- മമ്മൂട്ടിക്കമ്പനിയുടെ മറവില്‍ തട്ടിപ്പ്; അച്ചായന്‍സ് ഫിലിം ഹൗസ് നിയമനടപടിയിലേക്ക്
- വടുതലയിലെ കൂട്ട മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മരണത്തിന് പിന്നിൽ അശ്വതിയുടെ ഭര്‍ത്താവിന്റെ കുടുംബമെന്ന് ആരോപണം
- നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ തിരക്കോട് തിരക്ക്, പ്രകടനത്തോടെ എത്തി മന്ത്രിമാരും മുന്നണി നേതാക്കളും, ഇനി ഒരു പ്രവൃത്തി ദിനം മാത്രം ബാക്കി
- കോൺഗ്രസ് വിട്ട രണ്ട് നേതാക്കൾ ബിജെപിയുടെ സ്ഥാനാർഥികൾ, ബിജെപി മൂന്നാം പട്ടികയും എത്തി; തിരുവനന്തപുരത്ത് കരമന ജയൻ തന്നെ
- കേരളം നടുങ്ങിയ അരുംകൊല, ഡോ.വന്ദനദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം
- ഉണക്കമീന്‍ പാക്കറ്റിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്ത്: രണ്ടു പേര്‍ക്ക് 15 വര്‍ഷം തടവ്
- കള്ളനോട്ട് കേസ്: ബഹ്റൈനി യുവാവിന് അഞ്ചു വര്‍ഷം തടവ്
- ബഹ്റൈന്റെ സുരക്ഷയ്ക്ക് പൂര്‍ണ പിന്തുണയുമായി ഇന്ത്യ
Author: News Desk
‘രാഹുല്‍ എംഎല്‍എ പദവിയില്‍ തുടരാനുള്ള അര്‍ഹത സ്വയം നഷ്ടപ്പെടുത്തി, എത്രയും പെട്ടെന്ന് ഒഴിയുന്നുവോ അത്രയും നല്ലത്’
കൊച്ചി: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പദവിയില്‍ തുടരാനുള്ള അര്‍ഹത സ്വയം നഷ്ടപ്പെടുത്തിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. എത്രയും പെട്ടെന്ന് ആ സ്ഥാനം ഒഴിയുന്നുവോ അത്രയും നല്ലതെന്നും ആരെങ്കിലും പറയുന്നത് വരെ കാത്തു നില്‍ക്കാതെ രാജിവെയ്ക്കുന്നതാണ് നല്ലതെന്നും സുധീരന്‍ പറഞ്ഞു. ലൈംഗിക കുറ്റകൃത്യം ഒരിക്കലും ഭൂഷണമല്ല. കേരള സമൂഹത്തിനും നിയമസഭയ്ക്കും അപമാനമാണ്. രാജി നിയമവശങ്ങള്‍ പരിശോധിച്ച് നടപടി എടുക്കട്ടെ. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ഇന്നലെയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി ഹോട്ടലില്‍ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലായിരുന്നു അറസ്റ്റ്. കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയില്‍ ഹാജരാക്കാന്‍ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇക്കാര്യം വ്യക്തമാക്കി കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. രാഹുലിനെ നാളെ നേരിട്ട് ഹാജരാക്കാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പുകള്‍ കണ്ടെത്തുന്നതിനായി പ്രതിയെ 7 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍…
ടെക്സസ്: നഴ്സിംഗ് രംഗത്ത് ദീർഘകാലമായി നൽകിയ സമർപ്പിത സേവനങ്ങളും ആരോഗ്യ മേഖലയിലെ ശ്രദ്ധേയമായ സംഭാവനകളും പരിഗണിച്ച് വേൾഡ് മലയാളി കൗൺസിൽ (WMC) സംഘടിപ്പിച്ച അനുമോദന ചടങ്ങ് ജനുവരി നാലിന് സ്റ്റാഫോർഡ് ബാങ്ക്വറ്റ് ഹാളിൽ നടന്നു. ഹ്യൂസ്റ്റൺ ഇന്ത്യൻ നഴ്സിംഗ് കമ്മ്യൂണിറ്റിയുടെ അഭിമാനമായ മുൻ IANAGH പ്രസിഡൻ്റ് മറിയാമ്മ തോമസിനെയും, മുൻ IANAGH പ്രസിഡൻ്റും MAGH പ്രസിഡൻ്റുമായ മേരി തോമസിനെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. നഴ്സിംഗ് രംഗത്തെ മഹത്തായ സാന്നിധ്യമായ മറിയാമ്മ തോമസ് രോഗി പരിചരണത്തിലും നേതൃത്വത്തിലും നൽകിയ ഉന്നതമായ സംഭാവനകളാണ് ഈ ആദരത്തിന് അർഹയാക്കിയത്. നഴ്സിംഗ് സേവനങ്ങൾക്ക് പുറമെ പാലിയേറ്റീവ് കെയർ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ ആരോഗ്യ രംഗത്ത് മേരി തോമസ് നൽകിയ സമഗ്ര സംഭാവനകളും ചടങ്ങിൽ പ്രത്യേകം പരാമർശിച്ചു. വേൾഡ് മലയാളി കൗൺസിൽ നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഹ്യൂസ്റ്റൺ ഇന്ത്യൻ നഴ്സിംഗ് സമൂഹത്തിന്റെ സേവന പാരമ്പര്യവും ആരോഗ്യ രംഗത്തെ നിർണ്ണായക പങ്കും എടുത്തുപറഞ്ഞു. നഴ്സുമാരുടെ അർപ്പണബോധവും മാനവിക മൂല്യങ്ങളും…
മനാമ: ഒഐസിസി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈനിൽ നടന്നുവരുന്ന ‘കോഴിക്കോട് ഫെസ്റ്റി’ന്റെ ഭാഗമായി വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മുഹറഖിലെ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടന്ന ക്യാമ്പിൽ നിരവധി പ്രവാസികൾ പങ്കാളികളായി. ജീവകാരുണ്യ സന്നദ്ധ സേവനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ ഉദ്യമത്തിന് വാജിദ് എം., റഷീദ് മുയിപ്പോത്ത് എന്നിവർ കോർഡിനേറ്റർമാരായി നേതൃത്വം നൽകി. രക്തദാന ക്യാമ്പ് വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച ഹോസ്പിറ്റൽ ജീവനക്കാരെ ചടങ്ങിൽ മോമെന്റോ നൽകി ആദരിച്ചു. ഒഐസിസി ദേശിയ പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ദേശീയജനറൽ സെക്രട്ടറിമാർ ആയ ഷമീം കെ.സി, മനു മാത്യു, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി, കോഴിക്കോട് ജില്ല ആക്ടിങ് പ്രസിഡൻറ് ബിജു ബാൽ സി കെ ദേശിയ വൈസ് പ്രസിഡണ്ട് സിംസൺ പുലിക്കാട്ടിൽ, ദേശിയ സെക്രട്ടറി മാർ ആയ രഞ്ജൻ കച്ചേരി റിജീത് മൊട്ടപ്പാറ ആലപ്പുഴ…
ജെയിംസ് കുടൽ ഇന്ന് കേരളത്തെ നോക്കി കാണുമ്പോൾ, സാമൂഹിക മാറ്റങ്ങളെയും കുടിയേറ്റാനുഭവങ്ങളെയും കുറിച്ച് ഒരു ഗൗരവമുള്ള വിരോധാഭാസം ശ്രദ്ധയിൽപ്പെടുന്നു. ലോകം അതിവേഗം മുന്നോട്ട് നീങ്ങുന്ന സാഹചര്യത്തിൽ, കേരളം തന്നെ പല കാലഹരണപ്പെട്ട ആചാരങ്ങളെയും അനാചാരങ്ങളെയും ഉപേക്ഷിച്ച്, കൂടുതൽ തുറന്നും ബോധവുമുള്ള സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ വിദേശത്തേക്ക് കുടിയേറിയ മലയാളികളുടെ ഒരു വിഭാഗം, ഈ മാറ്റങ്ങളോട് ഒത്തു പോകാൻ തയ്യാറാകാതെ, പഴയ ചിന്താധാരകളെ അതേപടി തുടരുന്നത് ആശങ്കാജനകമാണ്. വർഷങ്ങൾക്കുമുമ്പ് കേരളം വിട്ടുപോയ ചിലർ, ഇന്ന് പ്രവർത്തിക്കുന്ന സമൂഹങ്ങൾ സാംസ്‌കാരികമായും ബൗദ്ധികമായും ഏറെ മുന്നോട്ട് പോയ സാഹചര്യങ്ങളിൽ, അവിടുത്തെ മൂല്യങ്ങളുമായി സംവദിക്കാൻ ശ്രമിക്കുന്നതിനുപകരം, സ്വന്തം കാലഹരണപ്പെട്ട സാമൂഹിക ചട്ടക്കൂടുകളെ തന്നെ പ്രദർശിപ്പിക്കുന്ന പ്രവണത കാണിക്കുന്നു. ഇതിലൂടെ, വ്യക്തികളുടെ പെരുമാറ്റം മാത്രമല്ല, ഒരു സമൂഹത്തിന്റെ സമഗ്രച്ഛായയും അവിടെ ചോദ്യം ചെയ്യപ്പെടുന്നു. പ്രത്യേകിച്ച്, പുതുതലമുറയെ കുറിച്ചുള്ള അനാവശ്യവും അനീതിയുമായ പൊതുധാരണകൾ ഇത്തരത്തിലുള്ള സമീപനങ്ങൾ ശക്തിപ്പെടുത്തുന്നു. സാംസ്‌കാരിക പൈതൃകം സംരക്ഷിക്കപ്പെടേണ്ടതാണ്; എന്നാൽ അത് മാറുന്ന ലോകത്തെ നിഷേധിക്കുന്നതിന്റെ…
മനാമ: 2024ൽ ബഹ്റൈനിൽ 1,400ലധികം കാൻസർ കേസുകൾ രജിസ്റ്റർ ചെയ്തതായും അതേ കാലയളവിൽ 4,547 രോഗികൾ ഡയാലിസിസിന് രജിസ്റ്റർ ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പാർലമെൻ്റിൽ ജലാൽ കാദം എം.പിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാൻസർ കേസ് രജിസ്റ്റർ ചെയ്തവരിൽ 1,230 പേർ ബഹ്റൈനികളും ബാക്കി വിദേശികളുമാണ്. ഡയാലിസിസിന് രജിസ്റ്റർ ചെയ്തവരിൽ 4,298 പേർ ബഹ്റൈനികളാണ്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. `ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്’ എന്നെഴുതിയ കപ്പുമായാണ് മുഖ്യമന്ത്രിയുടെ ഐക്യദാർഢ്യം. എൽഡിഎഫ് സത്യാഗ്രഹ സമരവേദിയിലാണ് മുഖ്യമന്ത്രി ഈ കപ്പ് ഉപയോഗിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിനു പിന്നാലെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ അതിജീവിത ഈ പ്രയോഗം നടത്തിയിരുന്നു. അതേസമയം, ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. രാഹുലിനെ നാളെ നേരിട്ട് ഹാജരാക്കാനാണ് പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പുകൾ കണ്ടെത്തുന്നതിനായി പ്രതിയെ 7 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, രാഹുലിന് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
അഹമ്മദാബാദ്: അഹമ്മദാബാദില്‍ നടന്ന അന്താരാഷ്ട്ര പട്ടംപറത്തല്‍ മഹോത്സവം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തുടര്‍ന്ന് അദ്ദേഹം ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രിഡ്രിച് മെര്‍സിനൊപ്പം പട്ടം പറത്തുകയും ചെയ്തു. സബര്‍മതിയിലെ മഹാത്മഗാന്ധി ആശ്രമത്തില്‍ അഞ്ജലി അര്‍പ്പിച്ച ശേഷമാണ് മോദിയും ചാന്‍സലറും സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പട്ടം പറത്തല്‍ ചടങ്ങിനെത്തിയത്. അവിടെ വച്ച് ഇരുവരും പട്ടം നിര്‍മിക്കുന്ന കലാകാരികളുമായി സംസാരിക്കുകയും അതിന്റെ നിര്‍മാണ രീതികള്‍ ചോദിച്ച് മനസിലാക്കുകയും ചെയ്തു.ഉദ്ഘാടനത്തിന് ശേഷം ഇരു നേതാക്കളും തുറന്ന വാഹനത്തില്‍ ഗ്രൗണ്ടിലൂടെ സഞ്ചരിക്കുകയും പട്ടം പറത്തുകയുമായിരുന്നു. https://www.youtube.com/watch?v=SYaslH_qOjw 50 രാജ്യങ്ങളില്‍ നിന്നുള്ള 135 പട്ടം പറത്തല്‍ വിദഗ്ധരും ആയിരത്തോളം ഇന്ത്യയില്‍ നിന്നുള്ള പട്ടം പറത്തല്‍ കലാകാരന്‍മാരും മത്സരത്തില്‍ പങ്കെടുക്കുന്നതായി ഗുജറാത്ത് ടൂറിസം വകുപ്പ് അറിയിച്ചു. മകരസംക്രാന്തിയുടെ ഭാഗമായി നടക്കുന്ന പട്ടം പറത്തല്‍ ആഘോഷങ്ങള്‍ ജനുവരി 14 വരെ തുടരും. കഴിഞ്ഞതവണ വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമായി നാലുലക്ഷത്തോളം ആളുകളാണ് അഹമ്മദാബാദിലെ പട്ടംപറത്തല്‍ മഹോത്സവം കാണാന്‍ എത്തിയത്. ‘അന്താരാഷ്ട്ര പട്ടം…
മനാമ: ആധുനിക ബഹ്റൈൻ്റെ സ്ഥാപകനും വികസന നേതാവുമായ ഷെയ്ഖ് ഈസാ ബിൻ സൽമാൻ അൽ ഖലീഫയുടെ ബഹുമാനാർത്ഥം രാജ്യത്ത് ‘2026 മഹാനായ ഈസയുടെ വർഷ’മായി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ പ്രഖ്യാപിച്ചു. സാഖിർ കൊട്ടാരത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ്റെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. നിയമ, സിവിൽ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിലും ദേശീയ അഭിവൃദ്ധി പ്രോത്സാഹിപ്പിക്കുന്നതിലും ഈസാ ബിൻ സൽമാൻ അൽ ഖലീഫ വഹിച്ച നിർണായക പങ്കിനെ രാജാവ് അനുസ്മരിച്ചു. രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ രാജാവ് വിശദീകരിച്ചു. പ്രാദേശിക വികസനങ്ങളെക്കുറിച്ചും സ്ഥിരതയിലും സുരക്ഷയിലും അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും യോഗത്തിൽ ചർച്ച നടന്നു.
മനാമ: ബഹ്‌റൈനിലെ കായിക മേഖലയിൽ പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മനാമ ക്ലബ്ബിന്റെ യൂത്ത് – ജൂനിയർ ബാസ്‌ക്കറ്റ്‌ബോൾ ടീമുകളുടെ ഔദ്യോഗിക സ്പോൺസറായി ‘ചിക്കെക്സ് ബഹ്‌റൈൻ’ (Chikex Bahrain) കരാറൊപ്പിട്ടു. ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന “ഗോൾഡൻ ജനറേഷൻ” (ജീൽ അൽ ദഹാബ്) എന്ന ദേശീയ കായിക പദ്ധതിക്ക് കരുത്തുപകരുന്നതാണ് ഈ പുതിയ പങ്കാളിത്തം. ഭാവി തലമുറയിലെ താരങ്ങളെ വളർത്തിയെടുക്കുന്നതിനായി ക്ലബ്ബിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്ന ദീർഘകാല ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ സഹകരണം. മനാമ ക്ലബ് ബോർഡ് അംഗവും മീഡിയ ആന്റ് പി.ആർ തലവനുമായ ഹസൻ നൗറൂസ് ഈ പങ്കാളിത്തത്തിന്റെ പ്രാധാന്യം വ്യക്തമാക്കി. “ഗോൾഡൻ ജനറേഷൻ പദ്ധതിയുടെ കാഴ്ചപ്പാടുകളും മനാമ ക്ലബ്ബിന്റെ തന്ത്രപ്രധാനമായ നീക്കങ്ങളും തമ്മിലുള്ള ഒത്തുചേരലാണിത്. കരുത്തുറ്റ അടിത്തറ പാകാൻ യുവാക്കളിൽ നിക്ഷേപിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ക്ലബ്ബിനെയും രാജ്യത്തെയും അഭിമാനപൂർവ്വം പ്രതിനിധീകരിക്കാൻ കഴിയുന്ന മികച്ച കളിക്കാരെ വളർത്തിയെടുക്കാൻ ഈ…
തന്ത്രി കണ്ഠരര് രാജീവര് നിഷ്കളങ്കനല്ല, ആദ്യം അറസ്റ്റ് ചെയ്യേണ്ടയാള്‍: ഡോ. കെ എസ് രാധാകൃഷ്ണന്‍
തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവര് നിഷ്‌കളങ്കനല്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണന്‍. വ്യാജരേഖ ചമച്ചവനാണ്. സത്യത്തില്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെടേണ്ട പ്രതിയാണ് തന്ത്രി. ദേവനേയും ഭക്തരേയും ഒരുപോലെ വഞ്ചിച്ച ഒരാള്‍ തന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല. തന്ത്രിയെ സംരക്ഷിക്കാന്‍ ഭക്തജന സംഘം ഇറങ്ങിക്കഴിഞ്ഞുവെന്നും ഡോ. കെ എസ് രാധാകൃഷ്ണന്‍ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു. 2025 ഒക്ടോബര്‍ പത്താം തിയതി കേരള ഹൈക്കോടതി പുറപ്പെടുവിപ്പിച്ച വിധിന്യായത്തിലെ നാലാം ഖണ്ഡികയില്‍ വ്യാജമഹസര്‍ (18/5/2019) എഴുതിയുണ്ടാക്കിയ പത്ത് പേരുടെ പട്ടിക നല്‍കിയിട്ടുണ്ട്. അതില്‍ ഒന്നാം പേരുകാരന്‍ കണ്ഠര് രാജീവര് ആണ്. രണ്ടാം പേരുകാരന്‍ മേല്‍ശാന്തിയും. ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളക്ക് തുടക്കം കുറിച്ചത് ഈ വ്യാജരേഖയാണ്. ശബരിമല ശ്രീകോവില്‍ സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പുതകിടാണെന്ന് തന്ത്രിക്ക് മുന്നറിവുണ്ടായിരുന്നു. മല്യ ശബരിമലയില്‍ 38 കിലോ തങ്കം കൊണ്ടുവന്നു സ്വണ്ണം പൊതിയുമ്പോഴും കണ്ഠര് രാജീവര് തന്ത്രിയായിരുന്നു. ഇക്കാര്യം മന:പൂര്‍വ്വം മറച്ച് വെച്ചു കൊണ്ടാണ് തന്ത്രി വ്യാജരേഖ ചമച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം…
