- തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര് ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്പെന്‍സ് വിടാതെ ബിജെപി
- സൗദി ഈ വര്‍ഷം നടപ്പാക്കിയത് 347 വധശിക്ഷകള്‍, പട്ടികയില്‍ അഞ്ച് സ്ത്രീകളും മാധ്യമ പ്രവര്‍ത്തകനും
- ഇലക്ട്രിക് സ്കൂട്ടർ വിപണി ഇളകിമറിയും: മൂന്ന് പുതിയ താരങ്ങൾ വരുന്നു
- സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
- വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ
- കാരുണ്യത്തിൻ്റെ തണലൊരുക്കി ‘പാപ്പാ സ്വപ്നഭവനം’; താക്കോൽദാനം നാളെ കോന്നിയിൽ
- വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു .
- മലയാള സിനിമയ്ക്ക് തീരാനഷ്ടം: ശ്രീനിവാസന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
Author: News Desk
മനാമ : ബഹ്‌റൈൻ മുനിസിപ്പൽകാര്യ, കൃഷി, കന്നുകാലി കാര്യ മന്ത്രാലയം, തലസ്ഥാന സെക്രട്ടേറിയറ്റ്, ബഹ്‌റൈൻ ക്ലീൻ-അപ്പ് അസോസിയേഷൻ എന്നിവയുമായി സഹകരിച്ചു നടത്തിവരുന്ന പരിസ്ഥിതി സംരംഭ പരിപാടിയുടെ രണ്ടാം ആഴ്ചയിൽ സിത്ര പാർക്കിലും, വാക് വേയിലും നടത്തിയ ഹരിതവൽക്കരണ പരിപാടിയിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ-കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ പങ്കാളികളായി. സസ്യജാലങ്ങളുടെ ആവരണം വർദ്ധിപ്പിക്കുന്നതിനും, ഹരിത പ്രദേശം വികസിപ്പിക്കുന്നതിനും, ദേശീയ വൃക്ഷ പദ്ധതിയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഒക്ടോബർ 25 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് സിത്ര പാർക്കിൽ 150 തോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത് . 2035 ആകുമ്പോഴേക്കും നിലവിലുള്ള മരങ്ങളുടെ എണ്ണം 1.8 ദശലക്ഷം മരങ്ങളിൽ നിന്ന് ഏകദേശം 3.6 ദശലക്ഷം മരങ്ങളായി ഇരട്ടിയാക്കുക എന്നതാണ് ബഹ്‌റൈൻ സർക്കാർ ഹരിതവൽക്കരണ പദ്ധതിയോടെ ലക്ഷ്യമിടുന്നത്.
ബഹ്റൈനിൽ നടന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മലപ്പുറത്തിൻ്റെ അഭിമാനമായി തായ് ആയോധന കലയായ മൊയ്തായ് ഫുൾ കോൺടാക്ട് ഫൈറ്റ് ഇനത്തിൽ മത്സരിച്ച ഏക മലയാളികൂടിയായ പെൺകരുത്ത് നിഷാദ് അൻജൂമിനെ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ ആദരിച്ചു. ബി.എം.ഡി. എഫ് രക്ഷാധികാരി ബഷീർ അമ്പലായി മൊമെൻ്റോ നൽകി ആദരിച്ച ചടങ്ങിൽ ആക്ട്ടിംഗ് പ്രസിഡൻറ് റംഷാദ്, ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, വൈസ് പ്രസിഡൻറ് സക്കരിയ , ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി, ജോ:സെക്രട്ടറി കാസിം പാടത്തകായിൽ, വൈസ് പ്രസിഡൻറ് മുനീർ വളാഞ്ചേരി തുടങ്ങിയവർ സംബന്ധിച്ചു.
മനാമ ∙ ബഹ്റൈനിലെ മലയാളി സമൂഹത്തിനിടയിൽ ഓണാഘോഷങ്ങൾ നിറഞ്ഞുനിൽക്കുന്ന വേളയിൽ, എൻ.എസ്.എസ്.ന്റെ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ.എസ്.സി.എ) അവതരിപ്പിച്ച വള്ളുവനാടൻ ഓണസദ്യ പ്രവാസി മലയാളികൾക്ക് പുതുമയാർന്ന അനുഭവമായി. വള്ളുവനാടിന്റെ തനതായ രുചിയും പാരമ്പര്യവും നിറഞ്ഞ വിഭവങ്ങൾ ഒരുക്കിയത് നാട്ടിൽ നിന്നെത്തിയ പ്രശസ്ത പാചക വിദഗ്ധൻ ദാമോദരൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു. രണ്ട് തരം പായസങ്ങൾ ഉൾപ്പെടുത്തിയ സദ്യയിൽ ‘പഴപ്രഥമൻ’ എന്ന പായസം അതിന്റെ അനന്യമായ രുചിയാൽ ശ്രദ്ധനേടി. ബഹ്റൈനിൽ തന്നെയുള്ള രവികുമാർ, ഗിരീഷ് എന്നിവർ നേതൃത്വം നൽകിയ പാചകസംഘവും സദ്യയുടെ ഒരുക്കത്തിൽ പങ്കാളികളായി. ജനാർദ്ദനൻ നമ്പ്യാർ മുഖ്യ ഉപദേശകനായ കമ്മിറ്റിയിൽ ചന്ദ്രശേഖരൻ കൺവീനറായും പ്രവർത്തിച്ചു. സദ്യയ്ക്ക് മുന്നോടിയായി നടന്ന ഔദ്യോഗിക ചടങ്ങിൽ മുഖ്യ അതിഥി ആയി ഇന്ത്യൻ എംബസി കൗൺസിലർ രാജീവ് മിശ്ര സംബന്ധിച്ചു .കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അധ്യക്ഷനായ ചടങ്ങിൽ ആക്ടിംഗ് ജനറൽ സെക്രട്ടറി സതീഷ് സ്വാഗതം ആശംസിച്ചു. പ്രിയയും ഹരീഷ് മേനോനും വേദിനിർവഹണം ഏറ്റെടുത്തു.വൈസ് പ്രസിഡന്റ്…
ശബരിമല സ്വർണ്ണക്കൊള്ള: പോറ്റിക്ക് ഒത്താശ ചെയ്തുകൊടുത്തത് ദേവസ്വം ബോർഡും മന്ത്രിയുമെന്ന് വിഡി സതീശൻ
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്തുകൊടുത്തത് ദേവസ്വം ബോർഡും മന്ത്രിയുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പോറ്റി കുടുങ്ങിയാൽ ഇവരെല്ലാവരും കുടുങ്ങും. അതിനാൽ പോറ്റിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും കോടതി ഇടപെട്ടില്ലെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹവും കളവ് പോകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ദില്ലിയിൽ മുഖ്യമന്ത്രി ചെന്ന ശേഷമുള്ള മാറ്റം എന്താണെന്ന് എല്ലാവർക്കും അറിയണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ്, പിണറായി വിജയനെ ബ്ലാക്ക് മെയിൽ ചെയ്തത് ആരാണെന്നും ചോദിച്ചു. പ്രതിപക്ഷത്തെ കബളിപ്പിച്ചാൽ മനസ്സിലാക്കാം. ഇത് കൂടെയുള്ള മന്ത്രിമാരെ പോലും പറ്റിക്കുകയായിരുന്നു. ഒരിക്കലും ഒപ്പുവെക്കരുത് എന്ന് സിപിഐ മന്ത്രിമാർ പറഞ്ഞപ്പോൾ മൗനം അവലംബിച്ചു. എംഎ ബേബി വിധേയനെ പോലെ നിൽക്കുകയാണ്. സീതാറാം യെച്ചൂരി ആയിരുന്നെങ്കിൽ ഇത് നടക്കില്ലായിരുന്നെന്നും വിഡി സതീശൻ പറഞ്ഞു.
പിഎം ശ്രീയിൽ സിപിഐയിൽ അമര്‍ഷം തിളയ്ക്കുന്നു; തുറന്നടിച്ച് പ്രകാശ് ബാബു, ‘എംഎ ബേബിയുടെ മൗനം വേദനിപ്പിച്ചു’
ദില്ലി: പിഎം ശ്രീ പദ്ധതിയുടെ കരാരിൽ ഒപ്പുവെച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരായ വിയോജിപ്പിച്ചിൽ സിപിഐയിൽ അമര്‍ഷം തിളയ്ക്കുന്നു. സിപിഎം ദേശീയ നേതൃത്വം വിഷയത്തിൽ ഇടപെടാത്തതിൽ സിപിഐയ്ക്ക് രൂക്ഷമായ അതൃപ്തിയാണുള്ളത്. സിപിഎം ജനറൽ സെക്രട്ടറിയുടെ മൗനം വേദനിപ്പിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പ്രകാശ് ബാബു ദില്ലിയിൽ പറഞ്ഞു.വിദ്യാഭ്യാസ മന്ത്രി എന്തെങ്കിലും നിർദേശംവെച്ചതായി അറിയില്ലെന്നും പിഎം ശ്രീയുടെ രേഖയിൽ എൻഇപി സമഗ്രമായി നടപ്പാക്കണമെന്ന് തന്നെയാണ് പറയുന്നതെന്നും കെ പ്രകാശ് ബാബു പറഞ്ഞു.ഡി രാജ ഭക്ഷണം പോലും കഴിക്കാതെ ആണ് എംഎ ബേബിയെ പോയി കണ്ടത്. എല്ലാ ചോദ്യങ്ങൾക്കും എംഎ ബേബിക്ക് മൗനം മാത്രം ആയിരുന്നു മറുപടി. ഇത് വ്യക്തിപരമായി വേദനിപ്പിച്ചു. ബേബി നന്നായി ഇടപെടാൻ അറിയുന്ന ആളാണെന്നും പ്രകാശ് ബാബു പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാന ഘടകങ്ങള്‍ ചര്‍ച്ച ചെയ്യട്ടെയെന്നായിരുന്നു എംഎ ബേബിയുടെ നിലപാട്. സിപിഎം ദേശീയ നേതൃത്വം കൈയൊഴിഞ്ഞതിൽ ഇന്നും അതൃപ്തി ആവര്‍ത്തിച്ചുകൊണ്ടായിരുന്നു പ്രകാശ് ബാബുവിന്‍റെ പ്രതികരണം. കടുത്ത തീരുമാനം…
കൊച്ചി :ഹൃദയങ്ങളിൽ അലിഞ്ഞ് ചേർന്ന പ്രണയവും അതിലേറെ നൊമ്പരമായ് കത്തിപ്പടർന്ന വിരഹവും സമ്മാനിക്കുന്ന “നിൻ നിഴൽ “എന്ന മ്യൂസിക്ക് ആൽബത്തിലെ “ വഴിപാതി അണയുന്നുവോ” എന്ന ഗാനം സിനിമാറ്റിക് കളക്റ്റീവ് യൂട്യൂബ് ചാനലിലൂടെ റിലീസായി.
സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ : പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം
മാർട്ടിൻ വിലങ്ങോലിൽ ഡാലസ്/ടെക്‌സാസ്: കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിൽ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ മതബോധന ഡിപ്പാർട്ട്‌മെന്റായ മാർത്തോമാ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ദൈവശാസ്ത്ര പഠനത്തിൽ, ഡാലസ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിലെ 22 അൽമായർ ഡിപ്ലോമ ബിരുദം നേടി. വിശ്വാസ പരിശീലന ചരിത്രത്തിലെ ഈ സുപ്രധാന നാഴികക്കല്ലിന് സാക്ഷ്യം വഹിച്ചുകൊണ്ട് മിഷൻ സൺഡേ ദിനത്തിൽ ബിരുദദാന ചടങ്ങ് നടന്നു. ഫൊറോനാ വികാരി റവ. ഫാ സിബി സെബാസ്റ്റ്യൻ കൊച്ചീറ്റത്തോട്ടത്ത് ചടങ്ങിൽ ഡിപ്ലോമ കരസ്ഥമാക്കിയ 22 ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റും ഡിപ്ലോമായും വിതരണം ചെയ്തു. ഫാ. സിബി സെബാസ്റ്റ്യൻ ബിരുദധാരികളെ അഭിനന്ദിച്ചു. ദേവാലയത്തിലെ ആദ്യത്തെ തിയോളജി ബിരുദധാരികളുടെ ബാച്ചാണിത്. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടുമായി അഫിലിയേറ്റ് ചെയ്ത ദൈവശാസ്ത്ര ബിരുദമാണിത്. ദൈവത്തെയും സഭയെയും കുറിച്ച് ആഴത്തിൽ അറിയുന്നതിനും വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമായി മുതിർന്നവർക്കായി രൂപീകരിച്ച ഈ കോഴ്‌സ്, ചിക്കാഗോ രൂപതയിൽ 2019 നു ആരംഭിച്ചു. ഇടവക ഭാരവാഹികളും…
പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട് )സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് വെള്ളിയാഴ്ച്ച (24.10.2025) രാവിലെ 8 മുതൽ 12 വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സ്കിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണം 3987 1460 ,3914 3350 ,39143967.
മനാമ: ബഹ്‌റൈൻ കെഎംസിസി യുടെ CH സെന്റർ ചാപ്റ്റർ തിരൂർ CH സെന്ററിനുള്ള ഫണ്ട് തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ വെച്ചു കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ തിരൂർ MLA കുറുക്കോളി മൊയ്‌ദീൻ സാഹിബിന് കൈമാറി.തിരൂർ മണ്ഡലം മുസ്ലിം ലീഗ് ജനറർ സെക്രട്ടറി വെട്ടം ആലിക്കോയ, മുൻ MLA അബ്ദു റഹ്മാൻ രണ്ടത്താണി, അഷ്‌റഫ് കോക്കൂർ, കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ഷാഫി കോട്ടക്കൽ, കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം സെക്രട്ടറി ഹുനൈസ് മാങ്ങാട്ടിരി, കെഎംസിസി തിരൂർ മണ്ഡലം വർക്കിങ് കമ്മിറ്റി അംഗങ്ങൾ ആയ മുസ്തഫ പയ്യനങ്ങാടി, അഷ്‌റഫ് പൂക്കയിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പേരാമ്പ്ര സംഘർഷം: തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ, ഇയാളെ തിരിച്ചറിയാൻ പിണറായിയുടെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എം പി
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ തന്നെ മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എംപി. അന്നേ ദിവസം തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. മാഫിയ ബന്ധത്തിന്റെ പേരിൽ 2023 ജനുവരി 16ന് സസ്പെൻഷനിൽ പോയ പൊലീസ് ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡ്. പിന്നാലെ ഇയാളെ പിരിച്ചു വിട്ടു എന്ന് വാർത്ത വന്നതാണ്. പൊലീസ് സൈറ്റിൽ ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇല്ല. ഇയാൾ ഉൾപ്പെടെ മൂന്നു പേരെ പിരിച്ചു വിട്ട ശേഷം സർവീസിൽ തിരികെ കയറ്റിയതാണ്. വഞ്ചിയൂർ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദർശകനാണ് ഇയാളെന്നും ഷാഫി പറഞ്ഞു. പേരാമ്പ്രയിൽ ആക്രമണം ഉണ്ടായത് ശബരിമല വിഷയം മാറ്റാനാണ്. ആസൂത്രിതമായ അക്രമമാണ് പൊലീസ് നടത്തിയത്. പൊലീസിന്റെ കൈയിൽ ഇരുന്ന ഗ്രനേഡ് പൊട്ടിയാണ് തനിക്ക് പരിക്കുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിൽ സംഘർഷം ഒഴിവാക്കാനാണ് താൻ ശ്രമിച്ചത്. അതിന്റെ…
