്നിന്റേയോ മദ്യത്തിന്റേയോ സ്വാധീനത്തില്‍ കൊലപാതകം, ബലാത്സംഗം, കൊലപാതക ശ്രമം,മറ്റ് ആക്രമണം എന്നിവയുള്‍പ്പെടെ 88 ക്രിമിനല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2023ല്‍ അത്തരം 37 കേസുകളും 2022ല്‍ 28 കേസുകളും 2021 ല്‍ വെറും 16 കേസുകളുമാണ് ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 15 വരെ 23 കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനുവരിയില്‍ താമരശ്ശേരിയില്‍ 53 വയസുള്ള ഒരു സ്ത്രീയെ 24വയസുള്ള മകന്‍ ആഷിഖ് വെട്ടിക്കൊന്നു. ആഷിഖ് മയക്കുമരുന്നിനടിമയായിരുന്നു. കഴിഞ്ഞ മാസം, കോഴിക്കോട് ഈങ്ങാപ്പുഴയില്‍ മയക്കുമരുന്നിന്റെ സ്വാധീനത്തില്‍ 25 വയസുള്ള ഒരാള്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി. മറ്റൊരു കേസില്‍ മലപ്പുറത്തെ താനൂരില്‍ മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിനെത്തുടര്‍ന്ന് 35…