- വഴങ്ങാതെ ഹൈക്കമാൻഡ്, കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റില്ല; കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട പട്ടികയിൽ വനിത സ്ഥാനാര്‍ത്ഥികളുമില്ല
- ബെംഗളൂരുവിലേക്ക് യാത്രക്കാരുമായി വന്ന ആകാശ എയർ വിമാനത്തിന് മിന്നലേറ്റു; വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതർ; സ്ഥിരീകരിച്ച് വിമാനക്കമ്പനി
- ‘കൈ’വിടാതെ കെ സുധാകരൻ! ‘പാര്‍ട്ടിയില്‍ തുടരും’; കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ല, അനുനയിപ്പിച്ച് ഖർഗെ
- മാസപ്പിറവി കണ്ടു, സംസ്ഥാനത്ത് ചെറിയ പെരുന്നാൾ നാളെ
- എ കെ സി സി മാതൃവേദിയുടെ ഈദ് ആഘോഷം”No One Left Behind”
- കെ സുധാകരനെ ഗൗനിക്കാതെ ഹൈക്കമാന്‍ഡ്; പട്ടികയില്‍ ടി ഒ മോഹനന് തന്നെ, കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ സുധാകരന്
- ദമാമിൽ നിന്നും സർവീസ് നടത്തുന്ന ഗൾഫ് എയർ വിമാനങ്ങൾ കേരളത്തിലേക്കും സർവീസ് ആരംഭിക്കുക : ബഹ്‌റൈൻ പ്രതിഭ
- അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിച്ചു; എഐസിസി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സണ്ണി ജോസഫ്
Author: News Desk
ഗൾഫ് മേഖലയിലെ സീറോ മലബാർ വിശ്വാസ സമൂഹത്തിന്റെ അപ്പൊസ്തോലിക് വിസിറ്റേറ്റർ ആയി നിയമിതനായ Rev. Fr. ജോളി വടക്കന് സിംസ് ഭാരവാഹികൾ, മനാമ “സേക്രട്ട് ഹാർട്ട്” ചർച്ച് വികാരിയും റെക്ടറുമായ ഫാ ഫ്രാൻസിസ് പി ജോസേഫിൻറ്റെയും, അവാലി “അവർ ലേഡി ഓഫ് അറേബ്യ” കത്തീഡ്രൽ വികാരിയും റെക്ടറുമായ ഫാ . സജി തോമസിൻറ്റെയും സാന്നിദ്ധ്യത്തിൽ ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി. ബഹ്‌റിനിലെ സീറോ മലബാർ വിശ്വാസ സമൂഹത്തെ കാണുന്നതിനായി എത്തിച്ചേർന്ന ഫാ . ജോളി വടക്കൻ സിംസ് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 14 ന് അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ വച്ച് നടക്കുന്ന “രജതാരവം ” പരിപാടിയിൽ മുഖ്യതിഥിയായി പങ്കെടുക്കുമെന്ന് സിംസ് പ്രസിഡന്റ് പി റ്റി ജോസഫ്, ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്, സിൽവർ ജൂബിലി ജനറൽ കൺവീനർ പോൾ ഉറുവത്ത്, കോർ ഗ്രൂപ്പ് ചെയർമാൻ ബെന്നി വർഗീസ് എന്നിവർ അറിയിച്ചു. കൂടാതെ, ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക നേതൃനിരയിലെ…
ബിഗ് ടിക്കറ്റ് സീരീസ് 283-ൽ ബിഗ് വിൻ മത്സരത്തിൽ ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള നാല് പ്രവാസികൾ 540,000 ദിർഹം പങ്കിട്ടു. ഗുജറാത്തിൽ നിന്നുള്ള കൗഷിക് ഉദേഷി, മുംബൈയിൽ നിന്നുള്ള ഡയാന പ്രിൻസി ജോർജ് എന്നിവരാണ് ഇന്ത്യക്കാരായ വിജയികൾ. ഓൺലൈനായി എടുത്ത 113592 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് കൗഷിക്കിന് ഭാഗ്യം വന്നത്. സുഹൃത്തുക്കളായ 12 പേർക്കൊപ്പം കൗഷിക് സമ്മാനത്തുകയായ 150,000 ദിർഹം പങ്കിടും. ദുബായിൽ 19 വർഷമായി ജീവിക്കുന്ന ഡയാന അക്കൗണ്ടന്റാണ്. ഭർത്താവും ഒരു മകനും ഒപ്പമാണ് അവർ താമസിക്കുന്നത്. ബിഗ് വിൻ മത്സരത്തിലേക്കുള്ള ക്ഷണം തീരെ പ്രതീക്ഷിച്ചില്ലെന്ന് ഡയാന പറയുന്നു. വളരെ സന്തോഷകരമായ ഒരു നിമിഷംകൂടെയായിരുന്നു അതെന്ന് ഡയാന പറയുന്നു. 150,000 ദിർഹമാണ് സമ്മാനത്തുക. ബംഗ്ലാദേശിൽ നിന്നുള്ള ഒരു വിജയി 27 വയസ്സുകാരനായ മുഹമ്മദ് തുഹൈദുൽ ആണ്. ഷാർജയിൽ ജീവിക്കുന്ന മുഹമ്മദ് ഒരു എ.സി കമ്പനിയിൽ ജോലി ചെയ്യുകയാണ്. 20 പേർക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. ബംഗ്ലാദേശിൽ നിന്നുള്ള രണ്ടാമത്ത…
വൈദ്യുതാലങ്കാരങ്ങൾ കൈയെത്തും ദൂരത്ത് വേണ്ട!; ഉത്സവാഘോഷങ്ങളിൽ ജാഗ്രതാ നിർദേശവുമായി കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് അമ്പലങ്ങളിലും പള്ളികളിലും ഉത്സവങ്ങളും പെരുന്നാളുകളും നടന്നുവരുന്ന സമയമാണിത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി വൈദ്യുതി സംബന്ധമായ പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. ഉത്സവ ആവശ്യങ്ങൾക്ക് താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് കെഎസ് ഇബിയുടെ അനുമതി ആവശ്യമാണ്. അനുമതികൂടാതെ എക്സ്റ്റൻഷനെടുക്കുന്നത് നിയമവിരുദ്ധമാണ്. ഏതൊരു താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിനു മുമ്പ് കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ അനുമതിയും വാങ്ങണമെന്നും കെഎസ്ഇബി ഫെയ്സ്ബുക്കിൽ കുറിച്ചു. ‘കണക്ഷനുകളുടെ തുടക്കത്തിൽത്തന്നെ RCCB അഥവ ELCB ഘടിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇത് വൈദ്യുതി അപകടം ഒഴിവാക്കാൻ അത്യന്താപേക്ഷിതമാണ്. RCCB നിശ്ചിത ഇടവേളകളിൽ ടെസ്റ്റ് ചെയ്ത്, പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുകയും വേണം. വൈദ്യുതിലൈനിനു സമീപമുള്ള മരങ്ങളിലും കെട്ടിടങ്ങളിലും ദീപാലങ്കാരം നടത്തരുത്. പൊതുഇടങ്ങളിൽ ദീപാലങ്കാരം നടത്തുമ്പോൾ ഇൻസുലേഷൻ നഷ്ടമായതും ജോയിൻ്റ് ഉള്ളതുമായ വയറുകൾ ഉപയോഗിക്കരുത്. കൈയെത്താത്ത ഉയരത്തിലാകണം വിളക്കുകൾ സ്ഥാപിക്കേണ്ടത്. ബോർഡുകൾ, കമാനങ്ങൾ, തോരണങ്ങൾ തുടങ്ങിയവ വൈദ്യുതിലൈനിൽ നിന്നും…
ലോക്സഭ ചരിത്രത്തില്‍ നാലാം തവണ, ലോക്സഭാ സ്പീക്കർക്കെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ നോട്ടീസ്; 118 എംപിമാർ ഒപ്പുവച്ചു
ദില്ലി: ലോക്‌സഭയിൽ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ നോട്ടീസ് നൽകി ഇന്ത്യ സഖ്യം. ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്ത സാഹചര്യത്തിൽ സെക്രട്ടറി ജനറലിന് പ്രതിപക്ഷ നേതാക്കൾ സ്പീക്കർക്കെതിരായ നോട്ടീസ് കൈമാറി. 118 എംപിമാരാണ് നോട്ടീസിൽ ഒപ്പുവെച്ചത്. എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണം എന്ന കത്തും സ്പീക്കർക്ക് നല്‍കി. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടില്‍ ഓപ്പിട്ടില്ല. 14 ദിവസത്തിന് ശേഷമായിരിക്കും നോട്ടീസ് പരിഗണിക്കുക. ലോക്സഭ ചരിത്രത്തില്‍ ഇത് നാലാം തവണയാണ് സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്. ഇന്ത്യസഖ്യ യോഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്. എന്‍ഡിഎ ഭരണത്തില്‍ ഇത് ആദ്യമായിട്ടാണ് സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തിനൊപ്പം, വനിതാ എംപിമാർ പ്രധാനമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന അസത്യ പ്രസതാവന സ്പീക്കർ നടത്തിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. എട്ട് എംപിമാരെ ഈ സമ്മേളന കാലയളവ് മുഴുവൻ സസ്പെൻഡ് ചെയ്തതും പക്ഷപാതത്തിന് ഉദാഹരണമായി നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
‘പിണറായി 3.0 എന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു, ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നു’
കല്‍പ്പറ്റ: പിണറായി വിജയന്‍ സര്‍ക്കാരിന്റെ തീവ്രവലതുപക്ഷ രീതികളാണ് സാംസ്‌കാരിക പ്രവര്‍ത്തകരെയും ഇടതുപക്ഷ സഹയാത്രികരെയും നിരാശരാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിണറായി 3.0 എന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു. ഇടതുസഹയാത്രികരും യുഡിഎഫിനൊപ്പം ചേരുമെന്നും ഭരണമാറ്റം എല്ലാവരും അഗ്രഹിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. പുതുയുഗയാത്രയുടെ ഭാഗമായി വയനാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോറ്റിക്കൊപ്പമുള്ള ഫോട്ടോയുടെ അടിസ്ഥാനത്തിലാണ് അടൂര്‍ പ്രകാശിന്റെ മൊഴി എടുത്തതെങ്കില്‍ പ്രത്യേക അന്വേഷണസംഘം പിണറായി വിജയന്റെ മൊഴിയും എടുക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തപ്പോള്‍ നാലുദിവസം കഴിഞ്ഞാണ് മാധ്യമങ്ങള്‍ പോലും അറിഞ്ഞത്. എന്നാല്‍ അടൂര്‍ പ്രകാശിന്റെ മൊഴിയെടുത്തപ്പോള്‍ അപ്പോള്‍ തന്നെ വിവരം ചോര്‍ത്തി നല്‍കി. എസ്‌ഐടിയില്‍ ആരാ ഉള്ളത്?. എസ്‌ഐടിയില്‍ സിപിഎമ്മിന്റെ ഏജന്റുമാരുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഏജന്റുമാരുണ്ടെന്നും സതീശന്‍ പറഞ്ഞു. ടീം യുഡിഎഫ് ആണ് തങ്ങളുടേതെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇടതുമുന്നണി ശിഥിലമായെന്നും ഘടകകക്ഷികള്‍ തമ്മില്‍ പരസ്പര വിശ്വാസമില്ലെന്നും സതീശന്‍ പറഞ്ഞു. സിപിഐയും സിപിഎമ്മും തമ്മില്‍…
താമരശ്ശേരി ചുരത്തിൽ അപകടം; കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു, ബസ് യാത്രക്കാരായ 38 പേർക്ക് പരിക്ക്
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് അപകടമുണ്ടായത്. ബസ് യാത്രക്കാരായ 38 പേർക്ക് അപകടത്തിൽ പരിക്കേറ്റു.16 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും, 20 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കും രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ആരുടെയും പരിക്ക് സാരമുള്ളതല്ല. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. അപകടത്തെ തുടർന്ന് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ക്രെയിൻ എത്തിച്ച് ചുരത്തിൽ കുടുങ്ങിയ വാഹനങ്ങൾ മാറ്റിയത്.
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി കഴിഞ്ഞദിവസം ട്രീ ഓഫ് ലൈഫ് ടെണ്ടില്‍ വച്ച് ഡെസേർട്ട് ക്യാമ്പ് എന്ന പേരിൽ മെമ്പേഴ്സ് നൈറ്റ് സംഘടിപ്പിച്ചു. നിരവധി കുടുംബാംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ വിവിധതരം മത്സരങ്ങൾ, സമ്മാനങ്ങൾ, ക്യാമ്പ് ഫയർ, സഹൃദയ നാടൻപാട്ട് സംഘത്തിൻറെ നാടൻപാട്ട് തുടങ്ങി വൈവിധ്യങ്ങളായ നിരവധി പരിപാടികളാൽ സമ്പന്നമായ ക്യാമ്പ് ഒരു യഥാർത്ഥ അറേബ്യൻ ശൈത്യ രാവ് സമ്മാനിക്കുകയുണ്ടായി. പ്രവാസ ജീവിതത്തിൽ വിരസത അകറ്റാനും കൂട്ടുചേർന്ന് സന്തോഷിക്കാനും, സൗഹൃദങ്ങൾ പങ്കുവയ്ക്കാനും അത് വരും തലമുറകൾക്ക് മനസ്സിലാക്കി കൊടുക്കുവാനുമായി ഇതുപോലുള്ള ക്യാമ്പുകൾ ഇനിയും സംഘടിപ്പിക്കാൻ ശ്രമിക്കുമെന്ന് സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിലും, ജനറൽ സെക്രട്ടറി ബിനുരാജ് രാജനും അറിയിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങൾ നിയന്ത്രിച്ച മെമ്പേഴ്സ് നൈറ്റിന് സബ് കമ്മിറ്റി കൺവീനർമാരായ രാജ് കൃഷ്ണൻ, ബിനോ രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, നാല് ജില്ലകളില്‍ കോണ്‍ഗ്രസ് ദുര്‍ബലം: ‘കനഗോലു’ സര്‍വേ റിപ്പോര്‍ട്ട്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കവെ, സംസ്ഥാനത്തെ നാല് ജില്ലകളില്‍ കോണ്‍ഗ്രസ് അതീവ ദുര്‍ബലമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ കനഗോലു കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിച്ചതായി സൂചന. തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ കോണ്‍ഗ്രസ് ദുര്‍ബലമെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ തദ്ദേശ സ്വയം തെരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ദുര്‍ബലമായ ജില്ലകളില്‍ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും കനഗോലു പറയുന്നു. എന്‍ഡിഎ 14 സീറ്റുകളില്‍ വോട്ട് വിഹിതം വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഈഴവ, നായര്‍ സ്വാധീനമുളള മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് 10 ശതമാനം വോട്ടാണ് വര്‍ധിച്ചത്. കോവളം, കുണ്ടറ, കരുനാഗപ്പളളി, കോട്ടയം മണ്ഡലങ്ങളിലാണ് എന്‍ഡിഎ വോട്ട് വര്‍ധിപ്പിച്ചത്. എന്‍ഡിഎയുടെ വോട്ട് വര്‍ധനവില്‍ കനഗോലു സംഘം ആശങ്ക പ്രകടിപ്പിച്ചു. മുസ്ലിം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി ഏകോപിപ്പിക്കപ്പെട്ടുവെന്നും എന്നാല്‍ ക്രൈസ്തവ വോട്ടുകള്‍ അങ്ങനെയായിട്ടില്ലെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച്…
കുവൈത്തിൽ 26 ദിവസം തണുപ്പ് തുടരും, ശൈത്യകാലത്തിന്റെ അവസാന പാദം ‘അൽ-അഖ്‌റബ്’ തുടങ്ങുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ കടുത്ത ശൈത്യകാലം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതായി അൽ-ഉജൈരി സയന്റിഫിക് സെന്റർ സ്ഥിരീകരിച്ചു. ഫെബ്രുവരി 10 മുതൽ ശൈത്യകാലത്തെ മൂന്നാമത്തെയും അവസാനത്തെയും സീസണായ ‘അൽ-അഖ്‌റബ്’ അഥവാ തേൾ സീസൺ ആരംഭിക്കും. 26 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവ് ശൈത്യകാലത്ത് നിന്ന് വസന്തകാലത്തിലേക്കുള്ള മാറ്റത്തിന്റെ ഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. ഫെബ്രുവരി 10-ന് ആരംഭിക്കുന്ന ഈ ആദ്യ ഘട്ടം തണുപ്പുള്ള കാലാവസ്ഥയാൽ ശ്രദ്ധേയമാണ്. പ്രത്യേകിച്ചും തുറസ്സായ സ്ഥലങ്ങളിലും മരുഭൂമി പ്രദേശങ്ങളിലും ഈ സമയത്ത് തണുപ്പ് ശക്തമായിരിക്കും. അഖ്‌റബ് അൽ-ദം തണുപ്പ് കുറയാൻ തുടങ്ങുന്ന രണ്ടാമത്തെ ഘട്ടമാണ്. അഖ്‌റബ് അൽ-ദസ്മ് വസന്തകാലത്തിന്റെ വരവ് അറിയിക്കുന്ന അവസാന ഘട്ടമാണ്.ശൈത്യകാലം അവസാനിക്കാറായെങ്കിലും വരും ദിവസങ്ങളിൽ തണുപ്പ് തുടരുമെന്നും, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിദഗ്ധർ ഓർമ്മിപ്പിച്ചു. മരുഭൂമിയിൽ ക്യാമ്പ് ചെയ്യുന്നവർക്കും മറ്റും ഈ ‘അൽ-അഖ്‌റബ്’ സീസണിലെ മാറ്റങ്ങൾ നിർണ്ണായകമാണ്.
കൊച്ചി:നെടുമ്പാശ്ശേരി അന്താരാഷ്ട വിമാനതാവളത്തിൽ യാത്രക്കാർ പതിവായി നിയമലംഘനം നടത്തുന്നത് തടയാൻ എയർപ്പോട്ടിൽ കസ്റ്റംസിന്റെ പരിശോധന കർശമാക്കുന്നു. കഴിഞ്ഞ ദിവസം ഒരു യുവാവ് കസ്റ്റംസുമായി തട്ടി കയറിയത് വിവാദമായിരുന്നു. പോലീസ് എത്തി അറസ്റ്റ് ചെയ്താണ് യുവാവിനെ നീക്കിയത്.ഇത്തരം സാഹചര്യങ്ങളിൽ പരിശോധനകളുമായി യാത്രക്കാർ സഹകരിക്കണമെന്ന് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗ്ഗീസ് പറഞ്ഞു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ലഗേജ് പരിശോധനകൾ എയർപ്പോട്ടുകളിലെല്ലാം സവർവ്വ സാധാരണമാണ്. നമ്മുടെ നിയമവ്യവസ്ഥകൾക്കനുസരിച്ച് ഓരോ ജനങ്ങൾക്കും വിദേശരാജ്യങ്ങളിൽ നിന്ന് എത്തുമ്പോളും തിരികെ പോകുമ്പോഴും എയർപ്പോട്ട് റൂൾസ് എല്ലാവർക്കും ബാധകമാണ്. അതിന്റെ ഭാഗമായി കസ്റ്റംസിന്റെ പരിശോധനകൾ ഉണ്ടാകുന്നതാണ്. അങ്ങിനെ ഒരു സാഹചര്യത്തിൽ ഓരോരുത്തരും പ്രശ്നങ്ങൾ സൃഷ്ടിക്കാതെ കസ്റ്റംസുമായി സഹകരിക്കുക. സ്വർണ്ണക്കടത്തും ലഹരിക്കടത്തും മറ്റുമൊക്കെയായി കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരികയാണല്ലോ. ആ ഒരു സാഹചര്യത്തിൽ കസ്റ്റംസ് തന്റെ ജോലികൾ കൃത്യമായിതന്നെ നടപ്പിലാക്കി വരുന്നുണ്ട്. കസ്റ്റംസ് ഉദ്യോഗസത്ഥർ പരിശോധനകൾ കൃത്യമായി നിർവഹിക്കുകയും നിലവിലെ നിയമ സംവിധാനങ്ങൾ സൂഗമമായ രീതിയിൽ ജനങ്ങൾക്ക് പ്രയോജനകരമാക്കുകയും ചെയ്യുന്നുണ്ട്. ഈ രീതിയിൽ നിയമ…
